Friday, July 17, 2015
ജടായു സ്തുതി
Sunday, January 29, 2012
വേദവ്യാസൻ.
പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽനിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടുംബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തുഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു.എന്നാൽ ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും പുത്രൻമാർ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രൻമാരെല്ലാം മരണമടഞ്ഞു.ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി.വ്യാസനിൽനിന്നും അംബിക, അംബാലിക എനിവർക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻമാർ ജനിച്ചു.ഇവരിൽനിന്ന് കൗരവരും പാണ്ഡവരും പിറന്നു.ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് മഹാഭാരത കാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹർഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന. ഭാരതത്തിൽ പരാമർശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം ഭാരതത്തിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തിൽ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസൻ, അവയെ കാവ്യരൂപത്തിൽ പകർത്താൻ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം ഗണപതി നിയോഗിതനായി. എഴുത്താണി നിർത്താനിട വരാതെ നിർഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കിൽ മാത്രം താൻ എഴുത്തുകാരനായിരിയ്ക്കാമെന്നും,അനർഗ്ഗളമായി ചൊല്ലുന്ന നേരം അർത്ഥം ധരിയ്ക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി മഹാഭാരതം രചന തുടങ്ങി.ഏകദേശം രണ്ടരവർഷം കൊണ്ട് കാവ്യരചന നടത്തി. മഹാഭാരതത്തിന്റെ ചെറിയ ഒരു സംഹിതയാണ് ഇത്. കുരുക്ഷേത്രയുദ്ധസമയത്ത് കൗരവപിതാവും ഹസ്തിനപുരിയിലെ രാജാവുമായിരുന്ന ധൃതരാഷ്ട്രർക്ക് യുദ്ധഭൂമിയിലുണ്ടാകുന്ന സംഭവവികാസങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ തേരാളിയായ സഞ്ജയൻ വിവരിയ്ക്കുന്നു. ഇതിന്റെ പ്രാരംഭത്തിൽ അന്നുണ്ടായിരുന്ന വിവിധങ്ങളായ സാമ്രാജ്യങ്ങളെപ്പറ്റിയും അന്യഗ്രഹങ്ങളെക്കുറിച്ചും വിശദീകരിയ്ക്കുന്നു. ഭാരതം എന്ന സാമ്രാജ്യവും സേനാബലവും ഓരോ ഗ്രാമങ്ങളും നഗരങ്ങളും എല്ലാം വിധിപോലെ വിവരിയ്ക്കപ്പെടുന്നുണ്ട്. യുദ്ധഭൂമിയിൽ ഓരോ ദിവസവുമുള്ള സേനാവിന്യാസവും യുദ്ധസമ്പ്രദായങ്ങളും വിശദീകരിയ്ക്കുന്നു.ആയതിനാൽതന്നെ ഈ സംഹിത ഭൂമിശാസ്ത്രം, ചരിത്രം, യുദ്ധതന്ത്രങ്ങൾ, മതം എന്നീ സകലമേഖലകളെപ്പറ്റിയും പരാമർശിയ്ക്കുന്നുണ്ട്. തിന്മയുടെ മേൽ നന്മയ്ക്ക് സംഭവിച്ച വിജയം എന്ന ഉദ്ദേശ്യത്തോടെ ആയിരിയ്ക്കണം ജയം എന്ന് വിളിയ്ക്കുന്നത്.തിന്മ എന്നാൽ കൗരവപക്ഷത്തേയും നന്മ എന്നാൽ പാണ്ഡവപക്ഷത്തേയും സൂചിപ്പിയ്ക്കുന്നു.
Saturday, January 28, 2012
ദുര്‍ഗാഷ്ടകം
കാര്‍ത്ത്യായനി മഹാമായേ ഖഡ്ഗബാണധനുര്‍ദ്ധരേ
ഖഡ്ഗധാരിണി ചണ്ഡി ശ്രീ ദുര്‍ഗ്ഗാദേവി നമോസ്തുതേ
വാസുദേവസുതേ കാളി വാസുദേവസഹോദരി
വസുന്ധരശ്രിയേ നന്ദേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
യോഗനിദ്രേ മഹാനിദ്രേ യോഗമായേ മഹേശ്വരീ
യോഗസിദ്ധികരീ ശുദ്ധേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
ശംഖചക്രഗദാപാണേ ശാര്‍ങ്ങ്‌ഗജ്യായതബാഹവേ
പീതാംബരധരേ ധന്യേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
ഋഗ്യജുസ്സാമാഥര്‍വണശ് ചതുസ്സാമന്തലോകിനീ
ബ്രഹ്മസ്വരൂപിണീ ബ്രാഹ്മീ ദുര്‍ഗ്ഗാദേവി നമോസ്തുതേ
വൃഷ്ണീനാം കുലസംഭൂതേ വിഷ്ണുനാഥസഹോദരീ
വൃഷ്ണീരൂപധരേ ധന്യേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
സര്‍വജ്ഞേ സര്‍വഗേ ശര്‍വേ സര്‍വേശി സര്‍വസാക്ഷിണി
സര്‍വാമൃതജടാഭാരേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
അഷ്ടബാഹുമഹാസത്വേ അഷ്ടമീ നവമിപ്രിയേ
അട്ടഹാസപ്രിയേ ഭദ്രേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
ദുര്ഗാഷ്ടകമിദം പുണ്യം ഭക്തിതോ യ: പഠേന്നര
സര്‍വ കാമമവാപ് നോതി ദുര്ഗാലോകം സ: ഗച് ചതി
ഖഡ്ഗധാരിണി ചണ്ഡി ശ്രീ ദുര്‍ഗ്ഗാദേവി നമോസ്തുതേ
വാസുദേവസുതേ കാളി വാസുദേവസഹോദരി
വസുന്ധരശ്രിയേ നന്ദേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
യോഗനിദ്രേ മഹാനിദ്രേ യോഗമായേ മഹേശ്വരീ
യോഗസിദ്ധികരീ ശുദ്ധേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
ശംഖചക്രഗദാപാണേ ശാര്‍ങ്ങ്‌ഗജ്യായതബാഹവേ
പീതാംബരധരേ ധന്യേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
ഋഗ്യജുസ്സാമാഥര്‍വണശ് ചതുസ്സാമന്തലോകിനീ
ബ്രഹ്മസ്വരൂപിണീ ബ്രാഹ്മീ ദുര്‍ഗ്ഗാദേവി നമോസ്തുതേ
വൃഷ്ണീനാം കുലസംഭൂതേ വിഷ്ണുനാഥസഹോദരീ
വൃഷ്ണീരൂപധരേ ധന്യേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
സര്‍വജ്ഞേ സര്‍വഗേ ശര്‍വേ സര്‍വേശി സര്‍വസാക്ഷിണി
സര്‍വാമൃതജടാഭാരേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
അഷ്ടബാഹുമഹാസത്വേ അഷ്ടമീ നവമിപ്രിയേ
അട്ടഹാസപ്രിയേ ഭദ്രേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
ദുര്ഗാഷ്ടകമിദം പുണ്യം ഭക്തിതോ യ: പഠേന്നര
സര്‍വ കാമമവാപ് നോതി ദുര്ഗാലോകം സ: ഗച് ചതി
Friday, January 20, 2012
ശ്രീകൃഷ്ണജീവിതം ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം .....

ശ്രീകൃഷ്ണന്‍ പലതുകൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന ഒരു അവതാരമൂര്‍ത്തിയാരുന്നു...ഒരു പച്ചമനുഷ്യനായി ജീവിച്ച് ധര്‍മ്മവും അധര്‍മ്മവും വ്യാഖ്യാനിച്ചുതന്നു...സത്യം,ന്യായം,നീതി ഇവയുടെ താത്വിക വശവും പ്രായോഗികവശവും വ്യക്തമാക്കിതന്നു ഭഗവാന്‍ ...ഈശ്വരനും,ദാസനും,യജമാനനും,മിത്രവും ,തേരാളിയുമായെല്ലാം ജീവിച്ചുകാട്ടിതന്ന ശ്രീകൃഷ്ണചരിതം ഭാരതീയജനതയുടെ ഹൃദയത്തിലേക്ക് വാരിവിതറിയ നന്മകളേതെന്നു ഒന്ന് വിലയിരുത്താം...
ഒരിക്കലും കരയാത്ത ,സദാപുഞ്ചിരിക്കുന്ന കര്‍മ്മോദ്യുക്തനായ ഒരു അത്യുത്സാഹിയാരുന്നു ശ്രീകൃഷ്ണന്‍ ...തന്റെ അമ്മാവനെ വധിക്കുകയും സ്വേച്ചാധിപതിയായ പുത്രനാല്‍ തുറുങ്കിലടക്കപ്പെട്ട ഉഗ്രസേനനെ രാജാവായി അവരോധിക്കുകയുമാണുണ്ടായത്...കൃഷ്ണന്‍ തന്റെ ബാലചാപല്യങ്ങളും കുസൃതികളും .പ്രേമകേളികളും ആട്ടവും പാട്ടുമെല്ലാം നിര്‍ത്തി "മഥുര"യില്‍നിന്നു ദ്വാരകയിലേക്ക് പോയി ഒരു പട്ടണം നിര്‍മ്മിച്ച് ഒരു സ്ഥാപിക്കുകയാണുണ്ടായത് ,,,പല രാജ്യങ്ങളുടെയും കാര്യവിചാരങ്ങളില്‍ തീര്‍പ്പുകല്പ്പിച്ചു..ഇപ്പോഴും ഒരു രാജസൃഷ്ടാവായിരുന്നല്ലാതെ മറ്റുള്ളവരുടെ രാജ്യം പിടിച്ചടക്കാന്‍ ആഗ്രഹിച്ചില്ല..രാജതന്ത്രം,രാഷ്ട്രനിര്‍മ്മാണം ,യുദ്ധം ഇവയെക്കുറിച്ച് ഉപദേശം കൊടുക്കുകയല്ലാതെ ഒരിക്കലും ഒരു സിംഹാസനത്തില്‍ ഇരുന്നില്ല...യഥാര്‍ത്ഥത്തില്‍ ശ്രീകൃഷ്ണന്‍ ദ്വാരകയെപ്പോലും ഭരിച്ചില്ല...അധര്‍മ്മത്തെ അടക്കുന്നതിലും ധര്‍മ്മത്തെ ഉദ്ധരിക്കുന്നതിലും സദാ വ്യാപ്രുതാനാരുന്നു...
യുദ്ധരംഗത്ത് തന്റെ ബന്ധുക്കളെയും ഗുരുജനങ്ങളെയും കണ്ടു വിഭ്രാന്തി പൂണ്ട അര്‍ജുനന്റെ ആശയക്കുഴപ്പത്തിന് ഒരു മനശാസ്ത്രന്ജനെപ്പോലെ - ഫലപ്രദമായ നിശിതവചനങ്ങളെകൊണ്ട് ഒരു ശസ്ത്രക്രിയയാണ് ശ്രീകൃഷ്ണന്‍ ചെയ്തത്..അതിനു യുക്തമായ "ശാസ്ത്രം " തന്നെ ഉപയോഗിച്ചു ...
"കുതാസ് ത്വ കശ്മലമിദം വിഷമേ സമൂപസ്ഥിതം ....അങ്ങനെ അര്‍ജ്ജുനന്റെ മാനസികമായ തളര്‍ച്ചയ്ക്ക് സമഗ്രചികിത്സ ഭാഗവത്ഗീതയിലൂടെ ഭഗവാന്‍ കൊടുത്തു..ജീവിതതത്ത്വശാസ്ത്രവിശകലത്തിനു ഈ യുദ്ധരംഗത്തെക്കാലും നല്ലൊരു പശ്ചാത്തലം ഒരുക്കാനാവില്ല..
ഈ കാലഘട്ടത്തില്‍ അര്‍ജുനന്റെ സ്ഥിതിയിലായവര്‍ ഇന്ന് സമൂഹത്തിലേറെയുണ്ട് ..അവര്‍ക്ക് ഇതിനെ ഉപയുക്തമാക്കാന്‍ കഴിയും...ആയതിനു അര്‍ജ്ജുനന്റെ ശ്രദ്ധയും ത്വരയും സമീപനത്തില്‍ വേണമെന്ന് മാത്രം..കൃഷ്ണന്‍ ഒരുനോക്കുകൊണ്ടോ അല്പം വാക്കുകള്‍കൊണ്ടോ അര്‍ജുനനെ പഠിപ്പിച്ചത്..എഴുനൂറു ശ്ലോകങ്ങളുള്ള ഗീതയിലൂടെ സഞ്ജയന്റെ വാക്കുകളായി വ്യാസാചാര്യന്‍ നമുക്ക് നല്കിയിരുക്കുന്നു...
പ്രേമത്തിന്റെ മൂര്‍ത്തീഭാവമായിരിക്കാനും അതേസമയം പൂര്‍ണ്ണമായും അസംഗനായിരിക്കാനും തനിക്കുള്ള കഴിവ് സാമ്രാജ്യസ്ഥാപനത്തിനായും അത് അര്‍ഹതയുള്ളവരെ ഭരിക്കാനെല്‍പ്പിക്കുനതിനായും ഉപയോഗിച്ചു..
ഇതെല്ലാം ലോകത്തിനു കാട്ടിക്കൊടുത്ത വൃന്ദാവനത്തിലെ ശ്രീകൃഷ്ണന്‍ -ഗോപീവല്ലഭന്‍ ,മഥുരാവീരന്‍ ,കംസനിഗ്രഹന്‍ , ദ്വാരകാപതി ,അര്‍ജ്ജുനസുഹൃത് ,മഹാഭാരത യുദ്ധത്തിന്റെ കേന്ദ്രബിന്ദു എന്നീ നിലയില്‍ വിരാജിച്ചു...ദുഷ് കൃതികളുടെ വിനാശവും സാധുജനപരിത്രാണനവുമെന്ന തന്റെ ലീല അവസാനിപ്പിച്ചു ...അവതാരസ്വരൂപം വെടിഞ്ഞു ബ്രഹ്മഭാവത്തില്‍ ലയിച്ചു...അന്യരെ സ്നേഹിച്ചും സേവിച്ചും ഫലേച്ച കൂടാതെ ഒരു കര്‍മ്മയോഗിയായി ഭഗവാന്‍ എല്ലാവരുടെയും ഇടയില്‍ -ഈ ഭൂമുഖത്ത് സ്വദേശി എന്നതിലുപരി ഒരു പ്രവാസിയെന്ന നിലയില്‍ ജീവിതം നയിച്ചു...
ശ്രീകൃഷ്ണന്റെ ജീവിതസന്ദേശങ്ങള്‍ ...
ജീവിതത്തില്‍ ഉണ്ടാകുന്ന ജയപരാജയങ്ങള്‍ ഒരുപോലെ കണ്ടതുകൊണ്ടാണ് കൃഷ്ണഭഗവാന് എപ്പോഴും ചിരിക്കാന്‍ കഴിഞ്ഞത്...ഒരര്‍ഥത്തില്‍ ചിരിച്ചുകൊണ്ട് ജനിച്ചു ,ചിരിച്ചുകൊണ്ട് ജീവിച്ച് ,ചിരിച്ചുകൊണ്ട് ശരീരം വെടിഞ്ഞവനാണ്..
എല്ലാ കര്മ്മരംഗതും വലുപ്പചെറുപ്പമില്ലാതെ സകല കര്‍മ്മങ്ങളും ഒരുപോലെ ഏറ്റെടുക്കുകയും പൂര്‍ണ്ണതയില്‍ എത്തിക്കുകയും ചെയ്തു.. ..എത്ര വലിയ ചുമതലകള്‍ വഹിക്കുമ്പോഴും ഭഗവാന്‍ ചിരിക്കാന്‍ മറന്നില്ല.. അല്‍പസ്വല്‍പ്പ സ്ഥാനമാനങ്ങള്‍ ലഭിക്കുമ്പോള്‍ അഹങ്കാരം തല്ക്കുപിടിക്കുന്നവരുടെ ഇടയില്‍ സര്‍വ്വശക്തനായിട്ടും തന്റെ ശക്തിയില്‍ അഹങ്കാരം ലവലേശമില്ലാരുന്നു...ഭൂമിയോളം ക്ഷമിച്ചു നിവൃതിയില്ലാതെയാണ് കംസനെ പാഠം പടിപ്പിക്കെണ്ടിവന്നത് ....
അധര്‍മ്മത്തിന്റെ പക്ഷത്ത് സ്വന്തം ബന്ധുക്കളായാല്‍പോലും ധര്‍മ്മസംരക്ഷണത്തിന് അവരെ പരാജയപ്പെടുത്തേണ്ടതാണെന്ന് ഉപദേശിച്ച ശ്രീകൃഷ്ണനെയാണ് ഇന്ന് സമസ്തലോകവും മാതൃകയാക്കേണ്ടത് ...സ്വയം പാപം അനുഷ്ടിക്കാതിരിക്കാനും പുണ്യ മനുഷ്ടിക്കേണ്ടതെങ്ങനെയെന്നു ഉപദേശിച്ചു പുണ്യാത്മാക്കളായി മറ്റുള്ളവരെ മാറ്റിയെടുക്കാനുമായി ശ്രീകൃഷ്ണന്‍ ശ്രമിച്ചത്..തന്നോട് ബന്ധപ്പെട്ടവര്‍ക്കെല്ലാം സന്തോഷം കൊരിത്തരിഞ്ഞ ആ പരമാത്മാവ് ദേഹം വെടിഞ്ഞപ്പോഴും സ്വന്തം കാലില്‍ അമ്പേയ്ത വേടന് പരമപദം നല്‍കി അനുഗ്രഹിച്ചു യാത്രയാക്കിയവനാണ് .....സദാകര്‍മ്മനിരതനായ കൃഷ്ണന്‍ തനിക്കു കിട്ടിയ വേഷങ്ങളെല്ലാം രാജാവിന്റെയും യോദ്ധാവിന്റെയും ദൂതന്റെയും തേരാളിയുടെയും ഗോപികാനാഥന്റെയും എന്നുവേണ്ട വൈവിധ്യമാര്‍ന്ന എല്ലാ വേഷങ്ങളും പൂര്‍ണ്ണമായി ആടിതീര്‍ത്തു...
ശ്രീകൃഷ്ണനെ ഭജിക്കുന്നതോടൊപ്പം ഭഗവാന്‍ കാട്ടിതന്ന സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ന്യായത്തിന്റെയും പാതയില്‍ക്കൂടി സഞ്ചരിച്ചാല്‍ മാത്രമേ ഭഗവത്പ്രീതി ഉണ്ടാകുവെന്നു ഉറച്ചു വിശ്വസിച്ച് മുന്നോട്ടുപോകാന്‍ എല്ലാവര്‍ക്കും കഴിയുമാറാകട്ടെ ....
ആ കാലടികളെ പിന്തുടരാനുള്ള ശക്തിയും വീര്യവും എല്ലാവരിലും നിറയട്ടെ...
ശിവാക്ഷരമാല

ശംഭോമഹാദേവ ശങ്കര ശ്രീകണ്ഠ
ചന്ദ്രചൂഡം ഭജേ പാലയ മാം
അമ്പിനോടെന്നുടെ മുമ്പില്‍ വിളങ്ങണം
കുംഭീ മുഖഹരേ പാലയ മാം
ആരാഞ്ഞു വന്നിങ്ങു സേവിക്കൊന്നുര്‍ക്കെല്ലാ-
മായുസ്സു നല്‍കീടും വിശ്വനാഥന്‍
ഇക്കണ്ടാവര്‍ക്കെല്ലമീശനായ് പാലിപ്പാ-
നീശ നീയെന്നിയെ മറ്റാരുള്ളു?
ഈരെഴുലകിന്നു വേരായ് മരുവുന്ന
പാര്‍വതീവല്ലഭ പാലയ മാം.
ഉണ്ടൊരു സങ്കടമേന്നുള്ളിലെപ്പോഴും
ഗൌരീശ ശങ്കര പാലയ മാം
ഊനങ്ങള്‍ കൂടാതെ വന്നിടും മൃത്യുക്കള്‍
പാരാതോഴിക്കുന്നു നീലകണ്ഠന്‍
ഏറണാകുളം തന്നില്‍ വാണരുളീടുന്ന
ഗംഗാധര ജയ പാലയ മാം
ഏതൊരു കാര്യം തുടര്‍ന്നതിനെപ്പോഴും
മറ്റും തുണ പോറ്റി തമ്പുരാനെ
ഐവര്‍ക്കു വന്നതാം സങ്കടം പോക്കുവാന്‍
വേദരൂപം പൂണ്ട വിശ്വനാഥ
ഒരുമയായുള്ള ജലധാരയ്ക്കിന്നിപ്പോ-
ളുപമയായ് ചൊല്ലുവാന്‍ മറ്റൊന്നുണ്ടോ
ഓരോതെയുള്ളോരുദരസന്താപത്തെ
നാശം വരുത്തുക വിശ്വനാഥ
ഔഷധമായുള്ള ധാരയെയെല്‍ക്കുവാന്‍
യുഷ്മല്‍കൃപ വന്നുദിച്ചിടെണം
അഞ്ചു സ്വയംഭൂനും വെവ്വേറെ കൂപ്പുവാ-
നയ്യോയെനിക്കു വരം തരേണം
അമ്പിളിത്തെല്ലുമങ്ങാകാശഗംഗയും
തുമ്പയും ചാമ്പലും ഭംഗിയോടെ
ശംഭോ മഹാദേവ ശങ്കര ശ്രീകണ്ഠ
ചന്ദ്രചൂഡം ഭജേ പാലയ മാം
മുരുകനും വള്ളിയും ദേവയാനിയും
വലിയവര്‍ എന്ത് കാണിച്ചാലും ചെറിയവര്‍ അതിനെ അനുകരിക്കും..അത് പ്രത്യക്ഷമാകാം പരോക്ഷമാകാം..ആരാധിക്കുന്ന ചില വ്യക്തികളുടെ ദോഷവശങ്ങളെപ്പോലും നാം അനുകരിക്കുന്നത് മനപ്പൂര്‍വ്വമല്ല എന്നതാണ് സത്യം...അവരെപ്പോലെ സംസാരിക്കുക,അവരെപ്പോലെ ചിരിക്കുക...അനുകരണം അഭിനന്ദനത്തിന്റെ മറ്റൊരു രൂപം തന്നെയാണ്...ഉള്ളുകൊണ്ട് ആരെ അഭിനന്ദിച്ചാലും നമ്മളിലെ ഒരംശം അവരെ അനുകരിക്കുന്നുണ്ട്...ഈ ഭൂമിയില്‍ സല്‍ഗുണങ്ങളെപ്പോലെ തന്നെ ദുര്‍ഗുണങ്ങളും നിലനിക്കുന്നത് അതുകൊണ്ടാണ്...അച്ഛന്‍ കാണിക്കുന്നതെന്തും മകന്‍ അനുസരിക്കും..പുരാണ കഥാപാത്രങ്ങളെ ആദരിക്കുന്നവര്‍ ആണ് ഭാരതീയര്‍ ....കൃഷ്ണനെയോ രാമനെയോ റിയലിസ്റ്റിക്കായി അനുകരിച്ചാല്‍ എന്താണ് സംഭവിക്കുക...?
കൃഷ്ണന്റെയും രാമന്റെയും കഥകള്‍ക്ക് നിരവധി അര്‍ത്ഥതലങ്ങളുണ്ട്.....രാമലീല,
കൃഷ്ണലീല എന്നൊക്കെയാണ് അതിനെ വിശേഷിപ്പികുക...വ്യഖ്യാനമര്‍ഹിക്കുന്നവയാണ് ലീലകള്‍ ...ഋഷീശ്വരന്മാര്‍ വലിയ തത്വങ്ങളെ ലീലകളാക്കി വര്‍ണ്ണിച്ചു..ഒരു ജന്മം കൊണ്ട് പഠിച്ചു തീരാത്ത വ്യാഖ്യാനങ്ങളാണ് ഈ കഥകളുടെ പിറകിലുള്ളത്...
നമ്മുടെ ജീവിതത്തിലേക്ക് വരാം ...വിദ്യാഭ്യാസമുള്ളവരെ അതില്ലാത്തവര്‍ അനുകരിക്കുന്നു...ധനികരായ വ്യക്തികളെ ദരിദ്രനാരായണന്മാര്‍ അനുകരിക്കുന്നു..തമിഴ്‌നാട്ടില്‍ ചിന്നവീട് എന്നൊരു സമ്പ്രദായമുണ്ട്...ഒരു ഭാര്യ നിലവിലുള്ളപ്പോള്‍ മറ്റൊരു ചെറുപ്പക്കാരിയെക്കൂടി ഭാര്യയാക്കിവെക്കുക..ചിന്നവീട് എന്നത് യഥാര്‍ത്ഥത്തില്‍ പെരിയവീട് തന്നെയാണ്...
രാമനാഥപുരത്തെ മുരുകന്‍ മുനിസ്വാമിയെ അവിടുതുകാര്‍ക്കെല്ലാം പരിചയമുണ്ട്...അയാള്‍ക്ക് രണ്ടു പോണ്ടാട്ടിമാരുണ്ട്..മുരുകന്റെ ഭക്തനാണ് മുനിസ്വാമി ...വീട്ടില്‍ മുരുകന്റെ പ്രതിഷ്ടയുണ്ട്...മുരുകനെ രണ്ടു പത്നിമാരുള്ളത് വിവരം അറിയാമല്ലോ...മുരുകന്റെ ഇരുവശങ്ങളിലായി നില്‍ക്കുന്ന ചിത്രങ്ങളും സാദാരണയാണ്..ഇത്രമാത്രം പരസ്യമായി രണ്ടു ഭാര്യമാരുടെ നടുവില്‍ മുരുകന് നില്‍ക്കാമെങ്കില്‍ മുരുകന്‍ മുനിസ്വാമിക് ഒരു ചിന്നവീട് ഉണ്ടാകുന്നതില്‍ തെറ്റുണ്ടോ...?
തെറ്റുണ്ട് ..മനുഷ്യശരീരത്തിനകത്തു നടക്കുന്ന താന്ത്രിക രഹസ്യങ്ങളെയാണ് ഋഷിമാര്‍ കഥാപാത്രങ്ങളാക്കി പറഞ്ഞുവെച്ചത്...മുരുകന്‍ നാം തന്നെയാണ് ..ഉയര്‍ന്നു നില്‍ക്കുന്നവന്‍ ആണ് മനുഷ്യന്‍..അവന്റെത് ഊര്‍ദ്വമുഖ വ്യകതിതമായിരിക്കണം...ആളുന്നതിനെയാണ് ആള്‍ എന്ന്
വിളിക്കുന്നത്... വിളക്കിന്റെ തിരി മുകളിലേക്ക് ആണ് ആളുക ..അത് ഒരിക്കലും താഴോട്ട് വരികയില്ല.ഒരു വ്യക്തിയെ ഇങ്ങനെ കുത്തനെ നിര്‍ത്തുന്നത് സുഷുമ്ന എന്ന നാഡിയാണ്...സൂര്യപ്രകാശം ശിരസ്സില്‍ അടിക്കുന്നതുകൊണ്ടാണ് മനുഷ്യര്‍ക്ക് ഇത്രയും സിദ്ധികള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നത്...
സുഷുമ്നനാഡിയാണ് മുരുകന്‍ ...ഈ നാഡിക്ക് ചുറ്റും ഇഡ , പിംഗള എന്നീ രണ്ടു നാഡികളുണ്ട് ..ഒന്ന് ചന്ദ്രനാഡിയാണ് ..മറ്റേതു സൂര്യനാഡിയും..സുഷുമ്നയെ ചുറ്റി നില്‍ക്കുന്ന സൂര്യ നാഡിയും ചന്ദ്ര നാഡിയുടെയും പ്രതീകമായിട്ടാണ് പുരാണത്തില്‍ വല്ലിയെയും ദേവയാനിയെയും ചിത്രീകരിച്ചിരിക്കുന്നത് .....സൂര്യന്‍ ബുദ്ധിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു...ചന്ദ്രന്‍ മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു...മനസ്സും ബുദ്ധിയും ഏകീകരിച്ചു പ്രവര്‍ത്തിക്കുമ്പോളാണ് ഉയര്ച്ചയുണ്ടാവുക...
വള്ളിദേവയാനിമാരോടോത്ത് നില്‍ക്കുന്ന മുരുകന്റെ ചിത്രം കാണുമ്പോള്‍ അതിന്റെ ശാസ്ത്രീയമായ അര്‍ത്ഥമെന്നു ചിന്തിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്...അവനവന്‍ കാണിക്കുന്ന തോന്ന്യാസങ്ങള്‍ക്ക് ന്യായീകരണമായി പുരാണകഥകളെ ഉദ്ധരിക്കുന്നത് ശരിയല്ല...
സ്വന്തം ബുദ്ധിയെ ഊര്‍ദ്വമുഖമാക്കി മാറ്റാന്‍ മനസ്സിനെയും ബുദ്ധിയും സമതുലിതാവസ്ഥയില്‍ നിര്‍ത്തുക എന്ന തത്വം മുരുകനില്‍നിന്നു പഠിക്കുന്നത്തിനു പകരം ഭാര്യമാര്‍ രണ്ടാകാം എന്ന് മനസിലാക്കിയ മുരുകന്‍ മുനിസ്വാമിമാര്‍ എന്നും സമൂഹത്തിലെ അപഹാസ്യകഥാപാത്രങ്ങളായിരിക്കും....
കൃഷ്ണന്റെയും രാമന്റെയും കഥകള്‍ക്ക് നിരവധി അര്‍ത്ഥതലങ്ങളുണ്ട്.....രാമലീല,
കൃഷ്ണലീല എന്നൊക്കെയാണ് അതിനെ വിശേഷിപ്പികുക...വ്യഖ്യാനമര്‍ഹിക്കുന്നവയാണ് ലീലകള്‍ ...ഋഷീശ്വരന്മാര്‍ വലിയ തത്വങ്ങളെ ലീലകളാക്കി വര്‍ണ്ണിച്ചു..ഒരു ജന്മം കൊണ്ട് പഠിച്ചു തീരാത്ത വ്യാഖ്യാനങ്ങളാണ് ഈ കഥകളുടെ പിറകിലുള്ളത്...
നമ്മുടെ ജീവിതത്തിലേക്ക് വരാം ...വിദ്യാഭ്യാസമുള്ളവരെ അതില്ലാത്തവര്‍ അനുകരിക്കുന്നു...ധനികരായ വ്യക്തികളെ ദരിദ്രനാരായണന്മാര്‍ അനുകരിക്കുന്നു..തമിഴ്‌നാട്ടില്‍ ചിന്നവീട് എന്നൊരു സമ്പ്രദായമുണ്ട്...ഒരു ഭാര്യ നിലവിലുള്ളപ്പോള്‍ മറ്റൊരു ചെറുപ്പക്കാരിയെക്കൂടി ഭാര്യയാക്കിവെക്കുക..ചിന്നവീട് എന്നത് യഥാര്‍ത്ഥത്തില്‍ പെരിയവീട് തന്നെയാണ്...
രാമനാഥപുരത്തെ മുരുകന്‍ മുനിസ്വാമിയെ അവിടുതുകാര്‍ക്കെല്ലാം പരിചയമുണ്ട്...അയാള്‍ക്ക് രണ്ടു പോണ്ടാട്ടിമാരുണ്ട്..മുരുകന്റെ ഭക്തനാണ് മുനിസ്വാമി ...വീട്ടില്‍ മുരുകന്റെ പ്രതിഷ്ടയുണ്ട്...മുരുകനെ രണ്ടു പത്നിമാരുള്ളത് വിവരം അറിയാമല്ലോ...മുരുകന്റെ ഇരുവശങ്ങളിലായി നില്‍ക്കുന്ന ചിത്രങ്ങളും സാദാരണയാണ്..ഇത്രമാത്രം പരസ്യമായി രണ്ടു ഭാര്യമാരുടെ നടുവില്‍ മുരുകന് നില്‍ക്കാമെങ്കില്‍ മുരുകന്‍ മുനിസ്വാമിക് ഒരു ചിന്നവീട് ഉണ്ടാകുന്നതില്‍ തെറ്റുണ്ടോ...?
തെറ്റുണ്ട് ..മനുഷ്യശരീരത്തിനകത്തു നടക്കുന്ന താന്ത്രിക രഹസ്യങ്ങളെയാണ് ഋഷിമാര്‍ കഥാപാത്രങ്ങളാക്കി പറഞ്ഞുവെച്ചത്...മുരുകന്‍ നാം തന്നെയാണ് ..ഉയര്‍ന്നു നില്‍ക്കുന്നവന്‍ ആണ് മനുഷ്യന്‍..അവന്റെത് ഊര്‍ദ്വമുഖ വ്യകതിതമായിരിക്കണം...ആളുന്നതിനെയാണ് ആള്‍ എന്ന്
വിളിക്കുന്നത്... വിളക്കിന്റെ തിരി മുകളിലേക്ക് ആണ് ആളുക ..അത് ഒരിക്കലും താഴോട്ട് വരികയില്ല.ഒരു വ്യക്തിയെ ഇങ്ങനെ കുത്തനെ നിര്‍ത്തുന്നത് സുഷുമ്ന എന്ന നാഡിയാണ്...സൂര്യപ്രകാശം ശിരസ്സില്‍ അടിക്കുന്നതുകൊണ്ടാണ് മനുഷ്യര്‍ക്ക് ഇത്രയും സിദ്ധികള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നത്...
സുഷുമ്നനാഡിയാണ് മുരുകന്‍ ...ഈ നാഡിക്ക് ചുറ്റും ഇഡ , പിംഗള എന്നീ രണ്ടു നാഡികളുണ്ട് ..ഒന്ന് ചന്ദ്രനാഡിയാണ് ..മറ്റേതു സൂര്യനാഡിയും..സുഷുമ്നയെ ചുറ്റി നില്‍ക്കുന്ന സൂര്യ നാഡിയും ചന്ദ്ര നാഡിയുടെയും പ്രതീകമായിട്ടാണ് പുരാണത്തില്‍ വല്ലിയെയും ദേവയാനിയെയും ചിത്രീകരിച്ചിരിക്കുന്നത് .....സൂര്യന്‍ ബുദ്ധിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു...ചന്ദ്രന്‍ മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു...മനസ്സും ബുദ്ധിയും ഏകീകരിച്ചു പ്രവര്‍ത്തിക്കുമ്പോളാണ് ഉയര്ച്ചയുണ്ടാവുക...
വള്ളിദേവയാനിമാരോടോത്ത് നില്‍ക്കുന്ന മുരുകന്റെ ചിത്രം കാണുമ്പോള്‍ അതിന്റെ ശാസ്ത്രീയമായ അര്‍ത്ഥമെന്നു ചിന്തിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്...അവനവന്‍ കാണിക്കുന്ന തോന്ന്യാസങ്ങള്‍ക്ക് ന്യായീകരണമായി പുരാണകഥകളെ ഉദ്ധരിക്കുന്നത് ശരിയല്ല...
സ്വന്തം ബുദ്ധിയെ ഊര്‍ദ്വമുഖമാക്കി മാറ്റാന്‍ മനസ്സിനെയും ബുദ്ധിയും സമതുലിതാവസ്ഥയില്‍ നിര്‍ത്തുക എന്ന തത്വം മുരുകനില്‍നിന്നു പഠിക്കുന്നത്തിനു പകരം ഭാര്യമാര്‍ രണ്ടാകാം എന്ന് മനസിലാക്കിയ മുരുകന്‍ മുനിസ്വാമിമാര്‍ എന്നും സമൂഹത്തിലെ അപഹാസ്യകഥാപാത്രങ്ങളായിരിക്കും....

ഭഗവാന്‍ മഹാവിഷ്ണുവിന്റെ നാലു കരങ്ങളിലുള്ള ആയുധങ്ങളാണ് ശംഖം , ചക്രം , ഗദ , പദ്മം എന്നിവ.....
ശ്വേതവര്‍ണ്ണവും പ്രകാശമാനവുമായ "പാഞ്ചജന്യം" എന്ന ശംഖം ബ്രഹ്മവാചിയായ പ്രണവത്തിന്റെ സ്രോതസ്സാണ് ....അതിന്റെ ശബ്ദം സൃഷ്ടിസ്ഥിതി സംഹാരകാരകരായ ബ്രഹ്മ വിഷ്ണു പരമേശ്വരന്മാരായും നാദരൂപിയായ വിഷ്ണുമായയായും രൂപംകൊണ്ട് പ്രപഞ്ചത്തെ ആനന്ദിപ്പിക്കുന്നു....
ആര്‍ക്കും ഒന്നിനും നിരോദിക്കാനും നിയന്ത്രിക്കാനും ആകാതെ നിയതമായ വേഗത്തോടെ ഭ്രമണം ചെയ്യുന്ന "സുദര്‍ശനം" നിശിതധാരങ്ങളായ 360 ധാരകളും 12 ആരക്കാലുകളും ഉള്ളതാണ്....ഭഗവാന്റെ ചൂണ്ടുവിരലിന്റെ അറ്റത്ത് സദാകറങ്ങുന്ന ഈ ആയുധം സര്‍വ്വസംഹാരിയാണ് ....കാലമാണ് ഈ ആയുധം ...കാലം കേവല സത്യമാണ്.."കൌമോദകി" എന്നു പേരുള്ള ഗദയാണ് ഭഗവാന്റെ മൂന്നാമത്തെ ആയുധം...ധര്‍മ്മദേവതയായ ഭൂമിദേവിയെ അധര്‍മ്മത്തില്‍നിന്നും രക്ഷിക്കാനാണ് ഭഗവാന്‍ ഈ ആയുധം ഉപയോഗിക്കുന്നത് .....സൌന്ദര്യ സാക്ഷാത്കാരമാണ് പദ്മം അഥവാ താമര...സൃഷ്ടി കര്‍ത്താവായ ബ്രഹ്മദേവന്റെ ഉത്പത്തി താമരയിലയാണ് ....
ഈ നാലു ആയുധങ്ങളും സത്യത്തിന്റെ വിവിധഭാവങ്ങളാണ് ...സനാതന സത്യമായ പ്രണവം , ഭൌതികസത്യമായ കാലം , ഭൂമിദേവിക്ക് ആഹ്ലാദം പകരുന്ന കൌമോദകി ,സൌന്ദര്യത്തിന്റെ പ്രതിരൂപമായ പദ്മം എന്നീ ആയുധങ്ങള്‍ കൊണ്ട് അധര്‍മ്മത്തെ എതിര്‍ത്തു തോല്പിക്കുന്നു ഭഗവാന്‍ മഹാവിഷ്ണു ...!!!
തിങ്കള്‍ മഹാത്മ്യം

ദുഖങ്ങള്‍ക്ക് ഒരു പരിധിവരെ അറുതി ലഭിക്കുന്ന വൃതമാണ് തിങ്കളാഴ്ച നോല്‍മ്പ്...ശിവഭക്തന്മാര്‍ തീര്‍ച്ചയായും ഈ വൃതം അനുഷ്ടിക്കണം...ശിവന്‍ സങ്കടഹരനാണ്...ശിവശക്തിയുടെ അനുഗ്രഹം നേടുവാന്‍ മഹാഭാഗ്യം ലഭിക്കുന്നവര്‍ക്ക് ഇഹത്തില്‍ മനോവിഷമമില്ല...
മനസ്സും ശരീരവും വൃത്തിയാക്കിയതിനു ശേഷം രാവിലെ തന്നെ ശിവക്ഷേത്രങ്ങളില്‍ പോയി ഭ്കത്യാദരപുരസ്സരം ഈശ്വരസേവയില്‍ വ്യാപ്രുതരാവുക...വീട്ടിലെ ബിംബത്തിലോ ,പടത്തിലോ ദീപാരാധനയും ധൂപാരധനയും നടത്തണം...പുഷ്പങ്ങള്‍കൊണ്ടലങ്കരിക്കുക..വില്വം - കൂവളം-അത്യത്തുമമാണ്....
നിത്യവും ശിവാരാധന ചെയ്യുന്നവന്റെ സര്‍വ്വ പാപങ്ങളും നശിക്കും...തിങ്കള്‍ , ഗ്രഹണം ,ശിവരാത്രി എന്നീ ദിവസങ്ങളിലെ വൃതാനുഷ്ടാനതോടെയുള്ള പൂജകൊണ്ട് ഭക്തന്റെ എല്ലാ തെറ്റുകളും ഭഗവാന്‍ ക്ഷമിച്ച് ധനം , തേജസ്സ് , കീര്‍ത്തി ,മോക്ഷം എന്നിത്യാദി സര്‍വ്വ ഐശ്വര്യങ്ങളും നല്‍കുന്നു എന്നാണ് ഹാലാസ്യ മഹാത്മ്യരഹസ്യം ....
സത്യനാരായണബലി

ദക്ഷിണതാന്ത്രികവിധികളില്‍ അത്യപൂര്‍വ്വമായ ചടങ്ങാണ് മഹാസത്യനാരായണബലിയെന്നു അറിയപ്പെടുന്നത്...വിഷ്ണു ഭഗവാന്റെ വിരാട് പുരുഷഭാവമാണ് സത്യനാരായണസ്വാമി...സദാശിവമൃത്യുഞ്ജയഭാവവും ആദിനാരായണമൂര്‍ത്തീഭാവവും മഹാമായ ചൈതന്യവും ലയിച്ചു ചേര്‍ന്ന മൂര്‍ത്തീഭാവമാണ് സത്യനാരായണസ്വാമിയെന്നു അറിയപ്പെടുന്നത്...
ശൈവ - വൈഷ്ണവ - ശാക്തേയഭാവങ്ങള്‍ ലയിച്ചു ചേര്‍ന്നതാണ് ഈ ദര്‍ശനം....അതിനാല്‍ ഉപാസകര്‍ക്ക് സര്‍വ്വാഭീഷ്ട പ്രദായകമാണ് .....
സര്‍വ്വവിധ പ്രയാസങ്ങളും നീക്കം ചെയ്തു സകല ശോകങ്ങളും അകറ്റി ആനന്ദം പ്രദാനം ചെയ്യുന്നതാണ് സത്യനാരായണ സ്വാമിയുടെ ഉപാസന എന്നത് ആഗമതന്ത്രങ്ങളില്‍ പ്രസിദ്ധമാകുന്നു....ഏതുകാലത്തും ഏതെല്ലാം സാഹചര്യത്തിലും എവിടെയും ആര്‍ക്കും അനുഷ്ടിക്കാവുന്നതും അതി വിശിഷ്ടവുമായ പ്രാധാന പൂജാചടങ്ങാണ് സത്യനാരായണബലി....
"സത്യനാരായണ പൂജനടത്തിയാല്‍
നിത്യലക്ഷ്മി സാന്നിധ്യം ഫലം"
എന്നാണ് നാരായണ തന്ത്രം പറയുന്നത്...സത്യപ്രധാനമായ ഈ അനുഷ്ടാനച്ചടങ്ങ് ആര് നടത്തുന്നുവോ അവരോടു കൂടെ നിത്യവും ലക്ഷ്മീസാന്നിധ്യം ഉപയുക്തമാകുന്നു...അതായത് സകലവിധ ഐശ്വര്യങ്ങളും അവര്‍ക്ക് എന്നും ലഭ്യമാകുന്നു എന്ന് ചുരുക്കം,....
Wednesday, January 18, 2012
ശിവപുരാണം --- ഗണപതി വാഹനം

മൂഷികന്‍ എന്ന് പേരായ ഒരു അസുരന്‍ ഉണ്ടായിരുന്നു..അയാള്‍ ഉഗ്രമായ തപസ്സിലൂടെ ശക്തിമാനാകാന്‍ ആഗ്രഹിച്ചു..അസുരന്മാരുടെ ഇഷ്ടദേവനായ മഹേശ്വരനെയാണ് മൂഷികന്‍ ഉപാസിച്ചത്...
എകാന്തമായൊരു ഗുഹാന്തര്‍ഭാഗത്ത് നമ:ശിവായ മന്ത്രങ്ങള്‍ ഉരുക്കഴിച്ചു തപസ്സാരംഭിച്ചു..തപസ്സു അനേകം സംവത്സരങ്ങള്‍ നീണ്ടുനിന്നു..അന്നപാനീയാദികള്‍ വെടിഞ്ഞു തപം തുടര്‍ന്നു....തപസ്സിന്റെ തീഷ്ണജ്വാലകള്‍ ഭൂസ്വര്‍ഗ്ഗപാതാളങ്ങളെ ചുട്ടുപൊള്ളിച്ചു...ഹിമഗിരിശ്രുംഗങ്ങള്‍ ഉരുകിയൊലിക്കാന്‍ തുടങ്ങി...ശ്രീശൈലത്തിങ്കലും അത് പ്രതിഫലിച്ചു...അസുരന്റെ തപസ്സിന്റെ ചൂട് ഭഗവാനും അറിഞ്ഞു...
അസുരന് വരം നല്കിയാലുള്ള ഭവിഷ്യത്ത് നന്നായി അറിയാവുന്ന ഉമാപതി തപോഭംഗം വരുത്തുവാന്‍ സ്വന്തം കണ് ടാഭരണമായ സര്‍പ്പത്തിനോടാവശ്യപ്പെട്ടു...സര്‍പ്പം ഇഴഞ്ഞിഴഞ്ഞു മൂഷികാസുരന്‍ തപസ്സു ചെയുന്ന ഗുഹയിലെത്തി....ഉഗ്രമായ ശീല്‍ക്കാരത്തോടെ അവന്റെ നേരെ ചീറ്റി..ശരീരത്തിലൂടെ ഇഴഞ്ഞു കയറി തപ്സ്സുമുടക്കാന്‍ ശ്രമിച്ചു..തപോലീനനായ അസുരന്റെ പുരികക്കൊടിപോലും ചലിപ്പിക്കാന്‍ ആ സര്‍പ്പതിനായില്ല....
തന്റെ പ്രിയഭക്തന്റെ അചഞ്ചലമായ ഭക്തിക്കു മുമ്പില്‍ കീഴടങ്ങാതിരിക്കാന്‍ ഭാഗവാനുകുമോ..പരമശിവന്‍ മൂഷികനു മുന്നില്‍ പ്രത്യക്ഷനായി...
"ഭക്താ നിന്നില്‍ നാം സംപ്രീതനായിരിക്കുന്നു ...എന്ത് വരം വേണമെങ്കിലും ചോദിച്ചുകൊള്‍ക..."
"ഭഗവാനെ ഈയുള്ളവന്‍ ത്രിലോകാധിപത്യം ആഗ്രഹിയ്ക്കുന്നു..സ്വര്‍ഗ്ഗം , ഭൂമി ,പാതാളം എന്നിവിടങ്ങളില്‍ അനിഷേധ്യനായ ചക്രവര്‍ത്തിയായി എനിക്ക് വാഴണം..സാധാരണ മനുഷ്യരോ ദേവന്മാരോ ,അസുരന്മാരോ എന്നെ വധിയ്ക്കരുത്...അപ്രകാരം സംഭവിക്കട്ടെ എന്നനുഗ്രഹിച്ചു ശിവന്‍ മറഞ്ഞു...
വരപ്രാപ്തിയില്‍ ഉല്‍ക്കടനായ മൂഷികരാജന്‍ ഇന്ദ്രനെ തോല്‍പ്പിച്ചു സ്വര്‍ഗ്ഗാധിപത്യം നേടി..പാതാളദേശത്തുള്ള അസുരന്മാരെ ഒത്തുചേര്‍ത്ത് അവരോടൊപ്പം ഭൂമിയില്‍ സകലദുഷ്ടത്തരങ്ങള്‍ക്കും നേത്രുതം നല്‍കി...ആശ്രമകവാടങ്ങള്‍ തീയെരിച്ചു സജ്ജനങ്ങളെ ഹിംസിച്ചു .....എങ്ങും അശാന്തിയും അക്രമവും കളിയാടി...മഹര്‍ഷിമാരുടെ ദീനരോദനങ്ങള്‍ പരമശിവന്റെ കാതിലും എത്തി...നാരദാദിമുനികളും ബ്രഹ്മാദിദേവകളും ഭഗവാനെ ശരണം പ്രാപിച്ചു...മഹാപ്രഭോ അങ്ങിതു കേള്‍ക്കുന്നില്ലേ...അങ്ങയുടെ അനുഗ്രഹം ത്രിഭുവനത്തിലും ശാപമായി മാറിയിരിക്കുന്നു...എന്താണ് ഇതിനു ഒരു പരിഹാരം...അങ്ങ് തന്നെ പറഞ്ഞാലും...
നിങ്ങള്‍ വിഷമിക്കേണ്ട നിങ്ങള്‍ക്കുണ്ടായ സകല ദുരിതങ്ങള്‍ക്കും ഉടന്‍ അറുതി വരും...എന്റെ വത്സലപുത്രനായ ഗണപതി അവനെ കീഴടക്കും..
"മകനെ ഗണേശാ വേഗം വരൂ "...ഉടനെ പാര്‍വ്വതീ ദേവി തടസ്സവാദം ഉന്നയിച്ചു..
"എന്താണ് നാഥാ അങ്ങീപറയുന്നത് ..കുട്ടിത്തം വിട്ടുമാറാത്ത ഈ പിഞ്ചു ബാലനോ..!!!...അസുര ചക്രവര്‍ത്തിയെ കീഴ് പ്പെടുത്തുന്നത് ...?
"ഗൌരീ ! എന്തിനാണ് ഭയപ്പെടുന്നത് ...നമ്മുടെ അനുഗ്രഹാശിസ്സുകളുണ്ടെങ്കില്‍ ഗണപതിയ്ക്ക് ഇതെത്ര നിസ്സാരം..ഉണ്ണീ ഇതാ നിനക്ക് ഇന്ന് മുതല്‍ ദിവ്യയുധങ്ങളും അത്ഭുതസിദ്ധികളും കരഗതമായിരിക്കുന്നു...ഭൂതഗണങ്ങള്‍ക്ക് നാഥനായി ഈ ലോകത്തിന്റെ വിഘ്നങ്ങള്‍ അകറ്റിയാലും..അസുരനെ ജീവനോടെ നമ്മുടെ മുന്നില്‍ എത്തിച്ചാലും.."...ഗണപതി , മാതാപിതാക്കളുടെയും , ബ്രഹ്മാദിദേവകളുടെയും അനുഗ്രഹത്തോടെ ഭൂതഗണസേനയും നയിച്ച് മൂഷികരാജനെ നേരിടാന്‍ പുറപ്പെട്ടു...
അപ്പോഴതാ അസുരന്‍ അനേകായിരം രാജാക്കന്മാരെയും , സന്യാസിമാരെയും മറ്റു സജ്ജനങ്ങളെയും പിടികൂടി കാരാഗ്രഹത്തിലടച്ചു അവരുടെ വേദന കണ്ടു രസിക്കുകയായിരുന്നു..ഗണേശഭഗവാന്‍ അവനെ യുദ്ധത്തിനു വെല്ലുവിളിച്ചു...അസുരസേനാധിപന്മാര്‍ ,ഗണപതിക്ക് മുന്നില്‍ മുട്ടുമടക്കി...അസുരപ്പട ചിന്നഭിന്നമായി...ഒടുവില്‍ ഗണപതിയും മൂഷികനുമായി നേരിട്ടായി യുദ്ധം..വളരെനാള്‍ യുദ്ധം നീണ്ടുനിന്നു
....ദ്വന്ദയുദ്ധത്തിനൊടുവില്‍ അസുരന്‍ തളര്‍ന്നുവീണു..എങ്കിലും ശൌര്യം കുറയാതെ മൂഷികാസുരന്‍ വീണ്ടും പോരിനു പുറപ്പെട്ടു..
മഹാഗണപതിക്ക് ഒരു യുക്തി തോന്നി..അസുരന്റെ പേര് അന്വര്‍ത്ഥമാക്കുന്ന ഒരു വിദ്യ..മൂഷികാസുരനെ വെറും മൂഷികനാക്കിമാറ്റുക തന്നെ..നിമിഷ നേരംകൊണ്ട് വീരശൂരപരാക്രമിയായ മൂഷികരാജന്‍ ഒരു നിസ്സാരനായ എലിയായി മാറി..അവനെ ഗണപതി തന്റെ കൈക്കുമ്പിളിലെ കളിപ്പാവയാക്കിയെടുത്ത് അച്ഛന് മുമ്പില്‍ കാഴ്ച വെച്ചു...സന്തുഷ്ടനായ പിതാവ് മകനെ അനുഗ്രഹിച്ചു..
"മകനെ, നീ ഉത്തമനായ ഒരു പുത്രന് യോജിച്ച പ്രവര്‍ത്തിയിലൂടെ ശ്രേഷ്ടത നേടി.. ഗണനായകനായ നീ വിഘ്നവിനാശകനായി സര്‍വ്വാരാദ്ധ്യനായി വാഴ്ക..ഈ മൂഷികന്‍ എന്നും ഒരു ആശ്രിതനായി നിന്റെ കൂടെയുണ്ടാവും...അവന്റെ പ്രീതി ഇനിമേല്‍ നിനക്കും പ്രീതി നല്‍കും"...
അന്ന് മുതലാണ് ഗണപതിയുടെ വാഹനം എലി ആയതു എന്ന് പറയപ്പെടുന്നു...
Tuesday, January 17, 2012
ശ്രീരാമാജ്ഞനേയയുദ്ധം

ശ്രീരാമന്റെ ഭക്തനാണ് ഹനുമാനെന്നു നമുക്കെല്ലാം അറിയാം..രാമന്റെ ദാസന് രാമനായി ഏറ്റുമുട്ടേണ്ടിവന്നുവെന്ന് ചിതിക്കുമ്പോള്‍ അത്ഭുതം തോന്നാം..ഇത്തരം കഥകള്‍ നമുക്ക് ധാരാളം ഗുണപാഠങ്ങള്‍ പറഞ്ഞുതരുന്നുണ്ട്...ശ്രീരാമനും ആജ്ഞനേയനും തമ്മില്‍ യുദ്ധമുണ്ടാക്കിയത് നാരദമഹര്‍ഷിയാണ് ...അതിനു ശുഭകരമായ ഒരു പര്യവസാനം ഉണ്ടാക്കിയതും നാരദന്‍ തന്നെ...
ശ്രീരാമന്‍ തുറസ്സായ ഒരു സ്ഥലത്തുനിന്നു ജപധ്യാനാദികള്‍ ചെയ്തുകൊണ്ടിരിക്കുന്നു...അഹങ്കാരിയായ ഒരു രാക്ഷസ്സന്‍ ആകാശമാര്‍ഗ്ഗെ സഞ്ചരിക്കുന്നു...അസാധാരണമായ കഴിവുകള്‍ ഉണ്ട്..ഇത്തരം സിദ്ധിയുള്ളവര്‍ അഹങ്കാരികളായിരിക്കുമെന്നത് വ്യക്തമാണല്ലോ...
രാക്ഷസനു ഒരു തമാശതോന്നി...തന്റെ ഉച്ചിഷ്ടം രാക്ഷസ്സന്‍ ശ്രീരാമന്റെ തുറന്നുവെച്ച കരങ്ങളിലേക്ക് എറിഞ്ഞു...കണ്ണുതുറന്ന രാമനെ ഈ കാഴ്ച ക്ഷുഭിതനാക്കി..എതിരാളിയായി വന്നവനെ വെറുതെ വിടത്തക്കവിധം ഭീരുവല്ല രാമന്‍ ...രാക്ഷസ്സന്റെ ശിരസ്സ് ചേദിക്കുമെന്ന് പ്രതിജ്ഞയെടുത്തശേഷം രാമന്‍ രാക്ഷസ്സന്റെ പിറകേ തിരിച്ചു...
മായവിയായ രാക്ഷസ്സന്‍ വനത്തിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ നാരദമഹര്‍ഷി വഴിയില്‍ നില്‍ക്കുന്നു...സംഭവത്തിന്റെ ഗൌരവം മഹര്‍ഷിയോടു വിശദീകരിച്ചപ്പോള്‍ മഹര്‍ഷി പറഞ്ഞു "വനത്തില്‍ ഒരിടത്ത് ഒരു വാനരവൃദ്ധ തപസ്സു ചെയ്യുന്നുണ്ട്..ആ വൃദ്ധയെ സമീപിക്കുക ..രക്ഷപെടാന്‍ കഴിഞ്ഞെന്നുവരും..ആരാണ് പിറകേ വരുന്നതെന്ന് വെളിപ്പെടുതാതിരുന്നാല്‍ മതി..
വാനരവൃദ്ധ ആരാണെന്ന് ചിന്തിക്കുക..സാക്ഷാല്‍ ഹനുമാന്റെ മാതാവായ അഞ്ജനാദേവിയാണത്..അസുരന്‍ പരവശനായി ആശ്രമത്തില്‍ ഓടിയെത്തി..തന്നെ രക്ഷിക്കുമെന്ന് സത്യം ചെയ്യണം എന്നാ നിവേദനവുമായിട്ടാണ് രാക്ഷസ്സന്‍ ചെന്നിരിക്കുന്നത്...വൃദ്ധയായ മാതാവിന്റെ ഹൃദയം പരിശുദ്ധമായിരുന്നു ..ആപത്തുപിണഞ്ഞു സഹായം തേടിയെത്തുന്നവരെ സഹായിക്കുകയെന്നല്ലാതെ അഞ്ജനാദേവി മറ്റൊന്നും ചിന്തിച്ചില്ല..മകന്റെ സഹായത്തോടെ ഞാന്‍ അങ്ങയെ രക്ഷപെടുത്തികൊള്ളാമെന്നു പറഞ്ഞു..രാക്ഷസ്സന് ആശ്വാസമായി..
അഞ്ജനാദേവി മകനെ ധ്യാനിച്ചനിമിഷം ഹനുമാന്‍ വിവരമറിഞ്ഞു...അമ്മയാണ് വിളിക്കുന്നത്... ഹനുമാന്‍ മാതാവിന്റെ അരുകിലെത്തി..താന്‍ ഏറ്റെടുത്തിരിക്കുന്ന ദൌത്യം തനിക്കുവേണ്ടി നിര്‍വഹിച്ചുതരണമെന്നാണ് മാതാവിന് പറയാനുള്ളത്..
അമ്മയുടെ വാക്കുകള്‍ ശിരസ്സാവഹിക്കാന്‍ ഹനുമാന്‍ ഒരുക്കമാണ്...പ്രതിയോഗി ആരെന്നു തിരക്കിയെപ്പോഴാണ് വിവരമറിയുന്നത്...അത് സാക്ഷാല്‍ ശ്രീരാമാദേവന്‍ തന്നെ...ഹനുമാന്റെ മാനസികാവസ്ഥ ഊഹിക്കാമല്ലോ..അപ്പോളേക്കും ശ്രീരാമന്‍ രാക്ഷസ്സനെ നിഗ്രഹിക്കാനായി എത്തികഴിഞ്ഞു..തടയാന്‍ വന്നുനില്‍ക്കുന്നത് തന്റെ ദാസനായ ഹനുമാനാണെന്ന് രാമന് മനസിലായി..
രാമബാണം പിന്‍വലിച്ച ചരിത്രമില്ല....രാമാദാസനാണെങ്കില്‍ രാമനെപ്പോലെ തന്നെ ശക്തനാണ്താനും...അവര്‍ യുദ്ധം തുടങ്ങി...യുദ്ധവാര്‍ത്ത എല്ലാ ലോകങ്ങളിലും അറിഞ്ഞു...ഇതിനൊരു പരിഹാരമുണ്ടാക്കണമെന്ന് പറഞ്ഞു നാരദമഹര്‍ഷി ദേവന്മാരെ ചെന്നുകണ്ടു...ലോകത്തിനു നാശമുണ്ടാക്കുന്ന യുദ്ധങ്ങള്‍ ഒഴിവാക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്..ബ്രഹ്മാവ് സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു..രണ്ടുപേരോടും ബ്രഹ്മാവ് പറഞ്ഞു ..പിന്മാറാന്‍ ഇരുകൂട്ടരും തയാറല്ലാത്ത ഈ അവസ്ഥയില്‍ ലോകക്ഷേമത്തിനുവേണ്ടി ഒരു ഉപകാരം ചെയ്തുതരണം..രാമനും ഹനുമാനും ഓരോ നിമിഷം കണ്ണടക്കണം...ആവാമെന്ന് ഇരുവരും സമ്മതിച്ചു...ഹനുമാന്‍ ഒരുനിമിഷം കണ്‍പോളകള്‍ അടച്ചു...ആ നിമിഷത്തില്‍ രാമന്‍ ആമ്പേയ്തു...രാമന്റെ ബാണം രാക്ഷസ്സന്റെ ശിരസ്സ് ചേദിച്ചു...രാമബാണം തോറ്റു പിന്‍തിരിഞ്ഞ ചരിത്രമില്ലല്ലോ..അടുത്ത നിമിഷം ശ്രീരാമന്‍ കണ്ണുകള്‍ അടച്ചു...നൊടിയിടകൊണ്ടു ബ്രഹ്മാവ് ആ രാക്ഷസ്സനെ സൃഷ്ടിക്കുകയും ചെയ്തു...രാമബാണമേറ്റ സ്വന്തം ശിരസ്സ് ഉടലിനു മുകളില്‍ വന്നുചേര്‍ന്നതോടെ രാക്ഷസ്സന്റെ സ്വഭാവം മാറി..രാമനെയും ഹനുമാനെയും വണങ്ങികൊണ്ടാണ് രാക്ഷസ്സന്‍ സ്ഥലം വിട്ടത്
ശ്രീരാമന്‍ ആമ്പേയ്യുമ്പോള്‍ താന്‍ പരലോകത്തെത്തുമെന്ന് ഹനുമാന്‍ വിചാരിച്ചെങ്കിലും അത് സംഭവിച്ചില്ല...ഇതിന്റെ കാരണം എന്താണെന്ന് രാമസ്വാമിയോടല്ലാതെ ആരോടാണ് ചോദിക്കുക...രാമശരങ്ങള്‍ പുഷ്പങ്ങളായിട്ടാണ് ഹനുമാന്റെ ശരീരത്തില്‍ വന്നുവീണത് ...ഇതിനു മറുപടിയായി രാമന്‍ പറഞ്ഞു...ഹനുമാന്‍ എന്റെ നാമം ജപിച്ചാണ് ആമ്പേയ്തത് ..സത്യത്തില്‍ എന്നെക്കാള്‍ ശക്തിയുള്ളതാണ് എന്റെ നാമം..
ഈ വിശ്വാസം ഇന്നും ഭാരതീയരെ ഭരിക്കുന്നു..രാമാനാമത്തിന്റെ മഹത്വം എഴുതിയാല്‍ തീരില്ല...
Sunday, January 15, 2012
ഗൌതമിയുടെ കര്‍മ്മഫലം

മഹാഭാരതത്തില്‍ സുപ്രധാനമെന്നു വിശേഷിപ്പിക്കാവുന്ന ആയിരകണക്കിന് മുഹൂര്‍ത്തങ്ങളുണ്ട് ...ഇക്കൂട്ടത്തില്‍ എല്ലാ സുമനസ്സുകള്‍ക്കും അറിയാവുന്ന ഒരു സന്ദര്‍ഭമാണ് ഭീഷ്മാചാര്യരുടെ അന്ത്യമെന്നത്...ഭീഷ്മാചാര്യര്‍ ശരശയ്യയില്‍ കിടക്കുന്ന അവസരം..മനുഷ്യന് വന്നുചേരാവുന്ന നിരവധി പ്രതിസന്ധികള്‍ക്ക് ഭീഷ്മാചാര്യര്‍ ഉത്തരം നല്‍കുന്നുണ്ട്...ഈ കലിയുഗത്തിലും നിത്യജീവിതത്തിലേക്ക് പകര്‍ത്താന്‍ കഴിയുന്ന കാര്യങ്ങളാണ് അവയെല്ലാം...ഭീഷ്മാചാര്യരുടെ ദുഃഖം കണ്ടു ധര്‍മ്മപുത്രര്‍ ആശ്വസിപ്പിക്കാനായി ശ്രമിച്ചു...
എത്ര മഹാനായിരുന്നാലും അനുഭവിക്കേണ്ട ദുരിതങ്ങള്‍ അനുഭവിക്കുകതന്നെ വേണം..ഭീഷ്മര്‍ ഈ അവസരത്തില്‍ ധര്മ്മപുത്രരോട് ഗൌതമിയെന്ന വൃദ്ധയുടെ കഥ പറഞ്ഞു...ഗൌതമിയുടെ കഥ ആലോചനാമൃതമായിമാറുന്നു....
സാത്വികയായ ഒരു വൃദ്ധയാണ് ഗൌതമി...തികച്ചും ഈശ്വരഭക്ത...എല്ലാ സല്‍ഗുണങ്ങളുടെയും വിളനിലം ...വനത്തില്‍ അവര്‍ ഏകയായി കഴിയുന്നു...ആകെയുള്ളത് ഒരു പുത്രനാണ് .. ഗൌതമിക്ക് തന്റെ പുത്രനേക്കാള്‍ പ്രിയപ്പെട്ടതായി ഈ പ്രപഞ്ചത്തില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല്ല....ഗൌതമിയുടെ പുത്രനും ഗുണസമ്പന്നനാരുനു..ആരെയും വേദനിപ്പിക്കാതെ ഒരു യുവാവ്,....അങ്ങനെയിരിക്കെ ഒരു ദിവസം സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു...
ഗൌതമിയുടെ പുത്രന്‍ വനത്തിലൂടെ നടന്നുവരുന്നു...ഒരു സര്‍പ്പം ആ യുവാവിനെ കടിച്ചു...സര്‍പ്പദംശനമെറ്റ യുവാവ് തല്‍ക്ഷണം മൃതിയടഞ്ഞു...
ഗൌതമിക്ക് ഈ ദുഃഖം താങ്ങാന്‍ കഴിഞ്ഞില്ല എന്നത് സ്വാവാഭികം..കനത്ത ദുഃഖം വരുമ്പോള്‍ അത് ക്ഷോഭാമായി മാറും..കുറ്റവാളി ആരെന്നു അറിയുമ്പോളാണ് ദേഷ്യമുണ്ടാകുക...ഇവിടെ സര്‍പ്പമാണ് കാരണമെന്ന് അറിഞ്ഞതോടെ ഗൌതമിയുടെ നിയന്ത്രണം തെറ്റി...തന്റെ വ്യകതിപരമായ എല്ലാ സിദ്ധികളെയും പുറത്തെടുക്കാന്‍ തന്നെ ഗൌതമി തീരുമാനിച്ചു...അര്‍ജ്ജുനകന്‍ എന്ന വ്യക്തിയെ ഗൌതമി വിളിച്ചു വരുത്തി ..ഗൌതമിയുടെ അഞ്ജാനുവര്‍ത്തിയാരുന്നു അര്‍ജ്ജുനകന്‍ ...കുറ്റവാളിയായ സര്‍പ്പത്തെ എത്രയും വേഗം പിടിച്ച ശേഷം കണ്മുന്നില്‍ ഹാജരാക്കാന്‍ ആരുന്നു കല്‍പ്പന...അര്‍ജ്ജുനകന്‍ ആ ദൌത്യം ഏറ്റെടുത്തു ...കുറ്റവാളിയായ സര്‍പ്പത്തെ പിടിച്ചു ഗൌതമിയുടെ മുമ്പില്‍ ഹാജരാക്കിയപ്പോള്‍ ആ സര്‍പ്പം പറഞ്ഞു "ഞാന്‍ നിരപരാധിയാണ് "..
നീ എങ്ങനെയാണ് നിരപരാധിയാകുക ..?.."....സര്‍പ്പം തുടര്‍ന്നു...
"കാലനാണ് യഥാര്‍ഥ കുറ്റവാളി ഞാന്‍ ഒരു നിമിത്തം മാത്രമാണ് ..
ഗൌതമി നിസ്സാരക്കാരിയല്ല ..കാലനെ ശിക്ഷിക്കാനുള്ള തപശക്തി ഗൌതമിക്കുണ്ട് ...ഗൌതമി തന്റെ സിദ്ധി ഉപയോഗിച്ച് കാലനെ മുമ്പില്‍ വരുത്തി ...ചോദിച്ചു...?.."എന്തിനാണ് എന്റെ പുത്രനെ ശിക്ഷിച്ചത് ...?കാലന്‍ പറഞ്ഞു..
"ഞാന്‍ ആരെയും രക്ഷിക്കുന്നില്ല ശിക്ഷിക്കുന്നുമില്ല ലോകത്തിന്റെ വ്യാകരണമനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു...കാലം അവസാനിക്കുന്നു എന്നതിന് കാലനായ ഞാന്‍ പ്രതീകാത്മകമായി നിലകൊള്ളുന്നു..."
ഇതൊന്നും എനിക്ക് കേള്‍ക്കണ്ട..എന്റെ പ്രിയ പുത്രന്‍ എന്ത് തെറ്റാണ് ചെയ്തത്...?
"കര്‍മ്മഫലം ആരും അനുഭവിച്ചേ പറ്റു..കര്മ്മഫലത്തില്‍ നിന്നും ആര്‍ക്കും മോചനമില്ല...ഗൌതമി ചെയ്ത കര്‍മ്മത്തിന്റെ ഫലം കൊണ്ടാണ് പുത്രാ ദുഃഖം അനുഭവിക്കേണ്ടി വന്നത്.....
ഞാന്‍ ഇനി എന്ത് ചെയണം...?
"അനുഭവിക്കുക ഫലം സ്വയം ഏറ്റെടുക്കുക ...കര്‍മ്മഫലം ഏറ്റെടുക്കാന്‍ ഗൌതമി ഗൌതമി തയ്യാറായിരുന്നു...അവര്‍ ആരെയും കുറ്റപ്പെടുത്തിയില്ല ...ഈ കഥ പറഞ്ഞ ശേഷം ഭീഷ്മര്‍ പറഞ്ഞു ..ഞാന്‍ എന്റെ കര്‍മ്മഫലം ശരശയ്യയില്‍ കിടന്നു അനുഭവിച്ചുകൊണ്ടിരിക്കുന്നു..വളരെ വലിയ ഒരു ഗുണപാഠം ഇതില്‍നിന്നു പഠിക്കാനുണ്ട്..പ്രതിസന്ധിഘട്ടങ്ങളില്‍ പതറിയതുകൊണ്ട് കാര്യമില്ല...അത് ഏറ്റെടുക്കുക..പുഞ്ചിരിയോടെ നേരിടുക..അനര്‍ഹമായ ഒരു പ്രതിസന്ധിയും നമുക്ക് വന്നുചേരുകയില്ല...
കൃഷ്ണനാട്ടത്തിന്റെ ഉത്ഭവം

യതി വര്യനായ സാക്ഷാല്‍ വില്വമംഗലം സ്വാമിയാരും കോഴിക്കോട് സാമൂതിരി കോവിലകത്തെ മാനവേദന്‍ തമ്പുരാനും സമകാലികരും പരസ്പ്പരം ബഹുമാനിക്കുന്നവരും ,ഗുരുവായൂര്‍ കണ്ണന്റെ ഭക്തന്മാരും ആയിരുന്നു ,ഭഗവാന്റെ ദര്‍ശനത്തിനായി ഒരിക്കല്‍ രണ്ടുപേരും ഒരുമിച്ച് ഗുരുവായൂരില്‍ ഒരിക്കല്‍ വന്നു പെട്ടു.!
ഗുരുവായൂരില്‍ ഇന്ന് നാം കാണുന്ന ...കൂത്തമ്പലം സ്ഥിതി ചെയ്യുന്ന സ്ഥാനത്ത് പണ്ട് ഒരു ഇലഞ്ഞി മരം ഉണ്ടായിരുന്നു .! അതിനരികിലായി വില്വമംഗലം സ്വാമിയാര്‍ പതിവില്‍ അധികം സന്തോഷത്തോടെ ,ഒട്ടു പരവശനായി ,കണ്ണുനീര്‍ വാര്‍ത്ത് ,ആനന്ദത്തില്‍ ആറാടി അങ്ങനെ ഇരിക്കുകയായിരുന്നു ..! ഈ സമയം ഭഗവത് ദര്‍ശനത്തിനായി അവിടെ എത്തിയ മാനവേദന്‍ തമ്പുരാന്‍ സ്വാമിയാരുടെ ഈ ഇരിപ്പ് കണ്ടു .! അദ്ദേഹം അടുത്തു ചെന്ന് സ്വാമിയാരോട് ചോദിച്ചു "അവിടുന്ന് ഇന്നെന്താ ഇങ്ങനെ ..?"നിത്യ പൂജയ്ക്ക് പോലും ഭഗവാന്റെ സാന്നിധ്യം അനുഭവിക്കുന്ന വില്വമംഗലം ഗദ്ഗദ കണ്ഡനായി പറഞ്ഞു "ദാ..കണ്ടില്ലേ ...കണ്ണന്‍ ഓടി നടന്നു കളിക്കുന്നു "..----"ഉവ്വോ എനിക്ക് കാണുന്നില്ലല്ലോ ഒരു നോക്ക് ദര്‍ശനം തരായെങ്കില്‍ "..മാനവേദന്‍ തന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ "അത് ഞാന്‍ കണ്ണനോട് ചോദിച്ചിട്ട് പറയാം "എന്നായി സ്വാമിയാര്‍..!
അടുത്ത ദിവസം മാനവേദനെ കണ്ടപ്പോള്‍ സ്വാമിയാര്‍ അറിയിച്ചു "ഭാഗ്യണ്ട് തമ്പുരാന് ....ഭഗവാന്‍ അനുവദിച്ചിരിക്കുന്നു നാളെ കാണാം "..അടുത്ത ദിവസം പതിവുപോലെ ക്ഷേത്രത്തില്‍ എത്തിയ തമ്പുരാന്‍ ഭക്ത്യാദരവോടെ ആകാംക്ഷാ ഭരിതനായി സ്വാമിയാരുടെ സമീപം വന്നു വണങ്ങി നിന്നു..! :"ദാ എന്നെ തൊട്ടു നോക്കൂ "സ്വാമിയാരുടെ നിര്‍ദേശം കേട്ട മാത്രയില്‍ തമ്പുരാന്‍ അപ്രകാരം ചെയ്തു ..! കോരിത്തരിച്ചു പോയി തമ്പുരാന്‍ ....ഒരു കണ്ണന്‍ ചിരട്ടയില്‍ മണ്ണും വാരി പുഞ്ചിരി തൂകി ഉണ്ണിക്കണ്ണന്‍ തൊട്ടരികില്‍ നില്‍ക്കുന്നു ..! ഇത് കണ്ട മാത്രയില്‍ എല്ലാം മറന്ന തമ്പുരാന്‍ ഭക്തിപാരവശ്യത്തോടെ ഓടി ചെന്ന് ഉണ്ണിക്കണ്ണനെ വാരി പുണരാന്‍ ശ്രെമിക്കവേ."ഇത് വില്വ മംഗലം പറഞ്ഞിട്ടില്ലല്ലോ "..എന്നരുളി ചിരിച്ചു കൊണ്ട് ഒരു കള്ള നോട്ടവും നോക്കി കണ്ണന്‍ അപ്രത്യക്ഷനായി .! കണ്ണന്‍ തന്റെ കരവലയത്തിലൂടെ ഊര്‍ന്ന് ഇറങ്ങിയത് പോലെ തോന്നി തമ്പുരാന് ..! അടുത്ത ക്ഷണത്തില്‍ കണ്ണ് ചിമ്മി നോക്കിയപ്പോള്‍ ..എന്തൊരത്ഭുതം ..! തന്റെ കൈത്തണ്ടയില്‍ ഒരു വര്‍ണ്ണ മയില്‍ പീലി കതിര്‍ തൂങ്ങി കിടക്കുന്നു ..! ഇത് ഭഗവാന്റെ ശിരോ അലങ്കാരമായ പിഞ്ച് ചാ ചലത്തില്‍ നിന്നു വീണു കിട്ടിയതെന്ന് ഉറച്ച്...ആ പീലി നിമിത്തം ആക്കികൊണ്ട് അദ്ദേഹം അതി മനോഹരമായ ഒരു കൃഷ്ണ മുടി നിര്‍മ്മിച്ചു.! അത് ശിരസില്‍ അണിഞ്ഞ് നൃത്തം ആടുവാന്‍ തക്കവണ്ണം ഭാഗവതാനുസാരിയായ ശ്രീ കൃഷ്ണ കഥകള്‍ കോര്‍ത്തിണക്കിയ വര്‍ണ്ണാഭമായ രംഗമാലികകള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ രൂപം കൊണ്ടു.!അതിനു അനുയോജ്യമായ ശ്ലോകങ്ങളും സംഗീത സാന്ദ്രമായ പദങ്ങളും മറ്റും ദേവ ഭാഷയായ സംസ്കൃതത്തില്‍ തന്നെ രചിച്ചു .!ഈ കാവ്യമാണ് "കൃഷ്ണ ഗീതി "എന്ന പേരില്‍ ഖ്യാതി നേടിയത്..! ഇതിന്റെ ദൃശ്യാവിഷ്ക്കാരമാണ് നാട്യ കലയായ കൃഷ്ണനാട്ടം
ശിവദശാവതാരങ്ങള്‍

വിശ്വപാലകനായ ഭഗവാന്‍ മഹാവിഷ്ണു ദശാവതാരങ്ങള്‍ കൈക്കൊണ്ടതുപോലെ ലോകക്ഷേമാര്‍തഥം വിശ്വനാഥനായ ഭഗവാന്‍ പരമശിവനും ശിവശക്തിയും പത്തു അവതാരങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്...
സജ്ജനങ്ങള്‍ക്ക് മോക്ഷവും ഭോഗവും പ്രദാനം ചെയ്യുന്നതിന് ഭഗവാന്‍ കൈക്കൊണ്ട ഒന്നാമത്തെ അവതാരമാണ് മഹാകാലന്‍ ....ഈ അവതാരത്തിന്റെ ശക്തി രൂപമായി മഹാകാളിയെ വിശ്വസിക്കുന്നു...രണ്ടാമത്തെ അവതാരം "താര"മെന്ന പേരില്‍ അറിയപ്പെടുന്നു...താരാദേവിയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം....മൂന്നാമത്തെ അവതാരം ബാലഭാവത്തിലുള്ള ബാലഭുവനേശനെന്നു അറിയപ്പെടുന്നു...ബാലഭുവനേശിയാണ് ശക്തിസ്വരൂപം...ഷോഡശശ്രീവിദ്യനെന്ന അടുത്ത അവതാരത്തില്‍ "ശിവ"യാണ് ശക്തിചൈതന്യമായി ആരാധിക്കുന്നത്...
അഞ്ചാമത്തെ അവതാരം ഭൈരവനെന്ന പേരില്‍ പ്രസിദ്ധമാണ്...ഈ അവതാരത്തില്‍ ശക്തി ചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു...ഭഗവാന്റെ ആറാമത്തെ അവതാരം ചിന്നമസ്തകമെന്നു അറിയപ്പെടുന്നു...ചിന്നമസ്തയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം...ഏഴാമത്തെ അവതാരം ധുമുഖനെന്നു അറിയപ്പെടുന്നു...ശിവശക്തിചൈതന്യം ധൂമാവതി എന്നും അറിയപ്പെടുന്നു...ഭഗവാന്റെ എട്ടാമത്തെ അവതാരം ബഗലാമുഖനാണ് ..ശക്തിചൈതന്യം ബഗലാമുഖിയെന്നു അറിയപ്പെടുന്നു...ഒന്‍പതാമത്തെ അവതാരം മാതംഗനെന്നു അറിയപ്പെടുന്നു...മാതംഗി ആണ് ശക്തിസ്വരൂപം...പത്താമത്തെ അവതാരം കമലെന്നും ..ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു...
ശിവഭാഗവാന്റെയും ശിവശക്തിയുടെയുംഅവതാരങ്ങളെല്ലാം തന്നെ സജ്ജനങ്ങളായ ഭക്തര്‍ക്ക് സുഖവും,മോക്ഷവും,മുക്തിയും പ്രദാനം ചെയ്യുന്നുവെന്നു ശിവപുരാണത്തില്‍ പ്രസ്താവിച്ചിരിക്കുന്നു...
Saturday, January 14, 2012
ഗീതാദര്‍ശനം - 1
അര്‍ജുന വിഷാദയോഗം
തന്റെ തന്നെ ഭാഗവും തനിക്കു പ്രിയപ്പെട്ടതുമായ പലതിനെയും ഒടുക്കി വേണം നേര്‍വഴി പോകാന്‍ എന്നു വരുമ്പോള്‍ ഏത് ധീരനും തളരുന്നു. 'സിസ്റ്റം' ശിഥിലമാകുന്നതിന്റെ തുടക്കമാണ് ആ തളര്‍ച്ച. വിട്ടുവീഴ്ചകള്‍ക്ക് ന്യായീകരണം നല്‍കാന്‍ നാട്ടുനടപ്പുകള്‍ സുലഭം. പക്ഷേ, അതുകൊണ്ടും നില്‍ക്കക്കള്ളി ആവില്ല. മനസ്സിനും ബുദ്ധിക്കും ഉപരിയായി നിലനില്‍ക്കുന്ന അവബോധത്തെ നിയന്താവായി ആശ്രയിച്ചാലേ രക്ഷപ്പെടാനാവൂ. ആ വഴിയിലാണ് എത്തിച്ചേരുന്നതെങ്കില്‍ ഏത് തളര്‍ച്ചയും ഫലപ്രദമായ സത്യാന്വേഷണത്തിന് പ്രേരകമായി ഭവിക്കുന്നു. സച്ചിദാനന്ദത്തിലേക്കുള്ള വഴി വിഷാദയോഗത്തിലൂടെയാണ്. വിഷാദം നിത്യജീവിതത്തില്‍ സുലഭമായതിനാല്‍ ഏവര്‍ക്കും ഈ വഴി സ്വീകരിക്കാം. അഥവാ, ഈ വഴിയെക്കുറിച്ച് അറിവുണ്ടായാല്‍ പിന്നെ ഏത് മഹാവിഷാദയോഗവും അനുഗ്രഹമായേ ഭവിക്കുകയുള്ളൂ.
ധൃതരാഷ്ട്ര ഉവാച -
ധര്‍മക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്ചൈവ
കിമകുര്‍വത സഞ്ജയ
ധൃതരാഷ്ട്രന്‍ പറഞ്ഞു - ഹേ സഞ്ജയ, ധര്‍മക്ഷേത്രമായ കുരുക്ഷേത്രത്തില്‍ യുദ്ധോത്സുകരായി ഒത്തുകൂടിയ എന്റെ ആളുകളും പാണ്ഡവന്മാരും എന്താണ് ചെയ്തത്?
വൃദ്ധചക്രവര്‍ത്തിയായ ധൃതരാഷ്ട്രന്റെ സഹായിയായ സഞ്ജയന് സ്ഥലകാലങ്ങള്‍ക്കപ്പുറം കാണാന്‍ (സയന്‍സ് ഫിക്ഷന്‍ ശൈലിയില്‍) കഴിവുള്ള കണ്ണുണ്ട്. (സഞ്ജയന്‍ എന്നാല്‍ എല്ലാതരം കാഴ്ചയില്ലായ്മകളെയും സമ്യക്കായി ജയിച്ചവന്‍). ചക്രവര്‍ത്തിയുടെ സ്വന്തം സഹോദരനായ പാണ്ഡുവിന്റെ മക്കളാണ് എതിരാളികള്‍. താന്‍ ചെയ്യേണ്ടതെന്ന് മനസ്സാക്ഷിക്ക് ബോധ്യമുള്ളതെന്തോ അതാണ് ഒരാളുടെ ധര്‍മം. കുരുക്ഷേത്രം യുദ്ധസ്ഥലത്തിന്റെ നാമവും അതേസമയം ധ്വന്യാത്മകവുമാണ്. ക്ഷേത്രം എന്നാല്‍ ശരീരം അഥവാ ഉരുവം ആണെന്ന് പതിമ്മൂന്നാമധ്യായം രണ്ടാം ശ്ലോകത്തില്‍ വിശദീകരിക്കുന്നുണ്ട്. (ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ). ആദ്യപദ്യത്തില്‍ത്തന്നെ ക്ഷേത്രപദം രണ്ടു തവണ ഉപയോഗിച്ചിരിക്കുന്നു. യുദ്ധഭൂമിയും അതുള്‍ക്കൊള്ളുന്ന എല്ലാതുംകൂടി ഒരു ശരീരമാണെന്ന് സാരം.
നന്മയുടെ പിതൃസഹോദര സന്തതിതന്നെയാണ് തിന്മ. നിരാസത്തിലൂടെ സ്വത്വബോധം മുറിപ്പെട്ടാല്‍ നന്മയുടെ സ്വന്തം സന്താനംപോലും തിന്മയുടെ പക്ഷത്ത് ചേരും (കര്‍ണന്‍).
എന്റെ - അന്യന്റെ എന്ന ചിന്തയാണ് ഹിംസയുടെ കാതല്‍. അജ്ഞാനമാണ് (അന്ധത) അതിന്റെ ഉറവിടം. ഞാന്‍ വേറെയാണ് , പ്രപഞ്ചം വേറെയാണ് എന്ന വിഭാഗീയതയാണ് അതിന്റെ ബീജം. അടക്കിപ്പിടിച്ചുവെക്കാനുള്ള വ്യഗ്രതയാണ് അതിന്റെ ലക്ഷണം. കാമക്രോധങ്ങള്‍ക്ക് ജയമുണ്ടാകുമെന്നുതന്നെയാണ് അറിവില്ലായ്മയുടെ പ്രതീക്ഷ. ആ പ്രതീക്ഷയ്ക്ക് പരമമായ പ്രപഞ്ചരഹസ്യത്തിന്റെ വെളിച്ചത്തില്‍ സംഭവിക്കുന്ന പരിണതി ഗീത അനുഭവപ്പെടുത്തുന്നു.
ഒരു 'കീ - ഹോള്‍ സര്‍ജറി' തുടങ്ങുകയാണ് വ്യാസര്‍. കൃത്യമായ ഇടത്ത് തുളയിട്ടിരിക്കുന്നു. സഞ്ജയന്റെ ദിവ്യദൃഷ്ടി എന്ന റേഡിയോളജിക്കല്‍ പ്രോബ് 'ക്ഷേത്രം' മൊത്തമായി കണ്ടറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടുമിരിക്കുന്നു.
സയന്‍സിലെ 'ഗെയിം തിയറി' കുരുക്ഷേത്രയുദ്ധഭൂമിയില്‍ പ്രയോഗിക്കാം. ഇരു ടീമുകളും അംഗീകരിച്ച നിയമങ്ങളുള്ള 'കളി'യെ ഈ തിയറി 'കോ-ഓപ്പറേറ്റീവ് ഗെയിം' എന്നാണ് വിളിക്കുന്നത്. ധര്‍മയുദ്ധം ഒരു കോ- ഓപ്പറേറ്റീവ് ഗെയിമാണ്. കളിയില്‍ ഒരു ടീമിന്റെ ജയം അവര്‍ക്ക് എതിര്‍ടീമിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവിനെ ആസ്പദിച്ചാണിരിക്കുക. അതിനാലാണ് 'എന്റെ ആളുകളും മറ്റവരും' എന്തു 'ചെയ്തു' എന്ന ചോദ്യം പരമപ്രസക്തമാകുന്നത്. ആദ്യം ആര്‍ എന്തു ചെയ്യുന്നുവെന്നത് വിജയത്തിന്റെ താക്കോലാണ്
തന്റെ തന്നെ ഭാഗവും തനിക്കു പ്രിയപ്പെട്ടതുമായ പലതിനെയും ഒടുക്കി വേണം നേര്‍വഴി പോകാന്‍ എന്നു വരുമ്പോള്‍ ഏത് ധീരനും തളരുന്നു. 'സിസ്റ്റം' ശിഥിലമാകുന്നതിന്റെ തുടക്കമാണ് ആ തളര്‍ച്ച. വിട്ടുവീഴ്ചകള്‍ക്ക് ന്യായീകരണം നല്‍കാന്‍ നാട്ടുനടപ്പുകള്‍ സുലഭം. പക്ഷേ, അതുകൊണ്ടും നില്‍ക്കക്കള്ളി ആവില്ല. മനസ്സിനും ബുദ്ധിക്കും ഉപരിയായി നിലനില്‍ക്കുന്ന അവബോധത്തെ നിയന്താവായി ആശ്രയിച്ചാലേ രക്ഷപ്പെടാനാവൂ. ആ വഴിയിലാണ് എത്തിച്ചേരുന്നതെങ്കില്‍ ഏത് തളര്‍ച്ചയും ഫലപ്രദമായ സത്യാന്വേഷണത്തിന് പ്രേരകമായി ഭവിക്കുന്നു. സച്ചിദാനന്ദത്തിലേക്കുള്ള വഴി വിഷാദയോഗത്തിലൂടെയാണ്. വിഷാദം നിത്യജീവിതത്തില്‍ സുലഭമായതിനാല്‍ ഏവര്‍ക്കും ഈ വഴി സ്വീകരിക്കാം. അഥവാ, ഈ വഴിയെക്കുറിച്ച് അറിവുണ്ടായാല്‍ പിന്നെ ഏത് മഹാവിഷാദയോഗവും അനുഗ്രഹമായേ ഭവിക്കുകയുള്ളൂ.
ധൃതരാഷ്ട്ര ഉവാച -
ധര്‍മക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്ചൈവ
കിമകുര്‍വത സഞ്ജയ
ധൃതരാഷ്ട്രന്‍ പറഞ്ഞു - ഹേ സഞ്ജയ, ധര്‍മക്ഷേത്രമായ കുരുക്ഷേത്രത്തില്‍ യുദ്ധോത്സുകരായി ഒത്തുകൂടിയ എന്റെ ആളുകളും പാണ്ഡവന്മാരും എന്താണ് ചെയ്തത്?
വൃദ്ധചക്രവര്‍ത്തിയായ ധൃതരാഷ്ട്രന്റെ സഹായിയായ സഞ്ജയന് സ്ഥലകാലങ്ങള്‍ക്കപ്പുറം കാണാന്‍ (സയന്‍സ് ഫിക്ഷന്‍ ശൈലിയില്‍) കഴിവുള്ള കണ്ണുണ്ട്. (സഞ്ജയന്‍ എന്നാല്‍ എല്ലാതരം കാഴ്ചയില്ലായ്മകളെയും സമ്യക്കായി ജയിച്ചവന്‍). ചക്രവര്‍ത്തിയുടെ സ്വന്തം സഹോദരനായ പാണ്ഡുവിന്റെ മക്കളാണ് എതിരാളികള്‍. താന്‍ ചെയ്യേണ്ടതെന്ന് മനസ്സാക്ഷിക്ക് ബോധ്യമുള്ളതെന്തോ അതാണ് ഒരാളുടെ ധര്‍മം. കുരുക്ഷേത്രം യുദ്ധസ്ഥലത്തിന്റെ നാമവും അതേസമയം ധ്വന്യാത്മകവുമാണ്. ക്ഷേത്രം എന്നാല്‍ ശരീരം അഥവാ ഉരുവം ആണെന്ന് പതിമ്മൂന്നാമധ്യായം രണ്ടാം ശ്ലോകത്തില്‍ വിശദീകരിക്കുന്നുണ്ട്. (ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ). ആദ്യപദ്യത്തില്‍ത്തന്നെ ക്ഷേത്രപദം രണ്ടു തവണ ഉപയോഗിച്ചിരിക്കുന്നു. യുദ്ധഭൂമിയും അതുള്‍ക്കൊള്ളുന്ന എല്ലാതുംകൂടി ഒരു ശരീരമാണെന്ന് സാരം.
നന്മയുടെ പിതൃസഹോദര സന്തതിതന്നെയാണ് തിന്മ. നിരാസത്തിലൂടെ സ്വത്വബോധം മുറിപ്പെട്ടാല്‍ നന്മയുടെ സ്വന്തം സന്താനംപോലും തിന്മയുടെ പക്ഷത്ത് ചേരും (കര്‍ണന്‍).
എന്റെ - അന്യന്റെ എന്ന ചിന്തയാണ് ഹിംസയുടെ കാതല്‍. അജ്ഞാനമാണ് (അന്ധത) അതിന്റെ ഉറവിടം. ഞാന്‍ വേറെയാണ് , പ്രപഞ്ചം വേറെയാണ് എന്ന വിഭാഗീയതയാണ് അതിന്റെ ബീജം. അടക്കിപ്പിടിച്ചുവെക്കാനുള്ള വ്യഗ്രതയാണ് അതിന്റെ ലക്ഷണം. കാമക്രോധങ്ങള്‍ക്ക് ജയമുണ്ടാകുമെന്നുതന്നെയാണ് അറിവില്ലായ്മയുടെ പ്രതീക്ഷ. ആ പ്രതീക്ഷയ്ക്ക് പരമമായ പ്രപഞ്ചരഹസ്യത്തിന്റെ വെളിച്ചത്തില്‍ സംഭവിക്കുന്ന പരിണതി ഗീത അനുഭവപ്പെടുത്തുന്നു.
ഒരു 'കീ - ഹോള്‍ സര്‍ജറി' തുടങ്ങുകയാണ് വ്യാസര്‍. കൃത്യമായ ഇടത്ത് തുളയിട്ടിരിക്കുന്നു. സഞ്ജയന്റെ ദിവ്യദൃഷ്ടി എന്ന റേഡിയോളജിക്കല്‍ പ്രോബ് 'ക്ഷേത്രം' മൊത്തമായി കണ്ടറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടുമിരിക്കുന്നു.
സയന്‍സിലെ 'ഗെയിം തിയറി' കുരുക്ഷേത്രയുദ്ധഭൂമിയില്‍ പ്രയോഗിക്കാം. ഇരു ടീമുകളും അംഗീകരിച്ച നിയമങ്ങളുള്ള 'കളി'യെ ഈ തിയറി 'കോ-ഓപ്പറേറ്റീവ് ഗെയിം' എന്നാണ് വിളിക്കുന്നത്. ധര്‍മയുദ്ധം ഒരു കോ- ഓപ്പറേറ്റീവ് ഗെയിമാണ്. കളിയില്‍ ഒരു ടീമിന്റെ ജയം അവര്‍ക്ക് എതിര്‍ടീമിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവിനെ ആസ്പദിച്ചാണിരിക്കുക. അതിനാലാണ് 'എന്റെ ആളുകളും മറ്റവരും' എന്തു 'ചെയ്തു' എന്ന ചോദ്യം പരമപ്രസക്തമാകുന്നത്. ആദ്യം ആര്‍ എന്തു ചെയ്യുന്നുവെന്നത് വിജയത്തിന്റെ താക്കോലാണ്
നാരദമഹര്‍ഷി

ദേവന്മാര്‍ക്ക് സംശയം വന്നു എന്ന് കരുതുക...അവര്‍ ആരോടാണ് സംശയം ചോദിക്കുക സംശയം വേണ്ട സാക്ഷാല്‍ വിഷ്ണുവിനോട് തന്നെയാണ് അത് അന്വേഷിക്കുക...എല്ലായിടത്തും നിറഞ്ഞ പരംപൊരുളാണ് വിഷ്ണു...ദേവന്മാരുടെ വരവ് കണ്ടപ്പോള്‍തന്നെ വിഷ്ണുഭഗവാന് കാര്യം മനസ്സിലായി ഇത്തവണ ഒരു ചോദ്യവുമായി അവര്‍ വന്നിരിക്കുകയാണ്...ചോദ്യം ഇതാണ്..."ഏറ്റവും മഹാന്‍ ആര്...?അങ്ങേക്ക് ഏറ്റവും ഇഷ്ടം ആരെയാണ്...?..ഏറ്റവും മഹാനായ വ്യക്തിയെ വിഷ്ണുഭഗവാന്‍ ഇഷ്ടപെടണമെന്നില്ലാ....വിഷ്ണു ഭഗവാന്‍ അര്‍ദ്ധവത്തായി പുഞ്ചിരിച്ചു.."രണ്ടും ഒരാള്‍ തന്നെ ...മഹാനായ വ്യക്തിയെതന്നെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്...
" അത് ആരാണ്..?...എല്ലാരുംകൂടി ഒരേസ്വരത്തില്‍ ചോദിച്ചു..വിഷ്ണു ഭഗവാന്‍ ഉത്തരം പറഞ്ഞു........"" നാരദമഹര്‍ഷി ""
ദേവകള്‍ അത്ഭുതത്തോടെ ചുറ്റും നോക്കി...എങ്ങനെയാണ് നാരദമഹര്‍ഷി മഹാനാകുക...ഏഷണിക്കാരനാണ് അദേഹമെന്ന് മൂന്നു ലോകങ്ങളിലും അറിയാവുന്ന കാര്യമാണ്....നാരദമഹര്‍ഷി മൂലം എത്രയോ കലഹങ്ങള്‍ ഉണ്ടായിട്ടുണ്ട്...നിരവധി യുദ്ധങ്ങള്‍ക്ക് തിരികൊളുത്തിയത് നാരദമഹര്‍ഷയാണ് ....നേരാംവണ്ണം ജീവിച്ചു പോകുന്ന വ്യക്തികളുടെ മുന്‍പില്‍ നാരായണമന്ത്രവുമായി നാരദ മഹര്‍ഷി എത്തുന്നു...തുടക്കത്തില്‍ സ്തുതികൊണ്ട് മൂടുന്നു...താനെത്ര മഹാന്‍ എന്നാ ഭാവം കേള്‍ക്കുന്ന വ്യക്തിയില്‍ ഉടലെടുക്കുകയായി...ഒരു ആപത്തിന്റെ തുടക്കം അവിടുന്നാണ്...കഥ മുഴുവന്‍ കേട്ട് കഴിഞ്ഞാല്‍ ഒരു കാര്യം വ്യക്തമാകും... നാരദമഹര്‍ഷിക്ക് പ്രസക്തിയുണ്ട്...നാരദന്‍ ഉണ്ടായതുകൊണ്ടാണ് ഇത്രയും നല്ല കാര്യങ്ങള്‍ സംഭവിച്ചത്...
യഥാര്‍ത്ഥത്തില്‍ ആരാണ് നാരദന്‍ ...?...വിഷ്ണു എന്തുകൊണ്ടാണ് അദേഹത്തെ പ്രിയങ്കരന്‍ എന്ന് വിശേഷിപ്പിച്ചത്...നാരദന്‍ പുറമേയുള്ള ഒരു വ്യക്തിയല്ല...എല്ലാ കഥകളും നടക്കുന്നത് നമ്മുടെ മനസ്സിനകത്താണ് ...മനസ്സിനകത്തെ കാര്യങ്ങള്‍ പുറത്തു നടക്കുന്നതായി നാം സങ്കല്‍പ്പിക്കുന്നു...ഉള്ളില്‍ നടക്കുന്ന കാര്യങ്ങളാണ് ഋഷീശ്വരന്മാര്‍ കഥകളിലൂടെ പറഞ്ഞത്...അകത്തെ നാരദന്‍ ആരാണെന്നു നോക്കാം...
ഏഷണി നടക്കുന്നത് മനസ്സിനകത്താണെന്ന് പറഞ്ഞല്ലോ എഷണാത്രയത്തില്‍നിന്നും മോചനം നേടാതെ ഒരു വ്യക്തിക്ക് പുരോഗതി ഉണ്ടാകുകയില്ല....എല്ലാ ഏഷണകളും ശക്തങ്ങളാണ്...അത് കാണാത്ത കയറുകളാണ് മുതല വന്നു പിടികൂടും മാതിരിയാണ് ഏഷണകള്‍ വന്നു നമ്മെ കീഴടക്കുക...പുത്രേക്ഷണ,വിത്തേക്ഷണ,ലോകേഷണ എന്നിവയാണ് മുഖ്യ ഏഷണകള്‍ ...ഇതിന്റെ പിടുത്തതില്‍നിന്നും ഒഴിഞ്ഞുമാറാന്‍ ആര്‍ക്കുകഴിയും...ഏഷണാത്രയത്തെ മറികടക്കാനുള്ള പ്രാപ്തി അവനവന്‍ തന്നെ നേടിയെടുക്കണം...ഇവയില്‍ ഒന്നാമന്‍ പുത്രേക്ഷണയാണ് ..പുത്രന്മാരുടെ മുമ്പില്‍ എല്ലാവര്ക്കും തോറ്റുകൊടുക്കേണ്ടതായി വരുന്നു...ആശ്വമേധത്തിനായി രാമന്‍ സ്വന്തന്ത്രമാക്കിവിട്ട കുതിരകളെ പിടിച്ചുകെട്ടാന്‍ പുത്രന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിഞ്ഞില്ല..ലവകുശന്മാര്‍ അത് നിഷ്പ്രയാസം നിര്‍വ്വഹിച്ചു..മക്കളുടെ മുന്‍പില്‍ നാം തോറ്റുപോകുന്നു...അവര്‍ക്കുവേണ്ടി അഴിമതികള്‍ നടത്തുന്നു..ഈ ഏഷണയെ മറികടക്കുക എന്നത് നിസ്സാരകാര്യമല്ല...
ഇനി വിത്തേഷണയുടെ കാര്യമെടുക്കാം..ധനം ഏല്ലാവര്‍ക്കും ദൌര്‍ബ്ബല്യമാണ് ..ധനമില്ലാതെ ഒരു കാര്യവും നടക്കുകയില്ല..പലരും ജീവിചിരിക്കുന്നതുതന്നെ ധനമുണ്ടാക്കുക എന്നാ ലക്ഷ്യം വെച്ചാണ്..കൈക്കൂലി കൊടുക്കുമ്പോള്‍ ഇതു കൊലക്കോമ്പനും വീണുപോകുന്നു..വിത്തേഷണയെ മറികടക്കുക എന്നത് ചില്ലറ കാര്യമല്ല...ഇന്ന് എത്രയോപേര്‍ കാരഗൃഹത്തില്‍കിടന്നു അഴിയെന്നുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോ...
ഇനി മൂന്നാമനായ ഏഷണയെകുറിച്ച് അറിയുക...അത് സാര്‍വത്രികമാണ്...സകലര്‍ക്കും ബാധകമാണ്...ലോകേഷണയാണത് ..ഈ ലോകം നമുക്കെല്ലാം ഏഷണയാണ് ,മായയാണ്,ഭ്രമിപ്പിക്കുന്നവളാണ്..ലോകം സത്യമാണെന്ന് നാം കരുതുന്നു...നമുക്കിത് സത്യമായും അനുഭവപ്പെടുകയും ചെയ്യുന്നു...ലോകേഷണയില്‍ നിന്നാണ് ദുരഭിമാനം ഉണ്ടാകുന്നത്...മൂന്നു ഏഷണകളും നമ്മെ കീഴടക്കുമ്പോള്‍ അവയെ മറികടക്കാന്‍ നമ്മെ സഹായിക്കുന്ന ശക്തിവിശേഷമാണ് നാരദന്‍ ....അതിനാല്‍ നാരദമഹര്‍ഷിയാണ് ഏറ്റവും അധികം ആദരവ് അര്‍ഹിക്കുന്നത്..നാരദനെ ഒരു പരിഹാസകഥാപാത്രമായി സങ്കല്‍പ്പിക്കുന്നവര്‍ അറിവില്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്...
Thursday, January 12, 2012
രാമായണം നല്‍കുന്ന സന്ദേശം ...

ഭാരതീയ സംസ്കാരത്തിന്റെ നെടുംതൂണായി വര്‍ത്തിച്ചു പോരുന്ന രണ്ടു ഇതിഹാസകൃതികളാണ് രാമായണവും മഹാഭാരതവും ..മനുഷ്യനുതുല്യം പക്ഷിമൃഗാദികളും കഥാപാത്രങ്ങളാകുന്ന രാമായണത്തില്‍ ഈ തിര്യക്കുകളുടെ പ്രവര്‍ത്തിയില്പോലും മനുഷ്യനന്മയ്ക്കുതകുന്ന ഉദാത്തമായ ദര്‍മ്മത്തിന്റെ പരിസ്ഫുരണങ്ങള്‍ കാണാം...ഹൈന്ദവസംസ്ക്രുതിയുടെയും ആധ്യാത്മിക പാരമ്പര്യത്തിന്റെയും ആരാധനാക്രമതിന്റെയും ആകെതുകയാണ് രാമായണം...സാര്‍വ്വലൌകികമായ ധര്മ്മബോധതിന്റെ പ്രസക്തി തന്നെയാണ് രാമായണത്തെ എങ്ങും എവിടെയും ഉത്ക്രുഷ്ടമാക്കിയത്..മനുഷ്യ മനസ്സില്‍ സംഭൂതമാകുന്ന സംശുദ്ധിയുടെയും ചപലതകളുടെയും അനന്തരഫലങ്ങള്‍ ഏതൊക്കെയെന്നു ഉദാഹരണങ്ങളിലൂടെ രാമായണ കഥാകഥനം വ്യക്തമാക്കുന്നു ....
രാമന്റെ അയനം - ധര്‍മ്മായനം - ഭാരതത്തിലെ സ്ത്രീക്കും പുരുഷനും തുല്യമായി സ്വഭാവ മഹിമയ്ക്കുള്ള മകുടോദാഹരണമാണ് ....ന്യായവും
നിഷ്കല്മഷവുമായ എതുകാര്യത്തെയും അത് തനിക്കു എത്രകണ്ട് പ്രിയപ്പെട്ടതായാലും വ്യാകുലതയില്ലാതെ നടപ്പാക്കുന്ന ആ നീതിയാണ് ശ്രീരാമധര്‍മ്മം - അത് തന്നെയാണ് രാമായണ സന്ദേശവും...അരിഷ്ടതകള്‍ നിറഞ്ഞ കര്‍ക്കിടകത്തെ നാം ഭയത്തോടെ സ്വീകരിക്കാനോരുങ്ങുമ്പോള്‍ നമ്മുടെ മനസ്സില്‍ ആശ്വാസത്തിന്റെയും ഭക്തിയുടെയും നന്മയുടെയും രാമായണശീലുകള്‍ ഒഴുകിയെത്തി ആകുലതകളെ വഴിമാറ്റി വിടുന്നു...മൂല്യബോധവും ലക്ഷ്യബോധവും ധര്‍മ്മബോധവും നന്മയും ഒരുപോലെ പ്രദാനം ചെയ്യാന്‍ രാമായണത്തിന് മാത്രമേ കഴിയു...
സഹജീവികളില്‍ ഏറ്റവും എളിയവരുടെപോലും ദുഃഖം സഹിക്കാന്‍ കഴിയാത്ത ത്യാഗനിഷ്ടനായ ഒരു മുനിയുടെ ഹൃദയവേദനയില്‍നിന്നു അധര്‍മ്മത്തിനെതിരെയുള്ള വിലക്കില്‍നിന്നാണ് ഉദാത്തമായ ഈ സൃഷ്ടി ഉടലെടുത്തത് ...."മാനിഷാദ"എന്ന് തുടങ്ങുന്ന ആ വിലക്ക് ധര്‍മ്മത്തിന്റെ എല്ലാവിധമായ സവിശേഷതകളും ചേര്‍ത്ത് വാല്മീകി മഹര്‍ഷി രാമകഥാമൃതമാക്കി...അങ്ങനെ രാമായണം ആദര്‍ശ കാവ്യവും വാല്മീകി ആദര്‍ശ കവിയുമായി..
ശത്രുക്കള്‍ പോലും തലകുനിക്കുന്ന വ്യക്തിപ്രഭാവത്തിന്റെ ഉജ്ജ്വലത അദേഹത്തിന്റെ ശത്രുക്കള്‍പോലും മനസ്സിലാക്കിയിട്ടുള്ളതാണ്...രാമനെ സീതയില്‍ നിന്നകറ്റി സീതാപഹരണത്തിന് സഹായിക്കാന്‍ മാരീചനെ സമീപിച്ച രാവണനോടു മാരീചന്‍ ഇപ്രകാരം പറയുന്നു..."നിനക്ക് ഈ ബുദ്ധി ഉപദേശിച്ചു തന്നത് ആരായാലും അവന്‍ നിന്റെ ശത്രുവാണ്..രാമന്‍ മഹാവിഷ്ണുവാണ്...ബ്രഹ്മാവിന്റെ അപേക്ഷമൂലം നിന്നെ വധിക്കാന്‍ മനുഷ്യരൂപം പൂണ്ടു അവതരിച്ച നാരായണനാണ് ഭക്തവത്സലനായ രാമനെ സേവിച്ചാല്‍ നിന്റെ കീര്‍ത്തി പതിമടങ്ങ് വര്‍ദ്ധിക്കും...ഇതുകേട്ട് കോപാന്ധനായ രാവണന്‍ മാരീചനെ കൊല്ലാന്‍ ഒരുങ്ങുന്നു...അതില്‍ നിന്നൊഴിഞ്ഞു മാരീചന്‍ പറഞ്ഞിതിങ്ങനെയാണ് "ദുഷ്ടനായ ശത്രുവിന്റെ ആയുധമെട്ടു മരിച്ചാല്‍ മോക്ഷപ്രാപ്തി ലഭിക്കില്ല ..പരഭാര്യാപഹരണം നടത്തുന്ന നീ നീചനാണ് ...രാമസായകമേറ്റു മരിച്ചാല്‍ എനിക്ക് മുക്തി ലഭിക്കും..തുടര്‍ന്ന് ഇങ്ങനൊരു പ്രാര്‍ഥനയോടെ രാവണനോടൊപ്പം മാരീചന്‍ നടക്കുന്നു...
"രാക്ഷസരാജാ , ഭവാനാജ്ഞാപിച്ചാലുമെങ്കില്‍ സാക്ഷാല്‍ ശ്രീരാമന്‍ ,പരിപാലിച്ചു കൊള്‍കപോറ്റി.." എന്ന് പറയുന്ന മാരീചന്റെ ഭക്തി നമുക്ക് ഊഹിക്കാം ...
സ്വാര്‍ത്ഥതയുടെയും ചതിയുടെയും കൊള്ളിവെയ്പ്പിന്റെയും മറവില്‍ സ്വന്ത സമ്പാദ്യ വര്‍ധനയ്ക്ക് ഇറങ്ങിപുറപ്പെട്ടിരിക്കുന്ന ഭരണകര്ത്താകളും സാമൂഹികസേവകരും നിരക്കുന്ന ഈ കാലഘട്ടത്തിനു ഒരപവാദമായിരുന്നു ധര്മ്മവിഗ്രഹം പൂണ്ട ശ്രീരാമചന്ദ്രന്‍ ...
കര്‍മ്മം കൊണ്ടാണ് ശുദ്ധി, ജന്മം കൊണ്ടല്ല എന്ന് വ്യക്തമാക്കുന്ന ദിവ്യസന്ദേശമാണ് രാമായണം പകരുന്നത്...ക്ഷത്രിയനായ വിശ്വാമിത്രന്‍ തപസ്സുകൊണ്ട് രാജര്‍ഷിയാകുന്നു...കൊള്ളക്കാരനായ രത്നാകരന്‍ സപ്തര്‍ഷികളുടെ ഉപദേശത്താല്‍ "രാമ" മന്ത്രം ജപിച്ചു ആര്‍ഷ ഭാരത സംസ്കാരത്തിലെ അനശ്വരനായ കവിയാകുന്നു...മനുഷ്യനന്മയ്ക്കും സത്പ്രവര്‍ത്തികള്‍ക്കും മാതൃകയായി നിലകൊള്ളുന്ന രാമായണശ്ലോകങ്ങള്‍ സദാചാര നിഷ്ടമായ കുടുംബപശ്ചാത്തലവും ഹൃദയശുദ്ധി നിറഞ്ഞ ജീവിതരീതിയും പകര്‍ന്നുതന്നു നമ്മുടെ മനസ്സ് കീഴടക്കിയിരിക്കുന്നു..
"രാ" ഇരുട്ടെങ്കില്‍ "മാ" മായട്ടെ എന്നനുശാസിക്കുന്ന രാമായണം ഹൃദയാന്ധതയെയാണ് പ്രത്യക്ഷത്തില്‍ അകറ്റുന്നത്...സജ്ജന സംഗമഫലവും ദുഷ്ടനിഗ്രഹത്തിനുള്ള കരുത്തും രാമായണത്തിലുണ്ട് ..വാനരനായ ഹനുമാന്‍ സകലസദ്‌ഗുണങ്ങളുടെയും വിളനിലമാണ്...അസുരപ്രഭാവത്തെ ദേവമഹിമകൊണ്ട് അതിജീവിച്ച ധര്‍മ്മത്തിന്റെ കഥയാണ് രാമായണം....അധികാരഗര്‍വ്വില്‍ മതിമാരക്കുമ്പോള്‍ ധര്മ്മച്യുതിയാണ് ഫലമെന്ന് അനുശാസിക്കുന്ന രാമായണം ഉദാത്തമായ പ്രജാഹിത പരിപാലനം നടത്തുന്ന ധര്മ്മിഷ്ടന്റെ കഥയാണ്..."ഒന്നില്‍ത്തന്നെ എന്തെല്ലാം മഹത്വങ്ങള്‍ ഉണ്ടായിരിക്കേണമോ അതെല്ലാമാണ് രാമായണം,....നമ്മുടെ ശ്രുതിസ്മൃതികളില്‍ നിറഞ്ഞുനില്‍ക്കുന്ന രാമശബ്ദം ബുദ്ധിവികാസഹേതുകവും താപത്രവിനാശകാരിയുമാണ് ....സംഘര്‍ഷനിര്‍ഭരിതവും സ്വാര്‍ഥജടിലവുമായ ഇന്നത്തെ ലോകത്തില്‍ സമാധാനവും ക്ഷമയും ത്യാഗവും ഉണ്ടെങ്കില്‍ എല്ലാ വിപത്തുമകറ്റാമെന്നു രാമായണം ഉദ്ബോദിപ്പിക്കുന്നു...ധര്‍മ്മത്തിന്റെ അടിസ്ഥാന സമസ്യകളെ അഭിസംബോധന ചെയ്യുന്ന രാമായണ മഹത്വം ഒരിക്കലും അവസാനിക്കുന്നില്ല..
താല്ക്കാലികവും ലൗകികവുമായ ലക്ഷ്യങ്ങള്‍ക്കപ്പുറത്ത് നിതാന്തവും സ്വച്ചശാന്തവുമായ ആത്മീയനേട്ടങ്ങളുണ്ടെന്നു രാമായണം പഠിപ്പിക്കുന്നു...മനശക്തി ക്ഷയിപ്പിക്കുന്ന പ്രവണതകളെ ചെറുത് ശുഭപ്രതീക്ഷയിലേക്ക് മടങ്ങാന്‍ രാമായണം സഹായിക്കുന്നു....ശോകത്തില്‍നിന്നു ഉരുത്തിരിഞ്ഞ ഈ ധര്‍മ്മക്കനി , ശോകമാറ്റുന്നു..ഇങ്ങനെ നിത്യജീവിതത്തിലെ ഓരോരോ നിമിഷങ്ങളിലും മനുഷ്യന്‍ കടന്നുപോകുന്ന ഓരോ സംഭവവും എന്തുത്യാഗം സഹിച്ചായാലും അത് ധര്‍മ്മനിബദ്ധമായിരിക്കട്ടെ എന്നനുശാസിക്കുന്ന രാമായണസന്ദേശം നമുക്കെന്നും പ്രചോദനമാകട്ടെ...!!!!
മരണം
മരണം
ജനിച്ചവര്‍ എല്ലാം മരിക്കണം..! മരണത്തില്‍ എന്താണ് സംഭവിക്കുന്നത് ..? ഇവിടെ പറയുന്നത് സൂക്ഷ്മ ശരീരത്തിനും ജീവനും ഉള്ള കാര്യമാണ് ..! --അയമാത്മാ അബല്യം ന്യേതി (ബ്രഹദാരന്ന്യകം) വയസായോ രോഗം കൊണ്ടോ അത് വരെ ബലം ഉണ്ടായിരുന്ന ശരീരം ബലമില്ലാതായി മരണത്തിന് ഒരുങ്ങുന്നു ..! ---സമ്മോഹമിവ ന്യേതി----സംമോഹത്തെ പ്രാപിക്കുന്നു അതായത് ബുദ്ധി മങ്ങുന്നു..! പഞ്ചേന്ദ്രിയ വ്യാപാരങ്ങള്‍ വികലമാകുന്നു ..!..! ഇത് ജീവന്‍ അന്ത്യ യാത്രയ്ക്ക് തയ്യരെടുക്കുന്നതി ന്‍റെ മുന്നറിയിപ്പാണ് ..! ----സ വിജ്ഞാനോ ഭവതി ----- അപ്പോള്‍ അവന്‍ വിജ്ഞാനം ഉള്ളവനായി തീരുന്നു ..! മരണം അടുത്തു കഴിഞ്ഞു ഇനി ഞാന്‍ ശരീരം വിട്ടു പോകും എന്ന ബോധം ഉളവാകുന്നു .! മനശുദ്ധി ക്ക് അനുസരിച്ചാണ് ഈ ബോധം അനുഭവപ്പെടുന്നത് ..! ശുദ്ധ മാനസര്‍ക്ക് വ്യക്തമായി അറിയാന്‍ കഴിയും ..,,ഞാന്‍ ഇനി അധിക നാള്‍ ഇല്ല എന്ന് ,,ചിലര്‍ അത് തുറന്നു പറയും ..! ജ്ഞാനി ആണെങ്കില്‍ ഈ പ്രവചനം നേരത്തെ നടത്തും ..! ചിലര്‍ അങ്ങനെ അറിയുമ്പോള്‍ ഭാര്യാ പുത്രാദികളെ ഓര്‍ത്ത് വിഷമിക്കുന്നു ..! ---------ഏനം ഏതെ പ്രാണാ അഭി സമായന്തി ----- അപ്പോള്‍ പുറത്തു പോകാന്‍ ഒരുങ്ങി കഴിഞ്ഞ ജീവന് ചുറ്റും നേത്രം സ്രോത്രം ( കാഴ്ച ,കേഴ്വി )എന്നിങ്ങനെ എല്ലാ ഇന്ദ്രിയങ്ങളും വന്ന് ഒന്നിച്ചു കൂടുന്നു ..!-----------വാങ്ങ് മനസി സംബദ്യതെ--------വാഗ് ഇന്ദ്രിയം തന്‍റെ കരണ സാമര്‍ത്യ ത്തെ ഉപസംഹരിച്ചിട്ട് മനസ്സില്‍ ലയിക്കുന്നു ..! അപ്പോള്‍ ഉച്ചാരണ ശേഷി നശിക്കുന്നു ..! ശ്രവനെന്ദ്രിയം അതി ന്‍റെ കരണ സമര്ത്യത്തെ ഉപാസംഹരിച്ചു മനസ്സില്‍ ലയിക്കുന്നു ..! അപ്പോള്‍, കേള്‍വി ഇല്ലാതാകുന്നു ചെവികള്‍ അടയുന്നു ..! സ്പര്‍ഷനെന്ദ്രിയം സ്പര്‍ശന ശക്തിയെ ഉപ സംഹരിച്ച് മനസ്സില്‍ ലയിക്കുന്നു അപ്പോള്‍ സ്പര്‍ശനം അറിയാതാകുന്നു ..! ------------യത്ര ഏഷ ചക്ശുഷ പുരുഷ പരാന്ഗ് പര്യാവര്തത്തെ അഥ അരൂപജ്ണോ ഭവതി -------ദര്‍ശനെന്ദ്രിയം പിന്‍ വലിയുന്നതോട് കൂടി കാണാനുള്ള ശേഷിയും നശിക്കുന്നു ..! അപ്പോള്‍ കണ്ണുകള്‍ അടയുന്നു ..! ഈ സമയം ചിലരില്‍ മാത്രം വേദന അനുഭവപ്പെടുന്നു ..!---------ഇമാന്‍ പ്രാണാന്‍ സംവ വര്‍ഗ ----പ്രാണന്‍ മറ്റ് ഇന്ദ്രിയങ്ങളെ എല്ലാം വലിച്ചെടുക്കുന്നു ..! വലിച്ചെടുക്കുമ്പോള്‍ ചിലപ്പോള്‍ വേദന ഉണ്ടാകും ..! ചില മരണങ്ങളില്‍ മാത്രം ജീവനില്‍ നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നത് മൂലം ഇന്ദ്രിയങ്ങള്‍ സ്വയം ഉപസംഹരിക്ക പ്പെടുന്നു ..! അതിനാല്‍ വേദന അനുഭവ പ്പെടുന്നില്ല ..!വാഗ് ഇന്ദ്രിയം മാത്രം ഉപ സംഹരിച്ചിരിക്കുന്ന വേളയില്‍ വിളിക്കുന്നത് കേള്‍ക്കാം സംസാരിക്കാന്‍ ആകുന്നില്ല ..! ശ്രവനെന്ദ്രിയം അടങ്ങുമ്പോള്‍ കേള്‍ക്കുന്നില്ല എന്ന് ബന്ധുക്കള്‍ അടുത്ത് ഉണ്ടെങ്കില്‍ പറയുന്നു ..! ഘ്രാ നെന്ദ്രിയം ഉപസംഹരിക്കുമ്പോള്‍ ശ്വാസത്തിന് വിഷമം വരുന്നു ..! അസാധാരണ ശബ്ദവും വേഗതയും അനുഭവപ്പെടുന്നു ,ഈ അവസ്ഥയെ ഊര്ധ ശ്വാസം വലിക്കുക എന്ന് പറയുന്നു ..! ഇപ്രകാരം എല്ലാ ഇന്ദ്രിയങ്ങളും മനസ്സില്‍ ലയിച്ചു കഴിയുമ്പോള്‍ മനസും ഉപസംഹരിക്ക പ്പെടുന്നു ..! -------മന പ്രാണേ സംബദ്യതെ------ എല്ലാ ഇന്ദ്രിയങ്ങ ളോടും മാത്രമല്ല ഈ ജന്മത്തില്‍ സമ്പാദ്യമായി അവശേഷിച്ച വിദ്യാ കര്‍മ്മ സംസ്ക്കാരങ്ങലോടും കൂടി മനസ് അഥവാ അന്ത ക്കരണം പ്രാണനില്‍ ലയിക്കുന്നു ..! ----പ്രാണ സ്തെജസി -----തെജോമാത്രാ സമബ്യാദ ദാനോ ഹൃദയ മേവാന്വ വക്രാമതി -----തന്നില്‍ അടങ്ങിയിരിക്കുന്ന മനസ് ഉള്‍പ്പടെയുള്ള പതിനൊന്നു ഇന്ദ്രിയങ്ങളുടെയും സൂക്ഷ്മ ഭൂത മാത്രകളോട് കൂടി പ്രാണന്‍ ഹൃദയത്തില്‍ പ്രവേശിച്ച് ജീവന്‍റെ ചുറ്റുമായി നിലകൊള്ളുന്നു ..!പ്രാണന്‍ അടങ്ങുന്നതോട് കൂടി ഊര്ധ ശ്വാസം നിലയ്ക്കുകയും ശരീരം നിശ്ചെഷ്ട്ട മാവുകയും ചെയ്യും ..! പ്രാണനോട് ഒന്നിച്ചു ജീവന്‍ ഹൃദയം വിടുന്നത് വരെ ശരീരത്തില്‍ ചൂട് ഉണ്ടായിരിക്കും ..! മരിച്ചോ ഇല്ലയോ എന്ന സംശയത്തോട് കൂടി ബന്ധുക്കള്‍ ശരീരം തൊട്ടു നോക്കുകയും ചൂടുള്ളതിനാല്‍ ജീവനുണ്ട് മരിച്ചിട്ടില്ല എന്ന് അഭിപ്രായം പറയുകയും ചെയ്യുന്ന്നു ..! ----തേജ പര്യസാം ദേവതായാം----അനന്തരം ജീവന്‍ അത് വരെ സാക്ഷി മാത്രമായിരുന്ന പരമാത്മ സ്വരൂപത്തെ താന്‍ തന്നെ ആണെന്ന് അറിയുകയും താല്‍കാലികമായി സര്‍വജ്ഞത്വാദി ഗുണങ്ങളെ പരമാത്മ ഗുണങ്ങളെ പ്രാപിക്കുകയും ചെയ്യുന്നു ..! ഒന്നിനോടൊന്നു ലയിച്ചിരിക്കുന്ന ഇന്ദ്രിയ മനസുകളെ ഉള്‍ക്കൊണ്ടിരിക്കുന്ന പ്രാണന്‍ ജീവാത്മാവിന് ചുറ്റുമായി പി ണ്ട രൂപത്തില്‍ നിലകൊള്ളുന്നു ..!-------സ വിജ്ഞാന മേവാ ന്വ വക്ക്രാമതി .തം വിദ്യാ കര്‍മ്മ ണീ സമന്വാര ഭേദെ പൂര്‍വ പ്രജ്ഞാ ച -------ഈ അവസ്ഥയില്‍ പൂര്‍വ ജന്മത്തെ പറ്റിയുള്ള സമഗ്രമായ വിജ്ഞാനം ഉള്ളവനായി തീരുന്നു ..! മാത്രമല്ല ഈ ജന്മത്തില്‍ സമ്പാദി ചിട്ടുള്ള വിദ്യയും ചെയ്തിട്ടുള്ള പ്രവര്‍ത്തികളുടെ ഫലവും എല്ലാം കൂടി വിലയിരുത്തപ്പെടുന്നു ..! അതി ന്‍റെ ഫലമായി ഭാവി ജന്മ ശരീരവും ഭാവി കര്മ്മഫലാനുബവങ്ങളും സംസ്ക്കാര രൂപേണ നിര്ന്നയിക്കപ്പെടുന്നു ..! വിശദവും സൂക്ഷ്മവും ആയ ഭാവി പദ്ധതികളോടെ കൂടിയാണ് ബോധ രൂപാത്മകമായ ജീവാത് മാവ് ശരീരം വിടാന്‍ ഒരുങ്ങുന്നത് ..! അങ്ങനെ മുന്‍പും പിന്‍പും ചുറ്റിനും പ്രാണന്‍റെ അകമ്പടിയോടെ ജീവന്‍ യാത്ര ആരംഭിക്കുന്നു ..! -------ഹൃദയസ്യ അഗ്രം പ്രദ്യോതതെ,തേന പ്രദ്യോതെന ഏഷ ആത്മാ നിഷ്ക്രാമതി --------ഹൃദയത്തി ന്‍റെ അഗ്രം അതായത് ആത്മാവി ന്‍റെ സഞ്ചാര പഥം പ്രകാശമാന മാകുന്നു ..! ----തേജോ ഹവാ ഉദാന ----പ്രകാശ കാരണം ഉദാനന്‍ എന്ന പ്രാണന്‍ തന്നെ യാണ് ..! -----പ്രകാശിത ദ്വാരോ വിദ്യാ സാമര്ത്യാത് ------ഏതെങ്കിലും പുറത്തേക്കുള്ള നാഡീ ദ്വാരം തുറക്കപെടുന്നു ( പുനര്‍ജ്ജന്മം ഇല്ലാത്തവരുടെ ഉച്ചി യില്‍ ഉള്ള നാഡിയാണ് തുറക്കുന്നത് ) അങ്ങനെ പ്രകാശ മാന മാകുന്ന നാഡിയിലൂടെ അത് വരെ തനിക്കു സര്‍വസ്വം ആയിരുന്ന ശരീരത്തെ ഉപേക്ഷിച്ചു പ്രാണന്‍ പുറത്തേക്കു ഇറങ്ങുന്നു ..! മനസില്ലാ മനസോടെ ..!!
ജനിച്ചവര്‍ എല്ലാം മരിക്കണം..! മരണത്തില്‍ എന്താണ് സംഭവിക്കുന്നത് ..? ഇവിടെ പറയുന്നത് സൂക്ഷ്മ ശരീരത്തിനും ജീവനും ഉള്ള കാര്യമാണ് ..! --അയമാത്മാ അബല്യം ന്യേതി (ബ്രഹദാരന്ന്യകം) വയസായോ രോഗം കൊണ്ടോ അത് വരെ ബലം ഉണ്ടായിരുന്ന ശരീരം ബലമില്ലാതായി മരണത്തിന് ഒരുങ്ങുന്നു ..! ---സമ്മോഹമിവ ന്യേതി----സംമോഹത്തെ പ്രാപിക്കുന്നു അതായത് ബുദ്ധി മങ്ങുന്നു..! പഞ്ചേന്ദ്രിയ വ്യാപാരങ്ങള്‍ വികലമാകുന്നു ..!..! ഇത് ജീവന്‍ അന്ത്യ യാത്രയ്ക്ക് തയ്യരെടുക്കുന്നതി ന്‍റെ മുന്നറിയിപ്പാണ് ..! ----സ വിജ്ഞാനോ ഭവതി ----- അപ്പോള്‍ അവന്‍ വിജ്ഞാനം ഉള്ളവനായി തീരുന്നു ..! മരണം അടുത്തു കഴിഞ്ഞു ഇനി ഞാന്‍ ശരീരം വിട്ടു പോകും എന്ന ബോധം ഉളവാകുന്നു .! മനശുദ്ധി ക്ക് അനുസരിച്ചാണ് ഈ ബോധം അനുഭവപ്പെടുന്നത് ..! ശുദ്ധ മാനസര്‍ക്ക് വ്യക്തമായി അറിയാന്‍ കഴിയും ..,,ഞാന്‍ ഇനി അധിക നാള്‍ ഇല്ല എന്ന് ,,ചിലര്‍ അത് തുറന്നു പറയും ..! ജ്ഞാനി ആണെങ്കില്‍ ഈ പ്രവചനം നേരത്തെ നടത്തും ..! ചിലര്‍ അങ്ങനെ അറിയുമ്പോള്‍ ഭാര്യാ പുത്രാദികളെ ഓര്‍ത്ത് വിഷമിക്കുന്നു ..! ---------ഏനം ഏതെ പ്രാണാ അഭി സമായന്തി ----- അപ്പോള്‍ പുറത്തു പോകാന്‍ ഒരുങ്ങി കഴിഞ്ഞ ജീവന് ചുറ്റും നേത്രം സ്രോത്രം ( കാഴ്ച ,കേഴ്വി )എന്നിങ്ങനെ എല്ലാ ഇന്ദ്രിയങ്ങളും വന്ന് ഒന്നിച്ചു കൂടുന്നു ..!-----------വാങ്ങ് മനസി സംബദ്യതെ--------വാഗ് ഇന്ദ്രിയം തന്‍റെ കരണ സാമര്‍ത്യ ത്തെ ഉപസംഹരിച്ചിട്ട് മനസ്സില്‍ ലയിക്കുന്നു ..! അപ്പോള്‍ ഉച്ചാരണ ശേഷി നശിക്കുന്നു ..! ശ്രവനെന്ദ്രിയം അതി ന്‍റെ കരണ സമര്ത്യത്തെ ഉപാസംഹരിച്ചു മനസ്സില്‍ ലയിക്കുന്നു ..! അപ്പോള്‍, കേള്‍വി ഇല്ലാതാകുന്നു ചെവികള്‍ അടയുന്നു ..! സ്പര്‍ഷനെന്ദ്രിയം സ്പര്‍ശന ശക്തിയെ ഉപ സംഹരിച്ച് മനസ്സില്‍ ലയിക്കുന്നു അപ്പോള്‍ സ്പര്‍ശനം അറിയാതാകുന്നു ..! ------------യത്ര ഏഷ ചക്ശുഷ പുരുഷ പരാന്ഗ് പര്യാവര്തത്തെ അഥ അരൂപജ്ണോ ഭവതി -------ദര്‍ശനെന്ദ്രിയം പിന്‍ വലിയുന്നതോട് കൂടി കാണാനുള്ള ശേഷിയും നശിക്കുന്നു ..! അപ്പോള്‍ കണ്ണുകള്‍ അടയുന്നു ..! ഈ സമയം ചിലരില്‍ മാത്രം വേദന അനുഭവപ്പെടുന്നു ..!---------ഇമാന്‍ പ്രാണാന്‍ സംവ വര്‍ഗ ----പ്രാണന്‍ മറ്റ് ഇന്ദ്രിയങ്ങളെ എല്ലാം വലിച്ചെടുക്കുന്നു ..! വലിച്ചെടുക്കുമ്പോള്‍ ചിലപ്പോള്‍ വേദന ഉണ്ടാകും ..! ചില മരണങ്ങളില്‍ മാത്രം ജീവനില്‍ നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നത് മൂലം ഇന്ദ്രിയങ്ങള്‍ സ്വയം ഉപസംഹരിക്ക പ്പെടുന്നു ..! അതിനാല്‍ വേദന അനുഭവ പ്പെടുന്നില്ല ..!വാഗ് ഇന്ദ്രിയം മാത്രം ഉപ സംഹരിച്ചിരിക്കുന്ന വേളയില്‍ വിളിക്കുന്നത് കേള്‍ക്കാം സംസാരിക്കാന്‍ ആകുന്നില്ല ..! ശ്രവനെന്ദ്രിയം അടങ്ങുമ്പോള്‍ കേള്‍ക്കുന്നില്ല എന്ന് ബന്ധുക്കള്‍ അടുത്ത് ഉണ്ടെങ്കില്‍ പറയുന്നു ..! ഘ്രാ നെന്ദ്രിയം ഉപസംഹരിക്കുമ്പോള്‍ ശ്വാസത്തിന് വിഷമം വരുന്നു ..! അസാധാരണ ശബ്ദവും വേഗതയും അനുഭവപ്പെടുന്നു ,ഈ അവസ്ഥയെ ഊര്ധ ശ്വാസം വലിക്കുക എന്ന് പറയുന്നു ..! ഇപ്രകാരം എല്ലാ ഇന്ദ്രിയങ്ങളും മനസ്സില്‍ ലയിച്ചു കഴിയുമ്പോള്‍ മനസും ഉപസംഹരിക്ക പ്പെടുന്നു ..! -------മന പ്രാണേ സംബദ്യതെ------ എല്ലാ ഇന്ദ്രിയങ്ങ ളോടും മാത്രമല്ല ഈ ജന്മത്തില്‍ സമ്പാദ്യമായി അവശേഷിച്ച വിദ്യാ കര്‍മ്മ സംസ്ക്കാരങ്ങലോടും കൂടി മനസ് അഥവാ അന്ത ക്കരണം പ്രാണനില്‍ ലയിക്കുന്നു ..! ----പ്രാണ സ്തെജസി -----തെജോമാത്രാ സമബ്യാദ ദാനോ ഹൃദയ മേവാന്വ വക്രാമതി -----തന്നില്‍ അടങ്ങിയിരിക്കുന്ന മനസ് ഉള്‍പ്പടെയുള്ള പതിനൊന്നു ഇന്ദ്രിയങ്ങളുടെയും സൂക്ഷ്മ ഭൂത മാത്രകളോട് കൂടി പ്രാണന്‍ ഹൃദയത്തില്‍ പ്രവേശിച്ച് ജീവന്‍റെ ചുറ്റുമായി നിലകൊള്ളുന്നു ..!പ്രാണന്‍ അടങ്ങുന്നതോട് കൂടി ഊര്ധ ശ്വാസം നിലയ്ക്കുകയും ശരീരം നിശ്ചെഷ്ട്ട മാവുകയും ചെയ്യും ..! പ്രാണനോട് ഒന്നിച്ചു ജീവന്‍ ഹൃദയം വിടുന്നത് വരെ ശരീരത്തില്‍ ചൂട് ഉണ്ടായിരിക്കും ..! മരിച്ചോ ഇല്ലയോ എന്ന സംശയത്തോട് കൂടി ബന്ധുക്കള്‍ ശരീരം തൊട്ടു നോക്കുകയും ചൂടുള്ളതിനാല്‍ ജീവനുണ്ട് മരിച്ചിട്ടില്ല എന്ന് അഭിപ്രായം പറയുകയും ചെയ്യുന്ന്നു ..! ----തേജ പര്യസാം ദേവതായാം----അനന്തരം ജീവന്‍ അത് വരെ സാക്ഷി മാത്രമായിരുന്ന പരമാത്മ സ്വരൂപത്തെ താന്‍ തന്നെ ആണെന്ന് അറിയുകയും താല്‍കാലികമായി സര്‍വജ്ഞത്വാദി ഗുണങ്ങളെ പരമാത്മ ഗുണങ്ങളെ പ്രാപിക്കുകയും ചെയ്യുന്നു ..! ഒന്നിനോടൊന്നു ലയിച്ചിരിക്കുന്ന ഇന്ദ്രിയ മനസുകളെ ഉള്‍ക്കൊണ്ടിരിക്കുന്ന പ്രാണന്‍ ജീവാത്മാവിന് ചുറ്റുമായി പി ണ്ട രൂപത്തില്‍ നിലകൊള്ളുന്നു ..!-------സ വിജ്ഞാന മേവാ ന്വ വക്ക്രാമതി .തം വിദ്യാ കര്‍മ്മ ണീ സമന്വാര ഭേദെ പൂര്‍വ പ്രജ്ഞാ ച -------ഈ അവസ്ഥയില്‍ പൂര്‍വ ജന്മത്തെ പറ്റിയുള്ള സമഗ്രമായ വിജ്ഞാനം ഉള്ളവനായി തീരുന്നു ..! മാത്രമല്ല ഈ ജന്മത്തില്‍ സമ്പാദി ചിട്ടുള്ള വിദ്യയും ചെയ്തിട്ടുള്ള പ്രവര്‍ത്തികളുടെ ഫലവും എല്ലാം കൂടി വിലയിരുത്തപ്പെടുന്നു ..! അതി ന്‍റെ ഫലമായി ഭാവി ജന്മ ശരീരവും ഭാവി കര്മ്മഫലാനുബവങ്ങളും സംസ്ക്കാര രൂപേണ നിര്ന്നയിക്കപ്പെടുന്നു ..! വിശദവും സൂക്ഷ്മവും ആയ ഭാവി പദ്ധതികളോടെ കൂടിയാണ് ബോധ രൂപാത്മകമായ ജീവാത് മാവ് ശരീരം വിടാന്‍ ഒരുങ്ങുന്നത് ..! അങ്ങനെ മുന്‍പും പിന്‍പും ചുറ്റിനും പ്രാണന്‍റെ അകമ്പടിയോടെ ജീവന്‍ യാത്ര ആരംഭിക്കുന്നു ..! -------ഹൃദയസ്യ അഗ്രം പ്രദ്യോതതെ,തേന പ്രദ്യോതെന ഏഷ ആത്മാ നിഷ്ക്രാമതി --------ഹൃദയത്തി ന്‍റെ അഗ്രം അതായത് ആത്മാവി ന്‍റെ സഞ്ചാര പഥം പ്രകാശമാന മാകുന്നു ..! ----തേജോ ഹവാ ഉദാന ----പ്രകാശ കാരണം ഉദാനന്‍ എന്ന പ്രാണന്‍ തന്നെ യാണ് ..! -----പ്രകാശിത ദ്വാരോ വിദ്യാ സാമര്ത്യാത് ------ഏതെങ്കിലും പുറത്തേക്കുള്ള നാഡീ ദ്വാരം തുറക്കപെടുന്നു ( പുനര്‍ജ്ജന്മം ഇല്ലാത്തവരുടെ ഉച്ചി യില്‍ ഉള്ള നാഡിയാണ് തുറക്കുന്നത് ) അങ്ങനെ പ്രകാശ മാന മാകുന്ന നാഡിയിലൂടെ അത് വരെ തനിക്കു സര്‍വസ്വം ആയിരുന്ന ശരീരത്തെ ഉപേക്ഷിച്ചു പ്രാണന്‍ പുറത്തേക്കു ഇറങ്ങുന്നു ..! മനസില്ലാ മനസോടെ ..!!
കുചേല ചരിതം – ഭാഗവതം
സ വൈ സത്കര്‍മ്മണാം സാക്ഷാദ് ദ്വിജാതേരിഹ സംഭവഃ
ആദ്യോഽങ്ഗ, യത്രാശ്രമിണാം യഥാഹം ജ്ഞാനദോ ഗുരുഃ (10-80-32)
നന്വര്‍ത്ഥകോവിദാ ബ്രഹ്മന്‍ , വര്‍ണ്ണാശ്രമവതാമിഹ
യേ മയാ ഗുരുണാ വാചാ തരന്ത്യഞ്ജോ ഭവാര്‍ണ്ണവം (10-80-33)
നാഹമിജ്യാപ്രജാതിഭ്യാം തപസോപശമേന വാ
തുഷ്യേയം സര്‍വ്വഭൂതാത്മാ ഗുരുശുശ്രൂഷയാ യഥാ (10-80-34)
ശുകമുനി തുടര്‍ന്നു:
അക്കാലത്തവിടെ ദരിദ്രനായൊരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. കൃഷ്ണന്റെ പ്രിയമിത്രമായിരുന്നു ആ ബ്രാഹ്മണന്‍. വിജ്ഞാനിയായ അദ്ദേഹം ഗൃഹസ്ഥാശ്രമിയായി ഭൗതികവസ്തുക്കളോടും ഇന്ദ്രിയസുഖങ്ങളോടും ആസക്തികൂടാതെ കഴിഞ്ഞുവന്നു. അദ്ദേഹത്തിന് ഉടുവസ്ത്രങ്ങള്‍ പോലും വേണ്ടത്ര ഉണ്ടായിരുന്നില്ല. അതുകൊണ്ട് കുചേലന്‍ എന്ന പേരും വീണു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കാകട്ടെ വേണ്ടത്ര ഉണ്ണാനുളള വകയുണ്ടായിരുന്നുമില്ല. അവര്‍ക്ക് ക്ഷുത്ഷാമ എന്നും പേരുവന്നു. തന്റെ സുഹൃത്തായ കൃഷ്ണനെ ചെന്നു കണ്ട് സഹായമഭ്യര്‍ത്ഥിക്കാന്‍ അവര്‍ കുചേലനോട് പറയാറുണ്ട്. എന്നാല്‍ സമ്പത്തിനുവേണ്ടി ഭഗവാനോടു പ്രാര്‍ത്ഥിക്കുന്നുതില്‍ കുചേലന് ഇഷ്ടമുണ്ടായിരുന്നില്ല. അവസാനം ഭാര്യയുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി കൃഷ്ണനെ ചെന്നു കാണാന്‍ അദ്ദേഹം തീരുമാനിച്ചു. ‘അദ്ദേഹത്തിന് സമ്മാനമായി കൊടുക്കാന്‍ നീ എന്താണെനിക്ക് തന്നയയ്ക്കുക?’, അദ്ദേഹം ചോദിച്ചു. ബ്രാഹ്മണപത്നി അയല്‍പക്കങ്ങളില്‍നിന്നും യാചിച്ചു കൊണ്ടുവന്ന ഒരു പിടി അരിയിടിച്ചവിലാക്കി കുചേലന്റെ കയ്യില്‍ കൊടുത്തയച്ചു.
ആനന്ദതുന്ദില ഹൃദയത്തോടെ കുചേലന്‍ ദ്വാരകയില്‍ പ്രവേശിച്ചു. അവസാനം കൃഷ്ണസവിധത്തിലെത്തി. രുക്മിണിയേയും മറ്റുളള സഭാവാസികളേയുമെല്ലാം മറന്ന് കൃഷ്ണന്‍ ചാടിയെഴുന്നേറ്റ് ദരിദ്രനും അനുചിത വസ്ത്രധാരിയുമായ ബ്രാഹ്മണനെ എതിരേറ്റാലിംഗനം ചെയ്യാന്‍ ഓടിച്ചെന്നു. കൃഷ്ണന്‍ സ്വയം അദ്ദേഹത്തിന്റെ കാലു കഴുകി. തന്റെ ഇരിപ്പിടത്തില്‍ത്തന്നെ ആസനം നല്‍കി. രുക്മിണി കുചേലന് വിശറി വീശി. സഭാവാസികള്‍ അമ്പരന്നു. ആരാണീ ബ്രാഹ്മണന്‍? കൊട്ടാരത്തിലുളള എല്ലാവരേക്കാള്‍ പ്രാധാന്യം അദ്ദേഹത്തിനെങ്ങനെ വന്നു?
കൃഷ്ണന്‍ ബ്രാഹ്മണനോടായി പറഞ്ഞു:
ഗുരുകുലത്തില്‍ നിന്നും പിരിഞ്ഞ ശേഷം സുഹൃത്തേ നിങ്ങള്‍ എന്തു ചെയ്തു? എന്നേപ്പോലുളളവര്‍ ലോകത്ത് കുറച്ചുപേരെയുളളു. ധര്‍മ്മത്തിനുഴിഞ്ഞുവച്ച, ഇന്ദ്രിയസൗഖ്യങ്ങളോട് ആസക്തിയേതുമില്ലാത്ത ജീവിതം നയിക്കുന്നവര്‍ തുലോം വിരളം. ഗുരുകുലത്തില്‍ നമുക്കെത്ര നല്ല സമയമായിരുന്നു. ഒരുവന്‍ ഇഹലോകത്തില്‍ സ്വന്തം പിതാവിനോടും തന്റെ ഗുരുവിനോടും വിജ്ഞാനം നല്‍കുന്നുയാളെന്ന നിലയ്ക്ക് ഭക്തിയുളളവനായിരിക്കണം. ഗുരുവിന്റെ വാക്കുകള്‍ അനുസരിച്ച് ഇഹലോക സംസാരസാഗരം കടക്കുന്നുവര്‍ മാത്രമേ ഫലപ്രദമായ ജീവിതം നയിക്കുന്നുവരായുളളു. ഗുരുഭക്തിയേക്കാളും ഗുരുസേവയേക്കാളും വലുതല്ല യജ്ഞകര്‍മ്മാദികളും തപസ്സും ധ്യാനവുമൊന്നും തന്നെ. താങ്കളോര്‍ക്കുന്നുണ്ടോ, നാം അന്ന് ഗുരുപത്നിക്കായി വിറകു ശേഖരിക്കാന്‍ പോയതും പേമാരിയില്‍പെട്ടുഴറിയതും ഗുരു അന്വേഷിച്ചുവന്നു് അതീവ സന്തുഷ്ടനായതും? ആത്മത്യാഗപൂര്‍വ്വമായ ഗുരുസേവയാണ് ഗുരുവിനു നല്‍കാവുന്ന ഏറ്റവും ഉചിതമായ പ്രതിഫലമെന്ന് ഗുരു അന്നു നമ്മോടുപദേശിച്ചു.
കുചേലന്‍ പറഞ്ഞു:
ശരിയാണ്, ഞാനോര്‍മ്മിക്കുന്നു. എന്നാല്‍ ഞാനേറ്റവും വലിയ സൗഭാഗ്യമെന്നു കരുതുന്നത് എല്ലാ വിജ്ഞാനങ്ങളുടെയും ലക്ഷ്യവും മാര്‍ഗ്ഗവുമായ അങ്ങയുടെ കൂടെയായിരുന്നു ഞാന്‍ ആ അനുഗൃഹീത ഗുരുകുലത്തില്‍ കഴിഞ്ഞത് എന്നതാണ്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF
ആദ്യോഽങ്ഗ, യത്രാശ്രമിണാം യഥാഹം ജ്ഞാനദോ ഗുരുഃ (10-80-32)
നന്വര്‍ത്ഥകോവിദാ ബ്രഹ്മന്‍ , വര്‍ണ്ണാശ്രമവതാമിഹ
യേ മയാ ഗുരുണാ വാചാ തരന്ത്യഞ്ജോ ഭവാര്‍ണ്ണവം (10-80-33)
നാഹമിജ്യാപ്രജാതിഭ്യാം തപസോപശമേന വാ
തുഷ്യേയം സര്‍വ്വഭൂതാത്മാ ഗുരുശുശ്രൂഷയാ യഥാ (10-80-34)
ശുകമുനി തുടര്‍ന്നു:
അക്കാലത്തവിടെ ദരിദ്രനായൊരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. കൃഷ്ണന്റെ പ്രിയമിത്രമായിരുന്നു ആ ബ്രാഹ്മണന്‍. വിജ്ഞാനിയായ അദ്ദേഹം ഗൃഹസ്ഥാശ്രമിയായി ഭൗതികവസ്തുക്കളോടും ഇന്ദ്രിയസുഖങ്ങളോടും ആസക്തികൂടാതെ കഴിഞ്ഞുവന്നു. അദ്ദേഹത്തിന് ഉടുവസ്ത്രങ്ങള്‍ പോലും വേണ്ടത്ര ഉണ്ടായിരുന്നില്ല. അതുകൊണ്ട് കുചേലന്‍ എന്ന പേരും വീണു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കാകട്ടെ വേണ്ടത്ര ഉണ്ണാനുളള വകയുണ്ടായിരുന്നുമില്ല. അവര്‍ക്ക് ക്ഷുത്ഷാമ എന്നും പേരുവന്നു. തന്റെ സുഹൃത്തായ കൃഷ്ണനെ ചെന്നു കണ്ട് സഹായമഭ്യര്‍ത്ഥിക്കാന്‍ അവര്‍ കുചേലനോട് പറയാറുണ്ട്. എന്നാല്‍ സമ്പത്തിനുവേണ്ടി ഭഗവാനോടു പ്രാര്‍ത്ഥിക്കുന്നുതില്‍ കുചേലന് ഇഷ്ടമുണ്ടായിരുന്നില്ല. അവസാനം ഭാര്യയുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി കൃഷ്ണനെ ചെന്നു കാണാന്‍ അദ്ദേഹം തീരുമാനിച്ചു. ‘അദ്ദേഹത്തിന് സമ്മാനമായി കൊടുക്കാന്‍ നീ എന്താണെനിക്ക് തന്നയയ്ക്കുക?’, അദ്ദേഹം ചോദിച്ചു. ബ്രാഹ്മണപത്നി അയല്‍പക്കങ്ങളില്‍നിന്നും യാചിച്ചു കൊണ്ടുവന്ന ഒരു പിടി അരിയിടിച്ചവിലാക്കി കുചേലന്റെ കയ്യില്‍ കൊടുത്തയച്ചു.
ആനന്ദതുന്ദില ഹൃദയത്തോടെ കുചേലന്‍ ദ്വാരകയില്‍ പ്രവേശിച്ചു. അവസാനം കൃഷ്ണസവിധത്തിലെത്തി. രുക്മിണിയേയും മറ്റുളള സഭാവാസികളേയുമെല്ലാം മറന്ന് കൃഷ്ണന്‍ ചാടിയെഴുന്നേറ്റ് ദരിദ്രനും അനുചിത വസ്ത്രധാരിയുമായ ബ്രാഹ്മണനെ എതിരേറ്റാലിംഗനം ചെയ്യാന്‍ ഓടിച്ചെന്നു. കൃഷ്ണന്‍ സ്വയം അദ്ദേഹത്തിന്റെ കാലു കഴുകി. തന്റെ ഇരിപ്പിടത്തില്‍ത്തന്നെ ആസനം നല്‍കി. രുക്മിണി കുചേലന് വിശറി വീശി. സഭാവാസികള്‍ അമ്പരന്നു. ആരാണീ ബ്രാഹ്മണന്‍? കൊട്ടാരത്തിലുളള എല്ലാവരേക്കാള്‍ പ്രാധാന്യം അദ്ദേഹത്തിനെങ്ങനെ വന്നു?
കൃഷ്ണന്‍ ബ്രാഹ്മണനോടായി പറഞ്ഞു:
ഗുരുകുലത്തില്‍ നിന്നും പിരിഞ്ഞ ശേഷം സുഹൃത്തേ നിങ്ങള്‍ എന്തു ചെയ്തു? എന്നേപ്പോലുളളവര്‍ ലോകത്ത് കുറച്ചുപേരെയുളളു. ധര്‍മ്മത്തിനുഴിഞ്ഞുവച്ച, ഇന്ദ്രിയസൗഖ്യങ്ങളോട് ആസക്തിയേതുമില്ലാത്ത ജീവിതം നയിക്കുന്നവര്‍ തുലോം വിരളം. ഗുരുകുലത്തില്‍ നമുക്കെത്ര നല്ല സമയമായിരുന്നു. ഒരുവന്‍ ഇഹലോകത്തില്‍ സ്വന്തം പിതാവിനോടും തന്റെ ഗുരുവിനോടും വിജ്ഞാനം നല്‍കുന്നുയാളെന്ന നിലയ്ക്ക് ഭക്തിയുളളവനായിരിക്കണം. ഗുരുവിന്റെ വാക്കുകള്‍ അനുസരിച്ച് ഇഹലോക സംസാരസാഗരം കടക്കുന്നുവര്‍ മാത്രമേ ഫലപ്രദമായ ജീവിതം നയിക്കുന്നുവരായുളളു. ഗുരുഭക്തിയേക്കാളും ഗുരുസേവയേക്കാളും വലുതല്ല യജ്ഞകര്‍മ്മാദികളും തപസ്സും ധ്യാനവുമൊന്നും തന്നെ. താങ്കളോര്‍ക്കുന്നുണ്ടോ, നാം അന്ന് ഗുരുപത്നിക്കായി വിറകു ശേഖരിക്കാന്‍ പോയതും പേമാരിയില്‍പെട്ടുഴറിയതും ഗുരു അന്വേഷിച്ചുവന്നു് അതീവ സന്തുഷ്ടനായതും? ആത്മത്യാഗപൂര്‍വ്വമായ ഗുരുസേവയാണ് ഗുരുവിനു നല്‍കാവുന്ന ഏറ്റവും ഉചിതമായ പ്രതിഫലമെന്ന് ഗുരു അന്നു നമ്മോടുപദേശിച്ചു.
കുചേലന്‍ പറഞ്ഞു:
ശരിയാണ്, ഞാനോര്‍മ്മിക്കുന്നു. എന്നാല്‍ ഞാനേറ്റവും വലിയ സൗഭാഗ്യമെന്നു കരുതുന്നത് എല്ലാ വിജ്ഞാനങ്ങളുടെയും ലക്ഷ്യവും മാര്‍ഗ്ഗവുമായ അങ്ങയുടെ കൂടെയായിരുന്നു ഞാന്‍ ആ അനുഗൃഹീത ഗുരുകുലത്തില്‍ കഴിഞ്ഞത് എന്നതാണ്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF
ബല്വല വധവും ബലരാമന്‍ ചെയ്ത സൂതഹത്യാപാപപരിഹാരവും – ഭാഗവതം (301)
ന തദ്വാക്യം ജഗൃഹതുര്‍ബ്ബദ്ധവൈരൗ നൃപാര്‍ത്ഥവത്
അനുസ്മരന്താവന്യോന്യം ദുരുക്തം ദുഷ്കൃതാനി ച (10-79-28)
ദിഷ്ടം ബതദനുമന്വാനോ രാമോ ദ്വാരവതീം യയൗ
ഉഗ്രസേനാഭിഃ പ്രീതൈര്‍ജ്ഞാതിഭിഃ സമുപാഗതഃ (10-79-29)
ശുകമുനി തുടര്‍ന്നു:
അതു കഴിഞ്ഞുളള പൗര്‍ണ്ണമിയില്‍ മാമുനിമാരുടെ യാഗശാലയില്‍ ബല്വലന്റെ കുസൃതികള്‍ വീണ്ടും കാണായി. എല്ലാത്തരത്തിലുമുളള മാലിന്യങ്ങള്‍ ഹോമകുണ്ഡത്തെ അശുദ്ധമാക്കി. ഭീമാകാരനായ ഒരു രാക്ഷസന്‍ ആകാശത്തു പ്രത്യക്ഷപ്പെട്ടു. ബലരാമന്‍ ആ പറക്കും ഭീമാകാരനെ താഴെയിറക്കി. തന്റെ കലപ്പകൊണ്ട് അവനെ ആകാശത്തു നിന്നും താഴെ വീഴ്ത്തി മുസലം (ഉലക്ക) കൊണ്ട് അവനെയിടിച്ച് കഥ കഴിച്ചു. ദേവന്‍മാരും മാമുനിമാരും ബലരാമനെ അനുഗ്രഹിച്ചു.
ബലരാമന്‍ ഉടനേ തന്നെ പ്രായശ്ചിത്തതീര്‍ത്ഥാടനത്തിനു പുരപ്പെട്ടു. അദ്ദേഹം പ്രയാഗയിലേക്ക് പോയി. പുലസ്തന്റെ ആശ്രമത്തില്‍ പോയി. ഗോമതി, ഗണ്ഡകി, വിപാശം, ശോണം എന്നീ നദികളില്‍ മുങ്ങി. ഗയയില്‍ പോയി പിതൃക്കള്‍ക്ക് തര്‍പ്പണം നടത്തി. ഗംഗയും സമുദ്രവും സംഗമിക്കുന്നയിടത്തും മഹേന്ദ്രപര്‍വ്വതത്തിലും പോയി. അവിടെ പരശുരാമനെ ദര്‍ശിച്ചു. ഗോദാവരിയിലും വേനത്തിലും ഭീമരഥിയിലും പമ്പാതടാകത്തിലും മുങ്ങിക്കുളിച്ചു. കാര്‍ത്തികേയനെ പൂജിച്ച ശേഷം പരമശിവന്റെ ആസ്ഥാനമായ ശ്രീശൈലത്തു പോയി. ദ്രാവിഡപ്രവിശ്യയിലെ അതിപാവനമായ വെങ്കിടപര്‍വ്വതത്തിലും കാഞ്ചി, കാവേരി എന്നിവിടങ്ങളിലും ബലരാമന്‍ ദര്‍ശനം നടത്തി. ഹരി നിവസിക്കുന്ന ശ്രീരംഗത്തും, ഋഷഭപര്‍വ്വതത്തിലും മഥുരയിലും പാപമൊഴുക്കിക്കളയാന്‍ പര്യാപ്തമായ രാമേശ്വരത്തും ദര്‍ശനം നടത്തി. കൃതമാല, താമരപര്‍ണി എന്നീ നദികളില്‍ കുളിച്ച് മലയപര്‍വ്വതത്തില്‍ പോയി അഗസ്ത്യമുനിയെ ദര്‍ശിച്ചു. എന്നിട്ട് കന്യാകുമാരി, ഫല്‍ഗുനതീര്‍ത്ഥം, പഞ്ചാപ്സരസ്സ് എന്നിവിടങ്ങളിലും കേരളനാട്ടിലും തൃഗര്‍ത്തത്തിലും സഞ്ചരിച്ച് ബലരാമന്‍ ഗോകര്‍മ്മത്തും ശൂരപാര്‍ക്കത്തും പോയി. തപ്തി, പയോശ്നി, നിര്‍വിന്ധ്യ എന്നീ നദികളില്‍ സ്നാനം ചെയ്ത് അദ്ദേഹം ദണ്ഡകാരണ്യം പൂകി. നര്‍മ്മദയിലും മനുതീര്‍ത്ഥത്തിലും മുങ്ങി. അവിടെനിന്നു് അദ്ദേഹം പ്രഭാസത്തിലേക്കു മടങ്ങവേ പാണ്ഡവന്മാരും കൗരവന്മാരും തമ്മില്‍ ഉഗ്രയുദ്ധം നടക്കുന്നു എന്നറിഞ്ഞു.
ഭീമനും ദുര്യോധനനും തമ്മില്‍ നടന്ന അവസാനയുദ്ധത്തിന്റെയന്നു ബലരാമന്‍ കുരുക്ഷേത്രത്തില്‍ ചെന്ന് ഈ ദ്വന്ദ്വയുദ്ധത്തില്‍ നിന്നു പിന്മാറാന്‍ അവരെ ഉപദേശിച്ചു. എന്നാല്‍ പരസ്പരം രണ്ടാളും ചെയ്തിട്ടുളള അക്രമങ്ങളും അധിക്ഷേപങ്ങളും ഓര്‍മ്മിച്ച് യുദ്ധത്തില്‍ നിന്നു പിന്മാറാന്‍ അവര്‍ തയ്യാറായില്ല. യുദ്ധം ചെയ്യല്‍ അവരുടെ വിധിവിഹിതമാണെന്നു കരുതി ബലരാമന്‍ അവിടം വിട്ട് ദ്വാരകയിലേക്ക് മടങ്ങി.
ബലരാമന്‍ നൈമിഷാരണ്യത്തില്‍ ചെന്നപ്പോള്‍ മാമുനിമാര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. അവര്‍ അദ്ദേഹത്തിന് ആത്മവിദ്യ നല്‍കി അനുഗ്രഹിച്ചു. എല്ലാറ്റിന്റെയും സര്‍വ്വചരാചരങ്ങളുടെയും നിലനില്‍പ്പിലുളള ഏകത്വം അവര്‍ സ്വയം സാക്ഷാത്കരിച്ചു. പരീക്ഷിത്തേ, ബലരാമന്‍ ആ പരംപൊരുള്‍ തന്നെയാണ്. അദ്ദേഹത്തിന്റെ മഹിമയോ വര്‍ണ്ണനാതീതം. ബലരാമന്റെ മഹിമയേറിയ ചെയ്തികളെ ധ്യാനിക്കുന്നവര്‍ക്ക് ഭഗവാനില്‍ അതീവഭക്തിയുണ്ടാവുന്നതാണ്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF
അനുസ്മരന്താവന്യോന്യം ദുരുക്തം ദുഷ്കൃതാനി ച (10-79-28)
ദിഷ്ടം ബതദനുമന്വാനോ രാമോ ദ്വാരവതീം യയൗ
ഉഗ്രസേനാഭിഃ പ്രീതൈര്‍ജ്ഞാതിഭിഃ സമുപാഗതഃ (10-79-29)
ശുകമുനി തുടര്‍ന്നു:
അതു കഴിഞ്ഞുളള പൗര്‍ണ്ണമിയില്‍ മാമുനിമാരുടെ യാഗശാലയില്‍ ബല്വലന്റെ കുസൃതികള്‍ വീണ്ടും കാണായി. എല്ലാത്തരത്തിലുമുളള മാലിന്യങ്ങള്‍ ഹോമകുണ്ഡത്തെ അശുദ്ധമാക്കി. ഭീമാകാരനായ ഒരു രാക്ഷസന്‍ ആകാശത്തു പ്രത്യക്ഷപ്പെട്ടു. ബലരാമന്‍ ആ പറക്കും ഭീമാകാരനെ താഴെയിറക്കി. തന്റെ കലപ്പകൊണ്ട് അവനെ ആകാശത്തു നിന്നും താഴെ വീഴ്ത്തി മുസലം (ഉലക്ക) കൊണ്ട് അവനെയിടിച്ച് കഥ കഴിച്ചു. ദേവന്‍മാരും മാമുനിമാരും ബലരാമനെ അനുഗ്രഹിച്ചു.
ബലരാമന്‍ ഉടനേ തന്നെ പ്രായശ്ചിത്തതീര്‍ത്ഥാടനത്തിനു പുരപ്പെട്ടു. അദ്ദേഹം പ്രയാഗയിലേക്ക് പോയി. പുലസ്തന്റെ ആശ്രമത്തില്‍ പോയി. ഗോമതി, ഗണ്ഡകി, വിപാശം, ശോണം എന്നീ നദികളില്‍ മുങ്ങി. ഗയയില്‍ പോയി പിതൃക്കള്‍ക്ക് തര്‍പ്പണം നടത്തി. ഗംഗയും സമുദ്രവും സംഗമിക്കുന്നയിടത്തും മഹേന്ദ്രപര്‍വ്വതത്തിലും പോയി. അവിടെ പരശുരാമനെ ദര്‍ശിച്ചു. ഗോദാവരിയിലും വേനത്തിലും ഭീമരഥിയിലും പമ്പാതടാകത്തിലും മുങ്ങിക്കുളിച്ചു. കാര്‍ത്തികേയനെ പൂജിച്ച ശേഷം പരമശിവന്റെ ആസ്ഥാനമായ ശ്രീശൈലത്തു പോയി. ദ്രാവിഡപ്രവിശ്യയിലെ അതിപാവനമായ വെങ്കിടപര്‍വ്വതത്തിലും കാഞ്ചി, കാവേരി എന്നിവിടങ്ങളിലും ബലരാമന്‍ ദര്‍ശനം നടത്തി. ഹരി നിവസിക്കുന്ന ശ്രീരംഗത്തും, ഋഷഭപര്‍വ്വതത്തിലും മഥുരയിലും പാപമൊഴുക്കിക്കളയാന്‍ പര്യാപ്തമായ രാമേശ്വരത്തും ദര്‍ശനം നടത്തി. കൃതമാല, താമരപര്‍ണി എന്നീ നദികളില്‍ കുളിച്ച് മലയപര്‍വ്വതത്തില്‍ പോയി അഗസ്ത്യമുനിയെ ദര്‍ശിച്ചു. എന്നിട്ട് കന്യാകുമാരി, ഫല്‍ഗുനതീര്‍ത്ഥം, പഞ്ചാപ്സരസ്സ് എന്നിവിടങ്ങളിലും കേരളനാട്ടിലും തൃഗര്‍ത്തത്തിലും സഞ്ചരിച്ച് ബലരാമന്‍ ഗോകര്‍മ്മത്തും ശൂരപാര്‍ക്കത്തും പോയി. തപ്തി, പയോശ്നി, നിര്‍വിന്ധ്യ എന്നീ നദികളില്‍ സ്നാനം ചെയ്ത് അദ്ദേഹം ദണ്ഡകാരണ്യം പൂകി. നര്‍മ്മദയിലും മനുതീര്‍ത്ഥത്തിലും മുങ്ങി. അവിടെനിന്നു് അദ്ദേഹം പ്രഭാസത്തിലേക്കു മടങ്ങവേ പാണ്ഡവന്മാരും കൗരവന്മാരും തമ്മില്‍ ഉഗ്രയുദ്ധം നടക്കുന്നു എന്നറിഞ്ഞു.
ഭീമനും ദുര്യോധനനും തമ്മില്‍ നടന്ന അവസാനയുദ്ധത്തിന്റെയന്നു ബലരാമന്‍ കുരുക്ഷേത്രത്തില്‍ ചെന്ന് ഈ ദ്വന്ദ്വയുദ്ധത്തില്‍ നിന്നു പിന്മാറാന്‍ അവരെ ഉപദേശിച്ചു. എന്നാല്‍ പരസ്പരം രണ്ടാളും ചെയ്തിട്ടുളള അക്രമങ്ങളും അധിക്ഷേപങ്ങളും ഓര്‍മ്മിച്ച് യുദ്ധത്തില്‍ നിന്നു പിന്മാറാന്‍ അവര്‍ തയ്യാറായില്ല. യുദ്ധം ചെയ്യല്‍ അവരുടെ വിധിവിഹിതമാണെന്നു കരുതി ബലരാമന്‍ അവിടം വിട്ട് ദ്വാരകയിലേക്ക് മടങ്ങി.
ബലരാമന്‍ നൈമിഷാരണ്യത്തില്‍ ചെന്നപ്പോള്‍ മാമുനിമാര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. അവര്‍ അദ്ദേഹത്തിന് ആത്മവിദ്യ നല്‍കി അനുഗ്രഹിച്ചു. എല്ലാറ്റിന്റെയും സര്‍വ്വചരാചരങ്ങളുടെയും നിലനില്‍പ്പിലുളള ഏകത്വം അവര്‍ സ്വയം സാക്ഷാത്കരിച്ചു. പരീക്ഷിത്തേ, ബലരാമന്‍ ആ പരംപൊരുള്‍ തന്നെയാണ്. അദ്ദേഹത്തിന്റെ മഹിമയോ വര്‍ണ്ണനാതീതം. ബലരാമന്റെ മഹിമയേറിയ ചെയ്തികളെ ധ്യാനിക്കുന്നവര്‍ക്ക് ഭഗവാനില്‍ അതീവഭക്തിയുണ്ടാവുന്നതാണ്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF
Subscribe to:
Posts (Atom)
