Sunday, January 29, 2012
വേദവ്യാസൻ.
പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽനിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടുംബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തുഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു.എന്നാൽ ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും പുത്രൻമാർ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രൻമാരെല്ലാം മരണമടഞ്ഞു.ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി.വ്യാസനിൽനിന്നും അംബിക, അംബാലിക എനിവർക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻമാർ ജനിച്ചു.ഇവരിൽനിന്ന് കൗരവരും പാണ്ഡവരും പിറന്നു.ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് മഹാഭാരത കാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹർഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന. ഭാരതത്തിൽ പരാമർശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം ഭാരതത്തിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തിൽ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസൻ, അവയെ കാവ്യരൂപത്തിൽ പകർത്താൻ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം ഗണപതി നിയോഗിതനായി. എഴുത്താണി നിർത്താനിട വരാതെ നിർഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കിൽ മാത്രം താൻ എഴുത്തുകാരനായിരിയ്ക്കാമെന്നും,അനർഗ്ഗളമായി ചൊല്ലുന്ന നേരം അർത്ഥം ധരിയ്ക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി മഹാഭാരതം രചന തുടങ്ങി.ഏകദേശം രണ്ടരവർഷം കൊണ്ട് കാവ്യരചന നടത്തി. മഹാഭാരതത്തിന്റെ ചെറിയ ഒരു സംഹിതയാണ് ഇത്. കുരുക്ഷേത്രയുദ്ധസമയത്ത് കൗരവപിതാവും ഹസ്തിനപുരിയിലെ രാജാവുമായിരുന്ന ധൃതരാഷ്ട്രർക്ക് യുദ്ധഭൂമിയിലുണ്ടാകുന്ന സംഭവവികാസങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ തേരാളിയായ സഞ്ജയൻ വിവരിയ്ക്കുന്നു. ഇതിന്റെ പ്രാരംഭത്തിൽ അന്നുണ്ടായിരുന്ന വിവിധങ്ങളായ സാമ്രാജ്യങ്ങളെപ്പറ്റിയും അന്യഗ്രഹങ്ങളെക്കുറിച്ചും വിശദീകരിയ്ക്കുന്നു. ഭാരതം എന്ന സാമ്രാജ്യവും സേനാബലവും ഓരോ ഗ്രാമങ്ങളും നഗരങ്ങളും എല്ലാം വിധിപോലെ വിവരിയ്ക്കപ്പെടുന്നുണ്ട്. യുദ്ധഭൂമിയിൽ ഓരോ ദിവസവുമുള്ള സേനാവിന്യാസവും യുദ്ധസമ്പ്രദായങ്ങളും വിശദീകരിയ്ക്കുന്നു.ആയതിനാൽതന്നെ ഈ സംഹിത ഭൂമിശാസ്ത്രം, ചരിത്രം, യുദ്ധതന്ത്രങ്ങൾ, മതം എന്നീ സകലമേഖലകളെപ്പറ്റിയും പരാമർശിയ്ക്കുന്നുണ്ട്. തിന്മയുടെ മേൽ നന്മയ്ക്ക് സംഭവിച്ച വിജയം എന്ന ഉദ്ദേശ്യത്തോടെ ആയിരിയ്ക്കണം ജയം എന്ന് വിളിയ്ക്കുന്നത്.തിന്മ എന്നാൽ കൗരവപക്ഷത്തേയും നന്മ എന്നാൽ പാണ്ഡവപക്ഷത്തേയും സൂചിപ്പിയ്ക്കുന്നു.
Saturday, January 28, 2012
ദുര്‍ഗാഷ്ടകം
കാര്‍ത്ത്യായനി മഹാമായേ ഖഡ്ഗബാണധനുര്‍ദ്ധരേ
ഖഡ്ഗധാരിണി ചണ്ഡി ശ്രീ ദുര്‍ഗ്ഗാദേവി നമോസ്തുതേ
വാസുദേവസുതേ കാളി വാസുദേവസഹോദരി
വസുന്ധരശ്രിയേ നന്ദേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
യോഗനിദ്രേ മഹാനിദ്രേ യോഗമായേ മഹേശ്വരീ
യോഗസിദ്ധികരീ ശുദ്ധേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
ശംഖചക്രഗദാപാണേ ശാര്‍ങ്ങ്‌ഗജ്യായതബാഹവേ
പീതാംബരധരേ ധന്യേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
ഋഗ്യജുസ്സാമാഥര്‍വണശ് ചതുസ്സാമന്തലോകിനീ
ബ്രഹ്മസ്വരൂപിണീ ബ്രാഹ്മീ ദുര്‍ഗ്ഗാദേവി നമോസ്തുതേ
വൃഷ്ണീനാം കുലസംഭൂതേ വിഷ്ണുനാഥസഹോദരീ
വൃഷ്ണീരൂപധരേ ധന്യേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
സര്‍വജ്ഞേ സര്‍വഗേ ശര്‍വേ സര്‍വേശി സര്‍വസാക്ഷിണി
സര്‍വാമൃതജടാഭാരേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
അഷ്ടബാഹുമഹാസത്വേ അഷ്ടമീ നവമിപ്രിയേ
അട്ടഹാസപ്രിയേ ഭദ്രേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
ദുര്ഗാഷ്ടകമിദം പുണ്യം ഭക്തിതോ യ: പഠേന്നര
സര്‍വ കാമമവാപ് നോതി ദുര്ഗാലോകം സ: ഗച് ചതി
ഖഡ്ഗധാരിണി ചണ്ഡി ശ്രീ ദുര്‍ഗ്ഗാദേവി നമോസ്തുതേ
വാസുദേവസുതേ കാളി വാസുദേവസഹോദരി
വസുന്ധരശ്രിയേ നന്ദേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
യോഗനിദ്രേ മഹാനിദ്രേ യോഗമായേ മഹേശ്വരീ
യോഗസിദ്ധികരീ ശുദ്ധേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
ശംഖചക്രഗദാപാണേ ശാര്‍ങ്ങ്‌ഗജ്യായതബാഹവേ
പീതാംബരധരേ ധന്യേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
ഋഗ്യജുസ്സാമാഥര്‍വണശ് ചതുസ്സാമന്തലോകിനീ
ബ്രഹ്മസ്വരൂപിണീ ബ്രാഹ്മീ ദുര്‍ഗ്ഗാദേവി നമോസ്തുതേ
വൃഷ്ണീനാം കുലസംഭൂതേ വിഷ്ണുനാഥസഹോദരീ
വൃഷ്ണീരൂപധരേ ധന്യേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
സര്‍വജ്ഞേ സര്‍വഗേ ശര്‍വേ സര്‍വേശി സര്‍വസാക്ഷിണി
സര്‍വാമൃതജടാഭാരേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
അഷ്ടബാഹുമഹാസത്വേ അഷ്ടമീ നവമിപ്രിയേ
അട്ടഹാസപ്രിയേ ഭദ്രേ ദുര്‍ഗ്ഗാദേവി നമോസ്തുതേ
ദുര്ഗാഷ്ടകമിദം പുണ്യം ഭക്തിതോ യ: പഠേന്നര
സര്‍വ കാമമവാപ് നോതി ദുര്ഗാലോകം സ: ഗച് ചതി
Friday, January 20, 2012
ശ്രീകൃഷ്ണജീവിതം ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം .....

ശ്രീകൃഷ്ണന്‍ പലതുകൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന ഒരു അവതാരമൂര്‍ത്തിയാരുന്നു...ഒരു പച്ചമനുഷ്യനായി ജീവിച്ച് ധര്‍മ്മവും അധര്‍മ്മവും വ്യാഖ്യാനിച്ചുതന്നു...സത്യം,ന്യായം,നീതി ഇവയുടെ താത്വിക വശവും പ്രായോഗികവശവും വ്യക്തമാക്കിതന്നു ഭഗവാന്‍ ...ഈശ്വരനും,ദാസനും,യജമാനനും,മിത്രവും ,തേരാളിയുമായെല്ലാം ജീവിച്ചുകാട്ടിതന്ന ശ്രീകൃഷ്ണചരിതം ഭാരതീയജനതയുടെ ഹൃദയത്തിലേക്ക് വാരിവിതറിയ നന്മകളേതെന്നു ഒന്ന് വിലയിരുത്താം...
ഒരിക്കലും കരയാത്ത ,സദാപുഞ്ചിരിക്കുന്ന കര്‍മ്മോദ്യുക്തനായ ഒരു അത്യുത്സാഹിയാരുന്നു ശ്രീകൃഷ്ണന്‍ ...തന്റെ അമ്മാവനെ വധിക്കുകയും സ്വേച്ചാധിപതിയായ പുത്രനാല്‍ തുറുങ്കിലടക്കപ്പെട്ട ഉഗ്രസേനനെ രാജാവായി അവരോധിക്കുകയുമാണുണ്ടായത്...കൃഷ്ണന്‍ തന്റെ ബാലചാപല്യങ്ങളും കുസൃതികളും .പ്രേമകേളികളും ആട്ടവും പാട്ടുമെല്ലാം നിര്‍ത്തി "മഥുര"യില്‍നിന്നു ദ്വാരകയിലേക്ക് പോയി ഒരു പട്ടണം നിര്‍മ്മിച്ച് ഒരു സ്ഥാപിക്കുകയാണുണ്ടായത് ,,,പല രാജ്യങ്ങളുടെയും കാര്യവിചാരങ്ങളില്‍ തീര്‍പ്പുകല്പ്പിച്ചു..ഇപ്പോഴും ഒരു രാജസൃഷ്ടാവായിരുന്നല്ലാതെ മറ്റുള്ളവരുടെ രാജ്യം പിടിച്ചടക്കാന്‍ ആഗ്രഹിച്ചില്ല..രാജതന്ത്രം,രാഷ്ട്രനിര്‍മ്മാണം ,യുദ്ധം ഇവയെക്കുറിച്ച് ഉപദേശം കൊടുക്കുകയല്ലാതെ ഒരിക്കലും ഒരു സിംഹാസനത്തില്‍ ഇരുന്നില്ല...യഥാര്‍ത്ഥത്തില്‍ ശ്രീകൃഷ്ണന്‍ ദ്വാരകയെപ്പോലും ഭരിച്ചില്ല...അധര്‍മ്മത്തെ അടക്കുന്നതിലും ധര്‍മ്മത്തെ ഉദ്ധരിക്കുന്നതിലും സദാ വ്യാപ്രുതാനാരുന്നു...
യുദ്ധരംഗത്ത് തന്റെ ബന്ധുക്കളെയും ഗുരുജനങ്ങളെയും കണ്ടു വിഭ്രാന്തി പൂണ്ട അര്‍ജുനന്റെ ആശയക്കുഴപ്പത്തിന് ഒരു മനശാസ്ത്രന്ജനെപ്പോലെ - ഫലപ്രദമായ നിശിതവചനങ്ങളെകൊണ്ട് ഒരു ശസ്ത്രക്രിയയാണ് ശ്രീകൃഷ്ണന്‍ ചെയ്തത്..അതിനു യുക്തമായ "ശാസ്ത്രം " തന്നെ ഉപയോഗിച്ചു ...
"കുതാസ് ത്വ കശ്മലമിദം വിഷമേ സമൂപസ്ഥിതം ....അങ്ങനെ അര്‍ജ്ജുനന്റെ മാനസികമായ തളര്‍ച്ചയ്ക്ക് സമഗ്രചികിത്സ ഭാഗവത്ഗീതയിലൂടെ ഭഗവാന്‍ കൊടുത്തു..ജീവിതതത്ത്വശാസ്ത്രവിശകലത്തിനു ഈ യുദ്ധരംഗത്തെക്കാലും നല്ലൊരു പശ്ചാത്തലം ഒരുക്കാനാവില്ല..
ഈ കാലഘട്ടത്തില്‍ അര്‍ജുനന്റെ സ്ഥിതിയിലായവര്‍ ഇന്ന് സമൂഹത്തിലേറെയുണ്ട് ..അവര്‍ക്ക് ഇതിനെ ഉപയുക്തമാക്കാന്‍ കഴിയും...ആയതിനു അര്‍ജ്ജുനന്റെ ശ്രദ്ധയും ത്വരയും സമീപനത്തില്‍ വേണമെന്ന് മാത്രം..കൃഷ്ണന്‍ ഒരുനോക്കുകൊണ്ടോ അല്പം വാക്കുകള്‍കൊണ്ടോ അര്‍ജുനനെ പഠിപ്പിച്ചത്..എഴുനൂറു ശ്ലോകങ്ങളുള്ള ഗീതയിലൂടെ സഞ്ജയന്റെ വാക്കുകളായി വ്യാസാചാര്യന്‍ നമുക്ക് നല്കിയിരുക്കുന്നു...
പ്രേമത്തിന്റെ മൂര്‍ത്തീഭാവമായിരിക്കാനും അതേസമയം പൂര്‍ണ്ണമായും അസംഗനായിരിക്കാനും തനിക്കുള്ള കഴിവ് സാമ്രാജ്യസ്ഥാപനത്തിനായും അത് അര്‍ഹതയുള്ളവരെ ഭരിക്കാനെല്‍പ്പിക്കുനതിനായും ഉപയോഗിച്ചു..
ഇതെല്ലാം ലോകത്തിനു കാട്ടിക്കൊടുത്ത വൃന്ദാവനത്തിലെ ശ്രീകൃഷ്ണന്‍ -ഗോപീവല്ലഭന്‍ ,മഥുരാവീരന്‍ ,കംസനിഗ്രഹന്‍ , ദ്വാരകാപതി ,അര്‍ജ്ജുനസുഹൃത് ,മഹാഭാരത യുദ്ധത്തിന്റെ കേന്ദ്രബിന്ദു എന്നീ നിലയില്‍ വിരാജിച്ചു...ദുഷ് കൃതികളുടെ വിനാശവും സാധുജനപരിത്രാണനവുമെന്ന തന്റെ ലീല അവസാനിപ്പിച്ചു ...അവതാരസ്വരൂപം വെടിഞ്ഞു ബ്രഹ്മഭാവത്തില്‍ ലയിച്ചു...അന്യരെ സ്നേഹിച്ചും സേവിച്ചും ഫലേച്ച കൂടാതെ ഒരു കര്‍മ്മയോഗിയായി ഭഗവാന്‍ എല്ലാവരുടെയും ഇടയില്‍ -ഈ ഭൂമുഖത്ത് സ്വദേശി എന്നതിലുപരി ഒരു പ്രവാസിയെന്ന നിലയില്‍ ജീവിതം നയിച്ചു...
ശ്രീകൃഷ്ണന്റെ ജീവിതസന്ദേശങ്ങള്‍ ...
ജീവിതത്തില്‍ ഉണ്ടാകുന്ന ജയപരാജയങ്ങള്‍ ഒരുപോലെ കണ്ടതുകൊണ്ടാണ് കൃഷ്ണഭഗവാന് എപ്പോഴും ചിരിക്കാന്‍ കഴിഞ്ഞത്...ഒരര്‍ഥത്തില്‍ ചിരിച്ചുകൊണ്ട് ജനിച്ചു ,ചിരിച്ചുകൊണ്ട് ജീവിച്ച് ,ചിരിച്ചുകൊണ്ട് ശരീരം വെടിഞ്ഞവനാണ്..
എല്ലാ കര്മ്മരംഗതും വലുപ്പചെറുപ്പമില്ലാതെ സകല കര്‍മ്മങ്ങളും ഒരുപോലെ ഏറ്റെടുക്കുകയും പൂര്‍ണ്ണതയില്‍ എത്തിക്കുകയും ചെയ്തു.. ..എത്ര വലിയ ചുമതലകള്‍ വഹിക്കുമ്പോഴും ഭഗവാന്‍ ചിരിക്കാന്‍ മറന്നില്ല.. അല്‍പസ്വല്‍പ്പ സ്ഥാനമാനങ്ങള്‍ ലഭിക്കുമ്പോള്‍ അഹങ്കാരം തല്ക്കുപിടിക്കുന്നവരുടെ ഇടയില്‍ സര്‍വ്വശക്തനായിട്ടും തന്റെ ശക്തിയില്‍ അഹങ്കാരം ലവലേശമില്ലാരുന്നു...ഭൂമിയോളം ക്ഷമിച്ചു നിവൃതിയില്ലാതെയാണ് കംസനെ പാഠം പടിപ്പിക്കെണ്ടിവന്നത് ....
അധര്‍മ്മത്തിന്റെ പക്ഷത്ത് സ്വന്തം ബന്ധുക്കളായാല്‍പോലും ധര്‍മ്മസംരക്ഷണത്തിന് അവരെ പരാജയപ്പെടുത്തേണ്ടതാണെന്ന് ഉപദേശിച്ച ശ്രീകൃഷ്ണനെയാണ് ഇന്ന് സമസ്തലോകവും മാതൃകയാക്കേണ്ടത് ...സ്വയം പാപം അനുഷ്ടിക്കാതിരിക്കാനും പുണ്യ മനുഷ്ടിക്കേണ്ടതെങ്ങനെയെന്നു ഉപദേശിച്ചു പുണ്യാത്മാക്കളായി മറ്റുള്ളവരെ മാറ്റിയെടുക്കാനുമായി ശ്രീകൃഷ്ണന്‍ ശ്രമിച്ചത്..തന്നോട് ബന്ധപ്പെട്ടവര്‍ക്കെല്ലാം സന്തോഷം കൊരിത്തരിഞ്ഞ ആ പരമാത്മാവ് ദേഹം വെടിഞ്ഞപ്പോഴും സ്വന്തം കാലില്‍ അമ്പേയ്ത വേടന് പരമപദം നല്‍കി അനുഗ്രഹിച്ചു യാത്രയാക്കിയവനാണ് .....സദാകര്‍മ്മനിരതനായ കൃഷ്ണന്‍ തനിക്കു കിട്ടിയ വേഷങ്ങളെല്ലാം രാജാവിന്റെയും യോദ്ധാവിന്റെയും ദൂതന്റെയും തേരാളിയുടെയും ഗോപികാനാഥന്റെയും എന്നുവേണ്ട വൈവിധ്യമാര്‍ന്ന എല്ലാ വേഷങ്ങളും പൂര്‍ണ്ണമായി ആടിതീര്‍ത്തു...
ശ്രീകൃഷ്ണനെ ഭജിക്കുന്നതോടൊപ്പം ഭഗവാന്‍ കാട്ടിതന്ന സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ന്യായത്തിന്റെയും പാതയില്‍ക്കൂടി സഞ്ചരിച്ചാല്‍ മാത്രമേ ഭഗവത്പ്രീതി ഉണ്ടാകുവെന്നു ഉറച്ചു വിശ്വസിച്ച് മുന്നോട്ടുപോകാന്‍ എല്ലാവര്‍ക്കും കഴിയുമാറാകട്ടെ ....
ആ കാലടികളെ പിന്തുടരാനുള്ള ശക്തിയും വീര്യവും എല്ലാവരിലും നിറയട്ടെ...
ശിവാക്ഷരമാല

ശംഭോമഹാദേവ ശങ്കര ശ്രീകണ്ഠ
ചന്ദ്രചൂഡം ഭജേ പാലയ മാം
അമ്പിനോടെന്നുടെ മുമ്പില്‍ വിളങ്ങണം
കുംഭീ മുഖഹരേ പാലയ മാം
ആരാഞ്ഞു വന്നിങ്ങു സേവിക്കൊന്നുര്‍ക്കെല്ലാ-
മായുസ്സു നല്‍കീടും വിശ്വനാഥന്‍
ഇക്കണ്ടാവര്‍ക്കെല്ലമീശനായ് പാലിപ്പാ-
നീശ നീയെന്നിയെ മറ്റാരുള്ളു?
ഈരെഴുലകിന്നു വേരായ് മരുവുന്ന
പാര്‍വതീവല്ലഭ പാലയ മാം.
ഉണ്ടൊരു സങ്കടമേന്നുള്ളിലെപ്പോഴും
ഗൌരീശ ശങ്കര പാലയ മാം
ഊനങ്ങള്‍ കൂടാതെ വന്നിടും മൃത്യുക്കള്‍
പാരാതോഴിക്കുന്നു നീലകണ്ഠന്‍
ഏറണാകുളം തന്നില്‍ വാണരുളീടുന്ന
ഗംഗാധര ജയ പാലയ മാം
ഏതൊരു കാര്യം തുടര്‍ന്നതിനെപ്പോഴും
മറ്റും തുണ പോറ്റി തമ്പുരാനെ
ഐവര്‍ക്കു വന്നതാം സങ്കടം പോക്കുവാന്‍
വേദരൂപം പൂണ്ട വിശ്വനാഥ
ഒരുമയായുള്ള ജലധാരയ്ക്കിന്നിപ്പോ-
ളുപമയായ് ചൊല്ലുവാന്‍ മറ്റൊന്നുണ്ടോ
ഓരോതെയുള്ളോരുദരസന്താപത്തെ
നാശം വരുത്തുക വിശ്വനാഥ
ഔഷധമായുള്ള ധാരയെയെല്‍ക്കുവാന്‍
യുഷ്മല്‍കൃപ വന്നുദിച്ചിടെണം
അഞ്ചു സ്വയംഭൂനും വെവ്വേറെ കൂപ്പുവാ-
നയ്യോയെനിക്കു വരം തരേണം
അമ്പിളിത്തെല്ലുമങ്ങാകാശഗംഗയും
തുമ്പയും ചാമ്പലും ഭംഗിയോടെ
ശംഭോ മഹാദേവ ശങ്കര ശ്രീകണ്ഠ
ചന്ദ്രചൂഡം ഭജേ പാലയ മാം
മുരുകനും വള്ളിയും ദേവയാനിയും
വലിയവര്‍ എന്ത് കാണിച്ചാലും ചെറിയവര്‍ അതിനെ അനുകരിക്കും..അത് പ്രത്യക്ഷമാകാം പരോക്ഷമാകാം..ആരാധിക്കുന്ന ചില വ്യക്തികളുടെ ദോഷവശങ്ങളെപ്പോലും നാം അനുകരിക്കുന്നത് മനപ്പൂര്‍വ്വമല്ല എന്നതാണ് സത്യം...അവരെപ്പോലെ സംസാരിക്കുക,അവരെപ്പോലെ ചിരിക്കുക...അനുകരണം അഭിനന്ദനത്തിന്റെ മറ്റൊരു രൂപം തന്നെയാണ്...ഉള്ളുകൊണ്ട് ആരെ അഭിനന്ദിച്ചാലും നമ്മളിലെ ഒരംശം അവരെ അനുകരിക്കുന്നുണ്ട്...ഈ ഭൂമിയില്‍ സല്‍ഗുണങ്ങളെപ്പോലെ തന്നെ ദുര്‍ഗുണങ്ങളും നിലനിക്കുന്നത് അതുകൊണ്ടാണ്...അച്ഛന്‍ കാണിക്കുന്നതെന്തും മകന്‍ അനുസരിക്കും..പുരാണ കഥാപാത്രങ്ങളെ ആദരിക്കുന്നവര്‍ ആണ് ഭാരതീയര്‍ ....കൃഷ്ണനെയോ രാമനെയോ റിയലിസ്റ്റിക്കായി അനുകരിച്ചാല്‍ എന്താണ് സംഭവിക്കുക...?
കൃഷ്ണന്റെയും രാമന്റെയും കഥകള്‍ക്ക് നിരവധി അര്‍ത്ഥതലങ്ങളുണ്ട്.....രാമലീല,
കൃഷ്ണലീല എന്നൊക്കെയാണ് അതിനെ വിശേഷിപ്പികുക...വ്യഖ്യാനമര്‍ഹിക്കുന്നവയാണ് ലീലകള്‍ ...ഋഷീശ്വരന്മാര്‍ വലിയ തത്വങ്ങളെ ലീലകളാക്കി വര്‍ണ്ണിച്ചു..ഒരു ജന്മം കൊണ്ട് പഠിച്ചു തീരാത്ത വ്യാഖ്യാനങ്ങളാണ് ഈ കഥകളുടെ പിറകിലുള്ളത്...
നമ്മുടെ ജീവിതത്തിലേക്ക് വരാം ...വിദ്യാഭ്യാസമുള്ളവരെ അതില്ലാത്തവര്‍ അനുകരിക്കുന്നു...ധനികരായ വ്യക്തികളെ ദരിദ്രനാരായണന്മാര്‍ അനുകരിക്കുന്നു..തമിഴ്‌നാട്ടില്‍ ചിന്നവീട് എന്നൊരു സമ്പ്രദായമുണ്ട്...ഒരു ഭാര്യ നിലവിലുള്ളപ്പോള്‍ മറ്റൊരു ചെറുപ്പക്കാരിയെക്കൂടി ഭാര്യയാക്കിവെക്കുക..ചിന്നവീട് എന്നത് യഥാര്‍ത്ഥത്തില്‍ പെരിയവീട് തന്നെയാണ്...
രാമനാഥപുരത്തെ മുരുകന്‍ മുനിസ്വാമിയെ അവിടുതുകാര്‍ക്കെല്ലാം പരിചയമുണ്ട്...അയാള്‍ക്ക് രണ്ടു പോണ്ടാട്ടിമാരുണ്ട്..മുരുകന്റെ ഭക്തനാണ് മുനിസ്വാമി ...വീട്ടില്‍ മുരുകന്റെ പ്രതിഷ്ടയുണ്ട്...മുരുകനെ രണ്ടു പത്നിമാരുള്ളത് വിവരം അറിയാമല്ലോ...മുരുകന്റെ ഇരുവശങ്ങളിലായി നില്‍ക്കുന്ന ചിത്രങ്ങളും സാദാരണയാണ്..ഇത്രമാത്രം പരസ്യമായി രണ്ടു ഭാര്യമാരുടെ നടുവില്‍ മുരുകന് നില്‍ക്കാമെങ്കില്‍ മുരുകന്‍ മുനിസ്വാമിക് ഒരു ചിന്നവീട് ഉണ്ടാകുന്നതില്‍ തെറ്റുണ്ടോ...?
തെറ്റുണ്ട് ..മനുഷ്യശരീരത്തിനകത്തു നടക്കുന്ന താന്ത്രിക രഹസ്യങ്ങളെയാണ് ഋഷിമാര്‍ കഥാപാത്രങ്ങളാക്കി പറഞ്ഞുവെച്ചത്...മുരുകന്‍ നാം തന്നെയാണ് ..ഉയര്‍ന്നു നില്‍ക്കുന്നവന്‍ ആണ് മനുഷ്യന്‍..അവന്റെത് ഊര്‍ദ്വമുഖ വ്യകതിതമായിരിക്കണം...ആളുന്നതിനെയാണ് ആള്‍ എന്ന്
വിളിക്കുന്നത്... വിളക്കിന്റെ തിരി മുകളിലേക്ക് ആണ് ആളുക ..അത് ഒരിക്കലും താഴോട്ട് വരികയില്ല.ഒരു വ്യക്തിയെ ഇങ്ങനെ കുത്തനെ നിര്‍ത്തുന്നത് സുഷുമ്ന എന്ന നാഡിയാണ്...സൂര്യപ്രകാശം ശിരസ്സില്‍ അടിക്കുന്നതുകൊണ്ടാണ് മനുഷ്യര്‍ക്ക് ഇത്രയും സിദ്ധികള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നത്...
സുഷുമ്നനാഡിയാണ് മുരുകന്‍ ...ഈ നാഡിക്ക് ചുറ്റും ഇഡ , പിംഗള എന്നീ രണ്ടു നാഡികളുണ്ട് ..ഒന്ന് ചന്ദ്രനാഡിയാണ് ..മറ്റേതു സൂര്യനാഡിയും..സുഷുമ്നയെ ചുറ്റി നില്‍ക്കുന്ന സൂര്യ നാഡിയും ചന്ദ്ര നാഡിയുടെയും പ്രതീകമായിട്ടാണ് പുരാണത്തില്‍ വല്ലിയെയും ദേവയാനിയെയും ചിത്രീകരിച്ചിരിക്കുന്നത് .....സൂര്യന്‍ ബുദ്ധിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു...ചന്ദ്രന്‍ മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു...മനസ്സും ബുദ്ധിയും ഏകീകരിച്ചു പ്രവര്‍ത്തിക്കുമ്പോളാണ് ഉയര്ച്ചയുണ്ടാവുക...
വള്ളിദേവയാനിമാരോടോത്ത് നില്‍ക്കുന്ന മുരുകന്റെ ചിത്രം കാണുമ്പോള്‍ അതിന്റെ ശാസ്ത്രീയമായ അര്‍ത്ഥമെന്നു ചിന്തിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്...അവനവന്‍ കാണിക്കുന്ന തോന്ന്യാസങ്ങള്‍ക്ക് ന്യായീകരണമായി പുരാണകഥകളെ ഉദ്ധരിക്കുന്നത് ശരിയല്ല...
സ്വന്തം ബുദ്ധിയെ ഊര്‍ദ്വമുഖമാക്കി മാറ്റാന്‍ മനസ്സിനെയും ബുദ്ധിയും സമതുലിതാവസ്ഥയില്‍ നിര്‍ത്തുക എന്ന തത്വം മുരുകനില്‍നിന്നു പഠിക്കുന്നത്തിനു പകരം ഭാര്യമാര്‍ രണ്ടാകാം എന്ന് മനസിലാക്കിയ മുരുകന്‍ മുനിസ്വാമിമാര്‍ എന്നും സമൂഹത്തിലെ അപഹാസ്യകഥാപാത്രങ്ങളായിരിക്കും....
കൃഷ്ണന്റെയും രാമന്റെയും കഥകള്‍ക്ക് നിരവധി അര്‍ത്ഥതലങ്ങളുണ്ട്.....രാമലീല,
കൃഷ്ണലീല എന്നൊക്കെയാണ് അതിനെ വിശേഷിപ്പികുക...വ്യഖ്യാനമര്‍ഹിക്കുന്നവയാണ് ലീലകള്‍ ...ഋഷീശ്വരന്മാര്‍ വലിയ തത്വങ്ങളെ ലീലകളാക്കി വര്‍ണ്ണിച്ചു..ഒരു ജന്മം കൊണ്ട് പഠിച്ചു തീരാത്ത വ്യാഖ്യാനങ്ങളാണ് ഈ കഥകളുടെ പിറകിലുള്ളത്...
നമ്മുടെ ജീവിതത്തിലേക്ക് വരാം ...വിദ്യാഭ്യാസമുള്ളവരെ അതില്ലാത്തവര്‍ അനുകരിക്കുന്നു...ധനികരായ വ്യക്തികളെ ദരിദ്രനാരായണന്മാര്‍ അനുകരിക്കുന്നു..തമിഴ്‌നാട്ടില്‍ ചിന്നവീട് എന്നൊരു സമ്പ്രദായമുണ്ട്...ഒരു ഭാര്യ നിലവിലുള്ളപ്പോള്‍ മറ്റൊരു ചെറുപ്പക്കാരിയെക്കൂടി ഭാര്യയാക്കിവെക്കുക..ചിന്നവീട് എന്നത് യഥാര്‍ത്ഥത്തില്‍ പെരിയവീട് തന്നെയാണ്...
രാമനാഥപുരത്തെ മുരുകന്‍ മുനിസ്വാമിയെ അവിടുതുകാര്‍ക്കെല്ലാം പരിചയമുണ്ട്...അയാള്‍ക്ക് രണ്ടു പോണ്ടാട്ടിമാരുണ്ട്..മുരുകന്റെ ഭക്തനാണ് മുനിസ്വാമി ...വീട്ടില്‍ മുരുകന്റെ പ്രതിഷ്ടയുണ്ട്...മുരുകനെ രണ്ടു പത്നിമാരുള്ളത് വിവരം അറിയാമല്ലോ...മുരുകന്റെ ഇരുവശങ്ങളിലായി നില്‍ക്കുന്ന ചിത്രങ്ങളും സാദാരണയാണ്..ഇത്രമാത്രം പരസ്യമായി രണ്ടു ഭാര്യമാരുടെ നടുവില്‍ മുരുകന് നില്‍ക്കാമെങ്കില്‍ മുരുകന്‍ മുനിസ്വാമിക് ഒരു ചിന്നവീട് ഉണ്ടാകുന്നതില്‍ തെറ്റുണ്ടോ...?
തെറ്റുണ്ട് ..മനുഷ്യശരീരത്തിനകത്തു നടക്കുന്ന താന്ത്രിക രഹസ്യങ്ങളെയാണ് ഋഷിമാര്‍ കഥാപാത്രങ്ങളാക്കി പറഞ്ഞുവെച്ചത്...മുരുകന്‍ നാം തന്നെയാണ് ..ഉയര്‍ന്നു നില്‍ക്കുന്നവന്‍ ആണ് മനുഷ്യന്‍..അവന്റെത് ഊര്‍ദ്വമുഖ വ്യകതിതമായിരിക്കണം...ആളുന്നതിനെയാണ് ആള്‍ എന്ന്
വിളിക്കുന്നത്... വിളക്കിന്റെ തിരി മുകളിലേക്ക് ആണ് ആളുക ..അത് ഒരിക്കലും താഴോട്ട് വരികയില്ല.ഒരു വ്യക്തിയെ ഇങ്ങനെ കുത്തനെ നിര്‍ത്തുന്നത് സുഷുമ്ന എന്ന നാഡിയാണ്...സൂര്യപ്രകാശം ശിരസ്സില്‍ അടിക്കുന്നതുകൊണ്ടാണ് മനുഷ്യര്‍ക്ക് ഇത്രയും സിദ്ധികള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നത്...
സുഷുമ്നനാഡിയാണ് മുരുകന്‍ ...ഈ നാഡിക്ക് ചുറ്റും ഇഡ , പിംഗള എന്നീ രണ്ടു നാഡികളുണ്ട് ..ഒന്ന് ചന്ദ്രനാഡിയാണ് ..മറ്റേതു സൂര്യനാഡിയും..സുഷുമ്നയെ ചുറ്റി നില്‍ക്കുന്ന സൂര്യ നാഡിയും ചന്ദ്ര നാഡിയുടെയും പ്രതീകമായിട്ടാണ് പുരാണത്തില്‍ വല്ലിയെയും ദേവയാനിയെയും ചിത്രീകരിച്ചിരിക്കുന്നത് .....സൂര്യന്‍ ബുദ്ധിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു...ചന്ദ്രന്‍ മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു...മനസ്സും ബുദ്ധിയും ഏകീകരിച്ചു പ്രവര്‍ത്തിക്കുമ്പോളാണ് ഉയര്ച്ചയുണ്ടാവുക...
വള്ളിദേവയാനിമാരോടോത്ത് നില്‍ക്കുന്ന മുരുകന്റെ ചിത്രം കാണുമ്പോള്‍ അതിന്റെ ശാസ്ത്രീയമായ അര്‍ത്ഥമെന്നു ചിന്തിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്...അവനവന്‍ കാണിക്കുന്ന തോന്ന്യാസങ്ങള്‍ക്ക് ന്യായീകരണമായി പുരാണകഥകളെ ഉദ്ധരിക്കുന്നത് ശരിയല്ല...
സ്വന്തം ബുദ്ധിയെ ഊര്‍ദ്വമുഖമാക്കി മാറ്റാന്‍ മനസ്സിനെയും ബുദ്ധിയും സമതുലിതാവസ്ഥയില്‍ നിര്‍ത്തുക എന്ന തത്വം മുരുകനില്‍നിന്നു പഠിക്കുന്നത്തിനു പകരം ഭാര്യമാര്‍ രണ്ടാകാം എന്ന് മനസിലാക്കിയ മുരുകന്‍ മുനിസ്വാമിമാര്‍ എന്നും സമൂഹത്തിലെ അപഹാസ്യകഥാപാത്രങ്ങളായിരിക്കും....

ഭഗവാന്‍ മഹാവിഷ്ണുവിന്റെ നാലു കരങ്ങളിലുള്ള ആയുധങ്ങളാണ് ശംഖം , ചക്രം , ഗദ , പദ്മം എന്നിവ.....
ശ്വേതവര്‍ണ്ണവും പ്രകാശമാനവുമായ "പാഞ്ചജന്യം" എന്ന ശംഖം ബ്രഹ്മവാചിയായ പ്രണവത്തിന്റെ സ്രോതസ്സാണ് ....അതിന്റെ ശബ്ദം സൃഷ്ടിസ്ഥിതി സംഹാരകാരകരായ ബ്രഹ്മ വിഷ്ണു പരമേശ്വരന്മാരായും നാദരൂപിയായ വിഷ്ണുമായയായും രൂപംകൊണ്ട് പ്രപഞ്ചത്തെ ആനന്ദിപ്പിക്കുന്നു....
ആര്‍ക്കും ഒന്നിനും നിരോദിക്കാനും നിയന്ത്രിക്കാനും ആകാതെ നിയതമായ വേഗത്തോടെ ഭ്രമണം ചെയ്യുന്ന "സുദര്‍ശനം" നിശിതധാരങ്ങളായ 360 ധാരകളും 12 ആരക്കാലുകളും ഉള്ളതാണ്....ഭഗവാന്റെ ചൂണ്ടുവിരലിന്റെ അറ്റത്ത് സദാകറങ്ങുന്ന ഈ ആയുധം സര്‍വ്വസംഹാരിയാണ് ....കാലമാണ് ഈ ആയുധം ...കാലം കേവല സത്യമാണ്.."കൌമോദകി" എന്നു പേരുള്ള ഗദയാണ് ഭഗവാന്റെ മൂന്നാമത്തെ ആയുധം...ധര്‍മ്മദേവതയായ ഭൂമിദേവിയെ അധര്‍മ്മത്തില്‍നിന്നും രക്ഷിക്കാനാണ് ഭഗവാന്‍ ഈ ആയുധം ഉപയോഗിക്കുന്നത് .....സൌന്ദര്യ സാക്ഷാത്കാരമാണ് പദ്മം അഥവാ താമര...സൃഷ്ടി കര്‍ത്താവായ ബ്രഹ്മദേവന്റെ ഉത്പത്തി താമരയിലയാണ് ....
ഈ നാലു ആയുധങ്ങളും സത്യത്തിന്റെ വിവിധഭാവങ്ങളാണ് ...സനാതന സത്യമായ പ്രണവം , ഭൌതികസത്യമായ കാലം , ഭൂമിദേവിക്ക് ആഹ്ലാദം പകരുന്ന കൌമോദകി ,സൌന്ദര്യത്തിന്റെ പ്രതിരൂപമായ പദ്മം എന്നീ ആയുധങ്ങള്‍ കൊണ്ട് അധര്‍മ്മത്തെ എതിര്‍ത്തു തോല്പിക്കുന്നു ഭഗവാന്‍ മഹാവിഷ്ണു ...!!!
തിങ്കള്‍ മഹാത്മ്യം

ദുഖങ്ങള്‍ക്ക് ഒരു പരിധിവരെ അറുതി ലഭിക്കുന്ന വൃതമാണ് തിങ്കളാഴ്ച നോല്‍മ്പ്...ശിവഭക്തന്മാര്‍ തീര്‍ച്ചയായും ഈ വൃതം അനുഷ്ടിക്കണം...ശിവന്‍ സങ്കടഹരനാണ്...ശിവശക്തിയുടെ അനുഗ്രഹം നേടുവാന്‍ മഹാഭാഗ്യം ലഭിക്കുന്നവര്‍ക്ക് ഇഹത്തില്‍ മനോവിഷമമില്ല...
മനസ്സും ശരീരവും വൃത്തിയാക്കിയതിനു ശേഷം രാവിലെ തന്നെ ശിവക്ഷേത്രങ്ങളില്‍ പോയി ഭ്കത്യാദരപുരസ്സരം ഈശ്വരസേവയില്‍ വ്യാപ്രുതരാവുക...വീട്ടിലെ ബിംബത്തിലോ ,പടത്തിലോ ദീപാരാധനയും ധൂപാരധനയും നടത്തണം...പുഷ്പങ്ങള്‍കൊണ്ടലങ്കരിക്കുക..വില്വം - കൂവളം-അത്യത്തുമമാണ്....
നിത്യവും ശിവാരാധന ചെയ്യുന്നവന്റെ സര്‍വ്വ പാപങ്ങളും നശിക്കും...തിങ്കള്‍ , ഗ്രഹണം ,ശിവരാത്രി എന്നീ ദിവസങ്ങളിലെ വൃതാനുഷ്ടാനതോടെയുള്ള പൂജകൊണ്ട് ഭക്തന്റെ എല്ലാ തെറ്റുകളും ഭഗവാന്‍ ക്ഷമിച്ച് ധനം , തേജസ്സ് , കീര്‍ത്തി ,മോക്ഷം എന്നിത്യാദി സര്‍വ്വ ഐശ്വര്യങ്ങളും നല്‍കുന്നു എന്നാണ് ഹാലാസ്യ മഹാത്മ്യരഹസ്യം ....
സത്യനാരായണബലി

ദക്ഷിണതാന്ത്രികവിധികളില്‍ അത്യപൂര്‍വ്വമായ ചടങ്ങാണ് മഹാസത്യനാരായണബലിയെന്നു അറിയപ്പെടുന്നത്...വിഷ്ണു ഭഗവാന്റെ വിരാട് പുരുഷഭാവമാണ് സത്യനാരായണസ്വാമി...സദാശിവമൃത്യുഞ്ജയഭാവവും ആദിനാരായണമൂര്‍ത്തീഭാവവും മഹാമായ ചൈതന്യവും ലയിച്ചു ചേര്‍ന്ന മൂര്‍ത്തീഭാവമാണ് സത്യനാരായണസ്വാമിയെന്നു അറിയപ്പെടുന്നത്...
ശൈവ - വൈഷ്ണവ - ശാക്തേയഭാവങ്ങള്‍ ലയിച്ചു ചേര്‍ന്നതാണ് ഈ ദര്‍ശനം....അതിനാല്‍ ഉപാസകര്‍ക്ക് സര്‍വ്വാഭീഷ്ട പ്രദായകമാണ് .....
സര്‍വ്വവിധ പ്രയാസങ്ങളും നീക്കം ചെയ്തു സകല ശോകങ്ങളും അകറ്റി ആനന്ദം പ്രദാനം ചെയ്യുന്നതാണ് സത്യനാരായണ സ്വാമിയുടെ ഉപാസന എന്നത് ആഗമതന്ത്രങ്ങളില്‍ പ്രസിദ്ധമാകുന്നു....ഏതുകാലത്തും ഏതെല്ലാം സാഹചര്യത്തിലും എവിടെയും ആര്‍ക്കും അനുഷ്ടിക്കാവുന്നതും അതി വിശിഷ്ടവുമായ പ്രാധാന പൂജാചടങ്ങാണ് സത്യനാരായണബലി....
"സത്യനാരായണ പൂജനടത്തിയാല്‍
നിത്യലക്ഷ്മി സാന്നിധ്യം ഫലം"
എന്നാണ് നാരായണ തന്ത്രം പറയുന്നത്...സത്യപ്രധാനമായ ഈ അനുഷ്ടാനച്ചടങ്ങ് ആര് നടത്തുന്നുവോ അവരോടു കൂടെ നിത്യവും ലക്ഷ്മീസാന്നിധ്യം ഉപയുക്തമാകുന്നു...അതായത് സകലവിധ ഐശ്വര്യങ്ങളും അവര്‍ക്ക് എന്നും ലഭ്യമാകുന്നു എന്ന് ചുരുക്കം,....
Wednesday, January 18, 2012
ശിവപുരാണം --- ഗണപതി വാഹനം

മൂഷികന്‍ എന്ന് പേരായ ഒരു അസുരന്‍ ഉണ്ടായിരുന്നു..അയാള്‍ ഉഗ്രമായ തപസ്സിലൂടെ ശക്തിമാനാകാന്‍ ആഗ്രഹിച്ചു..അസുരന്മാരുടെ ഇഷ്ടദേവനായ മഹേശ്വരനെയാണ് മൂഷികന്‍ ഉപാസിച്ചത്...
എകാന്തമായൊരു ഗുഹാന്തര്‍ഭാഗത്ത് നമ:ശിവായ മന്ത്രങ്ങള്‍ ഉരുക്കഴിച്ചു തപസ്സാരംഭിച്ചു..തപസ്സു അനേകം സംവത്സരങ്ങള്‍ നീണ്ടുനിന്നു..അന്നപാനീയാദികള്‍ വെടിഞ്ഞു തപം തുടര്‍ന്നു....തപസ്സിന്റെ തീഷ്ണജ്വാലകള്‍ ഭൂസ്വര്‍ഗ്ഗപാതാളങ്ങളെ ചുട്ടുപൊള്ളിച്ചു...ഹിമഗിരിശ്രുംഗങ്ങള്‍ ഉരുകിയൊലിക്കാന്‍ തുടങ്ങി...ശ്രീശൈലത്തിങ്കലും അത് പ്രതിഫലിച്ചു...അസുരന്റെ തപസ്സിന്റെ ചൂട് ഭഗവാനും അറിഞ്ഞു...
അസുരന് വരം നല്കിയാലുള്ള ഭവിഷ്യത്ത് നന്നായി അറിയാവുന്ന ഉമാപതി തപോഭംഗം വരുത്തുവാന്‍ സ്വന്തം കണ് ടാഭരണമായ സര്‍പ്പത്തിനോടാവശ്യപ്പെട്ടു...സര്‍പ്പം ഇഴഞ്ഞിഴഞ്ഞു മൂഷികാസുരന്‍ തപസ്സു ചെയുന്ന ഗുഹയിലെത്തി....ഉഗ്രമായ ശീല്‍ക്കാരത്തോടെ അവന്റെ നേരെ ചീറ്റി..ശരീരത്തിലൂടെ ഇഴഞ്ഞു കയറി തപ്സ്സുമുടക്കാന്‍ ശ്രമിച്ചു..തപോലീനനായ അസുരന്റെ പുരികക്കൊടിപോലും ചലിപ്പിക്കാന്‍ ആ സര്‍പ്പതിനായില്ല....
തന്റെ പ്രിയഭക്തന്റെ അചഞ്ചലമായ ഭക്തിക്കു മുമ്പില്‍ കീഴടങ്ങാതിരിക്കാന്‍ ഭാഗവാനുകുമോ..പരമശിവന്‍ മൂഷികനു മുന്നില്‍ പ്രത്യക്ഷനായി...
"ഭക്താ നിന്നില്‍ നാം സംപ്രീതനായിരിക്കുന്നു ...എന്ത് വരം വേണമെങ്കിലും ചോദിച്ചുകൊള്‍ക..."
"ഭഗവാനെ ഈയുള്ളവന്‍ ത്രിലോകാധിപത്യം ആഗ്രഹിയ്ക്കുന്നു..സ്വര്‍ഗ്ഗം , ഭൂമി ,പാതാളം എന്നിവിടങ്ങളില്‍ അനിഷേധ്യനായ ചക്രവര്‍ത്തിയായി എനിക്ക് വാഴണം..സാധാരണ മനുഷ്യരോ ദേവന്മാരോ ,അസുരന്മാരോ എന്നെ വധിയ്ക്കരുത്...അപ്രകാരം സംഭവിക്കട്ടെ എന്നനുഗ്രഹിച്ചു ശിവന്‍ മറഞ്ഞു...
വരപ്രാപ്തിയില്‍ ഉല്‍ക്കടനായ മൂഷികരാജന്‍ ഇന്ദ്രനെ തോല്‍പ്പിച്ചു സ്വര്‍ഗ്ഗാധിപത്യം നേടി..പാതാളദേശത്തുള്ള അസുരന്മാരെ ഒത്തുചേര്‍ത്ത് അവരോടൊപ്പം ഭൂമിയില്‍ സകലദുഷ്ടത്തരങ്ങള്‍ക്കും നേത്രുതം നല്‍കി...ആശ്രമകവാടങ്ങള്‍ തീയെരിച്ചു സജ്ജനങ്ങളെ ഹിംസിച്ചു .....എങ്ങും അശാന്തിയും അക്രമവും കളിയാടി...മഹര്‍ഷിമാരുടെ ദീനരോദനങ്ങള്‍ പരമശിവന്റെ കാതിലും എത്തി...നാരദാദിമുനികളും ബ്രഹ്മാദിദേവകളും ഭഗവാനെ ശരണം പ്രാപിച്ചു...മഹാപ്രഭോ അങ്ങിതു കേള്‍ക്കുന്നില്ലേ...അങ്ങയുടെ അനുഗ്രഹം ത്രിഭുവനത്തിലും ശാപമായി മാറിയിരിക്കുന്നു...എന്താണ് ഇതിനു ഒരു പരിഹാരം...അങ്ങ് തന്നെ പറഞ്ഞാലും...
നിങ്ങള്‍ വിഷമിക്കേണ്ട നിങ്ങള്‍ക്കുണ്ടായ സകല ദുരിതങ്ങള്‍ക്കും ഉടന്‍ അറുതി വരും...എന്റെ വത്സലപുത്രനായ ഗണപതി അവനെ കീഴടക്കും..
"മകനെ ഗണേശാ വേഗം വരൂ "...ഉടനെ പാര്‍വ്വതീ ദേവി തടസ്സവാദം ഉന്നയിച്ചു..
"എന്താണ് നാഥാ അങ്ങീപറയുന്നത് ..കുട്ടിത്തം വിട്ടുമാറാത്ത ഈ പിഞ്ചു ബാലനോ..!!!...അസുര ചക്രവര്‍ത്തിയെ കീഴ് പ്പെടുത്തുന്നത് ...?
"ഗൌരീ ! എന്തിനാണ് ഭയപ്പെടുന്നത് ...നമ്മുടെ അനുഗ്രഹാശിസ്സുകളുണ്ടെങ്കില്‍ ഗണപതിയ്ക്ക് ഇതെത്ര നിസ്സാരം..ഉണ്ണീ ഇതാ നിനക്ക് ഇന്ന് മുതല്‍ ദിവ്യയുധങ്ങളും അത്ഭുതസിദ്ധികളും കരഗതമായിരിക്കുന്നു...ഭൂതഗണങ്ങള്‍ക്ക് നാഥനായി ഈ ലോകത്തിന്റെ വിഘ്നങ്ങള്‍ അകറ്റിയാലും..അസുരനെ ജീവനോടെ നമ്മുടെ മുന്നില്‍ എത്തിച്ചാലും.."...ഗണപതി , മാതാപിതാക്കളുടെയും , ബ്രഹ്മാദിദേവകളുടെയും അനുഗ്രഹത്തോടെ ഭൂതഗണസേനയും നയിച്ച് മൂഷികരാജനെ നേരിടാന്‍ പുറപ്പെട്ടു...
അപ്പോഴതാ അസുരന്‍ അനേകായിരം രാജാക്കന്മാരെയും , സന്യാസിമാരെയും മറ്റു സജ്ജനങ്ങളെയും പിടികൂടി കാരാഗ്രഹത്തിലടച്ചു അവരുടെ വേദന കണ്ടു രസിക്കുകയായിരുന്നു..ഗണേശഭഗവാന്‍ അവനെ യുദ്ധത്തിനു വെല്ലുവിളിച്ചു...അസുരസേനാധിപന്മാര്‍ ,ഗണപതിക്ക് മുന്നില്‍ മുട്ടുമടക്കി...അസുരപ്പട ചിന്നഭിന്നമായി...ഒടുവില്‍ ഗണപതിയും മൂഷികനുമായി നേരിട്ടായി യുദ്ധം..വളരെനാള്‍ യുദ്ധം നീണ്ടുനിന്നു
....ദ്വന്ദയുദ്ധത്തിനൊടുവില്‍ അസുരന്‍ തളര്‍ന്നുവീണു..എങ്കിലും ശൌര്യം കുറയാതെ മൂഷികാസുരന്‍ വീണ്ടും പോരിനു പുറപ്പെട്ടു..
മഹാഗണപതിക്ക് ഒരു യുക്തി തോന്നി..അസുരന്റെ പേര് അന്വര്‍ത്ഥമാക്കുന്ന ഒരു വിദ്യ..മൂഷികാസുരനെ വെറും മൂഷികനാക്കിമാറ്റുക തന്നെ..നിമിഷ നേരംകൊണ്ട് വീരശൂരപരാക്രമിയായ മൂഷികരാജന്‍ ഒരു നിസ്സാരനായ എലിയായി മാറി..അവനെ ഗണപതി തന്റെ കൈക്കുമ്പിളിലെ കളിപ്പാവയാക്കിയെടുത്ത് അച്ഛന് മുമ്പില്‍ കാഴ്ച വെച്ചു...സന്തുഷ്ടനായ പിതാവ് മകനെ അനുഗ്രഹിച്ചു..
"മകനെ, നീ ഉത്തമനായ ഒരു പുത്രന് യോജിച്ച പ്രവര്‍ത്തിയിലൂടെ ശ്രേഷ്ടത നേടി.. ഗണനായകനായ നീ വിഘ്നവിനാശകനായി സര്‍വ്വാരാദ്ധ്യനായി വാഴ്ക..ഈ മൂഷികന്‍ എന്നും ഒരു ആശ്രിതനായി നിന്റെ കൂടെയുണ്ടാവും...അവന്റെ പ്രീതി ഇനിമേല്‍ നിനക്കും പ്രീതി നല്‍കും"...
അന്ന് മുതലാണ് ഗണപതിയുടെ വാഹനം എലി ആയതു എന്ന് പറയപ്പെടുന്നു...
Tuesday, January 17, 2012
ശ്രീരാമാജ്ഞനേയയുദ്ധം

ശ്രീരാമന്റെ ഭക്തനാണ് ഹനുമാനെന്നു നമുക്കെല്ലാം അറിയാം..രാമന്റെ ദാസന് രാമനായി ഏറ്റുമുട്ടേണ്ടിവന്നുവെന്ന് ചിതിക്കുമ്പോള്‍ അത്ഭുതം തോന്നാം..ഇത്തരം കഥകള്‍ നമുക്ക് ധാരാളം ഗുണപാഠങ്ങള്‍ പറഞ്ഞുതരുന്നുണ്ട്...ശ്രീരാമനും ആജ്ഞനേയനും തമ്മില്‍ യുദ്ധമുണ്ടാക്കിയത് നാരദമഹര്‍ഷിയാണ് ...അതിനു ശുഭകരമായ ഒരു പര്യവസാനം ഉണ്ടാക്കിയതും നാരദന്‍ തന്നെ...
ശ്രീരാമന്‍ തുറസ്സായ ഒരു സ്ഥലത്തുനിന്നു ജപധ്യാനാദികള്‍ ചെയ്തുകൊണ്ടിരിക്കുന്നു...അഹങ്കാരിയായ ഒരു രാക്ഷസ്സന്‍ ആകാശമാര്‍ഗ്ഗെ സഞ്ചരിക്കുന്നു...അസാധാരണമായ കഴിവുകള്‍ ഉണ്ട്..ഇത്തരം സിദ്ധിയുള്ളവര്‍ അഹങ്കാരികളായിരിക്കുമെന്നത് വ്യക്തമാണല്ലോ...
രാക്ഷസനു ഒരു തമാശതോന്നി...തന്റെ ഉച്ചിഷ്ടം രാക്ഷസ്സന്‍ ശ്രീരാമന്റെ തുറന്നുവെച്ച കരങ്ങളിലേക്ക് എറിഞ്ഞു...കണ്ണുതുറന്ന രാമനെ ഈ കാഴ്ച ക്ഷുഭിതനാക്കി..എതിരാളിയായി വന്നവനെ വെറുതെ വിടത്തക്കവിധം ഭീരുവല്ല രാമന്‍ ...രാക്ഷസ്സന്റെ ശിരസ്സ് ചേദിക്കുമെന്ന് പ്രതിജ്ഞയെടുത്തശേഷം രാമന്‍ രാക്ഷസ്സന്റെ പിറകേ തിരിച്ചു...
മായവിയായ രാക്ഷസ്സന്‍ വനത്തിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ നാരദമഹര്‍ഷി വഴിയില്‍ നില്‍ക്കുന്നു...സംഭവത്തിന്റെ ഗൌരവം മഹര്‍ഷിയോടു വിശദീകരിച്ചപ്പോള്‍ മഹര്‍ഷി പറഞ്ഞു "വനത്തില്‍ ഒരിടത്ത് ഒരു വാനരവൃദ്ധ തപസ്സു ചെയ്യുന്നുണ്ട്..ആ വൃദ്ധയെ സമീപിക്കുക ..രക്ഷപെടാന്‍ കഴിഞ്ഞെന്നുവരും..ആരാണ് പിറകേ വരുന്നതെന്ന് വെളിപ്പെടുതാതിരുന്നാല്‍ മതി..
വാനരവൃദ്ധ ആരാണെന്ന് ചിന്തിക്കുക..സാക്ഷാല്‍ ഹനുമാന്റെ മാതാവായ അഞ്ജനാദേവിയാണത്..അസുരന്‍ പരവശനായി ആശ്രമത്തില്‍ ഓടിയെത്തി..തന്നെ രക്ഷിക്കുമെന്ന് സത്യം ചെയ്യണം എന്നാ നിവേദനവുമായിട്ടാണ് രാക്ഷസ്സന്‍ ചെന്നിരിക്കുന്നത്...വൃദ്ധയായ മാതാവിന്റെ ഹൃദയം പരിശുദ്ധമായിരുന്നു ..ആപത്തുപിണഞ്ഞു സഹായം തേടിയെത്തുന്നവരെ സഹായിക്കുകയെന്നല്ലാതെ അഞ്ജനാദേവി മറ്റൊന്നും ചിന്തിച്ചില്ല..മകന്റെ സഹായത്തോടെ ഞാന്‍ അങ്ങയെ രക്ഷപെടുത്തികൊള്ളാമെന്നു പറഞ്ഞു..രാക്ഷസ്സന് ആശ്വാസമായി..
അഞ്ജനാദേവി മകനെ ധ്യാനിച്ചനിമിഷം ഹനുമാന്‍ വിവരമറിഞ്ഞു...അമ്മയാണ് വിളിക്കുന്നത്... ഹനുമാന്‍ മാതാവിന്റെ അരുകിലെത്തി..താന്‍ ഏറ്റെടുത്തിരിക്കുന്ന ദൌത്യം തനിക്കുവേണ്ടി നിര്‍വഹിച്ചുതരണമെന്നാണ് മാതാവിന് പറയാനുള്ളത്..
അമ്മയുടെ വാക്കുകള്‍ ശിരസ്സാവഹിക്കാന്‍ ഹനുമാന്‍ ഒരുക്കമാണ്...പ്രതിയോഗി ആരെന്നു തിരക്കിയെപ്പോഴാണ് വിവരമറിയുന്നത്...അത് സാക്ഷാല്‍ ശ്രീരാമാദേവന്‍ തന്നെ...ഹനുമാന്റെ മാനസികാവസ്ഥ ഊഹിക്കാമല്ലോ..അപ്പോളേക്കും ശ്രീരാമന്‍ രാക്ഷസ്സനെ നിഗ്രഹിക്കാനായി എത്തികഴിഞ്ഞു..തടയാന്‍ വന്നുനില്‍ക്കുന്നത് തന്റെ ദാസനായ ഹനുമാനാണെന്ന് രാമന് മനസിലായി..
രാമബാണം പിന്‍വലിച്ച ചരിത്രമില്ല....രാമാദാസനാണെങ്കില്‍ രാമനെപ്പോലെ തന്നെ ശക്തനാണ്താനും...അവര്‍ യുദ്ധം തുടങ്ങി...യുദ്ധവാര്‍ത്ത എല്ലാ ലോകങ്ങളിലും അറിഞ്ഞു...ഇതിനൊരു പരിഹാരമുണ്ടാക്കണമെന്ന് പറഞ്ഞു നാരദമഹര്‍ഷി ദേവന്മാരെ ചെന്നുകണ്ടു...ലോകത്തിനു നാശമുണ്ടാക്കുന്ന യുദ്ധങ്ങള്‍ ഒഴിവാക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്..ബ്രഹ്മാവ് സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു..രണ്ടുപേരോടും ബ്രഹ്മാവ് പറഞ്ഞു ..പിന്മാറാന്‍ ഇരുകൂട്ടരും തയാറല്ലാത്ത ഈ അവസ്ഥയില്‍ ലോകക്ഷേമത്തിനുവേണ്ടി ഒരു ഉപകാരം ചെയ്തുതരണം..രാമനും ഹനുമാനും ഓരോ നിമിഷം കണ്ണടക്കണം...ആവാമെന്ന് ഇരുവരും സമ്മതിച്ചു...ഹനുമാന്‍ ഒരുനിമിഷം കണ്‍പോളകള്‍ അടച്ചു...ആ നിമിഷത്തില്‍ രാമന്‍ ആമ്പേയ്തു...രാമന്റെ ബാണം രാക്ഷസ്സന്റെ ശിരസ്സ് ചേദിച്ചു...രാമബാണം തോറ്റു പിന്‍തിരിഞ്ഞ ചരിത്രമില്ലല്ലോ..അടുത്ത നിമിഷം ശ്രീരാമന്‍ കണ്ണുകള്‍ അടച്ചു...നൊടിയിടകൊണ്ടു ബ്രഹ്മാവ് ആ രാക്ഷസ്സനെ സൃഷ്ടിക്കുകയും ചെയ്തു...രാമബാണമേറ്റ സ്വന്തം ശിരസ്സ് ഉടലിനു മുകളില്‍ വന്നുചേര്‍ന്നതോടെ രാക്ഷസ്സന്റെ സ്വഭാവം മാറി..രാമനെയും ഹനുമാനെയും വണങ്ങികൊണ്ടാണ് രാക്ഷസ്സന്‍ സ്ഥലം വിട്ടത്
ശ്രീരാമന്‍ ആമ്പേയ്യുമ്പോള്‍ താന്‍ പരലോകത്തെത്തുമെന്ന് ഹനുമാന്‍ വിചാരിച്ചെങ്കിലും അത് സംഭവിച്ചില്ല...ഇതിന്റെ കാരണം എന്താണെന്ന് രാമസ്വാമിയോടല്ലാതെ ആരോടാണ് ചോദിക്കുക...രാമശരങ്ങള്‍ പുഷ്പങ്ങളായിട്ടാണ് ഹനുമാന്റെ ശരീരത്തില്‍ വന്നുവീണത് ...ഇതിനു മറുപടിയായി രാമന്‍ പറഞ്ഞു...ഹനുമാന്‍ എന്റെ നാമം ജപിച്ചാണ് ആമ്പേയ്തത് ..സത്യത്തില്‍ എന്നെക്കാള്‍ ശക്തിയുള്ളതാണ് എന്റെ നാമം..
ഈ വിശ്വാസം ഇന്നും ഭാരതീയരെ ഭരിക്കുന്നു..രാമാനാമത്തിന്റെ മഹത്വം എഴുതിയാല്‍ തീരില്ല...
Sunday, January 15, 2012
ഗൌതമിയുടെ കര്‍മ്മഫലം

മഹാഭാരതത്തില്‍ സുപ്രധാനമെന്നു വിശേഷിപ്പിക്കാവുന്ന ആയിരകണക്കിന് മുഹൂര്‍ത്തങ്ങളുണ്ട് ...ഇക്കൂട്ടത്തില്‍ എല്ലാ സുമനസ്സുകള്‍ക്കും അറിയാവുന്ന ഒരു സന്ദര്‍ഭമാണ് ഭീഷ്മാചാര്യരുടെ അന്ത്യമെന്നത്...ഭീഷ്മാചാര്യര്‍ ശരശയ്യയില്‍ കിടക്കുന്ന അവസരം..മനുഷ്യന് വന്നുചേരാവുന്ന നിരവധി പ്രതിസന്ധികള്‍ക്ക് ഭീഷ്മാചാര്യര്‍ ഉത്തരം നല്‍കുന്നുണ്ട്...ഈ കലിയുഗത്തിലും നിത്യജീവിതത്തിലേക്ക് പകര്‍ത്താന്‍ കഴിയുന്ന കാര്യങ്ങളാണ് അവയെല്ലാം...ഭീഷ്മാചാര്യരുടെ ദുഃഖം കണ്ടു ധര്‍മ്മപുത്രര്‍ ആശ്വസിപ്പിക്കാനായി ശ്രമിച്ചു...
എത്ര മഹാനായിരുന്നാലും അനുഭവിക്കേണ്ട ദുരിതങ്ങള്‍ അനുഭവിക്കുകതന്നെ വേണം..ഭീഷ്മര്‍ ഈ അവസരത്തില്‍ ധര്മ്മപുത്രരോട് ഗൌതമിയെന്ന വൃദ്ധയുടെ കഥ പറഞ്ഞു...ഗൌതമിയുടെ കഥ ആലോചനാമൃതമായിമാറുന്നു....
സാത്വികയായ ഒരു വൃദ്ധയാണ് ഗൌതമി...തികച്ചും ഈശ്വരഭക്ത...എല്ലാ സല്‍ഗുണങ്ങളുടെയും വിളനിലം ...വനത്തില്‍ അവര്‍ ഏകയായി കഴിയുന്നു...ആകെയുള്ളത് ഒരു പുത്രനാണ് .. ഗൌതമിക്ക് തന്റെ പുത്രനേക്കാള്‍ പ്രിയപ്പെട്ടതായി ഈ പ്രപഞ്ചത്തില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല്ല....ഗൌതമിയുടെ പുത്രനും ഗുണസമ്പന്നനാരുനു..ആരെയും വേദനിപ്പിക്കാതെ ഒരു യുവാവ്,....അങ്ങനെയിരിക്കെ ഒരു ദിവസം സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു...
ഗൌതമിയുടെ പുത്രന്‍ വനത്തിലൂടെ നടന്നുവരുന്നു...ഒരു സര്‍പ്പം ആ യുവാവിനെ കടിച്ചു...സര്‍പ്പദംശനമെറ്റ യുവാവ് തല്‍ക്ഷണം മൃതിയടഞ്ഞു...
ഗൌതമിക്ക് ഈ ദുഃഖം താങ്ങാന്‍ കഴിഞ്ഞില്ല എന്നത് സ്വാവാഭികം..കനത്ത ദുഃഖം വരുമ്പോള്‍ അത് ക്ഷോഭാമായി മാറും..കുറ്റവാളി ആരെന്നു അറിയുമ്പോളാണ് ദേഷ്യമുണ്ടാകുക...ഇവിടെ സര്‍പ്പമാണ് കാരണമെന്ന് അറിഞ്ഞതോടെ ഗൌതമിയുടെ നിയന്ത്രണം തെറ്റി...തന്റെ വ്യകതിപരമായ എല്ലാ സിദ്ധികളെയും പുറത്തെടുക്കാന്‍ തന്നെ ഗൌതമി തീരുമാനിച്ചു...അര്‍ജ്ജുനകന്‍ എന്ന വ്യക്തിയെ ഗൌതമി വിളിച്ചു വരുത്തി ..ഗൌതമിയുടെ അഞ്ജാനുവര്‍ത്തിയാരുന്നു അര്‍ജ്ജുനകന്‍ ...കുറ്റവാളിയായ സര്‍പ്പത്തെ എത്രയും വേഗം പിടിച്ച ശേഷം കണ്മുന്നില്‍ ഹാജരാക്കാന്‍ ആരുന്നു കല്‍പ്പന...അര്‍ജ്ജുനകന്‍ ആ ദൌത്യം ഏറ്റെടുത്തു ...കുറ്റവാളിയായ സര്‍പ്പത്തെ പിടിച്ചു ഗൌതമിയുടെ മുമ്പില്‍ ഹാജരാക്കിയപ്പോള്‍ ആ സര്‍പ്പം പറഞ്ഞു "ഞാന്‍ നിരപരാധിയാണ് "..
നീ എങ്ങനെയാണ് നിരപരാധിയാകുക ..?.."....സര്‍പ്പം തുടര്‍ന്നു...
"കാലനാണ് യഥാര്‍ഥ കുറ്റവാളി ഞാന്‍ ഒരു നിമിത്തം മാത്രമാണ് ..
ഗൌതമി നിസ്സാരക്കാരിയല്ല ..കാലനെ ശിക്ഷിക്കാനുള്ള തപശക്തി ഗൌതമിക്കുണ്ട് ...ഗൌതമി തന്റെ സിദ്ധി ഉപയോഗിച്ച് കാലനെ മുമ്പില്‍ വരുത്തി ...ചോദിച്ചു...?.."എന്തിനാണ് എന്റെ പുത്രനെ ശിക്ഷിച്ചത് ...?കാലന്‍ പറഞ്ഞു..
"ഞാന്‍ ആരെയും രക്ഷിക്കുന്നില്ല ശിക്ഷിക്കുന്നുമില്ല ലോകത്തിന്റെ വ്യാകരണമനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു...കാലം അവസാനിക്കുന്നു എന്നതിന് കാലനായ ഞാന്‍ പ്രതീകാത്മകമായി നിലകൊള്ളുന്നു..."
ഇതൊന്നും എനിക്ക് കേള്‍ക്കണ്ട..എന്റെ പ്രിയ പുത്രന്‍ എന്ത് തെറ്റാണ് ചെയ്തത്...?
"കര്‍മ്മഫലം ആരും അനുഭവിച്ചേ പറ്റു..കര്മ്മഫലത്തില്‍ നിന്നും ആര്‍ക്കും മോചനമില്ല...ഗൌതമി ചെയ്ത കര്‍മ്മത്തിന്റെ ഫലം കൊണ്ടാണ് പുത്രാ ദുഃഖം അനുഭവിക്കേണ്ടി വന്നത്.....
ഞാന്‍ ഇനി എന്ത് ചെയണം...?
"അനുഭവിക്കുക ഫലം സ്വയം ഏറ്റെടുക്കുക ...കര്‍മ്മഫലം ഏറ്റെടുക്കാന്‍ ഗൌതമി ഗൌതമി തയ്യാറായിരുന്നു...അവര്‍ ആരെയും കുറ്റപ്പെടുത്തിയില്ല ...ഈ കഥ പറഞ്ഞ ശേഷം ഭീഷ്മര്‍ പറഞ്ഞു ..ഞാന്‍ എന്റെ കര്‍മ്മഫലം ശരശയ്യയില്‍ കിടന്നു അനുഭവിച്ചുകൊണ്ടിരിക്കുന്നു..വളരെ വലിയ ഒരു ഗുണപാഠം ഇതില്‍നിന്നു പഠിക്കാനുണ്ട്..പ്രതിസന്ധിഘട്ടങ്ങളില്‍ പതറിയതുകൊണ്ട് കാര്യമില്ല...അത് ഏറ്റെടുക്കുക..പുഞ്ചിരിയോടെ നേരിടുക..അനര്‍ഹമായ ഒരു പ്രതിസന്ധിയും നമുക്ക് വന്നുചേരുകയില്ല...
കൃഷ്ണനാട്ടത്തിന്റെ ഉത്ഭവം

യതി വര്യനായ സാക്ഷാല്‍ വില്വമംഗലം സ്വാമിയാരും കോഴിക്കോട് സാമൂതിരി കോവിലകത്തെ മാനവേദന്‍ തമ്പുരാനും സമകാലികരും പരസ്പ്പരം ബഹുമാനിക്കുന്നവരും ,ഗുരുവായൂര്‍ കണ്ണന്റെ ഭക്തന്മാരും ആയിരുന്നു ,ഭഗവാന്റെ ദര്‍ശനത്തിനായി ഒരിക്കല്‍ രണ്ടുപേരും ഒരുമിച്ച് ഗുരുവായൂരില്‍ ഒരിക്കല്‍ വന്നു പെട്ടു.!
ഗുരുവായൂരില്‍ ഇന്ന് നാം കാണുന്ന ...കൂത്തമ്പലം സ്ഥിതി ചെയ്യുന്ന സ്ഥാനത്ത് പണ്ട് ഒരു ഇലഞ്ഞി മരം ഉണ്ടായിരുന്നു .! അതിനരികിലായി വില്വമംഗലം സ്വാമിയാര്‍ പതിവില്‍ അധികം സന്തോഷത്തോടെ ,ഒട്ടു പരവശനായി ,കണ്ണുനീര്‍ വാര്‍ത്ത് ,ആനന്ദത്തില്‍ ആറാടി അങ്ങനെ ഇരിക്കുകയായിരുന്നു ..! ഈ സമയം ഭഗവത് ദര്‍ശനത്തിനായി അവിടെ എത്തിയ മാനവേദന്‍ തമ്പുരാന്‍ സ്വാമിയാരുടെ ഈ ഇരിപ്പ് കണ്ടു .! അദ്ദേഹം അടുത്തു ചെന്ന് സ്വാമിയാരോട് ചോദിച്ചു "അവിടുന്ന് ഇന്നെന്താ ഇങ്ങനെ ..?"നിത്യ പൂജയ്ക്ക് പോലും ഭഗവാന്റെ സാന്നിധ്യം അനുഭവിക്കുന്ന വില്വമംഗലം ഗദ്ഗദ കണ്ഡനായി പറഞ്ഞു "ദാ..കണ്ടില്ലേ ...കണ്ണന്‍ ഓടി നടന്നു കളിക്കുന്നു "..----"ഉവ്വോ എനിക്ക് കാണുന്നില്ലല്ലോ ഒരു നോക്ക് ദര്‍ശനം തരായെങ്കില്‍ "..മാനവേദന്‍ തന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ "അത് ഞാന്‍ കണ്ണനോട് ചോദിച്ചിട്ട് പറയാം "എന്നായി സ്വാമിയാര്‍..!
അടുത്ത ദിവസം മാനവേദനെ കണ്ടപ്പോള്‍ സ്വാമിയാര്‍ അറിയിച്ചു "ഭാഗ്യണ്ട് തമ്പുരാന് ....ഭഗവാന്‍ അനുവദിച്ചിരിക്കുന്നു നാളെ കാണാം "..അടുത്ത ദിവസം പതിവുപോലെ ക്ഷേത്രത്തില്‍ എത്തിയ തമ്പുരാന്‍ ഭക്ത്യാദരവോടെ ആകാംക്ഷാ ഭരിതനായി സ്വാമിയാരുടെ സമീപം വന്നു വണങ്ങി നിന്നു..! :"ദാ എന്നെ തൊട്ടു നോക്കൂ "സ്വാമിയാരുടെ നിര്‍ദേശം കേട്ട മാത്രയില്‍ തമ്പുരാന്‍ അപ്രകാരം ചെയ്തു ..! കോരിത്തരിച്ചു പോയി തമ്പുരാന്‍ ....ഒരു കണ്ണന്‍ ചിരട്ടയില്‍ മണ്ണും വാരി പുഞ്ചിരി തൂകി ഉണ്ണിക്കണ്ണന്‍ തൊട്ടരികില്‍ നില്‍ക്കുന്നു ..! ഇത് കണ്ട മാത്രയില്‍ എല്ലാം മറന്ന തമ്പുരാന്‍ ഭക്തിപാരവശ്യത്തോടെ ഓടി ചെന്ന് ഉണ്ണിക്കണ്ണനെ വാരി പുണരാന്‍ ശ്രെമിക്കവേ."ഇത് വില്വ മംഗലം പറഞ്ഞിട്ടില്ലല്ലോ "..എന്നരുളി ചിരിച്ചു കൊണ്ട് ഒരു കള്ള നോട്ടവും നോക്കി കണ്ണന്‍ അപ്രത്യക്ഷനായി .! കണ്ണന്‍ തന്റെ കരവലയത്തിലൂടെ ഊര്‍ന്ന് ഇറങ്ങിയത് പോലെ തോന്നി തമ്പുരാന് ..! അടുത്ത ക്ഷണത്തില്‍ കണ്ണ് ചിമ്മി നോക്കിയപ്പോള്‍ ..എന്തൊരത്ഭുതം ..! തന്റെ കൈത്തണ്ടയില്‍ ഒരു വര്‍ണ്ണ മയില്‍ പീലി കതിര്‍ തൂങ്ങി കിടക്കുന്നു ..! ഇത് ഭഗവാന്റെ ശിരോ അലങ്കാരമായ പിഞ്ച് ചാ ചലത്തില്‍ നിന്നു വീണു കിട്ടിയതെന്ന് ഉറച്ച്...ആ പീലി നിമിത്തം ആക്കികൊണ്ട് അദ്ദേഹം അതി മനോഹരമായ ഒരു കൃഷ്ണ മുടി നിര്‍മ്മിച്ചു.! അത് ശിരസില്‍ അണിഞ്ഞ് നൃത്തം ആടുവാന്‍ തക്കവണ്ണം ഭാഗവതാനുസാരിയായ ശ്രീ കൃഷ്ണ കഥകള്‍ കോര്‍ത്തിണക്കിയ വര്‍ണ്ണാഭമായ രംഗമാലികകള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ രൂപം കൊണ്ടു.!അതിനു അനുയോജ്യമായ ശ്ലോകങ്ങളും സംഗീത സാന്ദ്രമായ പദങ്ങളും മറ്റും ദേവ ഭാഷയായ സംസ്കൃതത്തില്‍ തന്നെ രചിച്ചു .!ഈ കാവ്യമാണ് "കൃഷ്ണ ഗീതി "എന്ന പേരില്‍ ഖ്യാതി നേടിയത്..! ഇതിന്റെ ദൃശ്യാവിഷ്ക്കാരമാണ് നാട്യ കലയായ കൃഷ്ണനാട്ടം
ശിവദശാവതാരങ്ങള്‍

വിശ്വപാലകനായ ഭഗവാന്‍ മഹാവിഷ്ണു ദശാവതാരങ്ങള്‍ കൈക്കൊണ്ടതുപോലെ ലോകക്ഷേമാര്‍തഥം വിശ്വനാഥനായ ഭഗവാന്‍ പരമശിവനും ശിവശക്തിയും പത്തു അവതാരങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്...
സജ്ജനങ്ങള്‍ക്ക് മോക്ഷവും ഭോഗവും പ്രദാനം ചെയ്യുന്നതിന് ഭഗവാന്‍ കൈക്കൊണ്ട ഒന്നാമത്തെ അവതാരമാണ് മഹാകാലന്‍ ....ഈ അവതാരത്തിന്റെ ശക്തി രൂപമായി മഹാകാളിയെ വിശ്വസിക്കുന്നു...രണ്ടാമത്തെ അവതാരം "താര"മെന്ന പേരില്‍ അറിയപ്പെടുന്നു...താരാദേവിയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം....മൂന്നാമത്തെ അവതാരം ബാലഭാവത്തിലുള്ള ബാലഭുവനേശനെന്നു അറിയപ്പെടുന്നു...ബാലഭുവനേശിയാണ് ശക്തിസ്വരൂപം...ഷോഡശശ്രീവിദ്യനെന്ന അടുത്ത അവതാരത്തില്‍ "ശിവ"യാണ് ശക്തിചൈതന്യമായി ആരാധിക്കുന്നത്...
അഞ്ചാമത്തെ അവതാരം ഭൈരവനെന്ന പേരില്‍ പ്രസിദ്ധമാണ്...ഈ അവതാരത്തില്‍ ശക്തി ചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു...ഭഗവാന്റെ ആറാമത്തെ അവതാരം ചിന്നമസ്തകമെന്നു അറിയപ്പെടുന്നു...ചിന്നമസ്തയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം...ഏഴാമത്തെ അവതാരം ധുമുഖനെന്നു അറിയപ്പെടുന്നു...ശിവശക്തിചൈതന്യം ധൂമാവതി എന്നും അറിയപ്പെടുന്നു...ഭഗവാന്റെ എട്ടാമത്തെ അവതാരം ബഗലാമുഖനാണ് ..ശക്തിചൈതന്യം ബഗലാമുഖിയെന്നു അറിയപ്പെടുന്നു...ഒന്‍പതാമത്തെ അവതാരം മാതംഗനെന്നു അറിയപ്പെടുന്നു...മാതംഗി ആണ് ശക്തിസ്വരൂപം...പത്താമത്തെ അവതാരം കമലെന്നും ..ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു...
ശിവഭാഗവാന്റെയും ശിവശക്തിയുടെയുംഅവതാരങ്ങളെല്ലാം തന്നെ സജ്ജനങ്ങളായ ഭക്തര്‍ക്ക് സുഖവും,മോക്ഷവും,മുക്തിയും പ്രദാനം ചെയ്യുന്നുവെന്നു ശിവപുരാണത്തില്‍ പ്രസ്താവിച്ചിരിക്കുന്നു...
Saturday, January 14, 2012
ഗീതാദര്‍ശനം - 1
അര്‍ജുന വിഷാദയോഗം
തന്റെ തന്നെ ഭാഗവും തനിക്കു പ്രിയപ്പെട്ടതുമായ പലതിനെയും ഒടുക്കി വേണം നേര്‍വഴി പോകാന്‍ എന്നു വരുമ്പോള്‍ ഏത് ധീരനും തളരുന്നു. 'സിസ്റ്റം' ശിഥിലമാകുന്നതിന്റെ തുടക്കമാണ് ആ തളര്‍ച്ച. വിട്ടുവീഴ്ചകള്‍ക്ക് ന്യായീകരണം നല്‍കാന്‍ നാട്ടുനടപ്പുകള്‍ സുലഭം. പക്ഷേ, അതുകൊണ്ടും നില്‍ക്കക്കള്ളി ആവില്ല. മനസ്സിനും ബുദ്ധിക്കും ഉപരിയായി നിലനില്‍ക്കുന്ന അവബോധത്തെ നിയന്താവായി ആശ്രയിച്ചാലേ രക്ഷപ്പെടാനാവൂ. ആ വഴിയിലാണ് എത്തിച്ചേരുന്നതെങ്കില്‍ ഏത് തളര്‍ച്ചയും ഫലപ്രദമായ സത്യാന്വേഷണത്തിന് പ്രേരകമായി ഭവിക്കുന്നു. സച്ചിദാനന്ദത്തിലേക്കുള്ള വഴി വിഷാദയോഗത്തിലൂടെയാണ്. വിഷാദം നിത്യജീവിതത്തില്‍ സുലഭമായതിനാല്‍ ഏവര്‍ക്കും ഈ വഴി സ്വീകരിക്കാം. അഥവാ, ഈ വഴിയെക്കുറിച്ച് അറിവുണ്ടായാല്‍ പിന്നെ ഏത് മഹാവിഷാദയോഗവും അനുഗ്രഹമായേ ഭവിക്കുകയുള്ളൂ.
ധൃതരാഷ്ട്ര ഉവാച -
ധര്‍മക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്ചൈവ
കിമകുര്‍വത സഞ്ജയ
ധൃതരാഷ്ട്രന്‍ പറഞ്ഞു - ഹേ സഞ്ജയ, ധര്‍മക്ഷേത്രമായ കുരുക്ഷേത്രത്തില്‍ യുദ്ധോത്സുകരായി ഒത്തുകൂടിയ എന്റെ ആളുകളും പാണ്ഡവന്മാരും എന്താണ് ചെയ്തത്?
വൃദ്ധചക്രവര്‍ത്തിയായ ധൃതരാഷ്ട്രന്റെ സഹായിയായ സഞ്ജയന് സ്ഥലകാലങ്ങള്‍ക്കപ്പുറം കാണാന്‍ (സയന്‍സ് ഫിക്ഷന്‍ ശൈലിയില്‍) കഴിവുള്ള കണ്ണുണ്ട്. (സഞ്ജയന്‍ എന്നാല്‍ എല്ലാതരം കാഴ്ചയില്ലായ്മകളെയും സമ്യക്കായി ജയിച്ചവന്‍). ചക്രവര്‍ത്തിയുടെ സ്വന്തം സഹോദരനായ പാണ്ഡുവിന്റെ മക്കളാണ് എതിരാളികള്‍. താന്‍ ചെയ്യേണ്ടതെന്ന് മനസ്സാക്ഷിക്ക് ബോധ്യമുള്ളതെന്തോ അതാണ് ഒരാളുടെ ധര്‍മം. കുരുക്ഷേത്രം യുദ്ധസ്ഥലത്തിന്റെ നാമവും അതേസമയം ധ്വന്യാത്മകവുമാണ്. ക്ഷേത്രം എന്നാല്‍ ശരീരം അഥവാ ഉരുവം ആണെന്ന് പതിമ്മൂന്നാമധ്യായം രണ്ടാം ശ്ലോകത്തില്‍ വിശദീകരിക്കുന്നുണ്ട്. (ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ). ആദ്യപദ്യത്തില്‍ത്തന്നെ ക്ഷേത്രപദം രണ്ടു തവണ ഉപയോഗിച്ചിരിക്കുന്നു. യുദ്ധഭൂമിയും അതുള്‍ക്കൊള്ളുന്ന എല്ലാതുംകൂടി ഒരു ശരീരമാണെന്ന് സാരം.
നന്മയുടെ പിതൃസഹോദര സന്തതിതന്നെയാണ് തിന്മ. നിരാസത്തിലൂടെ സ്വത്വബോധം മുറിപ്പെട്ടാല്‍ നന്മയുടെ സ്വന്തം സന്താനംപോലും തിന്മയുടെ പക്ഷത്ത് ചേരും (കര്‍ണന്‍).
എന്റെ - അന്യന്റെ എന്ന ചിന്തയാണ് ഹിംസയുടെ കാതല്‍. അജ്ഞാനമാണ് (അന്ധത) അതിന്റെ ഉറവിടം. ഞാന്‍ വേറെയാണ് , പ്രപഞ്ചം വേറെയാണ് എന്ന വിഭാഗീയതയാണ് അതിന്റെ ബീജം. അടക്കിപ്പിടിച്ചുവെക്കാനുള്ള വ്യഗ്രതയാണ് അതിന്റെ ലക്ഷണം. കാമക്രോധങ്ങള്‍ക്ക് ജയമുണ്ടാകുമെന്നുതന്നെയാണ് അറിവില്ലായ്മയുടെ പ്രതീക്ഷ. ആ പ്രതീക്ഷയ്ക്ക് പരമമായ പ്രപഞ്ചരഹസ്യത്തിന്റെ വെളിച്ചത്തില്‍ സംഭവിക്കുന്ന പരിണതി ഗീത അനുഭവപ്പെടുത്തുന്നു.
ഒരു 'കീ - ഹോള്‍ സര്‍ജറി' തുടങ്ങുകയാണ് വ്യാസര്‍. കൃത്യമായ ഇടത്ത് തുളയിട്ടിരിക്കുന്നു. സഞ്ജയന്റെ ദിവ്യദൃഷ്ടി എന്ന റേഡിയോളജിക്കല്‍ പ്രോബ് 'ക്ഷേത്രം' മൊത്തമായി കണ്ടറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടുമിരിക്കുന്നു.
സയന്‍സിലെ 'ഗെയിം തിയറി' കുരുക്ഷേത്രയുദ്ധഭൂമിയില്‍ പ്രയോഗിക്കാം. ഇരു ടീമുകളും അംഗീകരിച്ച നിയമങ്ങളുള്ള 'കളി'യെ ഈ തിയറി 'കോ-ഓപ്പറേറ്റീവ് ഗെയിം' എന്നാണ് വിളിക്കുന്നത്. ധര്‍മയുദ്ധം ഒരു കോ- ഓപ്പറേറ്റീവ് ഗെയിമാണ്. കളിയില്‍ ഒരു ടീമിന്റെ ജയം അവര്‍ക്ക് എതിര്‍ടീമിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവിനെ ആസ്പദിച്ചാണിരിക്കുക. അതിനാലാണ് 'എന്റെ ആളുകളും മറ്റവരും' എന്തു 'ചെയ്തു' എന്ന ചോദ്യം പരമപ്രസക്തമാകുന്നത്. ആദ്യം ആര്‍ എന്തു ചെയ്യുന്നുവെന്നത് വിജയത്തിന്റെ താക്കോലാണ്
തന്റെ തന്നെ ഭാഗവും തനിക്കു പ്രിയപ്പെട്ടതുമായ പലതിനെയും ഒടുക്കി വേണം നേര്‍വഴി പോകാന്‍ എന്നു വരുമ്പോള്‍ ഏത് ധീരനും തളരുന്നു. 'സിസ്റ്റം' ശിഥിലമാകുന്നതിന്റെ തുടക്കമാണ് ആ തളര്‍ച്ച. വിട്ടുവീഴ്ചകള്‍ക്ക് ന്യായീകരണം നല്‍കാന്‍ നാട്ടുനടപ്പുകള്‍ സുലഭം. പക്ഷേ, അതുകൊണ്ടും നില്‍ക്കക്കള്ളി ആവില്ല. മനസ്സിനും ബുദ്ധിക്കും ഉപരിയായി നിലനില്‍ക്കുന്ന അവബോധത്തെ നിയന്താവായി ആശ്രയിച്ചാലേ രക്ഷപ്പെടാനാവൂ. ആ വഴിയിലാണ് എത്തിച്ചേരുന്നതെങ്കില്‍ ഏത് തളര്‍ച്ചയും ഫലപ്രദമായ സത്യാന്വേഷണത്തിന് പ്രേരകമായി ഭവിക്കുന്നു. സച്ചിദാനന്ദത്തിലേക്കുള്ള വഴി വിഷാദയോഗത്തിലൂടെയാണ്. വിഷാദം നിത്യജീവിതത്തില്‍ സുലഭമായതിനാല്‍ ഏവര്‍ക്കും ഈ വഴി സ്വീകരിക്കാം. അഥവാ, ഈ വഴിയെക്കുറിച്ച് അറിവുണ്ടായാല്‍ പിന്നെ ഏത് മഹാവിഷാദയോഗവും അനുഗ്രഹമായേ ഭവിക്കുകയുള്ളൂ.
ധൃതരാഷ്ട്ര ഉവാച -
ധര്‍മക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്ചൈവ
കിമകുര്‍വത സഞ്ജയ
ധൃതരാഷ്ട്രന്‍ പറഞ്ഞു - ഹേ സഞ്ജയ, ധര്‍മക്ഷേത്രമായ കുരുക്ഷേത്രത്തില്‍ യുദ്ധോത്സുകരായി ഒത്തുകൂടിയ എന്റെ ആളുകളും പാണ്ഡവന്മാരും എന്താണ് ചെയ്തത്?
വൃദ്ധചക്രവര്‍ത്തിയായ ധൃതരാഷ്ട്രന്റെ സഹായിയായ സഞ്ജയന് സ്ഥലകാലങ്ങള്‍ക്കപ്പുറം കാണാന്‍ (സയന്‍സ് ഫിക്ഷന്‍ ശൈലിയില്‍) കഴിവുള്ള കണ്ണുണ്ട്. (സഞ്ജയന്‍ എന്നാല്‍ എല്ലാതരം കാഴ്ചയില്ലായ്മകളെയും സമ്യക്കായി ജയിച്ചവന്‍). ചക്രവര്‍ത്തിയുടെ സ്വന്തം സഹോദരനായ പാണ്ഡുവിന്റെ മക്കളാണ് എതിരാളികള്‍. താന്‍ ചെയ്യേണ്ടതെന്ന് മനസ്സാക്ഷിക്ക് ബോധ്യമുള്ളതെന്തോ അതാണ് ഒരാളുടെ ധര്‍മം. കുരുക്ഷേത്രം യുദ്ധസ്ഥലത്തിന്റെ നാമവും അതേസമയം ധ്വന്യാത്മകവുമാണ്. ക്ഷേത്രം എന്നാല്‍ ശരീരം അഥവാ ഉരുവം ആണെന്ന് പതിമ്മൂന്നാമധ്യായം രണ്ടാം ശ്ലോകത്തില്‍ വിശദീകരിക്കുന്നുണ്ട്. (ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ). ആദ്യപദ്യത്തില്‍ത്തന്നെ ക്ഷേത്രപദം രണ്ടു തവണ ഉപയോഗിച്ചിരിക്കുന്നു. യുദ്ധഭൂമിയും അതുള്‍ക്കൊള്ളുന്ന എല്ലാതുംകൂടി ഒരു ശരീരമാണെന്ന് സാരം.
നന്മയുടെ പിതൃസഹോദര സന്തതിതന്നെയാണ് തിന്മ. നിരാസത്തിലൂടെ സ്വത്വബോധം മുറിപ്പെട്ടാല്‍ നന്മയുടെ സ്വന്തം സന്താനംപോലും തിന്മയുടെ പക്ഷത്ത് ചേരും (കര്‍ണന്‍).
എന്റെ - അന്യന്റെ എന്ന ചിന്തയാണ് ഹിംസയുടെ കാതല്‍. അജ്ഞാനമാണ് (അന്ധത) അതിന്റെ ഉറവിടം. ഞാന്‍ വേറെയാണ് , പ്രപഞ്ചം വേറെയാണ് എന്ന വിഭാഗീയതയാണ് അതിന്റെ ബീജം. അടക്കിപ്പിടിച്ചുവെക്കാനുള്ള വ്യഗ്രതയാണ് അതിന്റെ ലക്ഷണം. കാമക്രോധങ്ങള്‍ക്ക് ജയമുണ്ടാകുമെന്നുതന്നെയാണ് അറിവില്ലായ്മയുടെ പ്രതീക്ഷ. ആ പ്രതീക്ഷയ്ക്ക് പരമമായ പ്രപഞ്ചരഹസ്യത്തിന്റെ വെളിച്ചത്തില്‍ സംഭവിക്കുന്ന പരിണതി ഗീത അനുഭവപ്പെടുത്തുന്നു.
ഒരു 'കീ - ഹോള്‍ സര്‍ജറി' തുടങ്ങുകയാണ് വ്യാസര്‍. കൃത്യമായ ഇടത്ത് തുളയിട്ടിരിക്കുന്നു. സഞ്ജയന്റെ ദിവ്യദൃഷ്ടി എന്ന റേഡിയോളജിക്കല്‍ പ്രോബ് 'ക്ഷേത്രം' മൊത്തമായി കണ്ടറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടുമിരിക്കുന്നു.
സയന്‍സിലെ 'ഗെയിം തിയറി' കുരുക്ഷേത്രയുദ്ധഭൂമിയില്‍ പ്രയോഗിക്കാം. ഇരു ടീമുകളും അംഗീകരിച്ച നിയമങ്ങളുള്ള 'കളി'യെ ഈ തിയറി 'കോ-ഓപ്പറേറ്റീവ് ഗെയിം' എന്നാണ് വിളിക്കുന്നത്. ധര്‍മയുദ്ധം ഒരു കോ- ഓപ്പറേറ്റീവ് ഗെയിമാണ്. കളിയില്‍ ഒരു ടീമിന്റെ ജയം അവര്‍ക്ക് എതിര്‍ടീമിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവിനെ ആസ്പദിച്ചാണിരിക്കുക. അതിനാലാണ് 'എന്റെ ആളുകളും മറ്റവരും' എന്തു 'ചെയ്തു' എന്ന ചോദ്യം പരമപ്രസക്തമാകുന്നത്. ആദ്യം ആര്‍ എന്തു ചെയ്യുന്നുവെന്നത് വിജയത്തിന്റെ താക്കോലാണ്
നാരദമഹര്‍ഷി

ദേവന്മാര്‍ക്ക് സംശയം വന്നു എന്ന് കരുതുക...അവര്‍ ആരോടാണ് സംശയം ചോദിക്കുക സംശയം വേണ്ട സാക്ഷാല്‍ വിഷ്ണുവിനോട് തന്നെയാണ് അത് അന്വേഷിക്കുക...എല്ലായിടത്തും നിറഞ്ഞ പരംപൊരുളാണ് വിഷ്ണു...ദേവന്മാരുടെ വരവ് കണ്ടപ്പോള്‍തന്നെ വിഷ്ണുഭഗവാന് കാര്യം മനസ്സിലായി ഇത്തവണ ഒരു ചോദ്യവുമായി അവര്‍ വന്നിരിക്കുകയാണ്...ചോദ്യം ഇതാണ്..."ഏറ്റവും മഹാന്‍ ആര്...?അങ്ങേക്ക് ഏറ്റവും ഇഷ്ടം ആരെയാണ്...?..ഏറ്റവും മഹാനായ വ്യക്തിയെ വിഷ്ണുഭഗവാന്‍ ഇഷ്ടപെടണമെന്നില്ലാ....വിഷ്ണു ഭഗവാന്‍ അര്‍ദ്ധവത്തായി പുഞ്ചിരിച്ചു.."രണ്ടും ഒരാള്‍ തന്നെ ...മഹാനായ വ്യക്തിയെതന്നെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്...
" അത് ആരാണ്..?...എല്ലാരുംകൂടി ഒരേസ്വരത്തില്‍ ചോദിച്ചു..വിഷ്ണു ഭഗവാന്‍ ഉത്തരം പറഞ്ഞു........"" നാരദമഹര്‍ഷി ""
ദേവകള്‍ അത്ഭുതത്തോടെ ചുറ്റും നോക്കി...എങ്ങനെയാണ് നാരദമഹര്‍ഷി മഹാനാകുക...ഏഷണിക്കാരനാണ് അദേഹമെന്ന് മൂന്നു ലോകങ്ങളിലും അറിയാവുന്ന കാര്യമാണ്....നാരദമഹര്‍ഷി മൂലം എത്രയോ കലഹങ്ങള്‍ ഉണ്ടായിട്ടുണ്ട്...നിരവധി യുദ്ധങ്ങള്‍ക്ക് തിരികൊളുത്തിയത് നാരദമഹര്‍ഷയാണ് ....നേരാംവണ്ണം ജീവിച്ചു പോകുന്ന വ്യക്തികളുടെ മുന്‍പില്‍ നാരായണമന്ത്രവുമായി നാരദ മഹര്‍ഷി എത്തുന്നു...തുടക്കത്തില്‍ സ്തുതികൊണ്ട് മൂടുന്നു...താനെത്ര മഹാന്‍ എന്നാ ഭാവം കേള്‍ക്കുന്ന വ്യക്തിയില്‍ ഉടലെടുക്കുകയായി...ഒരു ആപത്തിന്റെ തുടക്കം അവിടുന്നാണ്...കഥ മുഴുവന്‍ കേട്ട് കഴിഞ്ഞാല്‍ ഒരു കാര്യം വ്യക്തമാകും... നാരദമഹര്‍ഷിക്ക് പ്രസക്തിയുണ്ട്...നാരദന്‍ ഉണ്ടായതുകൊണ്ടാണ് ഇത്രയും നല്ല കാര്യങ്ങള്‍ സംഭവിച്ചത്...
യഥാര്‍ത്ഥത്തില്‍ ആരാണ് നാരദന്‍ ...?...വിഷ്ണു എന്തുകൊണ്ടാണ് അദേഹത്തെ പ്രിയങ്കരന്‍ എന്ന് വിശേഷിപ്പിച്ചത്...നാരദന്‍ പുറമേയുള്ള ഒരു വ്യക്തിയല്ല...എല്ലാ കഥകളും നടക്കുന്നത് നമ്മുടെ മനസ്സിനകത്താണ് ...മനസ്സിനകത്തെ കാര്യങ്ങള്‍ പുറത്തു നടക്കുന്നതായി നാം സങ്കല്‍പ്പിക്കുന്നു...ഉള്ളില്‍ നടക്കുന്ന കാര്യങ്ങളാണ് ഋഷീശ്വരന്മാര്‍ കഥകളിലൂടെ പറഞ്ഞത്...അകത്തെ നാരദന്‍ ആരാണെന്നു നോക്കാം...
ഏഷണി നടക്കുന്നത് മനസ്സിനകത്താണെന്ന് പറഞ്ഞല്ലോ എഷണാത്രയത്തില്‍നിന്നും മോചനം നേടാതെ ഒരു വ്യക്തിക്ക് പുരോഗതി ഉണ്ടാകുകയില്ല....എല്ലാ ഏഷണകളും ശക്തങ്ങളാണ്...അത് കാണാത്ത കയറുകളാണ് മുതല വന്നു പിടികൂടും മാതിരിയാണ് ഏഷണകള്‍ വന്നു നമ്മെ കീഴടക്കുക...പുത്രേക്ഷണ,വിത്തേക്ഷണ,ലോകേഷണ എന്നിവയാണ് മുഖ്യ ഏഷണകള്‍ ...ഇതിന്റെ പിടുത്തതില്‍നിന്നും ഒഴിഞ്ഞുമാറാന്‍ ആര്‍ക്കുകഴിയും...ഏഷണാത്രയത്തെ മറികടക്കാനുള്ള പ്രാപ്തി അവനവന്‍ തന്നെ നേടിയെടുക്കണം...ഇവയില്‍ ഒന്നാമന്‍ പുത്രേക്ഷണയാണ് ..പുത്രന്മാരുടെ മുമ്പില്‍ എല്ലാവര്ക്കും തോറ്റുകൊടുക്കേണ്ടതായി വരുന്നു...ആശ്വമേധത്തിനായി രാമന്‍ സ്വന്തന്ത്രമാക്കിവിട്ട കുതിരകളെ പിടിച്ചുകെട്ടാന്‍ പുത്രന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിഞ്ഞില്ല..ലവകുശന്മാര്‍ അത് നിഷ്പ്രയാസം നിര്‍വ്വഹിച്ചു..മക്കളുടെ മുന്‍പില്‍ നാം തോറ്റുപോകുന്നു...അവര്‍ക്കുവേണ്ടി അഴിമതികള്‍ നടത്തുന്നു..ഈ ഏഷണയെ മറികടക്കുക എന്നത് നിസ്സാരകാര്യമല്ല...
ഇനി വിത്തേഷണയുടെ കാര്യമെടുക്കാം..ധനം ഏല്ലാവര്‍ക്കും ദൌര്‍ബ്ബല്യമാണ് ..ധനമില്ലാതെ ഒരു കാര്യവും നടക്കുകയില്ല..പലരും ജീവിചിരിക്കുന്നതുതന്നെ ധനമുണ്ടാക്കുക എന്നാ ലക്ഷ്യം വെച്ചാണ്..കൈക്കൂലി കൊടുക്കുമ്പോള്‍ ഇതു കൊലക്കോമ്പനും വീണുപോകുന്നു..വിത്തേഷണയെ മറികടക്കുക എന്നത് ചില്ലറ കാര്യമല്ല...ഇന്ന് എത്രയോപേര്‍ കാരഗൃഹത്തില്‍കിടന്നു അഴിയെന്നുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോ...
ഇനി മൂന്നാമനായ ഏഷണയെകുറിച്ച് അറിയുക...അത് സാര്‍വത്രികമാണ്...സകലര്‍ക്കും ബാധകമാണ്...ലോകേഷണയാണത് ..ഈ ലോകം നമുക്കെല്ലാം ഏഷണയാണ് ,മായയാണ്,ഭ്രമിപ്പിക്കുന്നവളാണ്..ലോകം സത്യമാണെന്ന് നാം കരുതുന്നു...നമുക്കിത് സത്യമായും അനുഭവപ്പെടുകയും ചെയ്യുന്നു...ലോകേഷണയില്‍ നിന്നാണ് ദുരഭിമാനം ഉണ്ടാകുന്നത്...മൂന്നു ഏഷണകളും നമ്മെ കീഴടക്കുമ്പോള്‍ അവയെ മറികടക്കാന്‍ നമ്മെ സഹായിക്കുന്ന ശക്തിവിശേഷമാണ് നാരദന്‍ ....അതിനാല്‍ നാരദമഹര്‍ഷിയാണ് ഏറ്റവും അധികം ആദരവ് അര്‍ഹിക്കുന്നത്..നാരദനെ ഒരു പരിഹാസകഥാപാത്രമായി സങ്കല്‍പ്പിക്കുന്നവര്‍ അറിവില്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്...
Thursday, January 12, 2012
രാമായണം നല്‍കുന്ന സന്ദേശം ...

ഭാരതീയ സംസ്കാരത്തിന്റെ നെടുംതൂണായി വര്‍ത്തിച്ചു പോരുന്ന രണ്ടു ഇതിഹാസകൃതികളാണ് രാമായണവും മഹാഭാരതവും ..മനുഷ്യനുതുല്യം പക്ഷിമൃഗാദികളും കഥാപാത്രങ്ങളാകുന്ന രാമായണത്തില്‍ ഈ തിര്യക്കുകളുടെ പ്രവര്‍ത്തിയില്പോലും മനുഷ്യനന്മയ്ക്കുതകുന്ന ഉദാത്തമായ ദര്‍മ്മത്തിന്റെ പരിസ്ഫുരണങ്ങള്‍ കാണാം...ഹൈന്ദവസംസ്ക്രുതിയുടെയും ആധ്യാത്മിക പാരമ്പര്യത്തിന്റെയും ആരാധനാക്രമതിന്റെയും ആകെതുകയാണ് രാമായണം...സാര്‍വ്വലൌകികമായ ധര്മ്മബോധതിന്റെ പ്രസക്തി തന്നെയാണ് രാമായണത്തെ എങ്ങും എവിടെയും ഉത്ക്രുഷ്ടമാക്കിയത്..മനുഷ്യ മനസ്സില്‍ സംഭൂതമാകുന്ന സംശുദ്ധിയുടെയും ചപലതകളുടെയും അനന്തരഫലങ്ങള്‍ ഏതൊക്കെയെന്നു ഉദാഹരണങ്ങളിലൂടെ രാമായണ കഥാകഥനം വ്യക്തമാക്കുന്നു ....
രാമന്റെ അയനം - ധര്‍മ്മായനം - ഭാരതത്തിലെ സ്ത്രീക്കും പുരുഷനും തുല്യമായി സ്വഭാവ മഹിമയ്ക്കുള്ള മകുടോദാഹരണമാണ് ....ന്യായവും
നിഷ്കല്മഷവുമായ എതുകാര്യത്തെയും അത് തനിക്കു എത്രകണ്ട് പ്രിയപ്പെട്ടതായാലും വ്യാകുലതയില്ലാതെ നടപ്പാക്കുന്ന ആ നീതിയാണ് ശ്രീരാമധര്‍മ്മം - അത് തന്നെയാണ് രാമായണ സന്ദേശവും...അരിഷ്ടതകള്‍ നിറഞ്ഞ കര്‍ക്കിടകത്തെ നാം ഭയത്തോടെ സ്വീകരിക്കാനോരുങ്ങുമ്പോള്‍ നമ്മുടെ മനസ്സില്‍ ആശ്വാസത്തിന്റെയും ഭക്തിയുടെയും നന്മയുടെയും രാമായണശീലുകള്‍ ഒഴുകിയെത്തി ആകുലതകളെ വഴിമാറ്റി വിടുന്നു...മൂല്യബോധവും ലക്ഷ്യബോധവും ധര്‍മ്മബോധവും നന്മയും ഒരുപോലെ പ്രദാനം ചെയ്യാന്‍ രാമായണത്തിന് മാത്രമേ കഴിയു...
സഹജീവികളില്‍ ഏറ്റവും എളിയവരുടെപോലും ദുഃഖം സഹിക്കാന്‍ കഴിയാത്ത ത്യാഗനിഷ്ടനായ ഒരു മുനിയുടെ ഹൃദയവേദനയില്‍നിന്നു അധര്‍മ്മത്തിനെതിരെയുള്ള വിലക്കില്‍നിന്നാണ് ഉദാത്തമായ ഈ സൃഷ്ടി ഉടലെടുത്തത് ...."മാനിഷാദ"എന്ന് തുടങ്ങുന്ന ആ വിലക്ക് ധര്‍മ്മത്തിന്റെ എല്ലാവിധമായ സവിശേഷതകളും ചേര്‍ത്ത് വാല്മീകി മഹര്‍ഷി രാമകഥാമൃതമാക്കി...അങ്ങനെ രാമായണം ആദര്‍ശ കാവ്യവും വാല്മീകി ആദര്‍ശ കവിയുമായി..
ശത്രുക്കള്‍ പോലും തലകുനിക്കുന്ന വ്യക്തിപ്രഭാവത്തിന്റെ ഉജ്ജ്വലത അദേഹത്തിന്റെ ശത്രുക്കള്‍പോലും മനസ്സിലാക്കിയിട്ടുള്ളതാണ്...രാമനെ സീതയില്‍ നിന്നകറ്റി സീതാപഹരണത്തിന് സഹായിക്കാന്‍ മാരീചനെ സമീപിച്ച രാവണനോടു മാരീചന്‍ ഇപ്രകാരം പറയുന്നു..."നിനക്ക് ഈ ബുദ്ധി ഉപദേശിച്ചു തന്നത് ആരായാലും അവന്‍ നിന്റെ ശത്രുവാണ്..രാമന്‍ മഹാവിഷ്ണുവാണ്...ബ്രഹ്മാവിന്റെ അപേക്ഷമൂലം നിന്നെ വധിക്കാന്‍ മനുഷ്യരൂപം പൂണ്ടു അവതരിച്ച നാരായണനാണ് ഭക്തവത്സലനായ രാമനെ സേവിച്ചാല്‍ നിന്റെ കീര്‍ത്തി പതിമടങ്ങ് വര്‍ദ്ധിക്കും...ഇതുകേട്ട് കോപാന്ധനായ രാവണന്‍ മാരീചനെ കൊല്ലാന്‍ ഒരുങ്ങുന്നു...അതില്‍ നിന്നൊഴിഞ്ഞു മാരീചന്‍ പറഞ്ഞിതിങ്ങനെയാണ് "ദുഷ്ടനായ ശത്രുവിന്റെ ആയുധമെട്ടു മരിച്ചാല്‍ മോക്ഷപ്രാപ്തി ലഭിക്കില്ല ..പരഭാര്യാപഹരണം നടത്തുന്ന നീ നീചനാണ് ...രാമസായകമേറ്റു മരിച്ചാല്‍ എനിക്ക് മുക്തി ലഭിക്കും..തുടര്‍ന്ന് ഇങ്ങനൊരു പ്രാര്‍ഥനയോടെ രാവണനോടൊപ്പം മാരീചന്‍ നടക്കുന്നു...
"രാക്ഷസരാജാ , ഭവാനാജ്ഞാപിച്ചാലുമെങ്കില്‍ സാക്ഷാല്‍ ശ്രീരാമന്‍ ,പരിപാലിച്ചു കൊള്‍കപോറ്റി.." എന്ന് പറയുന്ന മാരീചന്റെ ഭക്തി നമുക്ക് ഊഹിക്കാം ...
സ്വാര്‍ത്ഥതയുടെയും ചതിയുടെയും കൊള്ളിവെയ്പ്പിന്റെയും മറവില്‍ സ്വന്ത സമ്പാദ്യ വര്‍ധനയ്ക്ക് ഇറങ്ങിപുറപ്പെട്ടിരിക്കുന്ന ഭരണകര്ത്താകളും സാമൂഹികസേവകരും നിരക്കുന്ന ഈ കാലഘട്ടത്തിനു ഒരപവാദമായിരുന്നു ധര്മ്മവിഗ്രഹം പൂണ്ട ശ്രീരാമചന്ദ്രന്‍ ...
കര്‍മ്മം കൊണ്ടാണ് ശുദ്ധി, ജന്മം കൊണ്ടല്ല എന്ന് വ്യക്തമാക്കുന്ന ദിവ്യസന്ദേശമാണ് രാമായണം പകരുന്നത്...ക്ഷത്രിയനായ വിശ്വാമിത്രന്‍ തപസ്സുകൊണ്ട് രാജര്‍ഷിയാകുന്നു...കൊള്ളക്കാരനായ രത്നാകരന്‍ സപ്തര്‍ഷികളുടെ ഉപദേശത്താല്‍ "രാമ" മന്ത്രം ജപിച്ചു ആര്‍ഷ ഭാരത സംസ്കാരത്തിലെ അനശ്വരനായ കവിയാകുന്നു...മനുഷ്യനന്മയ്ക്കും സത്പ്രവര്‍ത്തികള്‍ക്കും മാതൃകയായി നിലകൊള്ളുന്ന രാമായണശ്ലോകങ്ങള്‍ സദാചാര നിഷ്ടമായ കുടുംബപശ്ചാത്തലവും ഹൃദയശുദ്ധി നിറഞ്ഞ ജീവിതരീതിയും പകര്‍ന്നുതന്നു നമ്മുടെ മനസ്സ് കീഴടക്കിയിരിക്കുന്നു..
"രാ" ഇരുട്ടെങ്കില്‍ "മാ" മായട്ടെ എന്നനുശാസിക്കുന്ന രാമായണം ഹൃദയാന്ധതയെയാണ് പ്രത്യക്ഷത്തില്‍ അകറ്റുന്നത്...സജ്ജന സംഗമഫലവും ദുഷ്ടനിഗ്രഹത്തിനുള്ള കരുത്തും രാമായണത്തിലുണ്ട് ..വാനരനായ ഹനുമാന്‍ സകലസദ്‌ഗുണങ്ങളുടെയും വിളനിലമാണ്...അസുരപ്രഭാവത്തെ ദേവമഹിമകൊണ്ട് അതിജീവിച്ച ധര്‍മ്മത്തിന്റെ കഥയാണ് രാമായണം....അധികാരഗര്‍വ്വില്‍ മതിമാരക്കുമ്പോള്‍ ധര്മ്മച്യുതിയാണ് ഫലമെന്ന് അനുശാസിക്കുന്ന രാമായണം ഉദാത്തമായ പ്രജാഹിത പരിപാലനം നടത്തുന്ന ധര്മ്മിഷ്ടന്റെ കഥയാണ്..."ഒന്നില്‍ത്തന്നെ എന്തെല്ലാം മഹത്വങ്ങള്‍ ഉണ്ടായിരിക്കേണമോ അതെല്ലാമാണ് രാമായണം,....നമ്മുടെ ശ്രുതിസ്മൃതികളില്‍ നിറഞ്ഞുനില്‍ക്കുന്ന രാമശബ്ദം ബുദ്ധിവികാസഹേതുകവും താപത്രവിനാശകാരിയുമാണ് ....സംഘര്‍ഷനിര്‍ഭരിതവും സ്വാര്‍ഥജടിലവുമായ ഇന്നത്തെ ലോകത്തില്‍ സമാധാനവും ക്ഷമയും ത്യാഗവും ഉണ്ടെങ്കില്‍ എല്ലാ വിപത്തുമകറ്റാമെന്നു രാമായണം ഉദ്ബോദിപ്പിക്കുന്നു...ധര്‍മ്മത്തിന്റെ അടിസ്ഥാന സമസ്യകളെ അഭിസംബോധന ചെയ്യുന്ന രാമായണ മഹത്വം ഒരിക്കലും അവസാനിക്കുന്നില്ല..
താല്ക്കാലികവും ലൗകികവുമായ ലക്ഷ്യങ്ങള്‍ക്കപ്പുറത്ത് നിതാന്തവും സ്വച്ചശാന്തവുമായ ആത്മീയനേട്ടങ്ങളുണ്ടെന്നു രാമായണം പഠിപ്പിക്കുന്നു...മനശക്തി ക്ഷയിപ്പിക്കുന്ന പ്രവണതകളെ ചെറുത് ശുഭപ്രതീക്ഷയിലേക്ക് മടങ്ങാന്‍ രാമായണം സഹായിക്കുന്നു....ശോകത്തില്‍നിന്നു ഉരുത്തിരിഞ്ഞ ഈ ധര്‍മ്മക്കനി , ശോകമാറ്റുന്നു..ഇങ്ങനെ നിത്യജീവിതത്തിലെ ഓരോരോ നിമിഷങ്ങളിലും മനുഷ്യന്‍ കടന്നുപോകുന്ന ഓരോ സംഭവവും എന്തുത്യാഗം സഹിച്ചായാലും അത് ധര്‍മ്മനിബദ്ധമായിരിക്കട്ടെ എന്നനുശാസിക്കുന്ന രാമായണസന്ദേശം നമുക്കെന്നും പ്രചോദനമാകട്ടെ...!!!!
മരണം
മരണം
ജനിച്ചവര്‍ എല്ലാം മരിക്കണം..! മരണത്തില്‍ എന്താണ് സംഭവിക്കുന്നത് ..? ഇവിടെ പറയുന്നത് സൂക്ഷ്മ ശരീരത്തിനും ജീവനും ഉള്ള കാര്യമാണ് ..! --അയമാത്മാ അബല്യം ന്യേതി (ബ്രഹദാരന്ന്യകം) വയസായോ രോഗം കൊണ്ടോ അത് വരെ ബലം ഉണ്ടായിരുന്ന ശരീരം ബലമില്ലാതായി മരണത്തിന് ഒരുങ്ങുന്നു ..! ---സമ്മോഹമിവ ന്യേതി----സംമോഹത്തെ പ്രാപിക്കുന്നു അതായത് ബുദ്ധി മങ്ങുന്നു..! പഞ്ചേന്ദ്രിയ വ്യാപാരങ്ങള്‍ വികലമാകുന്നു ..!..! ഇത് ജീവന്‍ അന്ത്യ യാത്രയ്ക്ക് തയ്യരെടുക്കുന്നതി ന്‍റെ മുന്നറിയിപ്പാണ് ..! ----സ വിജ്ഞാനോ ഭവതി ----- അപ്പോള്‍ അവന്‍ വിജ്ഞാനം ഉള്ളവനായി തീരുന്നു ..! മരണം അടുത്തു കഴിഞ്ഞു ഇനി ഞാന്‍ ശരീരം വിട്ടു പോകും എന്ന ബോധം ഉളവാകുന്നു .! മനശുദ്ധി ക്ക് അനുസരിച്ചാണ് ഈ ബോധം അനുഭവപ്പെടുന്നത് ..! ശുദ്ധ മാനസര്‍ക്ക് വ്യക്തമായി അറിയാന്‍ കഴിയും ..,,ഞാന്‍ ഇനി അധിക നാള്‍ ഇല്ല എന്ന് ,,ചിലര്‍ അത് തുറന്നു പറയും ..! ജ്ഞാനി ആണെങ്കില്‍ ഈ പ്രവചനം നേരത്തെ നടത്തും ..! ചിലര്‍ അങ്ങനെ അറിയുമ്പോള്‍ ഭാര്യാ പുത്രാദികളെ ഓര്‍ത്ത് വിഷമിക്കുന്നു ..! ---------ഏനം ഏതെ പ്രാണാ അഭി സമായന്തി ----- അപ്പോള്‍ പുറത്തു പോകാന്‍ ഒരുങ്ങി കഴിഞ്ഞ ജീവന് ചുറ്റും നേത്രം സ്രോത്രം ( കാഴ്ച ,കേഴ്വി )എന്നിങ്ങനെ എല്ലാ ഇന്ദ്രിയങ്ങളും വന്ന് ഒന്നിച്ചു കൂടുന്നു ..!-----------വാങ്ങ് മനസി സംബദ്യതെ--------വാഗ് ഇന്ദ്രിയം തന്‍റെ കരണ സാമര്‍ത്യ ത്തെ ഉപസംഹരിച്ചിട്ട് മനസ്സില്‍ ലയിക്കുന്നു ..! അപ്പോള്‍ ഉച്ചാരണ ശേഷി നശിക്കുന്നു ..! ശ്രവനെന്ദ്രിയം അതി ന്‍റെ കരണ സമര്ത്യത്തെ ഉപാസംഹരിച്ചു മനസ്സില്‍ ലയിക്കുന്നു ..! അപ്പോള്‍, കേള്‍വി ഇല്ലാതാകുന്നു ചെവികള്‍ അടയുന്നു ..! സ്പര്‍ഷനെന്ദ്രിയം സ്പര്‍ശന ശക്തിയെ ഉപ സംഹരിച്ച് മനസ്സില്‍ ലയിക്കുന്നു അപ്പോള്‍ സ്പര്‍ശനം അറിയാതാകുന്നു ..! ------------യത്ര ഏഷ ചക്ശുഷ പുരുഷ പരാന്ഗ് പര്യാവര്തത്തെ അഥ അരൂപജ്ണോ ഭവതി -------ദര്‍ശനെന്ദ്രിയം പിന്‍ വലിയുന്നതോട് കൂടി കാണാനുള്ള ശേഷിയും നശിക്കുന്നു ..! അപ്പോള്‍ കണ്ണുകള്‍ അടയുന്നു ..! ഈ സമയം ചിലരില്‍ മാത്രം വേദന അനുഭവപ്പെടുന്നു ..!---------ഇമാന്‍ പ്രാണാന്‍ സംവ വര്‍ഗ ----പ്രാണന്‍ മറ്റ് ഇന്ദ്രിയങ്ങളെ എല്ലാം വലിച്ചെടുക്കുന്നു ..! വലിച്ചെടുക്കുമ്പോള്‍ ചിലപ്പോള്‍ വേദന ഉണ്ടാകും ..! ചില മരണങ്ങളില്‍ മാത്രം ജീവനില്‍ നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നത് മൂലം ഇന്ദ്രിയങ്ങള്‍ സ്വയം ഉപസംഹരിക്ക പ്പെടുന്നു ..! അതിനാല്‍ വേദന അനുഭവ പ്പെടുന്നില്ല ..!വാഗ് ഇന്ദ്രിയം മാത്രം ഉപ സംഹരിച്ചിരിക്കുന്ന വേളയില്‍ വിളിക്കുന്നത് കേള്‍ക്കാം സംസാരിക്കാന്‍ ആകുന്നില്ല ..! ശ്രവനെന്ദ്രിയം അടങ്ങുമ്പോള്‍ കേള്‍ക്കുന്നില്ല എന്ന് ബന്ധുക്കള്‍ അടുത്ത് ഉണ്ടെങ്കില്‍ പറയുന്നു ..! ഘ്രാ നെന്ദ്രിയം ഉപസംഹരിക്കുമ്പോള്‍ ശ്വാസത്തിന് വിഷമം വരുന്നു ..! അസാധാരണ ശബ്ദവും വേഗതയും അനുഭവപ്പെടുന്നു ,ഈ അവസ്ഥയെ ഊര്ധ ശ്വാസം വലിക്കുക എന്ന് പറയുന്നു ..! ഇപ്രകാരം എല്ലാ ഇന്ദ്രിയങ്ങളും മനസ്സില്‍ ലയിച്ചു കഴിയുമ്പോള്‍ മനസും ഉപസംഹരിക്ക പ്പെടുന്നു ..! -------മന പ്രാണേ സംബദ്യതെ------ എല്ലാ ഇന്ദ്രിയങ്ങ ളോടും മാത്രമല്ല ഈ ജന്മത്തില്‍ സമ്പാദ്യമായി അവശേഷിച്ച വിദ്യാ കര്‍മ്മ സംസ്ക്കാരങ്ങലോടും കൂടി മനസ് അഥവാ അന്ത ക്കരണം പ്രാണനില്‍ ലയിക്കുന്നു ..! ----പ്രാണ സ്തെജസി -----തെജോമാത്രാ സമബ്യാദ ദാനോ ഹൃദയ മേവാന്വ വക്രാമതി -----തന്നില്‍ അടങ്ങിയിരിക്കുന്ന മനസ് ഉള്‍പ്പടെയുള്ള പതിനൊന്നു ഇന്ദ്രിയങ്ങളുടെയും സൂക്ഷ്മ ഭൂത മാത്രകളോട് കൂടി പ്രാണന്‍ ഹൃദയത്തില്‍ പ്രവേശിച്ച് ജീവന്‍റെ ചുറ്റുമായി നിലകൊള്ളുന്നു ..!പ്രാണന്‍ അടങ്ങുന്നതോട് കൂടി ഊര്ധ ശ്വാസം നിലയ്ക്കുകയും ശരീരം നിശ്ചെഷ്ട്ട മാവുകയും ചെയ്യും ..! പ്രാണനോട് ഒന്നിച്ചു ജീവന്‍ ഹൃദയം വിടുന്നത് വരെ ശരീരത്തില്‍ ചൂട് ഉണ്ടായിരിക്കും ..! മരിച്ചോ ഇല്ലയോ എന്ന സംശയത്തോട് കൂടി ബന്ധുക്കള്‍ ശരീരം തൊട്ടു നോക്കുകയും ചൂടുള്ളതിനാല്‍ ജീവനുണ്ട് മരിച്ചിട്ടില്ല എന്ന് അഭിപ്രായം പറയുകയും ചെയ്യുന്ന്നു ..! ----തേജ പര്യസാം ദേവതായാം----അനന്തരം ജീവന്‍ അത് വരെ സാക്ഷി മാത്രമായിരുന്ന പരമാത്മ സ്വരൂപത്തെ താന്‍ തന്നെ ആണെന്ന് അറിയുകയും താല്‍കാലികമായി സര്‍വജ്ഞത്വാദി ഗുണങ്ങളെ പരമാത്മ ഗുണങ്ങളെ പ്രാപിക്കുകയും ചെയ്യുന്നു ..! ഒന്നിനോടൊന്നു ലയിച്ചിരിക്കുന്ന ഇന്ദ്രിയ മനസുകളെ ഉള്‍ക്കൊണ്ടിരിക്കുന്ന പ്രാണന്‍ ജീവാത്മാവിന് ചുറ്റുമായി പി ണ്ട രൂപത്തില്‍ നിലകൊള്ളുന്നു ..!-------സ വിജ്ഞാന മേവാ ന്വ വക്ക്രാമതി .തം വിദ്യാ കര്‍മ്മ ണീ സമന്വാര ഭേദെ പൂര്‍വ പ്രജ്ഞാ ച -------ഈ അവസ്ഥയില്‍ പൂര്‍വ ജന്മത്തെ പറ്റിയുള്ള സമഗ്രമായ വിജ്ഞാനം ഉള്ളവനായി തീരുന്നു ..! മാത്രമല്ല ഈ ജന്മത്തില്‍ സമ്പാദി ചിട്ടുള്ള വിദ്യയും ചെയ്തിട്ടുള്ള പ്രവര്‍ത്തികളുടെ ഫലവും എല്ലാം കൂടി വിലയിരുത്തപ്പെടുന്നു ..! അതി ന്‍റെ ഫലമായി ഭാവി ജന്മ ശരീരവും ഭാവി കര്മ്മഫലാനുബവങ്ങളും സംസ്ക്കാര രൂപേണ നിര്ന്നയിക്കപ്പെടുന്നു ..! വിശദവും സൂക്ഷ്മവും ആയ ഭാവി പദ്ധതികളോടെ കൂടിയാണ് ബോധ രൂപാത്മകമായ ജീവാത് മാവ് ശരീരം വിടാന്‍ ഒരുങ്ങുന്നത് ..! അങ്ങനെ മുന്‍പും പിന്‍പും ചുറ്റിനും പ്രാണന്‍റെ അകമ്പടിയോടെ ജീവന്‍ യാത്ര ആരംഭിക്കുന്നു ..! -------ഹൃദയസ്യ അഗ്രം പ്രദ്യോതതെ,തേന പ്രദ്യോതെന ഏഷ ആത്മാ നിഷ്ക്രാമതി --------ഹൃദയത്തി ന്‍റെ അഗ്രം അതായത് ആത്മാവി ന്‍റെ സഞ്ചാര പഥം പ്രകാശമാന മാകുന്നു ..! ----തേജോ ഹവാ ഉദാന ----പ്രകാശ കാരണം ഉദാനന്‍ എന്ന പ്രാണന്‍ തന്നെ യാണ് ..! -----പ്രകാശിത ദ്വാരോ വിദ്യാ സാമര്ത്യാത് ------ഏതെങ്കിലും പുറത്തേക്കുള്ള നാഡീ ദ്വാരം തുറക്കപെടുന്നു ( പുനര്‍ജ്ജന്മം ഇല്ലാത്തവരുടെ ഉച്ചി യില്‍ ഉള്ള നാഡിയാണ് തുറക്കുന്നത് ) അങ്ങനെ പ്രകാശ മാന മാകുന്ന നാഡിയിലൂടെ അത് വരെ തനിക്കു സര്‍വസ്വം ആയിരുന്ന ശരീരത്തെ ഉപേക്ഷിച്ചു പ്രാണന്‍ പുറത്തേക്കു ഇറങ്ങുന്നു ..! മനസില്ലാ മനസോടെ ..!!
ജനിച്ചവര്‍ എല്ലാം മരിക്കണം..! മരണത്തില്‍ എന്താണ് സംഭവിക്കുന്നത് ..? ഇവിടെ പറയുന്നത് സൂക്ഷ്മ ശരീരത്തിനും ജീവനും ഉള്ള കാര്യമാണ് ..! --അയമാത്മാ അബല്യം ന്യേതി (ബ്രഹദാരന്ന്യകം) വയസായോ രോഗം കൊണ്ടോ അത് വരെ ബലം ഉണ്ടായിരുന്ന ശരീരം ബലമില്ലാതായി മരണത്തിന് ഒരുങ്ങുന്നു ..! ---സമ്മോഹമിവ ന്യേതി----സംമോഹത്തെ പ്രാപിക്കുന്നു അതായത് ബുദ്ധി മങ്ങുന്നു..! പഞ്ചേന്ദ്രിയ വ്യാപാരങ്ങള്‍ വികലമാകുന്നു ..!..! ഇത് ജീവന്‍ അന്ത്യ യാത്രയ്ക്ക് തയ്യരെടുക്കുന്നതി ന്‍റെ മുന്നറിയിപ്പാണ് ..! ----സ വിജ്ഞാനോ ഭവതി ----- അപ്പോള്‍ അവന്‍ വിജ്ഞാനം ഉള്ളവനായി തീരുന്നു ..! മരണം അടുത്തു കഴിഞ്ഞു ഇനി ഞാന്‍ ശരീരം വിട്ടു പോകും എന്ന ബോധം ഉളവാകുന്നു .! മനശുദ്ധി ക്ക് അനുസരിച്ചാണ് ഈ ബോധം അനുഭവപ്പെടുന്നത് ..! ശുദ്ധ മാനസര്‍ക്ക് വ്യക്തമായി അറിയാന്‍ കഴിയും ..,,ഞാന്‍ ഇനി അധിക നാള്‍ ഇല്ല എന്ന് ,,ചിലര്‍ അത് തുറന്നു പറയും ..! ജ്ഞാനി ആണെങ്കില്‍ ഈ പ്രവചനം നേരത്തെ നടത്തും ..! ചിലര്‍ അങ്ങനെ അറിയുമ്പോള്‍ ഭാര്യാ പുത്രാദികളെ ഓര്‍ത്ത് വിഷമിക്കുന്നു ..! ---------ഏനം ഏതെ പ്രാണാ അഭി സമായന്തി ----- അപ്പോള്‍ പുറത്തു പോകാന്‍ ഒരുങ്ങി കഴിഞ്ഞ ജീവന് ചുറ്റും നേത്രം സ്രോത്രം ( കാഴ്ച ,കേഴ്വി )എന്നിങ്ങനെ എല്ലാ ഇന്ദ്രിയങ്ങളും വന്ന് ഒന്നിച്ചു കൂടുന്നു ..!-----------വാങ്ങ് മനസി സംബദ്യതെ--------വാഗ് ഇന്ദ്രിയം തന്‍റെ കരണ സാമര്‍ത്യ ത്തെ ഉപസംഹരിച്ചിട്ട് മനസ്സില്‍ ലയിക്കുന്നു ..! അപ്പോള്‍ ഉച്ചാരണ ശേഷി നശിക്കുന്നു ..! ശ്രവനെന്ദ്രിയം അതി ന്‍റെ കരണ സമര്ത്യത്തെ ഉപാസംഹരിച്ചു മനസ്സില്‍ ലയിക്കുന്നു ..! അപ്പോള്‍, കേള്‍വി ഇല്ലാതാകുന്നു ചെവികള്‍ അടയുന്നു ..! സ്പര്‍ഷനെന്ദ്രിയം സ്പര്‍ശന ശക്തിയെ ഉപ സംഹരിച്ച് മനസ്സില്‍ ലയിക്കുന്നു അപ്പോള്‍ സ്പര്‍ശനം അറിയാതാകുന്നു ..! ------------യത്ര ഏഷ ചക്ശുഷ പുരുഷ പരാന്ഗ് പര്യാവര്തത്തെ അഥ അരൂപജ്ണോ ഭവതി -------ദര്‍ശനെന്ദ്രിയം പിന്‍ വലിയുന്നതോട് കൂടി കാണാനുള്ള ശേഷിയും നശിക്കുന്നു ..! അപ്പോള്‍ കണ്ണുകള്‍ അടയുന്നു ..! ഈ സമയം ചിലരില്‍ മാത്രം വേദന അനുഭവപ്പെടുന്നു ..!---------ഇമാന്‍ പ്രാണാന്‍ സംവ വര്‍ഗ ----പ്രാണന്‍ മറ്റ് ഇന്ദ്രിയങ്ങളെ എല്ലാം വലിച്ചെടുക്കുന്നു ..! വലിച്ചെടുക്കുമ്പോള്‍ ചിലപ്പോള്‍ വേദന ഉണ്ടാകും ..! ചില മരണങ്ങളില്‍ മാത്രം ജീവനില്‍ നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നത് മൂലം ഇന്ദ്രിയങ്ങള്‍ സ്വയം ഉപസംഹരിക്ക പ്പെടുന്നു ..! അതിനാല്‍ വേദന അനുഭവ പ്പെടുന്നില്ല ..!വാഗ് ഇന്ദ്രിയം മാത്രം ഉപ സംഹരിച്ചിരിക്കുന്ന വേളയില്‍ വിളിക്കുന്നത് കേള്‍ക്കാം സംസാരിക്കാന്‍ ആകുന്നില്ല ..! ശ്രവനെന്ദ്രിയം അടങ്ങുമ്പോള്‍ കേള്‍ക്കുന്നില്ല എന്ന് ബന്ധുക്കള്‍ അടുത്ത് ഉണ്ടെങ്കില്‍ പറയുന്നു ..! ഘ്രാ നെന്ദ്രിയം ഉപസംഹരിക്കുമ്പോള്‍ ശ്വാസത്തിന് വിഷമം വരുന്നു ..! അസാധാരണ ശബ്ദവും വേഗതയും അനുഭവപ്പെടുന്നു ,ഈ അവസ്ഥയെ ഊര്ധ ശ്വാസം വലിക്കുക എന്ന് പറയുന്നു ..! ഇപ്രകാരം എല്ലാ ഇന്ദ്രിയങ്ങളും മനസ്സില്‍ ലയിച്ചു കഴിയുമ്പോള്‍ മനസും ഉപസംഹരിക്ക പ്പെടുന്നു ..! -------മന പ്രാണേ സംബദ്യതെ------ എല്ലാ ഇന്ദ്രിയങ്ങ ളോടും മാത്രമല്ല ഈ ജന്മത്തില്‍ സമ്പാദ്യമായി അവശേഷിച്ച വിദ്യാ കര്‍മ്മ സംസ്ക്കാരങ്ങലോടും കൂടി മനസ് അഥവാ അന്ത ക്കരണം പ്രാണനില്‍ ലയിക്കുന്നു ..! ----പ്രാണ സ്തെജസി -----തെജോമാത്രാ സമബ്യാദ ദാനോ ഹൃദയ മേവാന്വ വക്രാമതി -----തന്നില്‍ അടങ്ങിയിരിക്കുന്ന മനസ് ഉള്‍പ്പടെയുള്ള പതിനൊന്നു ഇന്ദ്രിയങ്ങളുടെയും സൂക്ഷ്മ ഭൂത മാത്രകളോട് കൂടി പ്രാണന്‍ ഹൃദയത്തില്‍ പ്രവേശിച്ച് ജീവന്‍റെ ചുറ്റുമായി നിലകൊള്ളുന്നു ..!പ്രാണന്‍ അടങ്ങുന്നതോട് കൂടി ഊര്ധ ശ്വാസം നിലയ്ക്കുകയും ശരീരം നിശ്ചെഷ്ട്ട മാവുകയും ചെയ്യും ..! പ്രാണനോട് ഒന്നിച്ചു ജീവന്‍ ഹൃദയം വിടുന്നത് വരെ ശരീരത്തില്‍ ചൂട് ഉണ്ടായിരിക്കും ..! മരിച്ചോ ഇല്ലയോ എന്ന സംശയത്തോട് കൂടി ബന്ധുക്കള്‍ ശരീരം തൊട്ടു നോക്കുകയും ചൂടുള്ളതിനാല്‍ ജീവനുണ്ട് മരിച്ചിട്ടില്ല എന്ന് അഭിപ്രായം പറയുകയും ചെയ്യുന്ന്നു ..! ----തേജ പര്യസാം ദേവതായാം----അനന്തരം ജീവന്‍ അത് വരെ സാക്ഷി മാത്രമായിരുന്ന പരമാത്മ സ്വരൂപത്തെ താന്‍ തന്നെ ആണെന്ന് അറിയുകയും താല്‍കാലികമായി സര്‍വജ്ഞത്വാദി ഗുണങ്ങളെ പരമാത്മ ഗുണങ്ങളെ പ്രാപിക്കുകയും ചെയ്യുന്നു ..! ഒന്നിനോടൊന്നു ലയിച്ചിരിക്കുന്ന ഇന്ദ്രിയ മനസുകളെ ഉള്‍ക്കൊണ്ടിരിക്കുന്ന പ്രാണന്‍ ജീവാത്മാവിന് ചുറ്റുമായി പി ണ്ട രൂപത്തില്‍ നിലകൊള്ളുന്നു ..!-------സ വിജ്ഞാന മേവാ ന്വ വക്ക്രാമതി .തം വിദ്യാ കര്‍മ്മ ണീ സമന്വാര ഭേദെ പൂര്‍വ പ്രജ്ഞാ ച -------ഈ അവസ്ഥയില്‍ പൂര്‍വ ജന്മത്തെ പറ്റിയുള്ള സമഗ്രമായ വിജ്ഞാനം ഉള്ളവനായി തീരുന്നു ..! മാത്രമല്ല ഈ ജന്മത്തില്‍ സമ്പാദി ചിട്ടുള്ള വിദ്യയും ചെയ്തിട്ടുള്ള പ്രവര്‍ത്തികളുടെ ഫലവും എല്ലാം കൂടി വിലയിരുത്തപ്പെടുന്നു ..! അതി ന്‍റെ ഫലമായി ഭാവി ജന്മ ശരീരവും ഭാവി കര്മ്മഫലാനുബവങ്ങളും സംസ്ക്കാര രൂപേണ നിര്ന്നയിക്കപ്പെടുന്നു ..! വിശദവും സൂക്ഷ്മവും ആയ ഭാവി പദ്ധതികളോടെ കൂടിയാണ് ബോധ രൂപാത്മകമായ ജീവാത് മാവ് ശരീരം വിടാന്‍ ഒരുങ്ങുന്നത് ..! അങ്ങനെ മുന്‍പും പിന്‍പും ചുറ്റിനും പ്രാണന്‍റെ അകമ്പടിയോടെ ജീവന്‍ യാത്ര ആരംഭിക്കുന്നു ..! -------ഹൃദയസ്യ അഗ്രം പ്രദ്യോതതെ,തേന പ്രദ്യോതെന ഏഷ ആത്മാ നിഷ്ക്രാമതി --------ഹൃദയത്തി ന്‍റെ അഗ്രം അതായത് ആത്മാവി ന്‍റെ സഞ്ചാര പഥം പ്രകാശമാന മാകുന്നു ..! ----തേജോ ഹവാ ഉദാന ----പ്രകാശ കാരണം ഉദാനന്‍ എന്ന പ്രാണന്‍ തന്നെ യാണ് ..! -----പ്രകാശിത ദ്വാരോ വിദ്യാ സാമര്ത്യാത് ------ഏതെങ്കിലും പുറത്തേക്കുള്ള നാഡീ ദ്വാരം തുറക്കപെടുന്നു ( പുനര്‍ജ്ജന്മം ഇല്ലാത്തവരുടെ ഉച്ചി യില്‍ ഉള്ള നാഡിയാണ് തുറക്കുന്നത് ) അങ്ങനെ പ്രകാശ മാന മാകുന്ന നാഡിയിലൂടെ അത് വരെ തനിക്കു സര്‍വസ്വം ആയിരുന്ന ശരീരത്തെ ഉപേക്ഷിച്ചു പ്രാണന്‍ പുറത്തേക്കു ഇറങ്ങുന്നു ..! മനസില്ലാ മനസോടെ ..!!
കുചേല ചരിതം – ഭാഗവതം
സ വൈ സത്കര്‍മ്മണാം സാക്ഷാദ് ദ്വിജാതേരിഹ സംഭവഃ
ആദ്യോഽങ്ഗ, യത്രാശ്രമിണാം യഥാഹം ജ്ഞാനദോ ഗുരുഃ (10-80-32)
നന്വര്‍ത്ഥകോവിദാ ബ്രഹ്മന്‍ , വര്‍ണ്ണാശ്രമവതാമിഹ
യേ മയാ ഗുരുണാ വാചാ തരന്ത്യഞ്ജോ ഭവാര്‍ണ്ണവം (10-80-33)
നാഹമിജ്യാപ്രജാതിഭ്യാം തപസോപശമേന വാ
തുഷ്യേയം സര്‍വ്വഭൂതാത്മാ ഗുരുശുശ്രൂഷയാ യഥാ (10-80-34)
ശുകമുനി തുടര്‍ന്നു:
അക്കാലത്തവിടെ ദരിദ്രനായൊരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. കൃഷ്ണന്റെ പ്രിയമിത്രമായിരുന്നു ആ ബ്രാഹ്മണന്‍. വിജ്ഞാനിയായ അദ്ദേഹം ഗൃഹസ്ഥാശ്രമിയായി ഭൗതികവസ്തുക്കളോടും ഇന്ദ്രിയസുഖങ്ങളോടും ആസക്തികൂടാതെ കഴിഞ്ഞുവന്നു. അദ്ദേഹത്തിന് ഉടുവസ്ത്രങ്ങള്‍ പോലും വേണ്ടത്ര ഉണ്ടായിരുന്നില്ല. അതുകൊണ്ട് കുചേലന്‍ എന്ന പേരും വീണു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കാകട്ടെ വേണ്ടത്ര ഉണ്ണാനുളള വകയുണ്ടായിരുന്നുമില്ല. അവര്‍ക്ക് ക്ഷുത്ഷാമ എന്നും പേരുവന്നു. തന്റെ സുഹൃത്തായ കൃഷ്ണനെ ചെന്നു കണ്ട് സഹായമഭ്യര്‍ത്ഥിക്കാന്‍ അവര്‍ കുചേലനോട് പറയാറുണ്ട്. എന്നാല്‍ സമ്പത്തിനുവേണ്ടി ഭഗവാനോടു പ്രാര്‍ത്ഥിക്കുന്നുതില്‍ കുചേലന് ഇഷ്ടമുണ്ടായിരുന്നില്ല. അവസാനം ഭാര്യയുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി കൃഷ്ണനെ ചെന്നു കാണാന്‍ അദ്ദേഹം തീരുമാനിച്ചു. ‘അദ്ദേഹത്തിന് സമ്മാനമായി കൊടുക്കാന്‍ നീ എന്താണെനിക്ക് തന്നയയ്ക്കുക?’, അദ്ദേഹം ചോദിച്ചു. ബ്രാഹ്മണപത്നി അയല്‍പക്കങ്ങളില്‍നിന്നും യാചിച്ചു കൊണ്ടുവന്ന ഒരു പിടി അരിയിടിച്ചവിലാക്കി കുചേലന്റെ കയ്യില്‍ കൊടുത്തയച്ചു.
ആനന്ദതുന്ദില ഹൃദയത്തോടെ കുചേലന്‍ ദ്വാരകയില്‍ പ്രവേശിച്ചു. അവസാനം കൃഷ്ണസവിധത്തിലെത്തി. രുക്മിണിയേയും മറ്റുളള സഭാവാസികളേയുമെല്ലാം മറന്ന് കൃഷ്ണന്‍ ചാടിയെഴുന്നേറ്റ് ദരിദ്രനും അനുചിത വസ്ത്രധാരിയുമായ ബ്രാഹ്മണനെ എതിരേറ്റാലിംഗനം ചെയ്യാന്‍ ഓടിച്ചെന്നു. കൃഷ്ണന്‍ സ്വയം അദ്ദേഹത്തിന്റെ കാലു കഴുകി. തന്റെ ഇരിപ്പിടത്തില്‍ത്തന്നെ ആസനം നല്‍കി. രുക്മിണി കുചേലന് വിശറി വീശി. സഭാവാസികള്‍ അമ്പരന്നു. ആരാണീ ബ്രാഹ്മണന്‍? കൊട്ടാരത്തിലുളള എല്ലാവരേക്കാള്‍ പ്രാധാന്യം അദ്ദേഹത്തിനെങ്ങനെ വന്നു?
കൃഷ്ണന്‍ ബ്രാഹ്മണനോടായി പറഞ്ഞു:
ഗുരുകുലത്തില്‍ നിന്നും പിരിഞ്ഞ ശേഷം സുഹൃത്തേ നിങ്ങള്‍ എന്തു ചെയ്തു? എന്നേപ്പോലുളളവര്‍ ലോകത്ത് കുറച്ചുപേരെയുളളു. ധര്‍മ്മത്തിനുഴിഞ്ഞുവച്ച, ഇന്ദ്രിയസൗഖ്യങ്ങളോട് ആസക്തിയേതുമില്ലാത്ത ജീവിതം നയിക്കുന്നവര്‍ തുലോം വിരളം. ഗുരുകുലത്തില്‍ നമുക്കെത്ര നല്ല സമയമായിരുന്നു. ഒരുവന്‍ ഇഹലോകത്തില്‍ സ്വന്തം പിതാവിനോടും തന്റെ ഗുരുവിനോടും വിജ്ഞാനം നല്‍കുന്നുയാളെന്ന നിലയ്ക്ക് ഭക്തിയുളളവനായിരിക്കണം. ഗുരുവിന്റെ വാക്കുകള്‍ അനുസരിച്ച് ഇഹലോക സംസാരസാഗരം കടക്കുന്നുവര്‍ മാത്രമേ ഫലപ്രദമായ ജീവിതം നയിക്കുന്നുവരായുളളു. ഗുരുഭക്തിയേക്കാളും ഗുരുസേവയേക്കാളും വലുതല്ല യജ്ഞകര്‍മ്മാദികളും തപസ്സും ധ്യാനവുമൊന്നും തന്നെ. താങ്കളോര്‍ക്കുന്നുണ്ടോ, നാം അന്ന് ഗുരുപത്നിക്കായി വിറകു ശേഖരിക്കാന്‍ പോയതും പേമാരിയില്‍പെട്ടുഴറിയതും ഗുരു അന്വേഷിച്ചുവന്നു് അതീവ സന്തുഷ്ടനായതും? ആത്മത്യാഗപൂര്‍വ്വമായ ഗുരുസേവയാണ് ഗുരുവിനു നല്‍കാവുന്ന ഏറ്റവും ഉചിതമായ പ്രതിഫലമെന്ന് ഗുരു അന്നു നമ്മോടുപദേശിച്ചു.
കുചേലന്‍ പറഞ്ഞു:
ശരിയാണ്, ഞാനോര്‍മ്മിക്കുന്നു. എന്നാല്‍ ഞാനേറ്റവും വലിയ സൗഭാഗ്യമെന്നു കരുതുന്നത് എല്ലാ വിജ്ഞാനങ്ങളുടെയും ലക്ഷ്യവും മാര്‍ഗ്ഗവുമായ അങ്ങയുടെ കൂടെയായിരുന്നു ഞാന്‍ ആ അനുഗൃഹീത ഗുരുകുലത്തില്‍ കഴിഞ്ഞത് എന്നതാണ്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF
ആദ്യോഽങ്ഗ, യത്രാശ്രമിണാം യഥാഹം ജ്ഞാനദോ ഗുരുഃ (10-80-32)
നന്വര്‍ത്ഥകോവിദാ ബ്രഹ്മന്‍ , വര്‍ണ്ണാശ്രമവതാമിഹ
യേ മയാ ഗുരുണാ വാചാ തരന്ത്യഞ്ജോ ഭവാര്‍ണ്ണവം (10-80-33)
നാഹമിജ്യാപ്രജാതിഭ്യാം തപസോപശമേന വാ
തുഷ്യേയം സര്‍വ്വഭൂതാത്മാ ഗുരുശുശ്രൂഷയാ യഥാ (10-80-34)
ശുകമുനി തുടര്‍ന്നു:
അക്കാലത്തവിടെ ദരിദ്രനായൊരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. കൃഷ്ണന്റെ പ്രിയമിത്രമായിരുന്നു ആ ബ്രാഹ്മണന്‍. വിജ്ഞാനിയായ അദ്ദേഹം ഗൃഹസ്ഥാശ്രമിയായി ഭൗതികവസ്തുക്കളോടും ഇന്ദ്രിയസുഖങ്ങളോടും ആസക്തികൂടാതെ കഴിഞ്ഞുവന്നു. അദ്ദേഹത്തിന് ഉടുവസ്ത്രങ്ങള്‍ പോലും വേണ്ടത്ര ഉണ്ടായിരുന്നില്ല. അതുകൊണ്ട് കുചേലന്‍ എന്ന പേരും വീണു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കാകട്ടെ വേണ്ടത്ര ഉണ്ണാനുളള വകയുണ്ടായിരുന്നുമില്ല. അവര്‍ക്ക് ക്ഷുത്ഷാമ എന്നും പേരുവന്നു. തന്റെ സുഹൃത്തായ കൃഷ്ണനെ ചെന്നു കണ്ട് സഹായമഭ്യര്‍ത്ഥിക്കാന്‍ അവര്‍ കുചേലനോട് പറയാറുണ്ട്. എന്നാല്‍ സമ്പത്തിനുവേണ്ടി ഭഗവാനോടു പ്രാര്‍ത്ഥിക്കുന്നുതില്‍ കുചേലന് ഇഷ്ടമുണ്ടായിരുന്നില്ല. അവസാനം ഭാര്യയുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി കൃഷ്ണനെ ചെന്നു കാണാന്‍ അദ്ദേഹം തീരുമാനിച്ചു. ‘അദ്ദേഹത്തിന് സമ്മാനമായി കൊടുക്കാന്‍ നീ എന്താണെനിക്ക് തന്നയയ്ക്കുക?’, അദ്ദേഹം ചോദിച്ചു. ബ്രാഹ്മണപത്നി അയല്‍പക്കങ്ങളില്‍നിന്നും യാചിച്ചു കൊണ്ടുവന്ന ഒരു പിടി അരിയിടിച്ചവിലാക്കി കുചേലന്റെ കയ്യില്‍ കൊടുത്തയച്ചു.
ആനന്ദതുന്ദില ഹൃദയത്തോടെ കുചേലന്‍ ദ്വാരകയില്‍ പ്രവേശിച്ചു. അവസാനം കൃഷ്ണസവിധത്തിലെത്തി. രുക്മിണിയേയും മറ്റുളള സഭാവാസികളേയുമെല്ലാം മറന്ന് കൃഷ്ണന്‍ ചാടിയെഴുന്നേറ്റ് ദരിദ്രനും അനുചിത വസ്ത്രധാരിയുമായ ബ്രാഹ്മണനെ എതിരേറ്റാലിംഗനം ചെയ്യാന്‍ ഓടിച്ചെന്നു. കൃഷ്ണന്‍ സ്വയം അദ്ദേഹത്തിന്റെ കാലു കഴുകി. തന്റെ ഇരിപ്പിടത്തില്‍ത്തന്നെ ആസനം നല്‍കി. രുക്മിണി കുചേലന് വിശറി വീശി. സഭാവാസികള്‍ അമ്പരന്നു. ആരാണീ ബ്രാഹ്മണന്‍? കൊട്ടാരത്തിലുളള എല്ലാവരേക്കാള്‍ പ്രാധാന്യം അദ്ദേഹത്തിനെങ്ങനെ വന്നു?
കൃഷ്ണന്‍ ബ്രാഹ്മണനോടായി പറഞ്ഞു:
ഗുരുകുലത്തില്‍ നിന്നും പിരിഞ്ഞ ശേഷം സുഹൃത്തേ നിങ്ങള്‍ എന്തു ചെയ്തു? എന്നേപ്പോലുളളവര്‍ ലോകത്ത് കുറച്ചുപേരെയുളളു. ധര്‍മ്മത്തിനുഴിഞ്ഞുവച്ച, ഇന്ദ്രിയസൗഖ്യങ്ങളോട് ആസക്തിയേതുമില്ലാത്ത ജീവിതം നയിക്കുന്നവര്‍ തുലോം വിരളം. ഗുരുകുലത്തില്‍ നമുക്കെത്ര നല്ല സമയമായിരുന്നു. ഒരുവന്‍ ഇഹലോകത്തില്‍ സ്വന്തം പിതാവിനോടും തന്റെ ഗുരുവിനോടും വിജ്ഞാനം നല്‍കുന്നുയാളെന്ന നിലയ്ക്ക് ഭക്തിയുളളവനായിരിക്കണം. ഗുരുവിന്റെ വാക്കുകള്‍ അനുസരിച്ച് ഇഹലോക സംസാരസാഗരം കടക്കുന്നുവര്‍ മാത്രമേ ഫലപ്രദമായ ജീവിതം നയിക്കുന്നുവരായുളളു. ഗുരുഭക്തിയേക്കാളും ഗുരുസേവയേക്കാളും വലുതല്ല യജ്ഞകര്‍മ്മാദികളും തപസ്സും ധ്യാനവുമൊന്നും തന്നെ. താങ്കളോര്‍ക്കുന്നുണ്ടോ, നാം അന്ന് ഗുരുപത്നിക്കായി വിറകു ശേഖരിക്കാന്‍ പോയതും പേമാരിയില്‍പെട്ടുഴറിയതും ഗുരു അന്വേഷിച്ചുവന്നു് അതീവ സന്തുഷ്ടനായതും? ആത്മത്യാഗപൂര്‍വ്വമായ ഗുരുസേവയാണ് ഗുരുവിനു നല്‍കാവുന്ന ഏറ്റവും ഉചിതമായ പ്രതിഫലമെന്ന് ഗുരു അന്നു നമ്മോടുപദേശിച്ചു.
കുചേലന്‍ പറഞ്ഞു:
ശരിയാണ്, ഞാനോര്‍മ്മിക്കുന്നു. എന്നാല്‍ ഞാനേറ്റവും വലിയ സൗഭാഗ്യമെന്നു കരുതുന്നത് എല്ലാ വിജ്ഞാനങ്ങളുടെയും ലക്ഷ്യവും മാര്‍ഗ്ഗവുമായ അങ്ങയുടെ കൂടെയായിരുന്നു ഞാന്‍ ആ അനുഗൃഹീത ഗുരുകുലത്തില്‍ കഴിഞ്ഞത് എന്നതാണ്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF
ബല്വല വധവും ബലരാമന്‍ ചെയ്ത സൂതഹത്യാപാപപരിഹാരവും – ഭാഗവതം (301)
ന തദ്വാക്യം ജഗൃഹതുര്‍ബ്ബദ്ധവൈരൗ നൃപാര്‍ത്ഥവത്
അനുസ്മരന്താവന്യോന്യം ദുരുക്തം ദുഷ്കൃതാനി ച (10-79-28)
ദിഷ്ടം ബതദനുമന്വാനോ രാമോ ദ്വാരവതീം യയൗ
ഉഗ്രസേനാഭിഃ പ്രീതൈര്‍ജ്ഞാതിഭിഃ സമുപാഗതഃ (10-79-29)
ശുകമുനി തുടര്‍ന്നു:
അതു കഴിഞ്ഞുളള പൗര്‍ണ്ണമിയില്‍ മാമുനിമാരുടെ യാഗശാലയില്‍ ബല്വലന്റെ കുസൃതികള്‍ വീണ്ടും കാണായി. എല്ലാത്തരത്തിലുമുളള മാലിന്യങ്ങള്‍ ഹോമകുണ്ഡത്തെ അശുദ്ധമാക്കി. ഭീമാകാരനായ ഒരു രാക്ഷസന്‍ ആകാശത്തു പ്രത്യക്ഷപ്പെട്ടു. ബലരാമന്‍ ആ പറക്കും ഭീമാകാരനെ താഴെയിറക്കി. തന്റെ കലപ്പകൊണ്ട് അവനെ ആകാശത്തു നിന്നും താഴെ വീഴ്ത്തി മുസലം (ഉലക്ക) കൊണ്ട് അവനെയിടിച്ച് കഥ കഴിച്ചു. ദേവന്‍മാരും മാമുനിമാരും ബലരാമനെ അനുഗ്രഹിച്ചു.
ബലരാമന്‍ ഉടനേ തന്നെ പ്രായശ്ചിത്തതീര്‍ത്ഥാടനത്തിനു പുരപ്പെട്ടു. അദ്ദേഹം പ്രയാഗയിലേക്ക് പോയി. പുലസ്തന്റെ ആശ്രമത്തില്‍ പോയി. ഗോമതി, ഗണ്ഡകി, വിപാശം, ശോണം എന്നീ നദികളില്‍ മുങ്ങി. ഗയയില്‍ പോയി പിതൃക്കള്‍ക്ക് തര്‍പ്പണം നടത്തി. ഗംഗയും സമുദ്രവും സംഗമിക്കുന്നയിടത്തും മഹേന്ദ്രപര്‍വ്വതത്തിലും പോയി. അവിടെ പരശുരാമനെ ദര്‍ശിച്ചു. ഗോദാവരിയിലും വേനത്തിലും ഭീമരഥിയിലും പമ്പാതടാകത്തിലും മുങ്ങിക്കുളിച്ചു. കാര്‍ത്തികേയനെ പൂജിച്ച ശേഷം പരമശിവന്റെ ആസ്ഥാനമായ ശ്രീശൈലത്തു പോയി. ദ്രാവിഡപ്രവിശ്യയിലെ അതിപാവനമായ വെങ്കിടപര്‍വ്വതത്തിലും കാഞ്ചി, കാവേരി എന്നിവിടങ്ങളിലും ബലരാമന്‍ ദര്‍ശനം നടത്തി. ഹരി നിവസിക്കുന്ന ശ്രീരംഗത്തും, ഋഷഭപര്‍വ്വതത്തിലും മഥുരയിലും പാപമൊഴുക്കിക്കളയാന്‍ പര്യാപ്തമായ രാമേശ്വരത്തും ദര്‍ശനം നടത്തി. കൃതമാല, താമരപര്‍ണി എന്നീ നദികളില്‍ കുളിച്ച് മലയപര്‍വ്വതത്തില്‍ പോയി അഗസ്ത്യമുനിയെ ദര്‍ശിച്ചു. എന്നിട്ട് കന്യാകുമാരി, ഫല്‍ഗുനതീര്‍ത്ഥം, പഞ്ചാപ്സരസ്സ് എന്നിവിടങ്ങളിലും കേരളനാട്ടിലും തൃഗര്‍ത്തത്തിലും സഞ്ചരിച്ച് ബലരാമന്‍ ഗോകര്‍മ്മത്തും ശൂരപാര്‍ക്കത്തും പോയി. തപ്തി, പയോശ്നി, നിര്‍വിന്ധ്യ എന്നീ നദികളില്‍ സ്നാനം ചെയ്ത് അദ്ദേഹം ദണ്ഡകാരണ്യം പൂകി. നര്‍മ്മദയിലും മനുതീര്‍ത്ഥത്തിലും മുങ്ങി. അവിടെനിന്നു് അദ്ദേഹം പ്രഭാസത്തിലേക്കു മടങ്ങവേ പാണ്ഡവന്മാരും കൗരവന്മാരും തമ്മില്‍ ഉഗ്രയുദ്ധം നടക്കുന്നു എന്നറിഞ്ഞു.
ഭീമനും ദുര്യോധനനും തമ്മില്‍ നടന്ന അവസാനയുദ്ധത്തിന്റെയന്നു ബലരാമന്‍ കുരുക്ഷേത്രത്തില്‍ ചെന്ന് ഈ ദ്വന്ദ്വയുദ്ധത്തില്‍ നിന്നു പിന്മാറാന്‍ അവരെ ഉപദേശിച്ചു. എന്നാല്‍ പരസ്പരം രണ്ടാളും ചെയ്തിട്ടുളള അക്രമങ്ങളും അധിക്ഷേപങ്ങളും ഓര്‍മ്മിച്ച് യുദ്ധത്തില്‍ നിന്നു പിന്മാറാന്‍ അവര്‍ തയ്യാറായില്ല. യുദ്ധം ചെയ്യല്‍ അവരുടെ വിധിവിഹിതമാണെന്നു കരുതി ബലരാമന്‍ അവിടം വിട്ട് ദ്വാരകയിലേക്ക് മടങ്ങി.
ബലരാമന്‍ നൈമിഷാരണ്യത്തില്‍ ചെന്നപ്പോള്‍ മാമുനിമാര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. അവര്‍ അദ്ദേഹത്തിന് ആത്മവിദ്യ നല്‍കി അനുഗ്രഹിച്ചു. എല്ലാറ്റിന്റെയും സര്‍വ്വചരാചരങ്ങളുടെയും നിലനില്‍പ്പിലുളള ഏകത്വം അവര്‍ സ്വയം സാക്ഷാത്കരിച്ചു. പരീക്ഷിത്തേ, ബലരാമന്‍ ആ പരംപൊരുള്‍ തന്നെയാണ്. അദ്ദേഹത്തിന്റെ മഹിമയോ വര്‍ണ്ണനാതീതം. ബലരാമന്റെ മഹിമയേറിയ ചെയ്തികളെ ധ്യാനിക്കുന്നവര്‍ക്ക് ഭഗവാനില്‍ അതീവഭക്തിയുണ്ടാവുന്നതാണ്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF
അനുസ്മരന്താവന്യോന്യം ദുരുക്തം ദുഷ്കൃതാനി ച (10-79-28)
ദിഷ്ടം ബതദനുമന്വാനോ രാമോ ദ്വാരവതീം യയൗ
ഉഗ്രസേനാഭിഃ പ്രീതൈര്‍ജ്ഞാതിഭിഃ സമുപാഗതഃ (10-79-29)
ശുകമുനി തുടര്‍ന്നു:
അതു കഴിഞ്ഞുളള പൗര്‍ണ്ണമിയില്‍ മാമുനിമാരുടെ യാഗശാലയില്‍ ബല്വലന്റെ കുസൃതികള്‍ വീണ്ടും കാണായി. എല്ലാത്തരത്തിലുമുളള മാലിന്യങ്ങള്‍ ഹോമകുണ്ഡത്തെ അശുദ്ധമാക്കി. ഭീമാകാരനായ ഒരു രാക്ഷസന്‍ ആകാശത്തു പ്രത്യക്ഷപ്പെട്ടു. ബലരാമന്‍ ആ പറക്കും ഭീമാകാരനെ താഴെയിറക്കി. തന്റെ കലപ്പകൊണ്ട് അവനെ ആകാശത്തു നിന്നും താഴെ വീഴ്ത്തി മുസലം (ഉലക്ക) കൊണ്ട് അവനെയിടിച്ച് കഥ കഴിച്ചു. ദേവന്‍മാരും മാമുനിമാരും ബലരാമനെ അനുഗ്രഹിച്ചു.
ബലരാമന്‍ ഉടനേ തന്നെ പ്രായശ്ചിത്തതീര്‍ത്ഥാടനത്തിനു പുരപ്പെട്ടു. അദ്ദേഹം പ്രയാഗയിലേക്ക് പോയി. പുലസ്തന്റെ ആശ്രമത്തില്‍ പോയി. ഗോമതി, ഗണ്ഡകി, വിപാശം, ശോണം എന്നീ നദികളില്‍ മുങ്ങി. ഗയയില്‍ പോയി പിതൃക്കള്‍ക്ക് തര്‍പ്പണം നടത്തി. ഗംഗയും സമുദ്രവും സംഗമിക്കുന്നയിടത്തും മഹേന്ദ്രപര്‍വ്വതത്തിലും പോയി. അവിടെ പരശുരാമനെ ദര്‍ശിച്ചു. ഗോദാവരിയിലും വേനത്തിലും ഭീമരഥിയിലും പമ്പാതടാകത്തിലും മുങ്ങിക്കുളിച്ചു. കാര്‍ത്തികേയനെ പൂജിച്ച ശേഷം പരമശിവന്റെ ആസ്ഥാനമായ ശ്രീശൈലത്തു പോയി. ദ്രാവിഡപ്രവിശ്യയിലെ അതിപാവനമായ വെങ്കിടപര്‍വ്വതത്തിലും കാഞ്ചി, കാവേരി എന്നിവിടങ്ങളിലും ബലരാമന്‍ ദര്‍ശനം നടത്തി. ഹരി നിവസിക്കുന്ന ശ്രീരംഗത്തും, ഋഷഭപര്‍വ്വതത്തിലും മഥുരയിലും പാപമൊഴുക്കിക്കളയാന്‍ പര്യാപ്തമായ രാമേശ്വരത്തും ദര്‍ശനം നടത്തി. കൃതമാല, താമരപര്‍ണി എന്നീ നദികളില്‍ കുളിച്ച് മലയപര്‍വ്വതത്തില്‍ പോയി അഗസ്ത്യമുനിയെ ദര്‍ശിച്ചു. എന്നിട്ട് കന്യാകുമാരി, ഫല്‍ഗുനതീര്‍ത്ഥം, പഞ്ചാപ്സരസ്സ് എന്നിവിടങ്ങളിലും കേരളനാട്ടിലും തൃഗര്‍ത്തത്തിലും സഞ്ചരിച്ച് ബലരാമന്‍ ഗോകര്‍മ്മത്തും ശൂരപാര്‍ക്കത്തും പോയി. തപ്തി, പയോശ്നി, നിര്‍വിന്ധ്യ എന്നീ നദികളില്‍ സ്നാനം ചെയ്ത് അദ്ദേഹം ദണ്ഡകാരണ്യം പൂകി. നര്‍മ്മദയിലും മനുതീര്‍ത്ഥത്തിലും മുങ്ങി. അവിടെനിന്നു് അദ്ദേഹം പ്രഭാസത്തിലേക്കു മടങ്ങവേ പാണ്ഡവന്മാരും കൗരവന്മാരും തമ്മില്‍ ഉഗ്രയുദ്ധം നടക്കുന്നു എന്നറിഞ്ഞു.
ഭീമനും ദുര്യോധനനും തമ്മില്‍ നടന്ന അവസാനയുദ്ധത്തിന്റെയന്നു ബലരാമന്‍ കുരുക്ഷേത്രത്തില്‍ ചെന്ന് ഈ ദ്വന്ദ്വയുദ്ധത്തില്‍ നിന്നു പിന്മാറാന്‍ അവരെ ഉപദേശിച്ചു. എന്നാല്‍ പരസ്പരം രണ്ടാളും ചെയ്തിട്ടുളള അക്രമങ്ങളും അധിക്ഷേപങ്ങളും ഓര്‍മ്മിച്ച് യുദ്ധത്തില്‍ നിന്നു പിന്മാറാന്‍ അവര്‍ തയ്യാറായില്ല. യുദ്ധം ചെയ്യല്‍ അവരുടെ വിധിവിഹിതമാണെന്നു കരുതി ബലരാമന്‍ അവിടം വിട്ട് ദ്വാരകയിലേക്ക് മടങ്ങി.
ബലരാമന്‍ നൈമിഷാരണ്യത്തില്‍ ചെന്നപ്പോള്‍ മാമുനിമാര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. അവര്‍ അദ്ദേഹത്തിന് ആത്മവിദ്യ നല്‍കി അനുഗ്രഹിച്ചു. എല്ലാറ്റിന്റെയും സര്‍വ്വചരാചരങ്ങളുടെയും നിലനില്‍പ്പിലുളള ഏകത്വം അവര്‍ സ്വയം സാക്ഷാത്കരിച്ചു. പരീക്ഷിത്തേ, ബലരാമന്‍ ആ പരംപൊരുള്‍ തന്നെയാണ്. അദ്ദേഹത്തിന്റെ മഹിമയോ വര്‍ണ്ണനാതീതം. ബലരാമന്റെ മഹിമയേറിയ ചെയ്തികളെ ധ്യാനിക്കുന്നവര്‍ക്ക് ഭഗവാനില്‍ അതീവഭക്തിയുണ്ടാവുന്നതാണ്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF
പതിനെട്ട് മഹാപുരണങ്ങള്‍
പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. ഇവ കൂടാതെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങൾ. ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങൾ എന്നിവയും പുരാണങ്ങളിൽ ഉൾപ്പെടുത്തിക്കാണാറുണ്ട്.
ബ്രഹ്മപുരാണം
വിഷ്ണുപുരാണം
ശിവപുരാണം
ഭാഗവതപുരാണം
പദ്മപുരാണം
നാരദപുരാണം
മാർക്കണ്ഡേയപുരാണം
ഭവിഷ്യപുരാണം
ലിംഗപുരാണം
വരാഹപുരാണം
ബ്രഹ്മവൈവർത്തപുരാണം
സ്കന്ദപുരാണം
വാമനപുരാണം
മത്സ്യപുരാണം
കൂർമ്മപുരാണം
ഗരുഡപുരാണം
ബ്രഹ്മാണ്ഡപുരാണം
അഗ്നിപുരാണം
ബ്രഹ്മാവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ
ബ്രഹ്മപുരാണം, ബ്രഹ്മാണ്ഡപുരാണം, ബ്രഹ്മവൈവർത്തപുരാണം, മാർക്കണ്ഡേയപുരാണം, ഭവിഷ്യപുരാണം, വാമനപുരാണം.
വിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ
വിഷ്ണുപുരാണം, ഭാഗവതപുരാണം, ഗരുഡപുരാണം, പത്മപുരാണം, വരാഹപുരാണം, നാരദീയപുരാണം.
ശിവനെ സംബന്ധിക്കുന്ന പുരാണങ്ങൾ
വായുപുരാണം, ലിംഗപുരാണം, സ്കന്ദപുരാണം, അഗ്നിപുരാണം, മത്സ്യപുരാണം, കൂർമ്മപുരാണം.
ഉപപുരാണങ്ങൾ
സനൽക്കുമാരം, നാരസിംഹം, നാരദീയം, ശിവം, ദുർവ്വസസ്സ്, കാപിലം, മാനവം, ഉശനസ്സ്, വാരുണം, കാളികം, സാംബം, സൌരം, ആദിത്യം, മാഹേശ്വരം, ദേവിഭാഗവതം, വാസിഷ്ഠം, വിഷ്ണുധർമ്മോത്തരം, നീലമറപുരാണം.
ബ്രഹ്മപുരാണം
വിഷ്ണുപുരാണം
ശിവപുരാണം
ഭാഗവതപുരാണം
പദ്മപുരാണം
നാരദപുരാണം
മാർക്കണ്ഡേയപുരാണം
ഭവിഷ്യപുരാണം
ലിംഗപുരാണം
വരാഹപുരാണം
ബ്രഹ്മവൈവർത്തപുരാണം
സ്കന്ദപുരാണം
വാമനപുരാണം
മത്സ്യപുരാണം
കൂർമ്മപുരാണം
ഗരുഡപുരാണം
ബ്രഹ്മാണ്ഡപുരാണം
അഗ്നിപുരാണം
ബ്രഹ്മാവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ
ബ്രഹ്മപുരാണം, ബ്രഹ്മാണ്ഡപുരാണം, ബ്രഹ്മവൈവർത്തപുരാണം, മാർക്കണ്ഡേയപുരാണം, ഭവിഷ്യപുരാണം, വാമനപുരാണം.
വിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ
വിഷ്ണുപുരാണം, ഭാഗവതപുരാണം, ഗരുഡപുരാണം, പത്മപുരാണം, വരാഹപുരാണം, നാരദീയപുരാണം.
ശിവനെ സംബന്ധിക്കുന്ന പുരാണങ്ങൾ
വായുപുരാണം, ലിംഗപുരാണം, സ്കന്ദപുരാണം, അഗ്നിപുരാണം, മത്സ്യപുരാണം, കൂർമ്മപുരാണം.
ഉപപുരാണങ്ങൾ
സനൽക്കുമാരം, നാരസിംഹം, നാരദീയം, ശിവം, ദുർവ്വസസ്സ്, കാപിലം, മാനവം, ഉശനസ്സ്, വാരുണം, കാളികം, സാംബം, സൌരം, ആദിത്യം, മാഹേശ്വരം, ദേവിഭാഗവതം, വാസിഷ്ഠം, വിഷ്ണുധർമ്മോത്തരം, നീലമറപുരാണം.
രക്ഷസ്സ്

രക്ഷസ്സ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ പേടിക്കുന്നു....ബാധപ്രേത പിശാചുക്കളോ,രക്തരക്ഷസ്സോ അല്ലെങ്കില്‍ ഡ്രാക്കുളയോ എന്ന സംശയത്തിലാണ് ജനങ്ങള്‍ .....ഭയം കൊണ്ട് ഞെട്ടുന്നു...എന്നാല്‍ ശാസ്ത്രീയമായി പറയുമ്പോള്‍ പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്ന ഉപദേവതാഗണമാണ് രക്ഷസ്സ്...
"യക്ഷോ രക്ഷോ ഗന്ധര്‍വ കിന്നര
പിശാചോ ഗുഹ്യക
സിദ്ധോ ഭൂത്മി ദേവ നയോനയ"
എന്നിങ്ങനെ ഉപദേവതകളെ അമരകോശത്തില്‍ ഗണിചിരിക്കുന്നു ...കശ്യപ പ്രജാപതിക്ക് ദക്ഷ്പുത്രിയായ മുനിയില്‍ ജനിച്ചവരാണ് രക്ഷസ്സ്കളെന്നു മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്നു ....ഇവരെ രാക്ഷസ്സമ്മാരുടെ ഗണത്തിലാണ് പുരാണങ്ങളില്‍ വര്ന്നിചിട്ടുള്ളത്...കശ്യപ പ്രജാപതിക്ക് മുനിയെന്ന ഭാര്യയില്‍ യക്ഷന്മാരും രക്ഷസ്സുകളും ജനിച്ചതായി അഗ്നിപുരാണം 19 - )o അദ്ധ്യായത്തില്‍ കാണുന്നു.....ശബ്ദതാരാവലിയില്‍ അസ് എന്ന വാക്കിനര്‍ത്ഥം അറിയുക,ജീവിക്കുക,ഭവിക്കുക,എന്നിവയാണ്..അതായത് രക്ഷസ്സ് എന്നാല്‍ രക്ഷ കൊടുക്കുന്ന മൂര്‍ത്തി എന്നര്‍ത്ഥം ....
കേരളത്തില്‍ രക്ഷസ്സ് എന്ന് സങ്കല്പിച്ചിട്ടുള്ളത് അപമൃത്യു സംഭവിച്ചിട്ടുള്ളവരുടെ ആത്മാക്കളാണത്രെ...ബ്രാഹ്മണര്‍ അപമൃത്യുപ്പെട്ടാല്‍ ബ്രഹ്മരക്ഷസ്സ്കളാകുന്നു ...
തന്ത്രമന്ത്ര വിദ്യാപാണ്ഡ്യത്യമുള്ള കാര്‍മ്മികരായശേഷം ബ്രാഹ്മണ കുടുംബങ്ങളാണ് രക്ഷസ്സിനെ സംബന്ധിച്ചുള്ള അനുഷ്ടാനപൂജാകര്‍മ്മങ്ങള്‍ പരമ്പരാഗതമായി കേരളത്തില്‍ ചെയ്തുവരുന്നത് ....പൂര്‍വ്വപാപം,ജന്മാന്തരദുരിതങ്ങള്‍,ഗ്രഹപ്പിഴകള്‍ ,മുന്‍ജന്മ പാപങ്ങള്‍ എന്നിവയ്ക്ക് പരിഹാരം രക്ഷസ്സ്,സര്‍പ്പം ഇവകളെ ത്രുപ്തിപ്പെടുതുകയാണ്...കുടുംബത്തില്‍ ഉണ്ടാകുന്ന തീരാത്ത ദുരിതങ്ങള്‍ , ഗ്രഹപ്പിഴകള്‍ ,രോഗങ്ങള്‍ ,ശാപങ്ങള്‍ ,എന്നിവ മാറി ഐശ്വര്യം,ക്ഷേമം ഇവ ലഭിക്കുന്നു...
രക്ഷസ്സിന്റെ പ്രതിഷ്ഠ ശിവലിംഗരൂപത്തിലും വാല്‍ക്കണ്ണാടി ആക്രുതിയിലുമാണ്....കരിങ്കല്‍ ശിലയില്‍ പ്രതിഷ്ഠകള്‍ നടത്താറുണ്ട്...രക്ഷസ്സ് വിഷ്ണുവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള ചൈതന്യമാണ്...അതായത് രക്ഷസ്സിനെ നാം കാണുന്നത് അസുരശക്തിയായോ,ദുഷ്ടമൂര്‍ത്തിയായോ അല്ല...മറിച്ച് ഒരു വൈഷ്ണവശക്തിയായിട്ടാണ്......കുടുംബത്തിന്റെയും തറവാട്ടിന്റെയും ഉന്നതിയില്‍ താത്പര്യമുള്ള ശക്തിയെന്ന രീതിയില്‍ നാമെല്ലാം രക്ഷസ്സിനെ ഭക്തിപൂര്‍വ്വം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്...
രക്ഷസ്സിന് പ്രധാനപ്പെട്ട ദിവസങ്ങള്‍ വ്യാഴാഴ്ച,വെളുത്തവാവ്(പൌര്‍ണ്ണമി),കറുത്തവാവ് എന്നീ ദിവസ്സങ്ങളാണ് ...പാല്‍പ്പായസ നിവേദ്യമല്ലാതെ മറ്റു പൂജകളോ,വഴിപാടുകളോ ഇല്ല...
ഗജേന്ദ്രമോക്ഷം

പുരാണം എന്നാല്‍ നിത്യനൂതനം എന്നാണ് അര്‍ഥം..കാലം നീങ്ങിയാലും കഥയുടെ ആശയത്തിന് മാറ്റം വരികയില്ല...കല്ലില്‍ കൊത്തിയെടുത്ത കവിതപോലെയാണ് ഇത്തരം കഥകള്‍ എന്ന് പറഞ്ഞാല്‍പോലും ഉപമ ശരിയാകുകയില്ല...കല്ലുകള്‍ തേഞ്ഞുപോകും...ഇല്ലാതാകും...പുരാനകധകളുടെ ആഴം ഇനിയും മനുഷ്യന്‍ കാണാനിരിക്കുന്നതെയുള്ളൂ...ആധുനിക സയന്‍സിന്റെ പുരോഗതിക്കനുസരിച്ച് നമുക്ക് ഈ കഥകളെ പുനര്‍വിചിന്തനം ചെയ്യാന്‍ കഴിയുന്നു...
പുനര്‍വായനകളിലൂടെയാണ് നാമിത് ആസ്വദിക്കുന്നത്...നമ്മുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ കഥകളില്‍ ഒളിഞ്ഞിരിക്കുന്നത്...അതിനാല്‍ ഇതു കഥയും ആലോജനാമൃതമായി മാറുന്നു
ഗജേന്ദ്രമോക്ഷം എന്നാ കഥ യഥാര്‍ത്ഥത്തില്‍ ഒരു ആനകഥയല്ല....അത് പച്ചയായ ഒരു മനുഷ്യന്റെ കഥയാണ്...ലളിതമായി പറഞ്ഞാല്‍ നമ്മുടെ തന്നെ കഥയാണ്..ഇന്ദ്രദ്യുമ്നന്‍ എന്ന ഒരു രാജാവാണ് കഥയിലെ നായകന്‍ ...അദേഹം ഒരിടത്ത് ധ്യാനനിരതനായ് ഇരിക്കുന്നു...ഈ അവസരത്തിലാണ് അഗസ്ത്യമുനി അവിടെക്കുവരുന്നത്...മുനിയെ കണ്ടില്ല എന്നതിനാല്‍ ആദരസൂചകമായി രാജാവ് ഒന്നും തന്നെ ചെയ്തില്ല....ഇതു അഗസ്ത്യനെ ക്ഷുഭിതനാക്കി...നീ ഒരു ആനയായി ഏറെക്കാലം ജീവിക്കുകയെന്നു ശപിക്കുകയും ചെയ്തു...ശാപമോക്ഷമെന്നോണം അഗസ്ത്യമഹര്‍ഷി പിന്നീട് അരുളി ചെയ്തു,വിഷ്ണുവിനെ ധ്യാനിച്ച് പിന്നീട് മോക്ഷപ്രാപ്തിയിലേക്ക് ഉയരും എന്നതിനാല്‍ അനുഭവിക്കേണ്ടത് അനുഭവിച്ചു തീര്‍ക്കുക....
സ്വന്തം മാനസിക മണ്ഡലത്തില്‍ നാമെല്ലാം രാജാക്കന്മാരാണ്...നമ്മുടെ ലോകത്ത് നാം യഥേഷ്ടം വിഹരിക്കുന്നു...മഹാന്മാരായ വ്യക്തികളെ നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല...നമ്മുടെ ധ്യാനരഹസ്യം എന്തുതന്നെയായാലും ഋഷീശ്വരന്മാരെ നമുക്ക് ആദരിക്കാന്‍ കഴിയണം....ഇന്ദ്രദ്യുമ്നന്‍ ഒരു ആനയായി വനത്തില്‍ വിഹരിക്കാന്‍ തുടങ്ങി...
തന്റേടിയായ ഗജേന്ദ്രന്‍ കാട് കുലുക്കി നടന്നു...ഒരു ആനയ്ക്ക് ആരെയാണ് ഭയപ്പെടാനുള്ളത് ...?...സഹായികളായി വേറെയും ആനകള്‍ ...അങ്ങനെയിരിക്കെ ഒരിക്കല്‍ തടാകത്തില്‍ വെള്ളം കുടിക്കാനിറങ്ങി..വെള്ളം കുടിച്ചു വിനയാന്വിതനായി മടങ്ങിയിരുന്നെങ്കില്‍ ഇങ്ങനെയാകുമായിരുന്നില്ല...ഗജേന്ദ്രന്‍ കാല്‍ വെള്ളത്തിലിട്ടു വെള്ളം കലക്കി...
ഈ അവസരത്തിലാണ് ഒരു മുതല കാലില്‍ കടിക്കുന്നത്..തുടക്കത്തില്‍ എത്രയോ നിസ്സാരമായി ഒരു കാര്യമായിട്ടാണ് ഗജെന്ദ്രന് തോന്നിയത് ..ഗജെന്ദ്രനായ തന്റെ മുമ്പില്‍ ഒരു മുതലയ്ക്ക് എന്ത് പ്രസക്തിയാനുള്ളത് ...തനിക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ വേറെയും ഗജെന്ദ്രന്മാരുണ്ട്....മുതലയോടുള്ള പരിഹാസം മനസ്സിലുറപ്പിച്ചു കാല്‍ വലിച്ചു...അതോടെ മുതലയുടെ പല്ലുകള്‍ കാലില്‍ കോര്‍ത്തു...ഗജ്ന്ദ്രന്‍ ക്ഷീണിതനാകുകയാണ് ..മുതല ഗജേന്ദ്രനെ വെള്ളത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്നു...ഈ അവസരത്തില്‍ സംഘതില്പെട്ട എല്ലാ ആനകളും ഗജേന്ദ്രനെ സഹായിച്ചുവെങ്കിലും അതൊക്കെ നിഷ്പ്രഭമായി..ആപതുവരുന്നത് അപ്രതീക്ഷമായിട്ടാണ്...
നിസ്സാരമെന്നു കരുതുന്ന ഒരു തീപ്പൊരിയാണ് ഒരു അഗ്നിയായി മാറുന്നത്...കുറച്ചു നേരം കഴിഞ്ഞപ്പോള്‍ സഹായികള്‍ സ്ഥലം വിട്ടു...ഗജേന്ദ്രന്‍ ഒറ്റക്കായി...ജീവന്മരണപോരാട്ടം..അതോടെ അഹങ്കാരം നശിച്ചു..ഒരു താമരയെടുത്തു മഹാവിഷ്ണുവിനെ പ്രാര്‍ഥിച്ചു അര്‍ച്ചന ചെയ്തു..വിഷ്ണു പ്രത്യക്ഷപ്പെടുകയും മുതലയില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തു...കൂട്ടത്തില്‍ മുതലയ്ക്കും കിട്ടി ശാപമോക്ഷം...
വളരെ വലിയ ഒരു സന്ദേശമാണ് ഈ കഥ മാനവരാശിക്ക് നല്‍കുന്നത്...തങ്ങള്‍ എത്ര ശക്തര്‍ എന്ന് വ്യക്തികളും സമൂഹവും അഹങ്കരിച്ചുകൊണ്ടിരിക്കുന്നു..തനിക്കു ഒരിക്കലും ആപത്തു വരില്ലന്നും വരുകയാണെങ്കില്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നും കരുതുന്നു...പതനങ്ങളില്‍ നിന്നും കരകയറാന്‍ കഴിയാതെ വരുമ്പോളാണ് നാം ദൈവത്തെ വിളിക്കുന്നത്....സുദര്‍ശനചക്രം നമ്മെ സഹായിക്കുന്നു...നല്ല ദര്‍ശനങ്ങള്‍ എന്നാണ് സുദര്‍ശനം എന്നതുകൊണ്ട് ഉദേശിക്കുന്നത് ..ആപതുവരുമ്പോള്‍ ഋഷിവചനങ്ങളാകുന്ന സുദര്‍ശനം നമ്മെ സഹായിക്കുന്നു...
താമര നല്ലൊരു പ്രതീകമാണ് ...ചേറില്‍ നിന്നും വെള്ളത്തിലേക്ക് വെള്ളത്തിന്റെ ഉയര്‍ച്ചതാഴ്ചക്കനുസരിച്ച് താമര സ്ഥിരപ്രജഞഭാവത്തില്‍ നിലകൊള്ളുന്നു..താമര വായുവിലേക്കും അഗ്നിയിലേക്കും തുടര്‍ന്ന് ആകാശത്തിലേക്കും നീങ്ങുന്നു...ഭൂമിയില്‍നിന്നും ആകാശത്തിലെത്തുകയെന്ന കര്‍മ്മം പ്രതീകാത്മകമായി താമര നിര്‍വ്വഹിക്കുന്നു...ഗജേന്ദ്രന്‍ ആ താമര തുമ്പികൈകൊണ്ടു എടുത്തശേഷം വിഷ്ണുവിനെ ധ്യാനിച്ചുകൊണ്ട് മുകളിലെക്കെറിഞ്ഞു...
അഹങ്കാരം അസ്തമിക്കുമ്പോള്‍ ആത്മജ്ഞാനം മുളപൊട്ടുന്നു...അപ്രതീക്ഷമായ വീഴ്ചകള്‍ സല്‍ബുദ്ധി പ്രധാനം ചെയ്യുന്നു...ഞാന്‍ ഒരു നിസ്സാരനാണ് എന്ന് ആ നിമിഷങ്ങളില്‍ മനസിലാക്കുകയും ചെയ്യുന്നു...ഗജേന്ദ്രമോക്ഷം കഥ ആവര്‍ത്തിച്ചു വായിക്കുമ്പോള്‍ തീര്‍ച്ചയായും അതിന്റേതായ പരിവര്‍ത്തനം നമ്മുടെ മനസ്സില്‍ ഉണ്ടാകും...വീഴ്ചകള്‍ക്ക് മുന്‍പുതന്നെ ഗുണപാടങ്ങള്‍ മനസ്സിലാക്കുന്നവര്‍ ഭാഗ്യവാന്മാരാണ് ...അതിനായി ഗജേന്ദ്രമോക്ഷം കഥ സൂക്ഷമത്തില്‍ പഠിച്ചശേഷം അതിന്റെ ആശയത്തെ ചിന്തയുടെ ആഴങ്ങളിലേക്ക് കൂട്ടികൊണ്ടുപോവുക..
ശബരീശന്‍.
പ്രകൃത്യാരാധകരായ വനവാസികളുടെ മുതല്‍, അദ്വൈത വേദാന്തിയുടെ വരെ ആരാധനാ പാത്രമാണ് ശബരീശന്‍. ആത്മ വികാസത്തിന്റെ ഏതു പടിയില്‍ നില്‍ക്കുന്നവര്‍ക്കും ആവോളം കൊരിക്കുടിച്ച്ചു തൃഷ്ണ ശമിപ്പിക്കാവുന്ന ദിവ്യ പ്രേമ പ്രവാഹമാണ് അവിടുന്ന്. മാലയിട്ടു അഹിംസാ തത്വത്തില്‍ ഊന്നിക്കൊണ്ടുള്ള സാത്വിക വ്രതാനുഷ്ടാനം തുടങ്ങുന്നത് മുതല്‍, കാടും മലകളും കടന്നു ശാരീരിക ക്ലേശങ്ങള്‍ സഹിച്ചു പതിനെട്ടു പടികളും കയറി സ്വാമി ദര്‍ശനം നടത്തുന്നതുവരെ ഭക്തന് ഭഗവാന്‍ പകര്‍ന്നു കൊടുക്കുന്ന പാഠം ആത്മ സാക്ഷത്കാരത്തിന്റെ പൂര്‍ണതയായ 'തത്വമസി' ആണ്. തത്വമസിയാണ് ശബരിമല തീര്താടനത്തിന്റെ ആദ്യവസാനം. ആകെത്തുക.
'തത് ത്വം അസി' - അത് (ആ പരമ ചൈതന്യം, ഈശ്വരന്‍), ത്വം ( നിന്റെ ഉള്ളില്‍ നീയായി ഇരിക്കുന്ന ചൈതന്യം തന്നെ), അസി (ആകുന്നു). ഈശ്വരന്‍ ആകാശത്തില്‍ ഗലക്സികള്‍ക്ക് അപ്പുറം എങ്ങോ മറഞ്ഞിരുന്ന് പ്രപഞ്ച നിയന്ത്രണം നടത്തുന്ന ഒരു ശക്തിയാണ് എന്നത് ആത്മീയ വികാസത്തിലെ 'ദൈവഭയം' എന്ന തലത്തില്‍ നില്‍ക്കുന്നവര്‍ക്ക് മാത്രം ഉള്‍ക്കൊള്ളാന്‍ പറ്റിയ ഒരാശയമാണ്.
ജീവനുള്ളവയും, ഇല്ലാത്തവയുമായ സമസ്തത്തിനും ഉദ്ഭവസ്ഥാനവും, ലയസ്ഥാനവും ആയിരിക്കുന്ന, സത്യമായ ചൈതന്യമാണ് ഈശ്വരന്‍ എന്നും, അവന്‍ തന്നെയാണ് ജീവികളില്‍ 'ഞാന്‍ ' എന്നബോധത്തോടെ പ്രകാശിക്കുന്ന ആത്മാവ് എന്നുമുള്ളതാണ് ഭാരതീയ യോഗീശ്വരന്മാരുടെ അനുഭവ സാക്ഷ്യം. ഈ ചൈതന്യം തന്നെയാണ് പ്രപഞ്ച രൂപത്തില്‍ എങ്ങും പ്രകടമായിരിക്കുന്നതും. ആ ആത്യന്തിക അനുഭവത്തിലേക്ക് മുന്നേറാനുള്ള പടിപടിയായുള്ള പരിശീലനമാണ് ശബരിമല തീര്‍ഥാടനം.
'തത് ത്വം അസി' - അത് (ആ പരമ ചൈതന്യം, ഈശ്വരന്‍), ത്വം ( നിന്റെ ഉള്ളില്‍ നീയായി ഇരിക്കുന്ന ചൈതന്യം തന്നെ), അസി (ആകുന്നു). ഈശ്വരന്‍ ആകാശത്തില്‍ ഗലക്സികള്‍ക്ക് അപ്പുറം എങ്ങോ മറഞ്ഞിരുന്ന് പ്രപഞ്ച നിയന്ത്രണം നടത്തുന്ന ഒരു ശക്തിയാണ് എന്നത് ആത്മീയ വികാസത്തിലെ 'ദൈവഭയം' എന്ന തലത്തില്‍ നില്‍ക്കുന്നവര്‍ക്ക് മാത്രം ഉള്‍ക്കൊള്ളാന്‍ പറ്റിയ ഒരാശയമാണ്.
ജീവനുള്ളവയും, ഇല്ലാത്തവയുമായ സമസ്തത്തിനും ഉദ്ഭവസ്ഥാനവും, ലയസ്ഥാനവും ആയിരിക്കുന്ന, സത്യമായ ചൈതന്യമാണ് ഈശ്വരന്‍ എന്നും, അവന്‍ തന്നെയാണ് ജീവികളില്‍ 'ഞാന്‍ ' എന്നബോധത്തോടെ പ്രകാശിക്കുന്ന ആത്മാവ് എന്നുമുള്ളതാണ് ഭാരതീയ യോഗീശ്വരന്മാരുടെ അനുഭവ സാക്ഷ്യം. ഈ ചൈതന്യം തന്നെയാണ് പ്രപഞ്ച രൂപത്തില്‍ എങ്ങും പ്രകടമായിരിക്കുന്നതും. ആ ആത്യന്തിക അനുഭവത്തിലേക്ക് മുന്നേറാനുള്ള പടിപടിയായുള്ള പരിശീലനമാണ് ശബരിമല തീര്‍ഥാടനം.
ശ്രീകൃഷ്ണനാകുന്ന രക്ഷാകവചം
അസുരക്ഷിതമായ ഭൂമിയില്‍ തന്റെ പുത്രന്‍ പിറവിയെടുത്തപ്പോള്‍ തന്നെ സൂര്യദേവന്‍ അവന് ഒരു ദിവ്യ കവചം നല്‍കി. കര്‍ണന്റെ കവചം തന്റെ പുത്രനായ അര്‍ജുനന് ഭീഷണിയാണെന്ന് വന്നപ്പോള്‍ ഇന്ദ്രന്‍ ആ കവചം ഇല്ലാതാക്കി. "സ്വചന്ദമൃത്യുവായി ഭവിക്കട്ടെ " എന്ന് പുത്രനെ അനുഗ്രഹിച്ച ശന്തനു മഹാരാജാവ് ഭീഷ്മരുടെ പ്രാണന് ദിവ്യകവചം ചമച്ചു. അന്തമായ പാതിവ്രത്യബോധം നിമിത്തം സ്വയം അന്ധത്വം വരിച്ചു കഴിഞ്ഞ ഗാന്ധാരി സ്വന്തം പുത്രന്‍ ജീവന്‍മരണ പോരാട്ടത്തിനിറങ്ങുന്നുവെന്നറിഞ്ഞു ഒരിക്കല്‍ തുറന്ന കണ്ണുകളിലൂടെ ദുര്യോധനന്റെ ശരീരത്തിലേക്ക് തന്റെ സഞ്ചിതശക്തി സന്നിവേശിപ്പിച്ചു. ഭാഗികമായാണെന്കിലും മാതാവില്‍ നിന്ന് ദുര്യോധനനു രക്ഷാകവചം ലഭിച്ചു. അന്നും ഇന്നും മക്കള്‍ക്ക് രക്ഷാകവചം തീര്‍ത്തു കൊടുക്കുവാന്‍ മാതാപിതാക്കള്‍ തങ്ങലാകും വിധം യത്നിക്കുന്നു.
നാം പലരാല്‍ സംരക്ഷിക്കപെടുന്നവരാണ്.എന്നാല്‍ ലഭ്യമായി കൊണ്ടിരിക്കുന്ന സംരക്ഷണതെപറ്റി പലപ്പോഴും നമ്മള്‍ ബോധാവാനമാരല്ല. അര്‍ജുനന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.ഒരു ദിവ്യ ശിരോരത്നത്താല്‍ ശോഭിതനായിരുന്ന ഗുരുപുത്രനായ അശ്വഥാമാവിനെ എളുപ്പത്തില്‍ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അര്‍ജുനന് അറിയാമായിരുന്നു.എന്നാല്‍ പല പ്രഗല്‍ഭരുമായും ഏറ്റുമുട്ടുമ്പോള്‍ എവിടുന്നോക്കെയോ തനിക്ക് പരിരക്ഷ കിട്ടികൊണ്ടിരിക്കുന്നതായി അര്‍ജുനന് അനുഭവപ്പെട്ടു. അഗ്നിതേജസ്സുള്ള ഒരു പുരുഷന്‍ ശൂലവും പേറിക്കൊണ്ട് തനിക്കായി ശത്രുക്കളെ നേരിടുന്നതും ആ തേജസ്വിയുടെ കരങ്ങള്‍ക്കൊണ്ട് പലരും വധിക്കപെടുന്നതും കണ്ടു.. പക്ഷെ അത്തരത്തില്‍ വധിക്കപ്പെട്ടവര്‍ " അര്‍ജുനന്റെ കരങ്ങളാല്‍ വീരഗതി പ്രാപിച്ചവര്‍ " എന്ന് ഉത്ഘോഷിക്കപ്പെട്ടു.ആരോ ചെയ്ത വീരക്രിത്യങ്ങളുടെ പേരില്‍ തനിക്ക് ഖ്യാതി ലഭിക്കുന്നുവെന്നത് അര്‍ജുനനെ ചിന്താകുഴപ്പത്തിലാക്കി.തുടര്‍ന്ന്‍ ഭഗവാന്‍ വ്യാസന്‍ അര്‍ജുനന്റെ മുന്‍പാകെ പ്രത്യക്ഷപ്പെട്ടു കാര്യങ്ങള്‍ വിശദീകരിച്ചു.തന്റെ മുന്നില്‍ അഗ്നി പോലെ പടര്‍ന്നു നിന്നിരുന്ന വീര പുരുഷന്‍ സാക്ഷാല്‍ ശ്രീപരമേശ്വരനായിരുന്നുവെന്നു അര്‍ജുനന് ബോധ്യപ്പെട്ടു.തനിക്ക് കിട്ടികൊണ്ടിരുന്ന ദിവ്യപരിരക്ഷയുടെ മഹത്വം അര്‍ജുനന്‍ തിരിച്ചറിഞ്ഞു.ഇത്തരം അനുഭവങ്ങള്‍ പിന്നീടും അര്‍ജുനനുണ്ടായി.
അര്‍ജുനന്റെ ശിരസ്സ് ലക്ഷ്യമാക്കി വന്ന കര്‍ണന്റെ നാഗാസ്ത്രത്തില്‍ നിന്നും അദ്ധേഹത്തെ രക്ഷിക്കുവാനായി ശ്രീകൃഷ്ണന്‍ തേര്‍തട്ട് പെട്ടെന്ന് ചിവിട്ടി താഴ്ത്തി. അര്‍ജുനന്റെ ശിരസ്സിനു പകരം കിരീടം നാഗാസ്ത്രത്തിനു ഇരയായി.കുരുക്ഷേത്ര യുദ്ധത്തിന്റെ പതിനെട്ടാം ദിവസം ദുര്യോധനനെ വീഴ്ത്തി വിജയശ്രീലാളിതരായ പാണ്ഡവര്‍ തങ്ങളുടെ ശിബിരത്തിലേക്ക് മടങ്ങി. അര്‍ജുനന്റെ രഥം നയിച്ച് പാണ്ഡവശിബിരത്തിലെത്തിയ ശ്രീകൃഷ്ണന്‍ അര്‍ജുനനോട് ഗാണ്ടീവവും ആവനാഴിയും എടുത് കൊണ്ട് എത്രയും പെട്ടെന്ന് ഇറങ്ങി മാറുവാന്‍ നിര്‍ദ്ദേശിച്ചു. അനാവശ്യമായ ധൃതി കാട്ടുന്നതെന്തിനെന്നു ശങ്കിച്ചെങ്കിലും അര്‍ജുനന്‍ ശ്രീകൃഷ്ണനെ അനുസരിച്ചു.അര്‍ജുനന്‍ ഇറങ്ങിയതിനു ശേഷം ശ്രീകൃഷ്ണന്‍ രഥത്തില്‍ നിന്ന് ഇറങ്ങി മാറിയതും ആ രഥം കുതിരകള്‍ സഹിതം കത്തി ചാമ്പലായി. പരിഭ്രമിച്ചു നിന്ന അര്‍ജുനനെ സാന്ത്വനിപ്പിച്ചു കൊണ്ട് ശ്രീകൃഷ്ണന്‍ പറഞ്ഞു : "വാസ്തവത്തില്‍ ഈ രഥം മുന്‍പ് തന്നെ നശിച്ചു കഴിഞ്ഞതാണ്. ഇത് വരെ എന്റെ സാന്നിധ്യം ഒഴിയാതിരുന്നത് കൊണ്ടാണ് അത് കത്തിയമരാതിരുന്നത് ".
താന്‍ സഞ്ചരിച്ചിരുന്നത് ഒരു മായാ രഥത്തിലായിരുന്നുവെന്നും ശ്രീകൃഷ്ണന്‍ തന്റെ ദിവ്യരക്ഷാകവചമാണെന്നും അര്‍ജുനന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു.രാത്രിയില്‍ വിജയാഘോഷം നടത്താന്‍ മുതിര്‍ന്ന പാണ്ഡവരെ അതില്‍ നിന്ന് പിന്തിരിപ്പിച്ച ശ്രീകൃഷ്ണന്‍ അവരെ ഇരുളിന്റെ മറവില്‍ ഓഘവതി എന്ന നദിയുടെ തീരത്ത് എത്തിച്ചു.ആ രാത്രി പാണ്ഡവശിബരം അശ്വഥാമാവിന്റെ പ്രതികാരാഗ്നിയില്‍ വെന്തുവെന്നീരായി.നടുക്കുന്ന ആ ദൃശ്യം കാണും വരെ പാണ്ടവര്‍ക്ക് ശ്രീകൃഷ്ണന്റെ നടപടികളില്‍ അമര്‍ഷവും നീരസവും നിരാശയും ഉണ്ടായിരുന്നു.ഐതിഹാസികമായ കുരുക്ഷേത്ര യുദ്ധത്തില്‍ വിജയിച്ചിട്ടു വിജയോന്മാധം പ്രകടിപ്പിക്കാന്‍ അനുവദിക്കാന്‍ മോണം ആച്ചരിപ്പിച്ചു ഇരുട്ടില്‍ തപ്പിതടഞ്ഞ് തങ്ങളെ ഓഘവതീ തീരത്ത് എത്തിച്ച ശ്രീകൃഷ്ണന്‍ ദിവ്യചക്ഷുസുള്ള തങ്ങളുടെ ദിവ്യകവചം തന്നെയാണെന്ന് പാണ്ഡവര്‍ അനുഭവിച്ചറിഞ്ഞു..
നന്മനിറഞ്ഞ മനസ്സുല്ലവരൊക്കെ ഈശ്വരന്റെ ദിവ്യമായ പരിരക്ഷക്ക് അര്‍ഹരാണ്.അരൂപിയായ ഈശ്വരന്റെ അദൃശ്യകരങ്ങള്‍ നാം അറിയാതെ തന്നെ നമ്മെ സംരക്ഷിക്കുന്നു.ഋജുവായ മനസ്സുള്ളവരെ അദ്ദേഹം ശരിയായ ദിശയിലേക്ക് നയിക്കുന്നു.പാലാഴി പോലെ ശുദ്ധിയുള്ള മനസ്സിന്റെ നിര്‍മലമായ ഉള്ളറകളില്‍ നിന്നും ശംഖനാദം പോലെ ഭഗവാന്റെ വചനാമൃതം പ്രവഹിക്കുന്നു. അതിനെ നമുക്ക് ധിക്കരിക്കാതിരിക്കാം.ദിവ്യരക്ഷ
ാകവചതിനുള്ളില്‍ വിശ്വാസത്തോടെ പ്രവേശിക്കാം..
നാം പലരാല്‍ സംരക്ഷിക്കപെടുന്നവരാണ്.എന്നാല്‍ ലഭ്യമായി കൊണ്ടിരിക്കുന്ന സംരക്ഷണതെപറ്റി പലപ്പോഴും നമ്മള്‍ ബോധാവാനമാരല്ല. അര്‍ജുനന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.ഒരു ദിവ്യ ശിരോരത്നത്താല്‍ ശോഭിതനായിരുന്ന ഗുരുപുത്രനായ അശ്വഥാമാവിനെ എളുപ്പത്തില്‍ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അര്‍ജുനന് അറിയാമായിരുന്നു.എന്നാല്‍ പല പ്രഗല്‍ഭരുമായും ഏറ്റുമുട്ടുമ്പോള്‍ എവിടുന്നോക്കെയോ തനിക്ക് പരിരക്ഷ കിട്ടികൊണ്ടിരിക്കുന്നതായി അര്‍ജുനന് അനുഭവപ്പെട്ടു. അഗ്നിതേജസ്സുള്ള ഒരു പുരുഷന്‍ ശൂലവും പേറിക്കൊണ്ട് തനിക്കായി ശത്രുക്കളെ നേരിടുന്നതും ആ തേജസ്വിയുടെ കരങ്ങള്‍ക്കൊണ്ട് പലരും വധിക്കപെടുന്നതും കണ്ടു.. പക്ഷെ അത്തരത്തില്‍ വധിക്കപ്പെട്ടവര്‍ " അര്‍ജുനന്റെ കരങ്ങളാല്‍ വീരഗതി പ്രാപിച്ചവര്‍ " എന്ന് ഉത്ഘോഷിക്കപ്പെട്ടു.ആരോ ചെയ്ത വീരക്രിത്യങ്ങളുടെ പേരില്‍ തനിക്ക് ഖ്യാതി ലഭിക്കുന്നുവെന്നത് അര്‍ജുനനെ ചിന്താകുഴപ്പത്തിലാക്കി.തുടര്‍ന്ന്‍ ഭഗവാന്‍ വ്യാസന്‍ അര്‍ജുനന്റെ മുന്‍പാകെ പ്രത്യക്ഷപ്പെട്ടു കാര്യങ്ങള്‍ വിശദീകരിച്ചു.തന്റെ മുന്നില്‍ അഗ്നി പോലെ പടര്‍ന്നു നിന്നിരുന്ന വീര പുരുഷന്‍ സാക്ഷാല്‍ ശ്രീപരമേശ്വരനായിരുന്നുവെന്നു അര്‍ജുനന് ബോധ്യപ്പെട്ടു.തനിക്ക് കിട്ടികൊണ്ടിരുന്ന ദിവ്യപരിരക്ഷയുടെ മഹത്വം അര്‍ജുനന്‍ തിരിച്ചറിഞ്ഞു.ഇത്തരം അനുഭവങ്ങള്‍ പിന്നീടും അര്‍ജുനനുണ്ടായി.
അര്‍ജുനന്റെ ശിരസ്സ് ലക്ഷ്യമാക്കി വന്ന കര്‍ണന്റെ നാഗാസ്ത്രത്തില്‍ നിന്നും അദ്ധേഹത്തെ രക്ഷിക്കുവാനായി ശ്രീകൃഷ്ണന്‍ തേര്‍തട്ട് പെട്ടെന്ന് ചിവിട്ടി താഴ്ത്തി. അര്‍ജുനന്റെ ശിരസ്സിനു പകരം കിരീടം നാഗാസ്ത്രത്തിനു ഇരയായി.കുരുക്ഷേത്ര യുദ്ധത്തിന്റെ പതിനെട്ടാം ദിവസം ദുര്യോധനനെ വീഴ്ത്തി വിജയശ്രീലാളിതരായ പാണ്ഡവര്‍ തങ്ങളുടെ ശിബിരത്തിലേക്ക് മടങ്ങി. അര്‍ജുനന്റെ രഥം നയിച്ച് പാണ്ഡവശിബിരത്തിലെത്തിയ ശ്രീകൃഷ്ണന്‍ അര്‍ജുനനോട് ഗാണ്ടീവവും ആവനാഴിയും എടുത് കൊണ്ട് എത്രയും പെട്ടെന്ന് ഇറങ്ങി മാറുവാന്‍ നിര്‍ദ്ദേശിച്ചു. അനാവശ്യമായ ധൃതി കാട്ടുന്നതെന്തിനെന്നു ശങ്കിച്ചെങ്കിലും അര്‍ജുനന്‍ ശ്രീകൃഷ്ണനെ അനുസരിച്ചു.അര്‍ജുനന്‍ ഇറങ്ങിയതിനു ശേഷം ശ്രീകൃഷ്ണന്‍ രഥത്തില്‍ നിന്ന് ഇറങ്ങി മാറിയതും ആ രഥം കുതിരകള്‍ സഹിതം കത്തി ചാമ്പലായി. പരിഭ്രമിച്ചു നിന്ന അര്‍ജുനനെ സാന്ത്വനിപ്പിച്ചു കൊണ്ട് ശ്രീകൃഷ്ണന്‍ പറഞ്ഞു : "വാസ്തവത്തില്‍ ഈ രഥം മുന്‍പ് തന്നെ നശിച്ചു കഴിഞ്ഞതാണ്. ഇത് വരെ എന്റെ സാന്നിധ്യം ഒഴിയാതിരുന്നത് കൊണ്ടാണ് അത് കത്തിയമരാതിരുന്നത് ".
താന്‍ സഞ്ചരിച്ചിരുന്നത് ഒരു മായാ രഥത്തിലായിരുന്നുവെന്നും ശ്രീകൃഷ്ണന്‍ തന്റെ ദിവ്യരക്ഷാകവചമാണെന്നും അര്‍ജുനന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു.രാത്രിയില്‍ വിജയാഘോഷം നടത്താന്‍ മുതിര്‍ന്ന പാണ്ഡവരെ അതില്‍ നിന്ന് പിന്തിരിപ്പിച്ച ശ്രീകൃഷ്ണന്‍ അവരെ ഇരുളിന്റെ മറവില്‍ ഓഘവതി എന്ന നദിയുടെ തീരത്ത് എത്തിച്ചു.ആ രാത്രി പാണ്ഡവശിബരം അശ്വഥാമാവിന്റെ പ്രതികാരാഗ്നിയില്‍ വെന്തുവെന്നീരായി.നടുക്കുന്ന ആ ദൃശ്യം കാണും വരെ പാണ്ടവര്‍ക്ക് ശ്രീകൃഷ്ണന്റെ നടപടികളില്‍ അമര്‍ഷവും നീരസവും നിരാശയും ഉണ്ടായിരുന്നു.ഐതിഹാസികമായ കുരുക്ഷേത്ര യുദ്ധത്തില്‍ വിജയിച്ചിട്ടു വിജയോന്മാധം പ്രകടിപ്പിക്കാന്‍ അനുവദിക്കാന്‍ മോണം ആച്ചരിപ്പിച്ചു ഇരുട്ടില്‍ തപ്പിതടഞ്ഞ് തങ്ങളെ ഓഘവതീ തീരത്ത് എത്തിച്ച ശ്രീകൃഷ്ണന്‍ ദിവ്യചക്ഷുസുള്ള തങ്ങളുടെ ദിവ്യകവചം തന്നെയാണെന്ന് പാണ്ഡവര്‍ അനുഭവിച്ചറിഞ്ഞു..
നന്മനിറഞ്ഞ മനസ്സുല്ലവരൊക്കെ ഈശ്വരന്റെ ദിവ്യമായ പരിരക്ഷക്ക് അര്‍ഹരാണ്.അരൂപിയായ ഈശ്വരന്റെ അദൃശ്യകരങ്ങള്‍ നാം അറിയാതെ തന്നെ നമ്മെ സംരക്ഷിക്കുന്നു.ഋജുവായ മനസ്സുള്ളവരെ അദ്ദേഹം ശരിയായ ദിശയിലേക്ക് നയിക്കുന്നു.പാലാഴി പോലെ ശുദ്ധിയുള്ള മനസ്സിന്റെ നിര്‍മലമായ ഉള്ളറകളില്‍ നിന്നും ശംഖനാദം പോലെ ഭഗവാന്റെ വചനാമൃതം പ്രവഹിക്കുന്നു. അതിനെ നമുക്ക് ധിക്കരിക്കാതിരിക്കാം.ദിവ്യരക്ഷ
ാകവചതിനുള്ളില്‍ വിശ്വാസത്തോടെ പ്രവേശിക്കാം..
ശരീരത്തോടുള്ള താല്‍പര്യം അവസാനിപ്പിക്കണം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം30
മയി സര്‍വ്വാണി കര്‍മ്മാണി
സംന്യസ്യാദ്ധ്യാത്മ ചേതസാ
നിരാശീര്‍നിര്‍മ്മാമോ ഭൂത്വ
യുദ്ധ്യസ്വ വിഗതജ്വരഃ
അര്‍ഥം :
അല്ലയോ അര്‍ജ്ജുന, സകലകര്‍മ്മങ്ങളേയും എന്നിലര്‍പ്പിച്ചിട്ട്, മനസ്സിനെ പരമാത്മാവിലര്‍പ്പിച്ച് നിഷ്കാമനും മമതയില്ലാത്തവനും വ്യസനത്തെ ത്യജിച്ചവനുമായി യുദ്ധം ചെയ്താലും.
ഭാഷ്യം :
ആകയാല്‍ വിഹിതമായ എല്ലാ കര്‍മ്മങ്ങളും സമ്പൂര്‍ണ്ണമായി എന്നില്‍ സമര്‍പ്പിച്ചുകൊണ്ട് ചെയ്യുക. അപ്പോഴോക്കെയും നിന്റെ മനസ്സ് എന്നില്‍ തന്നെ ഏകാഗ്രമായി ഉറപ്പിച്ചിരിക്കണം. “ഇതാണ് കര്‍മ്മം, ഞാനാണ് ഇത് ചെയ്യുന്നത്, ഞാന്‍ ഇത് ചെയ്യും. ” എന്ന വിധത്തിലുള്ള അഹന്ത ഒരിക്കലും മനസ്സില്‍ തോന്നരുത്. ശരീരത്തോട് ഉള്ള താല്‍പര്യം അവസാനിപ്പിക്കണം. ആഗ്രഹങ്ങളെല്ലാം കൈവെടിയണം. അതിനുശേഷം വന്നു ചേരുന്ന എല്ലാ ഇന്ദ്രിയ വിഷയങ്ങളും അനുഭവിച്ചു കൊള്ളുക. ഇനി വില്ല്‍കൈയ്യിലെടുക്കുക. തേരില്‍ കയറി ശാന്തവും ദൃഢവും ആയ മനസ്സോടുകൂടി ക്ഷാത്രധര്‍മ്മം പാലിക്കുക. അപ്രകാരം നിന്റെ കീര്‍ത്തി ലോകത്തെങ്ങും പരക്കട്ടെ. തിന്മയുടെ നിരന്തരമായ പീഡനത്തില്‍നിന്ന് ലോകത്തെ രക്ഷിക്കുക. അല്ലയോ പാര്‍ത്ഥ, സംശയങ്ങളെല്ലാം ദൂരെ അകറ്റുക. യുദ്ധത്തെപ്പറ്റി മാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുക.
ശ്ലോകം30
മയി സര്‍വ്വാണി കര്‍മ്മാണി
സംന്യസ്യാദ്ധ്യാത്മ ചേതസാ
നിരാശീര്‍നിര്‍മ്മാമോ ഭൂത്വ
യുദ്ധ്യസ്വ വിഗതജ്വരഃ
അര്‍ഥം :
അല്ലയോ അര്‍ജ്ജുന, സകലകര്‍മ്മങ്ങളേയും എന്നിലര്‍പ്പിച്ചിട്ട്, മനസ്സിനെ പരമാത്മാവിലര്‍പ്പിച്ച് നിഷ്കാമനും മമതയില്ലാത്തവനും വ്യസനത്തെ ത്യജിച്ചവനുമായി യുദ്ധം ചെയ്താലും.
ഭാഷ്യം :
ആകയാല്‍ വിഹിതമായ എല്ലാ കര്‍മ്മങ്ങളും സമ്പൂര്‍ണ്ണമായി എന്നില്‍ സമര്‍പ്പിച്ചുകൊണ്ട് ചെയ്യുക. അപ്പോഴോക്കെയും നിന്റെ മനസ്സ് എന്നില്‍ തന്നെ ഏകാഗ്രമായി ഉറപ്പിച്ചിരിക്കണം. “ഇതാണ് കര്‍മ്മം, ഞാനാണ് ഇത് ചെയ്യുന്നത്, ഞാന്‍ ഇത് ചെയ്യും. ” എന്ന വിധത്തിലുള്ള അഹന്ത ഒരിക്കലും മനസ്സില്‍ തോന്നരുത്. ശരീരത്തോട് ഉള്ള താല്‍പര്യം അവസാനിപ്പിക്കണം. ആഗ്രഹങ്ങളെല്ലാം കൈവെടിയണം. അതിനുശേഷം വന്നു ചേരുന്ന എല്ലാ ഇന്ദ്രിയ വിഷയങ്ങളും അനുഭവിച്ചു കൊള്ളുക. ഇനി വില്ല്‍കൈയ്യിലെടുക്കുക. തേരില്‍ കയറി ശാന്തവും ദൃഢവും ആയ മനസ്സോടുകൂടി ക്ഷാത്രധര്‍മ്മം പാലിക്കുക. അപ്രകാരം നിന്റെ കീര്‍ത്തി ലോകത്തെങ്ങും പരക്കട്ടെ. തിന്മയുടെ നിരന്തരമായ പീഡനത്തില്‍നിന്ന് ലോകത്തെ രക്ഷിക്കുക. അല്ലയോ പാര്‍ത്ഥ, സംശയങ്ങളെല്ലാം ദൂരെ അകറ്റുക. യുദ്ധത്തെപ്പറ്റി മാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുക.
കുചേലഭക്തികണ്ട് ഭഗവാന്‍ ചെയ്ത അനുഗ്രഹം – ഭാഗവതം (303)
കിഞ്ചിത് കരോത്യുര്‍വ്വപി യത് സ്വദത്തം
സുഹൃത്കൃതം ഹല്ഗ്വപി ഭൂരികാരീ
മയോപനീതാം പൃഥുകൈകമുഷ്ടിം
പ്രത്യഗ്രഹീത് പ്രീതിയുതോ മഹാത്മാ (10-81-35)
ഭക്തായ ചിത്രാ ഭഗവാന്‍ ഹി സംപദോ
രാജ്യം വിഭൂതിര്‍ന്ന സമര്‍ത്ഥയത്യജഃ
അദീര്‍ഘ ബോധായ വിചക്ഷണഃ സ്വയം
പശ്യന്‍ നിപാതം ധനിനാം മദോദ്‌ഭവം (10-81-37)
കൃഷ്ണന്‍ കുചേലനോടു പറഞ്ഞു:
പ്രിയമിത്രമേ, എനിക്കായി എന്ത് സമ്മാനവും കൊണ്ടാണങ്ങു വന്നിട്ടുളളത്? എനിക്ക് വിലപിടിച്ചതും പൊങ്ങച്ചമേറിയതുമായ സമ്മാനങ്ങളിലൊന്നും താല്‍പര്യമില്ല. എന്റെ സദ്ഭക്തനില്‍ നിന്നും ഒരിലയോ പൂവോ പഴമോ അല്ലെങ്കില്‍ അല്‍പം ജലമോ കിട്ടിയാല്‍ ഞാന്‍ സംപ്രീതനായി.
ശുകമുനി തുടര്‍ന്നു:
താന്‍ കൊണ്ടു വന്ന ചെറിയ അവില്‍പ്പൊതി പുറത്തെടുക്കാന്‍ കുചേലനു മടിയുളളതു കണ്ട, തന്റെ ദരിദ്രസുഹൃത്തിനെ സമ്പത്തും സൗഭാഗ്യവും സന്തോഷവും നല്‍കി അനുഗ്രഹിക്കാനുളള വ്യഗ്രതകൊണ്ട് കൃഷ്ണന്‍ കുചേലന്റെ മടിയില്‍ നിന്നും അവില്‍പ്പൊതി ബലമായി പിടിച്ചു വാങ്ങി. ‘ആഹാ, ഇതാണെനിക്കേറ്റവും പ്രിയം’ എന്നു പറഞ്ഞു കൃഷ്ണന്‍ ആ അവില്‍ വാരി തിന്നാന്‍ തുടങ്ങി. മറ്റൊരു പിടികൂടി വാരി വായില്‍ ഇടാന്‍ തുടങ്ങുമ്പോള്‍ രുക്മിണി അദ്ദേഹത്തെ തടഞ്ഞു. കൃഷ്ണന്‍ ലോകസമ്പത്തു മുഴുവന്‍ ഒരു പിടി അവിലിന് പകരമായി നല്‍കി കഴിഞ്ഞിരുന്നു.
കൃഷ്ണനുമായി ഒരു രാത്രി പഴയകഥകള്‍ പറഞ്ഞും ഭഗവാന്റെ പരമാനന്ദ സാമീപ്യാനുഗ്രഹം നുകര്‍ന്നും കുചേലന്‍ കൊട്ടാരത്തില്‍ കഴിഞ്ഞു. രാവിലെ സ്വഗൃഹത്തിലേക്ക് പുറപ്പെട്ടു. ഭഗവാന്റെ ഭക്തപ്രേമം, വിനയം, ബ്രാഹ്മണഭക്തി, പരമസൗഹൃദം, അഭിഗമ്യത – എല്ലാറ്റിനെയും പറ്റിയോര്‍ത്ത് കുചേലന്‍ നടന്നു. പെട്ടെന്നദ്ദേഹം ഓര്‍മ്മിച്ചു. ഭഗവാന്‍ ഒന്നും തന്നയച്ചില്ലല്ലോ. എന്നാല്‍ പെട്ടെന്നു തന്നെ സ്വയം പറഞ്ഞു: ‘കൃഷ്ണന്‍ എനിക്ക് സമ്പത്തൊന്നും തന്നനുഗ്രഹിക്കാത്തതു ശരിതന്നെ. എന്നേപ്പോലെ ദരിദ്രനായൊരുവന് സമ്പത്തു തന്നനുഗ്രഹിച്ചാല്‍ ഞാന്‍ അദ്ദേഹത്തെ മറക്കാനിടയായേക്കും’.
ദരിദ്രനായ ആ ബ്രാഹ്മണന്‍ തന്റെ ഗ്രാമത്തിലെത്തിയപ്പോള്‍ അവിടമാകെ മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ വീടൊരു കൊട്ടാരമായിരിക്കുന്നു. കല്ലുകളും മുത്തുകളും രത്നങ്ങളും പതിച്ച, ആനക്കൊമ്പും സ്വര്‍ണ്ണവും കൊണ്ടലങ്കരിച്ച കമനീയമായൊരു കൊട്ടാരം. ചിത്രപ്പണികളുളള ദീപസ്തംഭങ്ങളില്‍ നിന്നും തൂക്കിയിട്ട രത്നങ്ങളില്‍ നിന്നും പ്രഭ പരന്നു. ചുവരുകള്‍ സ്ഫടികനിര്‍മ്മിതം. വീട്ടിലെ സ്ത്രീകള്‍ വിലയേറിയ ആടയാഭരണങ്ങള്‍ അണിഞ്ഞിരിക്കുന്നു. ഇതെല്ലാം കൃഷ്ണന്റെ അനുഗ്രഹം മാത്രമാണെന്നു കുചേലന്‍ മനസ്സിലാക്കി. എന്തദ്ഭുതം! അദ്ദേഹമാലോചിച്ചു. ഇതൊന്നും അദ്ദേഹം എന്നോട് സൂചിപ്പിക്കുകപോലും ചെയ്തില്ല. എന്നാല്‍ ആ നിന്തിരുവടിക്കായി കൊണ്ടുപോയ അവില്‍ പൊതിയില്‍നിന്നും എന്തെല്ലാമാണുണ്ടായിരിക്കുന്നത്. എന്നെന്നേക്കും അവിടുത്തെ ഭക്തനായും സുഹൃത്തായും സേവകനായും ജന്മജന്മാന്തരങ്ങള്‍ കഴിയാനിടവരട്ടെ. ഭഗവാനു തീര്‍ച്ചയായും തന്റെ ഭക്തന് സമ്പദനുഗ്രഹം നല്‍കാന്‍ കഴിയും എന്നാല്‍ ആ അനുഗ്രഹം ഒരു ശാപമായി മാറിയേക്കാം എന്നളളതുകൊണ്ട് ഭഗവാന്‍ അതു നല്‍കുന്നില്ല തന്നെ. അങ്ങനെ സമാധാനിച്ച് ബ്രാഹ്മണന്‍ ഗൃഹസ്ഥാശ്രമജീവിതം തുടര്‍ന്നു. സുഖ സമ്പത്തുക്കളില്‍ ആസക്തനാവാതെ ജീവിച്ച് അനുദിനം തന്റെ ഭക്തി വളര്‍ത്തി അദ്ദേഹം സുകൃതം നേടി. ഭഗവാന്റെ ബ്രാഹ്മണപ്രേമത്തിന്റെ ഈ കഥ ശ്രവിക്കുന്ന ഏവര്‍ക്കും ഭഗവല്‍പ്രേമമുണ്ടാവുന്നതാണ്. കര്‍മ്മഫലങ്ങളും അവരെ തീണ്ടുന്നതല്ല.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF
സുഹൃത്കൃതം ഹല്ഗ്വപി ഭൂരികാരീ
മയോപനീതാം പൃഥുകൈകമുഷ്ടിം
പ്രത്യഗ്രഹീത് പ്രീതിയുതോ മഹാത്മാ (10-81-35)
ഭക്തായ ചിത്രാ ഭഗവാന്‍ ഹി സംപദോ
രാജ്യം വിഭൂതിര്‍ന്ന സമര്‍ത്ഥയത്യജഃ
അദീര്‍ഘ ബോധായ വിചക്ഷണഃ സ്വയം
പശ്യന്‍ നിപാതം ധനിനാം മദോദ്‌ഭവം (10-81-37)
കൃഷ്ണന്‍ കുചേലനോടു പറഞ്ഞു:
പ്രിയമിത്രമേ, എനിക്കായി എന്ത് സമ്മാനവും കൊണ്ടാണങ്ങു വന്നിട്ടുളളത്? എനിക്ക് വിലപിടിച്ചതും പൊങ്ങച്ചമേറിയതുമായ സമ്മാനങ്ങളിലൊന്നും താല്‍പര്യമില്ല. എന്റെ സദ്ഭക്തനില്‍ നിന്നും ഒരിലയോ പൂവോ പഴമോ അല്ലെങ്കില്‍ അല്‍പം ജലമോ കിട്ടിയാല്‍ ഞാന്‍ സംപ്രീതനായി.
ശുകമുനി തുടര്‍ന്നു:
താന്‍ കൊണ്ടു വന്ന ചെറിയ അവില്‍പ്പൊതി പുറത്തെടുക്കാന്‍ കുചേലനു മടിയുളളതു കണ്ട, തന്റെ ദരിദ്രസുഹൃത്തിനെ സമ്പത്തും സൗഭാഗ്യവും സന്തോഷവും നല്‍കി അനുഗ്രഹിക്കാനുളള വ്യഗ്രതകൊണ്ട് കൃഷ്ണന്‍ കുചേലന്റെ മടിയില്‍ നിന്നും അവില്‍പ്പൊതി ബലമായി പിടിച്ചു വാങ്ങി. ‘ആഹാ, ഇതാണെനിക്കേറ്റവും പ്രിയം’ എന്നു പറഞ്ഞു കൃഷ്ണന്‍ ആ അവില്‍ വാരി തിന്നാന്‍ തുടങ്ങി. മറ്റൊരു പിടികൂടി വാരി വായില്‍ ഇടാന്‍ തുടങ്ങുമ്പോള്‍ രുക്മിണി അദ്ദേഹത്തെ തടഞ്ഞു. കൃഷ്ണന്‍ ലോകസമ്പത്തു മുഴുവന്‍ ഒരു പിടി അവിലിന് പകരമായി നല്‍കി കഴിഞ്ഞിരുന്നു.
കൃഷ്ണനുമായി ഒരു രാത്രി പഴയകഥകള്‍ പറഞ്ഞും ഭഗവാന്റെ പരമാനന്ദ സാമീപ്യാനുഗ്രഹം നുകര്‍ന്നും കുചേലന്‍ കൊട്ടാരത്തില്‍ കഴിഞ്ഞു. രാവിലെ സ്വഗൃഹത്തിലേക്ക് പുറപ്പെട്ടു. ഭഗവാന്റെ ഭക്തപ്രേമം, വിനയം, ബ്രാഹ്മണഭക്തി, പരമസൗഹൃദം, അഭിഗമ്യത – എല്ലാറ്റിനെയും പറ്റിയോര്‍ത്ത് കുചേലന്‍ നടന്നു. പെട്ടെന്നദ്ദേഹം ഓര്‍മ്മിച്ചു. ഭഗവാന്‍ ഒന്നും തന്നയച്ചില്ലല്ലോ. എന്നാല്‍ പെട്ടെന്നു തന്നെ സ്വയം പറഞ്ഞു: ‘കൃഷ്ണന്‍ എനിക്ക് സമ്പത്തൊന്നും തന്നനുഗ്രഹിക്കാത്തതു ശരിതന്നെ. എന്നേപ്പോലെ ദരിദ്രനായൊരുവന് സമ്പത്തു തന്നനുഗ്രഹിച്ചാല്‍ ഞാന്‍ അദ്ദേഹത്തെ മറക്കാനിടയായേക്കും’.
ദരിദ്രനായ ആ ബ്രാഹ്മണന്‍ തന്റെ ഗ്രാമത്തിലെത്തിയപ്പോള്‍ അവിടമാകെ മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ വീടൊരു കൊട്ടാരമായിരിക്കുന്നു. കല്ലുകളും മുത്തുകളും രത്നങ്ങളും പതിച്ച, ആനക്കൊമ്പും സ്വര്‍ണ്ണവും കൊണ്ടലങ്കരിച്ച കമനീയമായൊരു കൊട്ടാരം. ചിത്രപ്പണികളുളള ദീപസ്തംഭങ്ങളില്‍ നിന്നും തൂക്കിയിട്ട രത്നങ്ങളില്‍ നിന്നും പ്രഭ പരന്നു. ചുവരുകള്‍ സ്ഫടികനിര്‍മ്മിതം. വീട്ടിലെ സ്ത്രീകള്‍ വിലയേറിയ ആടയാഭരണങ്ങള്‍ അണിഞ്ഞിരിക്കുന്നു. ഇതെല്ലാം കൃഷ്ണന്റെ അനുഗ്രഹം മാത്രമാണെന്നു കുചേലന്‍ മനസ്സിലാക്കി. എന്തദ്ഭുതം! അദ്ദേഹമാലോചിച്ചു. ഇതൊന്നും അദ്ദേഹം എന്നോട് സൂചിപ്പിക്കുകപോലും ചെയ്തില്ല. എന്നാല്‍ ആ നിന്തിരുവടിക്കായി കൊണ്ടുപോയ അവില്‍ പൊതിയില്‍നിന്നും എന്തെല്ലാമാണുണ്ടായിരിക്കുന്നത്. എന്നെന്നേക്കും അവിടുത്തെ ഭക്തനായും സുഹൃത്തായും സേവകനായും ജന്മജന്മാന്തരങ്ങള്‍ കഴിയാനിടവരട്ടെ. ഭഗവാനു തീര്‍ച്ചയായും തന്റെ ഭക്തന് സമ്പദനുഗ്രഹം നല്‍കാന്‍ കഴിയും എന്നാല്‍ ആ അനുഗ്രഹം ഒരു ശാപമായി മാറിയേക്കാം എന്നളളതുകൊണ്ട് ഭഗവാന്‍ അതു നല്‍കുന്നില്ല തന്നെ. അങ്ങനെ സമാധാനിച്ച് ബ്രാഹ്മണന്‍ ഗൃഹസ്ഥാശ്രമജീവിതം തുടര്‍ന്നു. സുഖ സമ്പത്തുക്കളില്‍ ആസക്തനാവാതെ ജീവിച്ച് അനുദിനം തന്റെ ഭക്തി വളര്‍ത്തി അദ്ദേഹം സുകൃതം നേടി. ഭഗവാന്റെ ബ്രാഹ്മണപ്രേമത്തിന്റെ ഈ കഥ ശ്രവിക്കുന്ന ഏവര്‍ക്കും ഭഗവല്‍പ്രേമമുണ്ടാവുന്നതാണ്. കര്‍മ്മഫലങ്ങളും അവരെ തീണ്ടുന്നതല്ല.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF
ഗീത പഠിച്ചാല്‍ എന്ത് ഗുണമുണ്ടാകുമെന്നാണ് ഗീതാമാഹാത്മ്യം പറയുന്നത് ?
ഗീത പഠിച്ചാല്‍ എന്ത് ഗുണമുണ്ടാകുമെന്നാണ് ഗീതാമാഹാത്മ്യം പറയുന്നത് ?
--> ദേഹത്തിലെ അഴുക്കുപോകാന്‍ ദിവസവും ശുദ്ധജലത്തില്‍ കുളിക്കുന്നു. ഒരിക്കല്‍ ഗീതയാകുന്ന പവിത്രജലത്തില്‍ കുളിച്ചാല്‍ ,ശ്രദ്ദിച്ചു പഠിച്ചാല്‍ , സംസാരജീവിതം മൂലമുണ്ടാകുന്ന പപമാകുന്ന അഴുക്കില്‍ നിന്നും മുക്തി കിട്ടും
2 . ഗീതാമാഹാത്മ്യത്തെ കുറിച്ച് വിഷ്ണുഭഗവാന്‍ ഭൂമി ദേവിയോട് പറഞ്ഞിട്ടുള്ളതില്‍ പ്രാധാന്യം ഏതിനാണ് ?
-->ഞാന്‍ ഗീതയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഗീതയാണ് എന്റെ ശ്രേഷ്ടമായ ആലയം .ഗീതയിലെ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ഞാന്‍ മൂന്നു ലോകവും പാലിക്കുന്നത് .
3 . ക്ഷത്രിയ ധര്‍മം എന്താണെന്നാണ് ഭഗവാന്‍ പറയുന്നത് ?
--> ക്ഷത്രിയന് യുദ്ധത്തേക്കാള്‍ ശ്രേഷ്ടമായ ധര്‍മം മറ്റൊന്നില്ല .ധര്‍മ്മയുധത്തിനു അവസരം ലഭിക്കുന്ന ക്ഷത്രിയര്‍ സുഖികളായി തീരും. ക്ഷത്രിയന്‍ യുദ്ധത്തില്‍ നിന്നും പിന്തിരിയാന്‍ പാടില്ല .
4 . ഒരുവന് മരണത്തിലും മോശമായിട്ടുള്ളത് ഏതാണ് ?
-->ആദരിച്ചു ബഹുമാനിച്ചു പുകഴ്ത്തിയിരുന്ന ആളുകള്‍ പിന്നീട് നിന്ദിക്കുന്നതാണ് മരണത്തിലും ദുഖകരം !
5 . കര്‍മ്മത്തെ കുറിച്ച് ഗീതയില്‍ എന്ത് പറയുന്നു ?
--> ഒരുവന്‍ ഒരു നിമിഷം പോലും കര്‍മ്മം ചെയ്യതിരിക്കുന്നില്ല . പ്രകൃതി സിദ്ധാമായിട്ടുള്ള രാഗദ്വെഷാടികള്‍ക്ക് വഴങ്ങി മനുഷ്യന്‍ കര്‍മം ചെയ്തുകൊണ്ടേയിരിക്കും . ഞാനൊന്നും ചെയ്യുന്നില്ല എന്ന് പറയുന്നവന്‍ മൂടനാണ്.എന്തെങ്ങിലും പ്രവൃത്തി ചെയ്യുന്നതാണ് നല്ലത് .ശരീരം നിലനില്‍ക്കനമെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്തെ പറ്റൂ.അതിനാല്‍ നിശ്ചയമായും കര്‍മം അനുഷ്ടിക്കണം .
6 .ദൃഡബുദ്ധിയുടെ ലക്ഷണം എന്താണ് ?
-->ആമ കൈകാലുകളും തലയും പിന്‍വലിക്കുന്നതുപോലെ ഇന്ദ്രിയങ്ങളെ വിഷയ വാസനകളില്‍ നിന്നും പിന്‍വലിക്കുന്നവന്റെ ബുദ്ധിയാണ് ദൃടമായിട്ടുള്ളത്
7 .ഒരുവന്റെ നാശത്തിനുള്ള കാരണം എന്ത് ?
-->ദര്‍ശന സ്പര്‍ശന ആദികളായ വിഷയങ്ങളെ നിരൂപിച്ചു കൊണ്ടിരിക്കുന്നവന് അത് ലഭിക്കണമെന്ന് ആശയുണ്ടാകും . അത് സാധിക്കാതെ വരുമ്പോള്‍ കൊപമുണ്ടാകും . കോപം വര്‍ധിച്ചാല്‍ ബുദ്ധി നേരെ അല്ലാതാവും . അപ്പോള്‍ സകലതും നശിക്കും .
8 . ആരാണ് ശാന്തിയെ പ്രാപിക്കുന്നത് ?
-->സകല ആഗ്രഹങ്ങളും വെടിഞ്ഞു ഒന്നിനോടും താല്‍പര്യമില്ലാതെ അഹങ്കാരലെശമന്യേ തന്റെതെന്ന ചിന്ത അല്പം പോലുമില്ലാതെ ജീവിക്കുന്നവന്‍ ശാന്തിയെ പ്രാപിക്കുന്നു .
9 . ലോകത്തില്‍ രണ്ടു നിഷ്ടകള്‍ ഉണ്ടെന്നു പറയുന്നു . അവ ഇതെല്ലാം ആണ്?
--> സംഖ്യന്മാര്‍ക്ക് ജ്ഞാനയോഗവും യോഗികള്‍ക്ക് കര്‍മ്മയോഗവും ആണ് ഭഗവാന്‍ നേരത്തെ പറഞ്ഞിട്ടുള്ള രണ്ടു നിഷ്ടകള്‍
10 . ഈ ലോകം എങ്ങിനെ ആണ് നിലകൊള്ളുന്നത് ?
-->കര്‍മ്മവുമായി ബന്ധിച്ചാണ് ലോകം നിലകൊള്ളുന്നത് .
11 . ജീവജാലങ്ങള്‍ ഉണ്ടാകുന്നത് എവിടെ നിന്നാണ് ?
--> ആഹാരത്തില്‍ നിന്ന്
12 .ആഹാരം എവിടെ നിന്നുണ്ടാകുന്നു ?
--> മേഘത്തില്‍ (മഴ )നിന്ന്
13 . മേഘം എങ്ങിനെ ഉണ്ടാകുന്നു ?
-->യജ്ഞത്തില്‍ നിന്ന്
14 .യജ്ഞം എങ്ങിനെ ഉണ്ടാവുന്നു ?
-->കര്‍മ്മത്തില്‍ നിന്ന്
15 .കര്‍മം എവിടെ നിന്ന് ഉദ്ഭവിക്കുന്നു ?
-->ബ്രഹ്മത്തില്‍ നിന്ന്
16 .ബ്രഹ്മം എവിടെ നിന്നുണ്ടാവുന്നു?
--> അക്ഷരത്തില്‍ നിന്ന്
17 . എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ശാശ്വതമായ ബ്രഹ്മം എന്തിലാണ് ഉറച്ചിരിക്കുന്നത് ?
-->യജ്ഞത്തില്‍
18 . ഞാന്‍ ആണ് ഇതെല്ലം ചെയ്യുന്നത് എന്ന് കരുതുന്നവര്‍ ആരാണ് ?
--> അഹങ്കാരം കൊണ്ട് ബുദ്ധി വൈകല്യം സംഭവിച്ചവര്‍ ഇതെല്ലാം ഞാന്‍ ആണ് ചെയ്യുന്നത് , ഞാന്‍ ഇല്ലെങ്ങില്‍ -ഇല്ലായിരുന്നെങ്ങില്‍ ഇതെല്ലാം നശിക്കുമാരുന്നു എന്ന് അഹങ്കരിക്കും .
19 .ഈശ്വരാനുഗ്രഹം എങ്ങിനെ ആണ് ലഭിക്കുന്നത് ?
--> ആര് , ഏതു രൂപത്തില്‍ ഈശ്വരനെ ഭാജിക്കുന്നുന്വോ അതിനു അനുരൂപമായ ഫലം ഈശ്വരന്‍ നല്‍കുന്നു .
20 . ചാതുര്‍വര്‍ണ്യത്തെ -നാല് ജാതികളെപ്പറ്റി ഗീതയില്‍ എന്താണ് പറയുന്നത് ?
--> നാല് ജാതികളും ഭഗവാന്‍ തന്നെ ആണ് സൃഷ്ടിച്ചത് . അവരിലെ ഗുണത്തെയും , കാര്‍മങ്ങളെയും അടിസ്താനമാക്കിയാനത് . (ഇതാണ് ഭഗവാന്‍ ഗീതയില്‍ പറയുന്നത് .ജാതി ജനനത്തെ അടിസ്താനമാക്കിയല്ലെന്നു അറിയാന്‍ ഇതിലധികം എന്താണ് വേണ്ടത് )
നന്ദി അഭായകുമാര്‍ ചേട്ടന്‍
(കടപ്പാട് :സ്വാമി ധര്‍മാനന്ദതീര്‍ഥ )
--> ദേഹത്തിലെ അഴുക്കുപോകാന്‍ ദിവസവും ശുദ്ധജലത്തില്‍ കുളിക്കുന്നു. ഒരിക്കല്‍ ഗീതയാകുന്ന പവിത്രജലത്തില്‍ കുളിച്ചാല്‍ ,ശ്രദ്ദിച്ചു പഠിച്ചാല്‍ , സംസാരജീവിതം മൂലമുണ്ടാകുന്ന പപമാകുന്ന അഴുക്കില്‍ നിന്നും മുക്തി കിട്ടും
2 . ഗീതാമാഹാത്മ്യത്തെ കുറിച്ച് വിഷ്ണുഭഗവാന്‍ ഭൂമി ദേവിയോട് പറഞ്ഞിട്ടുള്ളതില്‍ പ്രാധാന്യം ഏതിനാണ് ?
-->ഞാന്‍ ഗീതയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഗീതയാണ് എന്റെ ശ്രേഷ്ടമായ ആലയം .ഗീതയിലെ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ഞാന്‍ മൂന്നു ലോകവും പാലിക്കുന്നത് .
3 . ക്ഷത്രിയ ധര്‍മം എന്താണെന്നാണ് ഭഗവാന്‍ പറയുന്നത് ?
--> ക്ഷത്രിയന് യുദ്ധത്തേക്കാള്‍ ശ്രേഷ്ടമായ ധര്‍മം മറ്റൊന്നില്ല .ധര്‍മ്മയുധത്തിനു അവസരം ലഭിക്കുന്ന ക്ഷത്രിയര്‍ സുഖികളായി തീരും. ക്ഷത്രിയന്‍ യുദ്ധത്തില്‍ നിന്നും പിന്തിരിയാന്‍ പാടില്ല .
4 . ഒരുവന് മരണത്തിലും മോശമായിട്ടുള്ളത് ഏതാണ് ?
-->ആദരിച്ചു ബഹുമാനിച്ചു പുകഴ്ത്തിയിരുന്ന ആളുകള്‍ പിന്നീട് നിന്ദിക്കുന്നതാണ് മരണത്തിലും ദുഖകരം !
5 . കര്‍മ്മത്തെ കുറിച്ച് ഗീതയില്‍ എന്ത് പറയുന്നു ?
--> ഒരുവന്‍ ഒരു നിമിഷം പോലും കര്‍മ്മം ചെയ്യതിരിക്കുന്നില്ല . പ്രകൃതി സിദ്ധാമായിട്ടുള്ള രാഗദ്വെഷാടികള്‍ക്ക് വഴങ്ങി മനുഷ്യന്‍ കര്‍മം ചെയ്തുകൊണ്ടേയിരിക്കും . ഞാനൊന്നും ചെയ്യുന്നില്ല എന്ന് പറയുന്നവന്‍ മൂടനാണ്.എന്തെങ്ങിലും പ്രവൃത്തി ചെയ്യുന്നതാണ് നല്ലത് .ശരീരം നിലനില്‍ക്കനമെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്തെ പറ്റൂ.അതിനാല്‍ നിശ്ചയമായും കര്‍മം അനുഷ്ടിക്കണം .
6 .ദൃഡബുദ്ധിയുടെ ലക്ഷണം എന്താണ് ?
-->ആമ കൈകാലുകളും തലയും പിന്‍വലിക്കുന്നതുപോലെ ഇന്ദ്രിയങ്ങളെ വിഷയ വാസനകളില്‍ നിന്നും പിന്‍വലിക്കുന്നവന്റെ ബുദ്ധിയാണ് ദൃടമായിട്ടുള്ളത്
7 .ഒരുവന്റെ നാശത്തിനുള്ള കാരണം എന്ത് ?
-->ദര്‍ശന സ്പര്‍ശന ആദികളായ വിഷയങ്ങളെ നിരൂപിച്ചു കൊണ്ടിരിക്കുന്നവന് അത് ലഭിക്കണമെന്ന് ആശയുണ്ടാകും . അത് സാധിക്കാതെ വരുമ്പോള്‍ കൊപമുണ്ടാകും . കോപം വര്‍ധിച്ചാല്‍ ബുദ്ധി നേരെ അല്ലാതാവും . അപ്പോള്‍ സകലതും നശിക്കും .
8 . ആരാണ് ശാന്തിയെ പ്രാപിക്കുന്നത് ?
-->സകല ആഗ്രഹങ്ങളും വെടിഞ്ഞു ഒന്നിനോടും താല്‍പര്യമില്ലാതെ അഹങ്കാരലെശമന്യേ തന്റെതെന്ന ചിന്ത അല്പം പോലുമില്ലാതെ ജീവിക്കുന്നവന്‍ ശാന്തിയെ പ്രാപിക്കുന്നു .
9 . ലോകത്തില്‍ രണ്ടു നിഷ്ടകള്‍ ഉണ്ടെന്നു പറയുന്നു . അവ ഇതെല്ലാം ആണ്?
--> സംഖ്യന്മാര്‍ക്ക് ജ്ഞാനയോഗവും യോഗികള്‍ക്ക് കര്‍മ്മയോഗവും ആണ് ഭഗവാന്‍ നേരത്തെ പറഞ്ഞിട്ടുള്ള രണ്ടു നിഷ്ടകള്‍
10 . ഈ ലോകം എങ്ങിനെ ആണ് നിലകൊള്ളുന്നത് ?
-->കര്‍മ്മവുമായി ബന്ധിച്ചാണ് ലോകം നിലകൊള്ളുന്നത് .
11 . ജീവജാലങ്ങള്‍ ഉണ്ടാകുന്നത് എവിടെ നിന്നാണ് ?
--> ആഹാരത്തില്‍ നിന്ന്
12 .ആഹാരം എവിടെ നിന്നുണ്ടാകുന്നു ?
--> മേഘത്തില്‍ (മഴ )നിന്ന്
13 . മേഘം എങ്ങിനെ ഉണ്ടാകുന്നു ?
-->യജ്ഞത്തില്‍ നിന്ന്
14 .യജ്ഞം എങ്ങിനെ ഉണ്ടാവുന്നു ?
-->കര്‍മ്മത്തില്‍ നിന്ന്
15 .കര്‍മം എവിടെ നിന്ന് ഉദ്ഭവിക്കുന്നു ?
-->ബ്രഹ്മത്തില്‍ നിന്ന്
16 .ബ്രഹ്മം എവിടെ നിന്നുണ്ടാവുന്നു?
--> അക്ഷരത്തില്‍ നിന്ന്
17 . എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ശാശ്വതമായ ബ്രഹ്മം എന്തിലാണ് ഉറച്ചിരിക്കുന്നത് ?
-->യജ്ഞത്തില്‍
18 . ഞാന്‍ ആണ് ഇതെല്ലം ചെയ്യുന്നത് എന്ന് കരുതുന്നവര്‍ ആരാണ് ?
--> അഹങ്കാരം കൊണ്ട് ബുദ്ധി വൈകല്യം സംഭവിച്ചവര്‍ ഇതെല്ലാം ഞാന്‍ ആണ് ചെയ്യുന്നത് , ഞാന്‍ ഇല്ലെങ്ങില്‍ -ഇല്ലായിരുന്നെങ്ങില്‍ ഇതെല്ലാം നശിക്കുമാരുന്നു എന്ന് അഹങ്കരിക്കും .
19 .ഈശ്വരാനുഗ്രഹം എങ്ങിനെ ആണ് ലഭിക്കുന്നത് ?
--> ആര് , ഏതു രൂപത്തില്‍ ഈശ്വരനെ ഭാജിക്കുന്നുന്വോ അതിനു അനുരൂപമായ ഫലം ഈശ്വരന്‍ നല്‍കുന്നു .
20 . ചാതുര്‍വര്‍ണ്യത്തെ -നാല് ജാതികളെപ്പറ്റി ഗീതയില്‍ എന്താണ് പറയുന്നത് ?
--> നാല് ജാതികളും ഭഗവാന്‍ തന്നെ ആണ് സൃഷ്ടിച്ചത് . അവരിലെ ഗുണത്തെയും , കാര്‍മങ്ങളെയും അടിസ്താനമാക്കിയാനത് . (ഇതാണ് ഭഗവാന്‍ ഗീതയില്‍ പറയുന്നത് .ജാതി ജനനത്തെ അടിസ്താനമാക്കിയല്ലെന്നു അറിയാന്‍ ഇതിലധികം എന്താണ് വേണ്ടത് )
നന്ദി അഭായകുമാര്‍ ചേട്ടന്‍
(കടപ്പാട് :സ്വാമി ധര്‍മാനന്ദതീര്‍ഥ )
കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍
കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു;
“ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ “
ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.
ഭക്തര്‍ ബ്രഹ്മ ലോകത്തിലോ വിഷ്ണു ലോകത്തിലോ ശിവലോകത്തിലോ എത്തിച്ചേരുന്നതിനെ സാലോക്യ മുക്തി എന്നും ഭഗവാന്റെ സമീപത്ത് എത്തിച്ചേരുന്നതിനെ സാമീപ്യ മുക്തി എന്നും ഭഗവാന്റെ രൂപത്തെ പ്രാപിക്കുന്നത് സാരൂപ്യ മുക്തി എന്നും ഭഗവാനില്‍ ലയിച്ചു ചേരുന്നതിനെ സായൂജ്യ മുക്തി എന്നും അറിയപ്പെടുന്നു.
കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു.
മൂന്നു കോടി നാമം ജപിക്കുന്ന ആള്‍ക്ക് രോഗപീഡ ഉണ്ടാവില്ല. നാല് കോടി നാമം ജപിക്കുന്ന ആളിന് ദാരിദ്ര മുക്തി നേടാനാവും. അഞ്ചു കോടി നാമം ജപിക്കുന്ന ആള്‍ക്ക് അയാള്‍ ജ്ഞാനിയായി തീരും. ആറ് കോടി നാമം ജപിച്ചാല്‍ മനസ്സ് ശത്രു വിമുക്തമാവും (അനാവശ്യ ചിന്തകള്‍ അലട്ടാതിരിക്കും). ഏഴ് കോടി നാമം ജപിച്ചാല്‍ ആദ്ധ്യാത്മികമായി ഏറെ ഉയരെ എത്തുകയും ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യും. ഒമ്പത് കോടി നാമം ജപിച്ചാല്‍ പവിത്രമായ മരണം സംഭവ്യമാവും പത്ത് കോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ ഭഗവല്‍ ദര്‍ശനമുണ്ടാവും എന്നും മുനിവര്യന്‍മാര്‍ ഉപദേശിക്കുന്നു.
നിഷ്ഠയോ നിയമങ്ങളോ കൂടാതെ വിശ്വാസത്തോടും അര്‍പ്പണ മനോഭാവത്തോടും മുക്തി നേടാന്‍ കലിയുഗത്തില്‍ ഉപദേശിക്കപ്പെട്ടിരിക്കുന്ന മാര്‍ഗ്ഗമാണ് നാമജപം. ശുദ്ധമായ സ്ഥലത്ത് ഇരുന്ന് നിത്യേന നാമജപം നടത്തുന്നത് ഗ്രഹപ്പിഴകള്‍ ഒഴിഞ്ഞു പോവാനുള്ള ഉത്തമ മാര്‍ഗമായും ആചാര്യന്മാര്‍ പറയുന്നു......
കടപ്പാട് :തത്വ മാസി
“ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ “
ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.
ഭക്തര്‍ ബ്രഹ്മ ലോകത്തിലോ വിഷ്ണു ലോകത്തിലോ ശിവലോകത്തിലോ എത്തിച്ചേരുന്നതിനെ സാലോക്യ മുക്തി എന്നും ഭഗവാന്റെ സമീപത്ത് എത്തിച്ചേരുന്നതിനെ സാമീപ്യ മുക്തി എന്നും ഭഗവാന്റെ രൂപത്തെ പ്രാപിക്കുന്നത് സാരൂപ്യ മുക്തി എന്നും ഭഗവാനില്‍ ലയിച്ചു ചേരുന്നതിനെ സായൂജ്യ മുക്തി എന്നും അറിയപ്പെടുന്നു.
കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു.
മൂന്നു കോടി നാമം ജപിക്കുന്ന ആള്‍ക്ക് രോഗപീഡ ഉണ്ടാവില്ല. നാല് കോടി നാമം ജപിക്കുന്ന ആളിന് ദാരിദ്ര മുക്തി നേടാനാവും. അഞ്ചു കോടി നാമം ജപിക്കുന്ന ആള്‍ക്ക് അയാള്‍ ജ്ഞാനിയായി തീരും. ആറ് കോടി നാമം ജപിച്ചാല്‍ മനസ്സ് ശത്രു വിമുക്തമാവും (അനാവശ്യ ചിന്തകള്‍ അലട്ടാതിരിക്കും). ഏഴ് കോടി നാമം ജപിച്ചാല്‍ ആദ്ധ്യാത്മികമായി ഏറെ ഉയരെ എത്തുകയും ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യും. ഒമ്പത് കോടി നാമം ജപിച്ചാല്‍ പവിത്രമായ മരണം സംഭവ്യമാവും പത്ത് കോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ ഭഗവല്‍ ദര്‍ശനമുണ്ടാവും എന്നും മുനിവര്യന്‍മാര്‍ ഉപദേശിക്കുന്നു.
നിഷ്ഠയോ നിയമങ്ങളോ കൂടാതെ വിശ്വാസത്തോടും അര്‍പ്പണ മനോഭാവത്തോടും മുക്തി നേടാന്‍ കലിയുഗത്തില്‍ ഉപദേശിക്കപ്പെട്ടിരിക്കുന്ന മാര്‍ഗ്ഗമാണ് നാമജപം. ശുദ്ധമായ സ്ഥലത്ത് ഇരുന്ന് നിത്യേന നാമജപം നടത്തുന്നത് ഗ്രഹപ്പിഴകള്‍ ഒഴിഞ്ഞു പോവാനുള്ള ഉത്തമ മാര്‍ഗമായും ആചാര്യന്മാര്‍ പറയുന്നു......
കടപ്പാട് :തത്വ മാസി
രാമദാസന്‍

രാമായണകഥകളിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലോന്നാണ് "ഹനുമാന്‍ "...ഇവിടെ ശക്തി എന്നത് പാത്രസൃഷ്ടിയുടെ ശക്തി മാത്രമല്ല..ഹനുമാന്‍ പലയിടത്തും ശ്രീരാമനെപ്പോലെതന്നെ ശക്തനാണ് ...രാമനാമത്തിന്റെ മഹത്വം വിളിച്ചുപറയാന്‍ നാം എന്നും ഉദാഹരണമായി എടുക്കുന്നത് ഹനുമാനെയാണ്..രാമനോളം തന്നെ പ്രാധാന്യം നാം ഹനുമാനും സങ്കല്‍പ്പിക്കുന്നു..
രാമനാമം ജപിച്ചുകിട്ടിയ ശക്തി ഒന്നുമാത്രമാണ് ഹനുമാനുള്ളത്..ഹനുമാന്‍ പണ്ഡിതനല്ല...ഇന്ന് തിഥി ഏതാണെന്ന് ആരോ ഹനുമാനോട് ചോദിച്ചപ്പോള്‍ ഹനുമാന്‍ മറുപടി പറഞ്ഞു,എനിക്ക് ആഴ്ചയോ,മാസമോ,തിഥിയോ അറിയുകയില്ല...എനിക്കറിയാവുന്
നത് രാമരാമ എന്ന നാമം മാത്രമാണ്..സമര്‍പ്പണബുദ്ധിയുടെ പ്രത്യക്ഷമായ ഉദാഹരണമാണ് ഹനുമാന്‍ ....സീതാദേവി അനുഗ്രഹിച്ചു നല്‍കിയ മുത്തുമാല കടിച്ചുനോക്കിയ ഹനുമാന്‍ അതിനകത്ത് രാമനെ തിരയുകയാരുന്നു...ഹൃദയം പിളര്‍ന്നാലും കാണുന്നത് രാമനെ മാത്രമാണ്...
ഭാരതീയചിന്താധാര അനുസരിച്ച് ഹനുമാനെ സുന്ദരഹനുമാന്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്.ജന്മം കൊണ്ട് ഒരു കുരങ്ങന്‍ ആണെങ്കിലും..ആ വര്‍ഗ്ഗത്തില്‍പെട്ട ഹനുമാനെ എന്തുകൊണ്ട് സുന്ദരന്‍ എന്ന് വിളിക്കുന്നു...?രാമനാമം ജപിച്ചു തപശക്തി നേടിയ ആരും സുന്ദരനാണ് എന്നത് താനെ കാരണം...സൌന്ദര്യം നോക്കുന്നവന്റെ മനോവ്യാപാരമനുസരിച്ചായിരിക്കും...
രാമന്‍ ആരാണെന്നു ഹനുമാന്‍ പറയുന്നു..ദേഹബുദ്ധ്യാ വീക്ഷിച്ചാല്‍ രാമന്‍ എന്റെ യജമാനാണ്...ഞാന്‍ രാമന്റെ ദാസനുമാണ്..യഥാര്‍ത്ഥത്തില്‍ എല്ലാ ജീവാത്മാക്കള്‍ക്കും ഹനുമാന്‍ ഒരു ഗുണപാഠം തരുന്നു...നാമെല്ലാം പരമാത്മാവിന്റെ ദാസന്മാരാണ് ....
ഈ ശരീരത്തിന്റെ ഉടമസ്ഥാവകാശം ദൈവത്തിനുള്ളതാണ് .....ദൈവത്തിന്റെ ആജ്ഞ ശിരസാവഹിക്കുക എന്നതല്ലാതെ ഒരു ജീവാത്മാവിനും ഒന്നും ചെയ്യുവാനില്ല....ആര്‍ക്കും ഒന്നും ആവശ്യപ്പെട്ടിട്ടല്ല കിട്ടിയിരിക്കുന്നത്,...
ജീവബുദ്ധ്യാചിന്തിച്ചാല്‍ ഞാന്‍ രാമന്റെ സ്നേഹിതനാനെന്നു ഹനുമാന്‍ പറയുന്നു...പരമാത്മാവായ രാമന്‍ ഇപ്പോള്‍ ജീവാത്മാവായിട്ടാണ് ഹനുമാന്റെ മുമ്പില്‍ നില്‍ക്കുന്നത്,,,രാമന്‍ നമ്മുടെയെല്ലാം സ്നേഹിതനാണ്...സ്നേഹിതനോട് നമുക്കെന്തും തുറന്നുപറയാം..സാധാരണ ഗതിയില്‍ ഒന്നും ഒളിച്ചുവേക്കാത്ത സത്യങ്ങള്‍ വെളിപ്പെടുന്നത് സ്നേഹിതന്റെ മുമ്പിലാണ് ...രാമന്‍ നമ്മെ സഹായിക്കുന്ന സ്നേഹിതനാണ്..കരുണാവാരിധിയാണ്...ഹനുമാന്‍ ശ്രീരാമന്റെ ആജ്ഞനുവര്‍ത്തിയായിരിക്കെ തന്നെ ജീവബുദ്ധിയോടെ ചിന്തിക്കുംവോള്‍ സ്നേഹിതനുമായിരുന്നു...
ആത്മബുദ്ധിയോടെ സങ്കല്പ്പിചാലോ ...?..ഞാനും രാമനും ഒന്നുതന്നെയാണ് എന്ന് ഹനുമാന്‍ വെളിപ്പെടുത്തുന്നു..ഹനുമാന്‍ എന്നത് നമ്മുടെയെല്ലാം ഒരു അവസ്ഥയാണ്...അഹങ്കാരമില്ലാത്ത അവസ്ഥയാണത്.അഹത്തിനു ആകാരമുണ്ടാകുന്നതാണ് അഹങ്കാരം...സകലതും രാമനില്‍ അര്‍പ്പിച്ചു ഹനുമാന്‍ ശക്തിനേടി...കര്‍മ്മങ്ങളുടെ കര്‍ത്ത്യത്വം ഹനുമാന്‍ സങ്കല്പ്പിക്കുന്നില്ല...എല്ലാം ചെയൂനതു രാമനാണ്...അതിനാല്‍ ഹനുമാന്‍ ഏറ്റവും ചെറിയവനാണ്....അതേസമയം ഏറ്റവും വലിയവനാകാനും ഹനുമാന് കഴിയും...
സൂക്ഷ്മജഞാനവും സ്ഥൂലജഞാനവും സമര്‍പ്പണത്തില്‍നിന്ന് നേടാന്‍ കഴിയും എന്ന അര്‍ഥം മനസിലാക്കുക ...ആത്മബുദ്ധ്യാ ചിന്തിച്ചാല്‍ ഞാനും രാമനും ഒന്നാണെന്ന് ഹനുമാന്‍ പറയുക മാത്രമല്ല പ്രവര്‍ത്തിച്ചു കാണിക്കുകയും ചെയ്തു..ഹനുമാനെക്കുരിച്ചു പറയുന്നതൊക്കെ രാമന്‍ ശ്രവിക്കുന്നു...
രാമന്‍ തന്നെയാണല്ലോ രാമദാസനും...
മുത്തപ്പ മാഹാത്മ്യം :
എരുവേശ്ശിയില്‍ അയ്യങ്കര മന വാഴുന്നവര്‍ക്കും അന്തര്‍ജനം പാര്‍വ്വതിക്കുട്ടിയമ്മയ്ക്കും സന്താനഭാഗ്യമില്ലാത്തതിന്റെ മനക്ലേശം വളരെയേറെയായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം പതിവുപോലെ തോഴിമാരോടൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ പാടിക്കുറ്റിയമ്മ എന്ന പാര്‍വ്വതിക്കുട്ടിയമ്മ ഒന്ന് മുങ്ങി നിവര്‍ന്നതും ആ കാഴ്ച്ച കണ്ടു. കൈകാലിട്ടടിച്ച് കരയുകയും ചിരിക്കുകയും ചെയ്യുന്ന ഒരു ആണ്‍കുഞ്ഞതാ പുഴയോരത്ത്. അവര്‍ ആ അനാഥശിശുവിനെ സ്വന്തം മകനെയെന്നപോലെ അയ്യങ്കര മനയില്‍ വളര്‍ത്തി. പക്ഷെ മാതാപിതാക്കള്‍ ബ്രാഹ്മണരാണെന്നും വളരുന്നത് ഒരു മനയിലാണെന്നുമുള്ള ചിന്തയൊന്നും അശേഷം പോലും ഉണ്ണിക്കുണ്ടായിരുന്നില്ല. അവന്‍ കാടായ കാടൊക്കെ അലഞ്ഞുനടന്നു. കണ്‍മുന്നില്‍ വന്നുപെട്ട മൃഗങ്ങളെയൊക്കെ വേട്ടയായി. വേട്ടമൃഗങ്ങളുടെ തോലെടുത്ത് വസ്ത്രമായി ധരിച്ചു. പുഴക്കരയില്‍ മത്സ്യം പിടിക്കുകയും വേട്ട മാസവും മത്സ്യവുമൊക്കെ യഥേഷ്ടം ഭക്ഷിക്കുന്നതിനൊപ്പം തരപ്പെടുന്നിടത്തുനിന്നൊക്കെ മദ്യസേവയും നടത്തിപ്പോന്നു.
അയ്യങ്കര വാഴുന്നവര്‍ക്ക് ഇതൊക്കെ താങ്ങാവുന്നതിലധികമായിരുന്നു. മനസ്സ് നൊന്ത അദ്ദേഹം ജീവത്യാഗം ചെയ്യാന്‍ വരെ മുതിരുന്നു. ഇതറിഞ്ഞ ഉണ്ണി മന വിട്ടിറങ്ങുകയും അതിന് മുന്നേ ജ്വലിക്കുന്ന കണ്ണുകളും അമ്പും വില്ലുമൊക്കെയായി തന്റെ ദേവാംശം മാതാപിതാക്കള്‍ക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. മനവിട്ടിറങ്ങിയ കഥാനായകന്‍ നിറയെ ചെത്തുപനകളുള്ള കുന്നത്തൂര്‍പാടിയാണ് വിഹാരകേന്ദ്രമായി തിരഞ്ഞെടുത്തത്. അടിയാനായ മുത്തോരാന്‍ ചന്തനും അനുജനും അവിടത്തെ ചെത്തുകാരാണ്. സ്ഥിരമായി പനയില്‍ നിന്ന് കള്ള് മോഷണം പോകുന്നതായി അവര്‍ക്ക് സംശയമുണ്ട്. ഒരിക്കല്‍ പനയില്‍ കയറി മാട്ടുപാനിയില്‍നിന്നും കള്ള് യഥേഷ്ടം കുടിക്കുന്ന ഒരു വയസ്സനെ ചന്തന്‍ ചീത്തവിളിക്കുകയും അമ്പൊരെണ്ണം തൊടുക്കുകയും ചെയ്തു. അത്ഭുതമെന്നേ പറയേണ്ടൂ ചന്തന്‍ ഒരു കല്‍പ്രതിമയായി മാറി. ഭര്‍ത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ ചന്തന്റെ ഭാര്യ പനയില്‍ ഇരുന്ന് കള്ളുകുടിക്കുന്ന മുത്തപ്പനേയും താഴെ കല്‍പ്രതിമയായി നില്‍ക്കുന്ന ചന്തനേയും കണ്ടു. അവര്‍ ഉടനെ മുത്തപ്പാ (മുത്തച്ഛാ) എന്ന് വിളിച്ച് കരയാന്‍ തുടങ്ങി. മുത്തപ്പന്‍ കനിഞ്ഞു. കല്‍പ്രതിമ ചന്തനായി മാറി. കുന്നത്തൂര്‍ പാടിയില്‍ നിന്ന് മുത്തപ്പന്‍ പിന്നീട് പുരളി മല വഴി പലനാടുകള്‍ താണ്ടി പറശ്ശിനിക്കടവിലേക്ക് എത്തുകയായിരുന്നു. അതിനെപ്പറ്റി മറ്റൊരു ഐതിഹ്യമാണ് നിലവിലുള്ളത്.
തളിയില്‍ പെരുവണ്ണാനാണ് കരക്കാട്ടിടത്തില്‍ സാമന്തന്‍മാരുടെ പരദേവതയുടെ കോലം കെട്ടിവന്നിരുന്നത്. പെരുവണ്ണാന് കള്ള് സേവ സമയത്ത് മീന്‍ ഇല്ലാതെ പറ്റില്ല. ഇപ്പോള്‍ മുത്തപ്പന്‍ മടപ്പുര നിലനില്‍ക്കുന്ന പുഴയരുകിലായി അയാള്‍ ചൂണ്ടയിട്ട് വലിയൊരു മീനിനെ പിടിച്ചു. പക്ഷെ പച്ചമീന്‍ തിന്നാനൊക്കില്ലല്ലോ. അതിനെന്ത് വേണമെന്ന് ആലോചിച്ച് നില്‍ക്കേ പെട്ടെന്നതാ പുഴക്കരയില്‍ ചുള്ളിക്കമ്പുകള്‍ കത്തുന്നു. പെരുവണ്ണാന്‍ മീന്‍ ആ തീയില്‍ പൊള്ളിച്ചെടുത്ത് സേവിക്കുകയും ചുള്ളിക്കമ്പുകള്‍ തീവയ്ക്കാതെ കത്തിയതിന് പിന്നില്‍ മുത്തപ്പന്റെ കൃപാകടാക്ഷമാണെന്ന വിശ്വാസത്തില്‍ അവിടെ ആദ്യം തന്നെ ചുട്ടമീനും കള്ളും നിവേദിച്ചു. പയംകുറ്റിവെയ്ക്കല്‍ (പൈംകുറ്റി) എന്ന ആ ചടങ്ങ് പിന്നീടങ്ങോട്ട് പതിവാകുകയും ആ ചടങ്ങില്‍ ഒരു തിയ്യ കുടുംബം പെരുവണ്ണാനോടൊപ്പം കൂടുകയും ചെയ്തു. ഒടുവില്‍ അവിടെ മുത്തപ്പന്‍ മടപ്പുര ഉയരുകയും ചെയ്തു.
ഈ ഐതിഹ്യത്തിന് മറ്റൊരു മറ്റൊരു വകഭേദവും ലഭ്യമാണ്. പറശ്ശിനിപ്പുഴയോരത്ത് കാഞ്ഞിരമരത്തില്‍ തറച്ച ഒരു അസ്ത്രമാണ് മുത്തപ്പന്റെ വരവറിയിച്ചതെന്ന് മറ്റൊരു ഭാഷ്യമുണ്ട്. വണ്ണാന്‍ സമുദായത്തിലെ അന്നത്തെ കാരണവര്‍ പറശ്ശിനിപ്പുഴയില്‍ ചൂണ്ടയിട്ട് നില്‍ക്കുന്ന സമയത്ത് പെട്ടെന്ന് ഒരു അസാധാരണ ശബ്ദം കേള്‍ക്കുന്നു. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോള്‍ അവിടെയുള്ള ഒരു കാഞ്ഞിരമരത്തില്‍ ഒരു ശരം തറച്ച് നില്‍ക്കുന്നു. വണ്ണാന്‍ ചുറ്റും കണ്ണോടിക്കുകയും ഒച്ചവെച്ച് നോക്കുകയും ചെയ്തെങ്കിലും അമ്പയച്ച ആളെ കാണാഞ്ഞ് പരിഭ്രാന്തനായി തൊട്ടടുത്തുള്ള തിയ്യത്തറവാട്ടിലെ കാരണവരുടെ അടുത്തേക്ക് ഓടി. കാരണവര്‍ പുഴക്കരയില്‍ വന്ന് കാഞ്ഞിരമരത്തിലെ അസ്ത്രം കണ്ട ഉടനെ അത് മുത്തപ്പന്റെ സാന്നിദ്ധ്യമാണെന്ന് മനസ്സിലാക്കി വീട്ടില്‍പ്പോയി നിറപറയും നിലവിളക്കും എടുത്തുകൊണ്ടുവന്നുവെച്ച് പൂജ തുടങ്ങി. കള്ളും മീനും നിവേദിക്കുകയും ചെയ്തു. പിന്നീട് ശരം പിഴുതെടുത്തുകൊണ്ടുപോയി വീട്ടില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.മുള്ളുള്ള ഒരുതരം ചെടിയാണ് പറച്ചിങ്ങ. ഈ ഭാഗത്തൊക്കെ പറച്ചിങ്ങക്കാടായിരുന്നെന്നും അതാണ് പിന്നീട് പറുഷ്‌നിക്കടവും പറശ്ശിനിക്കടവുമൊക്കെയായി മാറിയതെന്ന് പറയപ്പെടുന്നു.എല്ലാ ദിവസവും തെയ്യം വഴിപാടായി നടന്നുപോകുന്ന കേരളത്തിലെ ഏക അമ്പലമാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം. താന്‍ വേട്ടയാടിക്കൊന്ന മൃഗങ്ങളുടെ തോലുലിഞ്ഞ് വസ്ത്രമാക്കുകയും മീന്‍ ചുട്ട് തിന്ന് കള്ളുകുടിച്ച് നടക്കുകയുമൊക്കെ ചെയ്യുന്നതിലൂടെ മറ്റുള്ളിടത്ത് ആചരിച്ചുവരുന്ന ക്ഷേത്രനിയമങ്ങള്‍ ഇവിടെ ലംഘിക്കപ്പെടുകയും മാറ്റിയെഴുതപ്പടുകയും ചെയ്തിരിക്കുകയാണ്. മുത്തപ്പന്‍ വേട്ടയ്ക്കിറങ്ങുമ്പോള്‍ കൂട്ട് പോകുന്ന മൃഗമെന്ന നിലയ്ക്കാണ് നായ മുത്തപ്പന്റെ സന്തത സഹചാരി ആകുന്നത്. നായയില്ലെങ്കില്‍ മുത്തപ്പനില്ല. മുത്തപ്പനില്ലെങ്കില്‍ നായയുമില്ലെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തില്‍ തയ്യാറാക്കുന്ന പ്രസാദം എപ്പോഴും ആദ്യം നല്‍കുക ക്ഷേത്രത്തിനുള്ളിലെ ഒരു നായയ്ക്കാണ്. ക്ഷേത്രത്തിലെ നായകളുടെ പ്രാധാന്യവുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളുമുണ്ട്.
കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രാധികാരികള്‍ ക്ഷേത്രത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം കുറയ്ക്കുവാന്‍ നിശ്ചയിച്ചതിന്റെ ഭാഗമായി അവിടെ കറങ്ങി നടക്കുന്ന കുറച്ച് നായ്ക്കളെയും നായ്ക്കുഞ്ഞുങ്ങളെയും ക്ഷേത്രത്തില്‍ നിന്നും ദൂരെക്കൊണ്ടുപോയി കളഞ്ഞു. പക്ഷേ അന്നത്തെ ദിവസം മുതല്‍ മുത്തപ്പന്‍ തെയ്യം കെട്ടുന്ന വ്യക്തിക്ക് തെയ്യം ആടുവാന്‍ കഴിഞ്ഞില്ല. നായ്ക്കളെ ക്ഷേത്രത്തില്‍ നിന്നു പുറത്താക്കിയതുകൊണ്ടാണ് മുത്തപ്പന്‍ തെയ്യം കെട്ടുന്ന ആള്‍ക്ക് ഇങ്ങനെ സംഭവിച്ചതെന്ന് മനസ്സിലാക്കിയ ക്ഷേത്ര ഭാരവാഹികള്‍ നായ്ക്കളെ ക്ഷേത്രത്തില്‍ തിരിച്ചുകൊണ്ടുവന്നു. അന്നുമുതല്‍ തെയ്യം പൂര്‍വ്വസ്ഥിതിയിലാവുകയും ചെയ്തു എന്നാണ് വിശ്വാസം.
പൈംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ് മുത്തപ്പന്റെ പ്രധാന വഴിപാടുകള്‍ . തെയ്യത്തിന്റെ ബാല്യരൂപമാണ് വെള്ളാട്ടം. തിരുമുടി ഇല്ല എന്നുള്ളതാണ് വെള്ളാട്ടത്തിന്റെ പ്രത്യേകത. ചെറിയ മുടി ഉണ്ടായിരിക്കും. വെള്ളാട്ടം തെയ്യരൂപമായി വരുന്നതോടെ തിരുമുടി അണിയുകയും അതോടൊപ്പം ഉറഞ്ഞാടലും ഉരിയാടലുമൊക്കെ ഉണ്ടാകുകയും ചെയ്യുന്നു. വഴിപാടുകള്‍ വളരെ ജനകീയമാണ് പറശ്ശിനിക്കടവില്‍ . എതൊരു നിര്‍ദ്ധനന്റേയും മടിശ്ശീലയ്ക്ക് ഇണങ്ങുന്ന വിധം 25 പൈസയ്ക്ക് വരെ നടത്താവുന്ന വഴിപാടുകള്‍ ഉണ്ടിവിടെ.
അയ്യങ്കര വാഴുന്നവര്‍ക്ക് ഇതൊക്കെ താങ്ങാവുന്നതിലധികമായിരുന്നു. മനസ്സ് നൊന്ത അദ്ദേഹം ജീവത്യാഗം ചെയ്യാന്‍ വരെ മുതിരുന്നു. ഇതറിഞ്ഞ ഉണ്ണി മന വിട്ടിറങ്ങുകയും അതിന് മുന്നേ ജ്വലിക്കുന്ന കണ്ണുകളും അമ്പും വില്ലുമൊക്കെയായി തന്റെ ദേവാംശം മാതാപിതാക്കള്‍ക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. മനവിട്ടിറങ്ങിയ കഥാനായകന്‍ നിറയെ ചെത്തുപനകളുള്ള കുന്നത്തൂര്‍പാടിയാണ് വിഹാരകേന്ദ്രമായി തിരഞ്ഞെടുത്തത്. അടിയാനായ മുത്തോരാന്‍ ചന്തനും അനുജനും അവിടത്തെ ചെത്തുകാരാണ്. സ്ഥിരമായി പനയില്‍ നിന്ന് കള്ള് മോഷണം പോകുന്നതായി അവര്‍ക്ക് സംശയമുണ്ട്. ഒരിക്കല്‍ പനയില്‍ കയറി മാട്ടുപാനിയില്‍നിന്നും കള്ള് യഥേഷ്ടം കുടിക്കുന്ന ഒരു വയസ്സനെ ചന്തന്‍ ചീത്തവിളിക്കുകയും അമ്പൊരെണ്ണം തൊടുക്കുകയും ചെയ്തു. അത്ഭുതമെന്നേ പറയേണ്ടൂ ചന്തന്‍ ഒരു കല്‍പ്രതിമയായി മാറി. ഭര്‍ത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ ചന്തന്റെ ഭാര്യ പനയില്‍ ഇരുന്ന് കള്ളുകുടിക്കുന്ന മുത്തപ്പനേയും താഴെ കല്‍പ്രതിമയായി നില്‍ക്കുന്ന ചന്തനേയും കണ്ടു. അവര്‍ ഉടനെ മുത്തപ്പാ (മുത്തച്ഛാ) എന്ന് വിളിച്ച് കരയാന്‍ തുടങ്ങി. മുത്തപ്പന്‍ കനിഞ്ഞു. കല്‍പ്രതിമ ചന്തനായി മാറി. കുന്നത്തൂര്‍ പാടിയില്‍ നിന്ന് മുത്തപ്പന്‍ പിന്നീട് പുരളി മല വഴി പലനാടുകള്‍ താണ്ടി പറശ്ശിനിക്കടവിലേക്ക് എത്തുകയായിരുന്നു. അതിനെപ്പറ്റി മറ്റൊരു ഐതിഹ്യമാണ് നിലവിലുള്ളത്.
തളിയില്‍ പെരുവണ്ണാനാണ് കരക്കാട്ടിടത്തില്‍ സാമന്തന്‍മാരുടെ പരദേവതയുടെ കോലം കെട്ടിവന്നിരുന്നത്. പെരുവണ്ണാന് കള്ള് സേവ സമയത്ത് മീന്‍ ഇല്ലാതെ പറ്റില്ല. ഇപ്പോള്‍ മുത്തപ്പന്‍ മടപ്പുര നിലനില്‍ക്കുന്ന പുഴയരുകിലായി അയാള്‍ ചൂണ്ടയിട്ട് വലിയൊരു മീനിനെ പിടിച്ചു. പക്ഷെ പച്ചമീന്‍ തിന്നാനൊക്കില്ലല്ലോ. അതിനെന്ത് വേണമെന്ന് ആലോചിച്ച് നില്‍ക്കേ പെട്ടെന്നതാ പുഴക്കരയില്‍ ചുള്ളിക്കമ്പുകള്‍ കത്തുന്നു. പെരുവണ്ണാന്‍ മീന്‍ ആ തീയില്‍ പൊള്ളിച്ചെടുത്ത് സേവിക്കുകയും ചുള്ളിക്കമ്പുകള്‍ തീവയ്ക്കാതെ കത്തിയതിന് പിന്നില്‍ മുത്തപ്പന്റെ കൃപാകടാക്ഷമാണെന്ന വിശ്വാസത്തില്‍ അവിടെ ആദ്യം തന്നെ ചുട്ടമീനും കള്ളും നിവേദിച്ചു. പയംകുറ്റിവെയ്ക്കല്‍ (പൈംകുറ്റി) എന്ന ആ ചടങ്ങ് പിന്നീടങ്ങോട്ട് പതിവാകുകയും ആ ചടങ്ങില്‍ ഒരു തിയ്യ കുടുംബം പെരുവണ്ണാനോടൊപ്പം കൂടുകയും ചെയ്തു. ഒടുവില്‍ അവിടെ മുത്തപ്പന്‍ മടപ്പുര ഉയരുകയും ചെയ്തു.
ഈ ഐതിഹ്യത്തിന് മറ്റൊരു മറ്റൊരു വകഭേദവും ലഭ്യമാണ്. പറശ്ശിനിപ്പുഴയോരത്ത് കാഞ്ഞിരമരത്തില്‍ തറച്ച ഒരു അസ്ത്രമാണ് മുത്തപ്പന്റെ വരവറിയിച്ചതെന്ന് മറ്റൊരു ഭാഷ്യമുണ്ട്. വണ്ണാന്‍ സമുദായത്തിലെ അന്നത്തെ കാരണവര്‍ പറശ്ശിനിപ്പുഴയില്‍ ചൂണ്ടയിട്ട് നില്‍ക്കുന്ന സമയത്ത് പെട്ടെന്ന് ഒരു അസാധാരണ ശബ്ദം കേള്‍ക്കുന്നു. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോള്‍ അവിടെയുള്ള ഒരു കാഞ്ഞിരമരത്തില്‍ ഒരു ശരം തറച്ച് നില്‍ക്കുന്നു. വണ്ണാന്‍ ചുറ്റും കണ്ണോടിക്കുകയും ഒച്ചവെച്ച് നോക്കുകയും ചെയ്തെങ്കിലും അമ്പയച്ച ആളെ കാണാഞ്ഞ് പരിഭ്രാന്തനായി തൊട്ടടുത്തുള്ള തിയ്യത്തറവാട്ടിലെ കാരണവരുടെ അടുത്തേക്ക് ഓടി. കാരണവര്‍ പുഴക്കരയില്‍ വന്ന് കാഞ്ഞിരമരത്തിലെ അസ്ത്രം കണ്ട ഉടനെ അത് മുത്തപ്പന്റെ സാന്നിദ്ധ്യമാണെന്ന് മനസ്സിലാക്കി വീട്ടില്‍പ്പോയി നിറപറയും നിലവിളക്കും എടുത്തുകൊണ്ടുവന്നുവെച്ച് പൂജ തുടങ്ങി. കള്ളും മീനും നിവേദിക്കുകയും ചെയ്തു. പിന്നീട് ശരം പിഴുതെടുത്തുകൊണ്ടുപോയി വീട്ടില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.മുള്ളുള്ള ഒരുതരം ചെടിയാണ് പറച്ചിങ്ങ. ഈ ഭാഗത്തൊക്കെ പറച്ചിങ്ങക്കാടായിരുന്നെന്നും അതാണ് പിന്നീട് പറുഷ്‌നിക്കടവും പറശ്ശിനിക്കടവുമൊക്കെയായി മാറിയതെന്ന് പറയപ്പെടുന്നു.എല്ലാ ദിവസവും തെയ്യം വഴിപാടായി നടന്നുപോകുന്ന കേരളത്തിലെ ഏക അമ്പലമാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം. താന്‍ വേട്ടയാടിക്കൊന്ന മൃഗങ്ങളുടെ തോലുലിഞ്ഞ് വസ്ത്രമാക്കുകയും മീന്‍ ചുട്ട് തിന്ന് കള്ളുകുടിച്ച് നടക്കുകയുമൊക്കെ ചെയ്യുന്നതിലൂടെ മറ്റുള്ളിടത്ത് ആചരിച്ചുവരുന്ന ക്ഷേത്രനിയമങ്ങള്‍ ഇവിടെ ലംഘിക്കപ്പെടുകയും മാറ്റിയെഴുതപ്പടുകയും ചെയ്തിരിക്കുകയാണ്. മുത്തപ്പന്‍ വേട്ടയ്ക്കിറങ്ങുമ്പോള്‍ കൂട്ട് പോകുന്ന മൃഗമെന്ന നിലയ്ക്കാണ് നായ മുത്തപ്പന്റെ സന്തത സഹചാരി ആകുന്നത്. നായയില്ലെങ്കില്‍ മുത്തപ്പനില്ല. മുത്തപ്പനില്ലെങ്കില്‍ നായയുമില്ലെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തില്‍ തയ്യാറാക്കുന്ന പ്രസാദം എപ്പോഴും ആദ്യം നല്‍കുക ക്ഷേത്രത്തിനുള്ളിലെ ഒരു നായയ്ക്കാണ്. ക്ഷേത്രത്തിലെ നായകളുടെ പ്രാധാന്യവുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളുമുണ്ട്.
കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രാധികാരികള്‍ ക്ഷേത്രത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം കുറയ്ക്കുവാന്‍ നിശ്ചയിച്ചതിന്റെ ഭാഗമായി അവിടെ കറങ്ങി നടക്കുന്ന കുറച്ച് നായ്ക്കളെയും നായ്ക്കുഞ്ഞുങ്ങളെയും ക്ഷേത്രത്തില്‍ നിന്നും ദൂരെക്കൊണ്ടുപോയി കളഞ്ഞു. പക്ഷേ അന്നത്തെ ദിവസം മുതല്‍ മുത്തപ്പന്‍ തെയ്യം കെട്ടുന്ന വ്യക്തിക്ക് തെയ്യം ആടുവാന്‍ കഴിഞ്ഞില്ല. നായ്ക്കളെ ക്ഷേത്രത്തില്‍ നിന്നു പുറത്താക്കിയതുകൊണ്ടാണ് മുത്തപ്പന്‍ തെയ്യം കെട്ടുന്ന ആള്‍ക്ക് ഇങ്ങനെ സംഭവിച്ചതെന്ന് മനസ്സിലാക്കിയ ക്ഷേത്ര ഭാരവാഹികള്‍ നായ്ക്കളെ ക്ഷേത്രത്തില്‍ തിരിച്ചുകൊണ്ടുവന്നു. അന്നുമുതല്‍ തെയ്യം പൂര്‍വ്വസ്ഥിതിയിലാവുകയും ചെയ്തു എന്നാണ് വിശ്വാസം.
പൈംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ് മുത്തപ്പന്റെ പ്രധാന വഴിപാടുകള്‍ . തെയ്യത്തിന്റെ ബാല്യരൂപമാണ് വെള്ളാട്ടം. തിരുമുടി ഇല്ല എന്നുള്ളതാണ് വെള്ളാട്ടത്തിന്റെ പ്രത്യേകത. ചെറിയ മുടി ഉണ്ടായിരിക്കും. വെള്ളാട്ടം തെയ്യരൂപമായി വരുന്നതോടെ തിരുമുടി അണിയുകയും അതോടൊപ്പം ഉറഞ്ഞാടലും ഉരിയാടലുമൊക്കെ ഉണ്ടാകുകയും ചെയ്യുന്നു. വഴിപാടുകള്‍ വളരെ ജനകീയമാണ് പറശ്ശിനിക്കടവില്‍ . എതൊരു നിര്‍ദ്ധനന്റേയും മടിശ്ശീലയ്ക്ക് ഇണങ്ങുന്ന വിധം 25 പൈസയ്ക്ക് വരെ നടത്താവുന്ന വഴിപാടുകള്‍ ഉണ്ടിവിടെ.
സൂര്യാരാധന

പ്രത്യക്ഷ ദൈവമായ സൂര്യദേവന്റെ പ്രധാനപ്പെട്ട നാമം ആദിത്യന്‍ എന്നാണല്ലോ...ആദിത്യന്‍ എന്നതിനര്‍ത്ഥം അദിതിയുടെ മകന്‍ ...ആരാണ് അദിതിയുടെ മകന്‍ .....വാമനന്‍ ;മഹാവിഷ്ണുവിന്റെ അവതാരം...അതായത് സൂര്യന്‍ മഹാവിഷ്ണുതന്നെയാണ്..
ഉദയസൂര്യനെ പൂര്‍വ്വികര്‍ വാമനനായി ആരാധിച്ചിരുന്നു..രാവിലെ സൂര്യനെ ആരാധിക്കുന്നവരില്‍ ജാഡ്യം,മടി ഇവ ഇല്ലാതായി ഊര്‍ജം നിറയുന്നു..ആഴ്വാര്‍മാര്‍ വാമനനെ പലതരത്തില്‍ സ്തുതിചിട്ടുണ്ട്....ആണ്‍ടാള് "ഉലകളന്ന പെരുമാളിനെ " കൊണ്‍ടാടിപ്പാടിയിരിക്കുന്നു...
"അടി അള ഞാന്‍ " എന്നാ 610 - ) കുറലില്‍ തിരുവള്ളൂര്‍ വാമനന്റെ ഗുണങ്ങളെ വര്‍ണ്ണിച്ചിരിക്കുന്നു...ഓരോ ഭരണാധികാരിയും വാമനനെ പോലെ മൂവുലകും കീഴടക്കത്തക്ക ശക്തി ആര്‍ജ്ജിചിരിക്കണമെന്നു ഉദ് ബോധിപ്പിക്കുന്നു...ബോധം കേട്ടുറങ്ങുന്ന,ജാഡ്യം വളര്‍ത്തുന്ന ,ഉന്മേഷമില്ലാത്ത അവസ്ഥകള്‍ ചൈതന്യ നാശത്തെ ഉളവാക്കുന്നു...അതിനെ പുറം തള്ളികഴിഞ്ഞാല്‍ വമാനനെപ്പോലെ മൂവുലകം കീഴടക്കാന്‍ പറ്റുമെന്ന് നമ്മെ തിരുക്കുരുള്‍ അറിയിക്കുന്നു....വാമനന്റെ പ്രത്യക്ഷരൂപമായ സൂര്യനെ ആരാധിക്കുന്നവര്‍ക്ക് അസാധ്യമെന്നു തോന്നുന്നതെന്തും നേടാന്‍ കഴിയുമെന്നത് സത്യമാണ്..
നവഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹം സൂര്യനത്രേ...എല്ലാ ഗ്രഹങ്ങളേയും നിയന്ത്രിക്കുന്ന സൂര്യനെ ദേവന്മാരും ഗ്രഹങ്ങളും പ്രദിക്ഷണം വെക്കുന്നു...പ്രഭാതത്തില്‍ ഉണര്‍ന്നു സ്നാനം ചെയ്തു സൂര്യാരാധന നടത്തുന്നത് ശരീരത്തിനും മനസ്സിനും ആരോഗ്യവും ഐശ്വര്യവും ജീവിതത്തില്‍ പ്രദാനം ചെയ്യാന്‍ സഹായിക്കും..സൂര്യനെ രാവിലെയും വൈകുന്നേരവും സ്മരിച്ചു സ്തുതിക്കണം..പ്രഭാത സൂര്യനെ വാമാനനായും , പ്രദോഷ സൂര്യനെ വരുണനായും സ്മരിക്കണം,ദര്‍ശിക്കണം...
യമരാജന്‍ യുധിഷ്ടിരനെ പരീക്ഷിക്കാന്‍ ചോദിച്ച ചോദ്യങ്ങളില്‍ സൂര്യനെ കുറിച്ച് ചോദിച്ചത് ഇവയാണ്..
യക്ഷന്‍ - ആരാണ് സൂര്യനെ ഉണര്‍ത്തുന്നത്
യുധിഷ്ടിരന്‍ - പരമമായ ബ്രഹ്മചൈതന്യം
യക്ഷന്‍ - ആരാണ് സൂര്യനെ അസ്തമിപ്പിക്കുന്നത്
യുധിഷ്ടിരന്‍ ...സൂര്യന്‍ സത്യത്തില്‍ അസ്തമിക്കുന്നില്ല...
യക്ഷന്‍ - ദിവസവും സംഭവിക്കുന്നവ എങ്ങനെയാണ്..
യുധിഷ്ടിരന്‍ - മിഥ്യയായ ലോകം ആകാശത്താല്‍ മൂടപ്പെട്ട ഒരുപാത്രമായി കാണപ്പെടുന്നു...രാവും പകലും വിരകുകള്‍ ...ആ വിറകുകളെ ജ്വളിപ്പിക്കുന്നത് സൂര്യന്‍ ... മാസങ്ങളും ഋതുക്കളും ഒരു തവിയായിത്തീര്‍ന്നു ഈ പാത്രത്തിലെ ചരാചര വസ്തുക്കളെയും നിരന്തരം ഇളക്കിക്കൊണ്ടിരിക്കുന്നു...
എന്തായാലും വെളിച്ചത്തിന്റെയും ചൂടിന്റെയും നിയന്താവു സൂര്യന്‍ തന്നെയാണ്..സൂര്യന്റെ ശക്തിയാല്‍ എല്ലാ ജീവരാശികളും നിലനില്‍ക്കുന്നു , വളരുന്നു ,ശക്തി ആര്ജ്ജിക്കുന്നു..സൂര്യനില്‍നിന്നും അടര്‍ന്നുവീണ ഭൂമിയും ,ഭൂമിയിലെ സകല ജീവരാശികളും സൂര്യനെ ആശ്രയിച്ചാണിരിക്കുന്നത് ..ഏത് ആരാധനരീതികളിലും വെച്ച് അത്യുന്നമായ സ്ഥാനം സൂര്യാരാധനയ്ക്ക് തന്നെയെന്നു നിസംശയം പറയാം..
ഒരു രോഗവും മരുന്നിനാലും ശാസ്ത്രത്തിനാലും നിര്‍മ്മാജ്ജനം ചെയ്യാന്‍ സാധിച്ചിട്ടില്ല..സൂര്യരശ്മിയാവട്ടെ എല്ലാ രോഗശമന ഔഷധങ്ങളിലും വെച്ച് മഹത്വമേറിയതും ഫലപ്രദവുമാണെന്ന സത്യത്തെ അംഗീകരിച്ചേ പറ്റു....സൂര്യസ്നാനത്തില്‍ ക്ഷയം,നീര്‍കെട്ടു , വാതം മുതലായ രോഗങ്ങളെ നിശേഷം ശമിപ്പിക്കുവാന്‍ സാദിചിട്ടുണ്ടെന്നു തെളിവുകളുണ്ട്...
എല്ലാ ആഹാരപദാര്തങ്ങളുടെയും ജനയിതാവ് സൂര്യനാണല്ലോ...ഊര്‍ജ്ജം ലഭിക്കാനും ഉന്മേഷലബ്തിക്കും രോഗവിമുക്തിക്കും സൂര്യരശ്മിയെപ്പോലെ നമ്മെ സഹായിക്കാന്‍ വേറൊന്നുമില്ല...വെയില്‍ കൊണ്ടുകൊണ്ട് സ്വേച്ചയാ മേഞ്ഞുനടക്കുന്ന പശുക്കളുടെ പാലിനും വെയിലത്ത് കിടക്കുന്ന കായ്കനികള്‍ക്കും ഗുണമേറ്ന്നതിനുള്ള കാരണവും മറ്റൊന്നുമല്ല...ഭൂമിയില്‍ കാണുന്ന ശക്തികളെല്ലാം തന്നെ സൂര്യന്റെതാണ്...മഴയ്ക്ക് പെയ്യാനുള്ള ശക്തി,വായുവിനു വീശാനുള്ള കഴിവ് ,നദിക്കു അനവരതം ഒഴുകാനുള്ള സാമര്‍ത്ഥ്യം തുടങ്ങി...സകല ശക്തിയും സൂര്യന്‍ നല്‍കിയതാണ്...
ഒന്നേ പറയാനുള്ളൂ ,നല്ല ആരോഗ്യം കിട്ടാനാഗ്രഹിക്കുന്നവര്‍ ഇഷ്ടം പോലെ കാലത്തും വൈകിട്ടുമുള്ള പാടല രശ്മിയെ കണ്ണുകളാകുന്ന ജനാലകള്‍ വഴി ഉള്ളിലേക്ക് കടത്തിവിടണം...ശുദ്ധമായ ചുവന്ന രക്തം ഉല്‍പ്പാദിക്കപ്പെടും...ത്വക്ക് ശുദ്ധമാകും...ഊര്‍ജ്ജം ലഭിക്കും...മനസ്സ് ആനന്ദപൂര്‍ണ്ണമാകും ..ഈ പാടല കിരണം മാത്രമാണ് , നമുക്ക് വൈറ്റമിന്‍ "ഡി " എന്നാ അമൂല്യപോഷകം ദാനം ചെയ്യുന്നതെന്ന് ഓര്‍ക്കുക...വെയിലില്‍ ഉണക്കുന്ന ആഹാര സാധനങ്ങള്‍ വളരെ സമയംവെയില്‍ കൊള്ളിച്ചു എടുക്കുന്ന ജലം ഇവയ്ക്കും ഗുണം കൂടും....
Wednesday, January 11, 2012
ശ്രീമദ് ഭഗവത് ഗീത പഠനം ഒരു വിചിന്തനും (Revision)

ഒന്നാമദ്ധ്യായം-
അര്‍ജുനവിഷാദയോഗം
ശ്രീ-
മംഗളകരമായ ഗീതയുടെ മാഹാത്മ്യം ആരംഭിക്കുന്നു.
ശ്രീ ഗണേശായ നമ:
ശ്രീ ഗണപതിക്കു നമസ്കാരം.
ശ്രീ രാധാവല്ലഭനു നമസ്കാരം.
-ഒന്നാമദ്ധ്യായം-
അര്‍ജുനവിഷാദയോഗം
ധൃതരാഷ്ട്ര ഉവാച:-
ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്ചൈവ കിമകുര്‍വത സഞ്ജയ . (1.1)
ധൃതരാഷ്ട്രന്‍ പറഞ്ഞു:
അല്ലയോ സഞ്ജയ , പുണ്യ ഭൂമിയായ കുരുക്ഷേത്രത്തില്‍ യുദ്ധം ആഗ്രഹിച്ചു വന്നുചേര്‍ന്ന ദുര്യോധനന്‍ മുതലായ എന്റെ മക്കളും യുധിഷ്ഠിരന്‍ മുതലായ പാണ്ടുവിന്റെ മക്കളും എന്തൊക്കെ കടുംകൈകള്‍ ആണ് ചെയ്തത്?
സഞ്ജയ ഉവാച
ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യോധനസ്തമദാ
ആചാര്യമുപസംഗമ്യ രാജാ വചനമ-ബ്രവീത് (1.2)
സഞ്ജയന്‍ പറഞ്ഞു
അപ്പോള്‍ പടവെട്ടാന്‍ അണിനിരത്തി നിര്ത്തിുയ പാണ്ഡവ പട കണ്ടു ദുര്യോധനന്‍ ദ്രോണാചാര്യരുടെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു :
പശ്യൈതാം പാണ്ഡുപുത്രാണാം ആചാര്യ മഹതീം ചമൂം
വ്യൂഢാം ദ്രുപദപുത്രേണ തവ ശിഷ്യേണ ധീമതാ (1.3)
ആചാര്യ.അങ്ങയുടെ ശിഷ്യനും മേധാവിയുമായ ദ്രിഷ്ടദ്യുംനന്‍ അണിനിരത്തിയ പാണ്ഡവ പടയെ ഒന്ന് കണ്ടാലും..
അത്ര ശൂരാ മഹേഷ്വാസാ ഭീമാർജുനസമാ യുധി
യുയുധാനോ വിരാടശ്ച ദ്രുപദശ്ച മഹാരഥഃ
ധൃഷ്ടകേതുശ്ചേകിതാനഃ കാശിരാജശ്ച വീര്യവാൻ
പുരുജിത്കുന്തിഭോജശ്ച ശൈബ്യശ്ച നരപുങ്ഗവഃ
യുധാമന്യുശ്ച വിക്രാന്ത ഉത്തമൌജാശ്ച വീര്യവാൻ
സൌഭദ്രോ ദ്രൌപദേയാശ്ച സർവ ഏവ മഹാരഥാഃ
അവിടെ ശൂരന്മ്മാരും വലിയ വില്ലാളികളും യുദ്ധത്തില്‍ ഭീമനോടും അര്‍ജുനനോടും തുല്യരായ യുയുധാനനും [സാത്യകിയും]വിരാടരാജാവും ,മഹാരഥനായ ദ്രുപദരാജാവും ധൃഷ്ട്ടകേതുവും ചേകിതാനനും വീര്യവാനായ കാശിരാജാവും പുരുജിത്തും കുന്തിഭോജനും നരന്മ്മാരില്‍ ശ്രേഷ്ഠനായ ശിബിയും പരാക്രമശാലിയായ യുധാമന്യുവും വീര്യവാനായ ഉത്തമൌജസ്സും സുഭദ്രാകുമാരനും ദ്രൌപതീപുത്രന്‍മ്മാരും [പ്രതിവിന്ധ്യന്‍ ,സുതസോമന്‍ ,ശ്രുതകീര്‍ത്തി,ശതാനീകന്‍,ശ്രുതസേനന്]ഇവര്‍ എല്ലാം തന്നെ മഹാരഥന്‍മ്മാരാകുന്നു.
അപര്യാപ്തം തദസ്മാകം ബലം ഭീഷ്മാഭിരക്ഷിതം
പര്യാപ്തം ത്വിദമേതേഷാം ബലം ഭീമാഭിരക്ഷിതം (1.10)
ഭീഷ്മ പിതാമഹന്റെ കീഴില്‍ ഉള്ള നമ്മുടെ സൈന്യം വളരെ വലുതാണ് .എന്നാല്‍ ഭീമന്‍ നയിക്കുന്ന പാണ്ഡവന്മാരുടെ സൈന്യം സംഖ്യ കൊണ്ട വളരെ ചെറുതാണ്.
ഹരി ഓം... സ്വന്തം പൌത്രന്മാരോട് യുദ്ധം... ചെയ്യേണ്ടി വരുക... അതുപോലെ സ്നേഹ വട്സലനായ അമ്മാവനോടും ഗുരുവിനോടും ഉദ്ധം ചെയ്യേണ്ടി വരിക... ഇതൊക്കെ പരസ്പരം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത വിധം അപകടകരമായ അവസ്ഥയാണ്... ഇതിനൊക്കെ കാരണം ചില താല്‍പര വ്യക്തികളുടെ സ്വാര്‍ത്ഥമായ താല്‍പര്യങ്ങള്‍ക്കുവേണ്ടി സ്വന്തം ആത്മാഭിമാനത്തെ ബലികഴിക്കേണ്ടി വരിക... അഹോ...!!! ദുഷ്കരം... തന്നെ... ഉദാ.. നമ്മുടെ നാടിന്ടെ ഇന്നത്തെ അവസ്ഥ കണ്ടില്ലേ... ചില താല്‍പര കക്ഷികളുടെ സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി ഒരു സമൂഹം മുഴുവനും പീഡന മനുഭാവിക്കുകയാണ്... ഇവിടെ വ്യക്തികള്‍ വളരെ തുച്ചവും... അവരുടെ വികല്പ്പിതസംഖ്യകള്‍ ഒരു രാജ്യതോളം ബഹുഭൂരിപക്ഷവും... ഹരി ഓം...
അസ്മാകം തു വിശിഷ്ടാ യേ താന്നിബോധ ദ്വിജോത്തമ
നായകാ മമ സൈന്യസ്യ സംജ്ഞാര്‍ഥം താന്‍ബ്രവീമിതേ (1.7)
അല്ലയോ ബ്രഹ്മണോതമ. ഇനി നമ്മ്മുടെ സൈന്യങ്ങളെ വേണ്ടവിധം കൊണ്ട് നടത്തുന്ന യോഗ്യന്മാരായ തലവന്മാരില്‍ ചിലരെ പറയാം: അങ്ങ് കേട്ടാലും.
ഭവാന്‍ ഭീഷ്മശ്ച കര്‍ണ്ണശ്ച കൃപശ്ച സമിതിംജയഃ
അശ്വത്ഥാമാ വികര്‍ണശ്ച സൌമദത്തിസ്തഥൈവ ച : (1.8)
അന്യേ ച ബഹവഃ ശൂരാ മദര്‍ഥേ ത്യക്തജീവിതാഃ
നാനാശസ്ത്ര-പ്രഹരണാഃ സര്‍വേ യുദ്ധവിശാരദാഃ (1.9)
അങ്ങും ഭീഷ്മനും കര്‍ണനും പോരില്‍ പോരില്‍ ജയമുള്ളവനായ കൃപനും അസ്വട്താമവും വികര്ണനും ഭൂരിശ്രവസും ജയദ്രഥനും , ഇവര്‍ക്ക് പുറമേ പല തരത്തിലുള്ള ആയുധങ്ങള്‍ പ്രയോഗിച്ചു പോരാടുവാന്‍ കെല്‍പുള്ള അനേകം ശൂരന്മാരും എനിക്ക് വേണ്ടി ജീവന്‍ തന്നെ ബലി അര്‍പ്പിക്കാന്‍ തയാറായി നില്‍ക്കുന്നു...
ഹരി ഓം... സാഹചര്യങ്ങല്‍ക്കനുസരിച്ചുള്ള തരംതിരിവില്‍ അവരവരുടെ വ്യക്തിപരമായ നിലപാടുകളില്‍ സ്വന്തം ബോധാമാണ്ടാലാതെ നനമാതിന്മകളെ വേര്‍തിരിച്ചു മനസ്സിലാക്കി ഇവിടെ വേര്‍പെട്ടു നില്‍ക്കുന്നു... വ്യക്തികളുടെ മനോനില ഇവിടെ വളരെ സ്പഷ്ടമാക്കുന്നു... ഓരോ വ്യക്തിക്കുള്ള നന്മതിന്മകളെ ക്കുറിച്ച് മനസ്സിലക്കനമെങ്ങില്‍ അവരവരുടെ വ്യക്തിപരമായ ജീവിതമാണ്ടാലങ്ങളില്‍ കുറിച്ച് സൂക്ഷ്മമായ പഠനം നടത്തേണ്ടി വരും... ഇവിടെ മനസ്സിന്ടെ ഉത്തരവാദിത്വം എല്ലാ നന്മകളെയും ധാര്‍മികമായ ഒരു കാഴ്ചപാടില്‍ ഒന്നിപ്പിക്കുക എന്നതാണ് ഭഗവാന്‍ കൃഷ്ണന്‍ ചെയ്തത്...... ഇതിനെയാണ് എതാര്‍ത്ഥത്തില്‍ യോഗ അഥവാ യോഗം എന്ന് പറയുന്നത്... ഭീഷ്മരേയും, ദ്രോനരെയും പോലുള്ള ചില വിശിഷ്ട യോദ്ധാക്കള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം തിന്മയോടൊപ്പം ചേരേണ്ടി വരുന്നു എന്നതാണ് പ്രശ്നം... ബോധമണ്ടലത്തില്‍ തന്‍ ചെയ്യുന്നത് ശെരി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അങ്ങനെ സംഭവിച്ചത്... ഒരു കുട്ടി ജനിച്ചു കഴിഞ്ഞാല്‍ അവന്ടെ ബോധാമാണ്ടാലാതെ വികാസം മുതല്‍ അവന്ടെ ജീവിതാവസാനം വരെ യുള്ള കര്‍മങ്ങള്‍ ഈ പ്രപഞ്ഞതോടുള്ള അവന്ടെ സമീപനം... എല്ലാം തന്നെ വളരെ ബ്രിതതായ ഒരു ആത്മാവിഷ്കാരത്തില്‍ ഇവിടെ വേദ വ്യാസന്‍ (അറിവിന്ടെ നീളം) മനോഹരമായി അപഗ്രതിച്ചു കാണിച്ചിരിക്കുന്നു... അതിനുള്ള ഊര്‍ജം പകര്‍ന്നത് ഭുദ്ധിയും (ഗണപതി)...
അയനേഷു ച സര്‍വേഷു യഥാഭാഗമവസ്ഥിതാഃ
ഭീഷ്മമേവാഭിരക്ഷന്തു ഭവന്തഃ സര്‍വ ഏവ ഹി (1.11)
അതുകൊണ്ട് നിങ്ങളെല്ലാവരും വ്യൂഹ മാര്‍ഗങ്ങളില്‍ അവരവര്‍ക്ക് തന്ന സ്ഥാനത് നിന്നുകൊണ്ട് ഭീഷം പിതാമഹനെ തന്നെ രേക്ഷിച്ചു കൊള്ളുക.(ഭീഷ്മര്‍ സംരെക്ഷിക്കപെട്ടാല്‍ നമ്മള്‍ (കൌരവര്‍) വിജയിക്കുമെന്നര്തം))
ഹരി ഓം... ഹൃദയ ദൌര്‍ബല്യമുല്ലവാന്‍ ഭീഷ്മന്‍... (മനോ ബലം മരിച്ചത് എന്നര്‍ത്ഥം, കാലപ്പഴക്കം ചെന്നത്...) അത് എപ്പോഴും വ്യസനിച്ചുകൊന്ടെയിരിക്കും... മനുഷ്യ മനസ്സിന്ടെ ഹൃദയ ദൌര്‍ബല്യത്തെ ക്കുറിച്ച് ഇനി ഭഗവന്‍ വിവരിക്കുന്നുണ്ട്... മനോമണ്ഡലത്തിനു ബാലമുന്ടെങ്ങില്‍ മാത്രമേ ജീവിത വിജയം നേടാന്‍ സാധിക്കു... ഇവിടെ മാനസിക ബലം തിന്മാകല്‍ക്കുവേണ്ടി കൂട്ടുനിന്നു... അതുകൊണ്ട് മാനസികമായും... ശാരീരികമായുമുള്ള കൂരംബുകളില്‍ സ്വന്തം ജീവിതം അവസാനിച്ചു... കൌരവപ്പടയ്ക്കു ആദ്യം നേതൃത്വം കൊടുത്തതല്ലേ... ഭീഷ്മര്‍... പാണ്ടാവപ്പടയ്ക്കു നേതൃത്വം കൊടുത ത്തോ... ഭീമന്... (മനോബലമുള്ളത് എന്നര്‍ത്ഥം, അത് യുവത്വമുള്ളത്, ഊര്ജസ്വലവും) ശക്തിമത്തായ മനോ ബലം എല്ലാറ്റിനെയും നിഷ്പ്രയാസം അതിജീവിക്കുന്നു... "മനോജപം മാരുത തുല്യവേഗം... ജിതീന്ദ്രിയം ഭുധിമതം വരിഷ്ടം... വാതാത്മജം വാനര യുഉത മുഖ്യം... ശ്രീരാമ ദൂതം ശരണം പ്രപദ്യേ " അര്‍ജുനന ഇരിക്കുന്ന കൃഷ്ണന്‍ നിയന്ത്രിക്കുന്ന രതത്തിലെ പതാകയില്‍ ശ്രീ ഹനുമാന്‍ സ്വാമിയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്... ഇത് 'പ്രാണനെ' സൂചിപ്പിക്കുന്നു...
തസ്യ സഞ്ജനയൻഹർഷം കുരുവൃദ്ധഃ പിതാമഹഃ
സിംഹനാദം വിനദ്യോച്ചൈഃ ശംഖം ദധ്മൌ പ്രതാപവാൻ
പ്രതാപശാലിയും കൗരവന്മാരില്‍ വൃദ്ധനും ആയ ഭീഷ്മ പിതാമഹന്‍ ദുര്യോദനന് സന്തോഷം ഉളവാക്കി കൊണ്ട് ഉച്ചത്തില്‍ സിംഹത്തെപ്പോലെ ഗര്‍ജ്ജിക്കുകയും ശംഖ നാദം മുഴക്കുകയും ചെയ്തു .
മനുഷ്യ മനസ്സുകളുടെ 'സന്തോഷം' വ്യക്തിപരമായ ചില താല്‍പര്യങ്ങളില്‍ നില നില്‍ക്കുന്നു... ഇതിനെയാണ് 'സ്വാര്‍ത്ഥത' എന്ന് പറയുന്നത്...അത് അവനില്‍ തുടങ്ങി അവന്ടെ സ്വന്തം കുടുംബ ജീവിതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു... ഇവിടെ "ധാര്‍ത്ത രാഷ്ട്രം" അതായത് ദു-ര്യോധനന്‍ എന്നാല്‍ മനസ്സിന്ടെ മറുഭാഗത്തെ ദുഷ്ട ചിന്തകള്‍... അസൂയ, അഹങ്കാരം, അഹംഭാവം... മുതലായ ചിത്ത ബുദ്ധിക്കു വശംവദരായി നിന്നുകൊണ്ട് 'മനോബലം' (ഭീഷ്മര്‍)... നാഷതിണ്ടേ വഴിതുറന്നു കൊടുക്കുന്നു... ആത്മവീര്യം നഷ്ടപ്പെട്ട മനോബലം... എല്ലാ തിന്മകളെയും പ്രോത്സാഹിപ്പിക്കുന്നു... ശരിക്കുമുള്ള 'ആനന്ദം' അഥവാ 'സന്തോഷം'... എന്ടാണ് എന്ന് പഠിപ്പിക്കലാണ് ഭഗവാന്‍ ഇവിടെ ഇനി ആലപിക്കാന്‍ പോകുന്നത്...
തതഃ ശംഖാശ്ച ഭേര്യശ്ച പണവാനകഗോമുഖാഃ
സഹസൈവാഭ്യഹന്യന്ത സ ശബ്‌ദസ്തുമുലോഭവത്
തുടര്‍ന്ന്‍ ശംഖങ്ങളും പെരുമ്പറകളും മദ്ദളങ്ങളും തപ്പട്ടകളും ഗോമുഖങ്ങളും ഉടനെ തന്നെ മുഴക്കപ്പെട്ടു. ആ ശബ്ദ്ദം എങ്ങും നിറഞ്ഞു തിങ്ങിയതായി ഭാവിച്ചു.
ഹരി ഓം..ഹൃദയത്തില്‍ നിന്നും മസ്ഥിഷ്ക്കതിലെക്കുള്ള പ്രയാണം... അത് ഇതു തരത്തിലാണ്...? ഭീഷ്മരുടെ ശങ്ഖനാദം ഹൃദയം തുറക്കുന്നതിനെയാന സൂചിപ്പിച്ചത്...മനസ്സിന് ബലമുണ്ടാക്കുന്നതും...മന്‍ + ദില്‍ = 'മനസില്‍' അത് പിന്നെ 'മന്ദിര്‍' ആയി... സംസ്കൃതത്തില്‍ 'ക്ഷേത്രം' എന്ന് പറയുന്നു... അതുകൊണ്ട് ധര്‍മ ക്ഷേത്രം ഇന്ന് വിശേഷണം... പക്ഷെ അധര്‍മതിനെ പ്രചോദനം കൊടുക്കുന്ന തരത്തിലുള്ള ഭീഷ്മരുടെ ആഹ്വാനം മനസ്സിലെ ചിന്ടകളെ പ്രാകൃത രൂപത്തില്‍ (ചേര്‍ച്ചയില്ലാത്ത തരത്തില്‍) പ്രടിധ്വനി സൃഷ്ടിച്ചു... അജ്ഞാനം മാത്രം കൊണ്ടുടാകുന്ന പ്രാകൃത ശബ്ദം...
തതഃ ശ്വേതൈർഹയൈർയുക്തേ മഹതി സ്യന്ദനേ സ്ഥിതൌ
മാധവഃ പാണ്ഡവശ്ചൈവ ദിവ്യൌ ശംഖൌ പ്രദധ്മതുഃ
അനന്തരം വെളുത്തകുതിരകളെ പൂട്ടിയ ശ്രേഷ്ഠമായ രഥത്തില്‍ ഇരുന്നു കൊണ്ട് മാധവനും പാണ്ഡവനും ദിവ്യങ്ങളായ ശംഖുകള്‍ ഉച്ചത്തില്‍ മുഴക്കി .
ഹരി ഓം... "അധര്‍മതിനെതിരെ" "ധര്‍മ ബോധത്തിന്റെ പ്രയാണം ആരംപിച്ചു... അതിന്ടെ സൂചനയാണ്..." അധര്മത്തിന്റെ നാശം ആരംപിച്ചു കഴിഞ്ഞു... മനസ്സും... (കൃഷ്ണന്‍) പ്രവര്‍ത്തിയും (അര്‍ജുനന്‍) മാനസികവും, ശാരീരികവും, സാമൂഹ്യവുമായ നീതിക്കുവേണ്ടി... പോരടുന്നതിനുള്ള വിജയ ഭേരി മുഴക്കുന്നു...(ശങ്ഖം ഹൃദയത്തെ സൂചിപ്പിക്കുന്നു)... വെളുത്ത കുതിരകള്‍ (ശ്വേത നിറം) നന്മയെ സൂചിപ്പിക്കുന്നു... ചില ചിത്രകാരന്മാര്‍ നാല് കുതിരകളെ വരച്ചിട്ടുണ്ട്... ചിലതില്‍ അഞ്ചും... ഇത് രണ്ടും ശരിതന്നെയാണ്...... കാരണം... നാല് കുതിരകള്‍ ചതുര്‍ വേദങ്ങളെ സൂചിപ്പിക്കുന്നു... അഞ്ചു കുതിരകള്‍ പഞ്ഞെന്ദ്രിയങ്ങളെയും... രഥം ശരീരവും... ചക്രങ്ങള്‍ കാലവും... കുരു ക്ഷേത്രം (ക്ഷതത്തെ ത്രാണം ചെയ്യുന്നത് ക്ഷേത്രം - മാനസികമായ ക്ഷതങ്ങളും... ശാരീരികമായ ക്ഷതങ്ങളും... സാമൂഹ്യപരമായ ക്ഷതങ്ങളും...) അതിനു പരിഹാരം തന്നെയാണ് "ഭഗവദ് ഗീത"... രഥംത്തിലെ കാവി പതാകയില്‍ ആഞ്ജനേയ സ്വമിയ്ടെ ചിത്രം സൂചിപ്പിച്ചിരിക്കുന്നു... ഇത് വായു വേഗം... പ്രാണന്‍... അപാനന്‍... എന്നിവയുടെ സൂചന... അതായത് നമ്മുടെ "ധര്‍മ ഭോധമാണ്" "ആത്മാവ് " അതിനെ നല്ലതും ചീതയും ആയ മനസ്സാല്‍ മൂടപ്പെട്ടിരിക്കുന്നു...മനസ്സിനെ ബുദ്ധിയാല്‍ മൂടപ്പെട്ടിരിക്കുന്നു... ബുദ്ധിയെ അജ്നാനതാല്‍ മൂടപ്പെട്ടിരിക്കുന്നു... അജ്ഞാനം ചിത്തതാല്‍ മൂടപ്പെട്ടിരിക്കുന്നു... ചിത്തം... അഹങ്കാരത്താല്‍ മൂടപ്പെട്ടിരിക്കുന്നു... അഹങ്കാരം ഈ ശരീരതാല്‍ മൂടപ്പെട്ടിരിക്കുന്നു... ഈ ശരീരത്തെ സമൂഹത്താല്‍ മൂടപ്പെട്ടിരിക്കുന്നു... ഈ സമൂഹം... പ്രകൃതിയാല്‍ മൂടപ്പെട്ടിരിക്കുന്നു... ഈ പ്രകൃതി ഈ ലോകത്താല്‍ മൂടപ്പെട്ടിരിക്കുന്നു... ഈ ലോകത്തെ... സൌരയൂഥം... മൂടിയിരിക്കുന്നു... ഈ സൌരയൂഥം... ഈ അനതമാജാത്ത അവര്നനീയത്തില്‍ വ്യവഹരിക്കുന്നു... ഈ വ്യാപിചിരിക്കുന്നതിനെ സര്‍വ വ്യാപി അഥവാ "പരബ്രഹ്മം" എന്ന് വിശേഷിപ്പിക്കുന്നു... ഈ പരഭ്രഹ്മം തന്നെയാണ്... ഒരു ചെറിയ 'വിതിണ്ടേ' രൂപത്തില്‍ സകല ചരാചരങ്ങളിലും ഉറങ്ങിക്കിടക്കുന്നത്... ഇതിനെ 'ബ്രഹ്മം' അഥവാ 'ആത്മാവ് ' എന്ന് പറയുന്നു... ഈ 'ആത്മാവിനെ' 'പരമാത്മാവില്‍' ലയിപ്പിക്കാനുള്ള ശാസ്ത്രമാണ് 'വേദങ്ങള്‍' അത് ഭഗവാന്‍ വളരെ ലളിതമായി അറിവിലൂടെ (വ്യസനിലൂടെ) പകരുന്നതാണ് 'ഭഗവദ് ഗീത'... ഹരി ഓം...
പാഞ്ചജന്യം ഹൃശീ കേശ്സ്ഹ
ദേവദത്തം ധനഞ്ഞയഹ
പൌണ്ട്ദ്രം ദധ്മൌ മഹാശംഖം
ഭീമകര്‍മ വൃകോദരഹ 15
അനന്തവിജയം രാജാ
കുന്തീപുത്രോ യുധിഷ്ടിരഹ
നകുലഹ സഹദേവശ്ച
സുഖോഷമണിപുഷ്പകൌ 16
കൃഷ്ണന്‍ പാന്ച്ചജന്യവും അര്‍ജുനന്‍ ദേവന്മാര്‍ കൊടുത്ത ദേവദത്തം എന്നാ ശംകും മുഴക്കി ഭീഷണ കര്‍മങ്ങള്‍ ചെയ്യുന്ന ഭീമസേനന്‍ പൌട്രമെന്ന മഹാ ശംകും മുഴക്കി.
രാജാവും കുന്തീപുത്രനുമായ യുധിഷ്ട്ടിരന്‍ അനന്തവിജയവും നകുലസഹദേവന്മാര്‍ സുഗോഷമണിപുഷ്പകങ്ങളും എന്നാ ശംകും മുഴക്കി.
ഹരി ഓം... പഞ്ചഭൂതങ്ങളുടെ താലലയക്രമം സന്നിവേഷിചിരിക്കുന്നത് 'ജീവ'നില്‍ അഥവാ 'ഊര്‍ജം' ആ 'ജീവന്‍'ടെ ആധാരമാണ് 'ശംഖു'...,'ചക്രം' ഇവിടെ കാലങ്ങലെയാണ് സൂചിപ്പിചിരിക്കുന്നതെന്ന് നമ്മള്‍ നേരത്തെ ചര്‍ച്ച ചെയ്തിരുന്നല്ലോ... അതുകൊണ്ട് ഇത് 'ജീവിത ചക്രം'... സര്‍വ വ്യപിയായതുകൊണ്ട് 'മഹാവിഷ്ണു'വിണ്ടേ കയ്കളില്‍ 'ജീവിതചക്രം' അനായാസേന 'വിലയ'മ പ്രാപിക്കുന്നു... പഞ്ചപാണ്ഡവര്‍ വ്യക്തിയുടെ 'സത് ഗുണ'ങ്ങളെ പ്രതിനിതീകരിക്കുന്നു...ഉദാ.. അര്‍ജുനന്‍ (വിദ്യ - യോഗ വിദ്യയും അസ്ത്രവിദ്യയും), ഭീമന്‍ (ശക്തി അഥവാ ബലം), യുധിഷ്ടിരന്‍ (ധര്‍മം), നകുല സഹാടെവന്മാര്‍ (തേജസ്സും, സ്വഭാവ ഗുണവും) ഈ യുദ്ധം ഉണ്ടാകാനുള്ള കാരണം 'പാഞ്ചാലി' (പ്രകൃതി). ഭഗവാന്‍ 'ഹൃശീകേശന്‍' എന്നാല്‍ സര്‍വ ഇന്ദ്രിയങ്ങളുടെയും ഉടമയാണ് എന്നര്‍ത്ഥം... സമസ്ത ജീവജാലങ്ങളും ഭഗവാന്‍ ശ്രീ കൃഷ്ണന്ടെ അംശങ്ങളാണ് . സകല ചരാചരങ്ങളുടെയും ഇന്ദ്രിയങ്ങള്‍ ഭഗവാനില്‍ അധിഷ്ടിതമാണ്... എതോരുവന്ടെയും ഇന്ദ്രിയാഭിലാശം ഭഗവാന്‍ നിഷ്പ്രയാസം അവനിളിരുന്നുകൊണ്ട് തന്നെ നിര്‍വഹിക്കുന്നു... അര്‍ജുനണ്ടേ ദിവ്യമായ ഇന്ദ്രിയങ്ങളെ ഭഗവാന്‍ സ്വയം നയിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്, നേരത്തെ പറഞ്ഞ 'ഹൃ ശീകേശ പദം'. അങ്ങനെ 'ഹൃദയ'മാകുന്ന 'ശംഖ'ത്തില്‍ നിന്നും വമിക്കുന്ന 'ഊര്‍ജ്ജം' മനുഷ്യ 'മനസ്സു'കളിലൂടെ അവന്ടെ 'സിര'കളിലൂടെ, ഈ പ്രകൃതിയില്‍ വ്യാപിക്കാന്‍ ആരംപിച്ചു എന്നുല്ലതിണ്ടേ ദ്രിഷ്ട്ടാന്തമാണ് ഭാഗവാന്ടെയും, പാണ്ട വരുടെയും ശംഖു നാഥാ സൂചന... ഹരി ഓം...
കാശ്യശ്ച പരമേഷ്വാസഃ ശിഖണ്ഡീ ച മഹാരഥഃ
ധൃഷ്ടദ്യുമ്നോ വിരാടശ്ച സാത്യകിശ്ചാപരാജിതഃ
ദ്രുപദോ ദ്രൌപദേയാശ്ച സർവശഃ പൃഥിവീപതേ
സൌഭദ്രശ്ച മഹാബാഹുഃ ശംഖാന്ദധ്മുഃ പൃഥക്പൃഥക്
അല്ലയോ രാജാവേ ,വലിയ വില്ലാളിയായ കാശി രാജാവും മാഹാരഥിയായ ശിഖണ്ഡിയും ധൃഷ്ട്ടദ്യുമ്നനും വിരാടരാജാവും പരാജയമെന്തെന്നറിയാത്ത സാത്യകിയും ദ്രുപദനും ദ്രൌപതീപുത്രന്മമാരുംപരാക്രമശാലിയായ അഭിമന്യുവും വേറെ വേറെ ശഖുകള്‍ മുഴക്കി .
ഹരി ഓം...എതാര്‍ത്ഥത്തില്‍ ഗീതയില്‍ കൂടെ 'ഭഗവാന്‍' തന്നെ സ്വയം ഓരോരോ 'വേഷങ്ങള്‍' സ്വീകരിച്ചു പരസ്പരം അടരാടി പൂര്‍വ്വ നാടകം കളിച്ചു നമുക്കെല്ലാം മാതൃക കാട്ടിത്തരുന്നു.... നമ്മള്‍ 'ചെസ്സ്' കളിക്കുന്നതുപോലെയാണ് അത്..., അതുകൊണ്ട് തന്നെയാണ് അതിനെ മായ എന്ന് പറയുന്നു... മായവഷിശ്യത്വം, സര്‍വ സാക്ഷിത്വം, സര്‍വ സ്വാധീനത്വം... എന്നിങ്ങനെ പോകുന്നു... എത്ര മനോഹരമായ ആശയം... അത് ഭാഗവാണ്ടേ തന്നെ സൃഷ്ടിയും... ഇപ്പോള്‍ ഇവിടെ നടക്കുന്നത് പാണ്ഡവരുടെ സഹപോരളികളുടെ ഖോഷമാണ് , മഹാരധനയുള്ള ശിഖണ്ടിയെ ഉദ്ദേശിച്ചിരിക്കുന്നത് മനസ്സിന്ടെ 'ഔചിത്യ ബോധം'... അതുകൊണ്ടല്ലേ 'ഭീഷ്മര്‍' എന്നാ 'ദൌര്‍ബല്യത്തെ' നേരിടാന്‍ മനസ്സ 'ഔചിതഭോധം' എന്നാ 'ശിഖണ്ടി'യുടെ സഹായം ആവശ്യപ്പെട്ടത്... ചില പ്രത്യേക സാഹചര്യങ്ങളില്‍ ഔചിത്യപരമായ തീരുമാനങ്ങള്‍ നമ്മള്‍ സ്വീകരിക്കരുണ്ടല്ലോ... (ഒരു ചെറിയ ഉദാ.. വിശന്നു വളഞ്ഞു വഴിയില്‍ക്കൂടെ നടന്നു പോകുന്ന ഒരു ഭിക്ഷക്കാരനു ഭക്ഷണം കഴിക്കാനുള്ള പണം വഴിയില്‍ നിന്നും ലഭിച്ചാല്‍ അത അതിന്ടെ ഉടമസ്താവകാഷിയെ കണ്ടില്ലെങ്കില്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല...) അങ്ങനെ മനസ്സിലുള്ള ചെറുതും വലുതുമായിട്ടുള്ള സകല സത്ഗുനങ്ങളുടെയും ആഹ്വാനം പാണ്ടാവപക്ഷം ചേര്‍ന്ന് അവരുടെ സാമീപ്യവും, സഹകരണവും ഹൃദയമാകുന്ന ശങ്ഖില്‍ക്കോടെ പ്രധിദ്വാനിയായി.............. 'ഭഗവാന്‍' എന്നാ 'മനസ്സ്'... മനസ്സിലുള്ള ഭയം, ക്രോധം, മോഹം, മദം, മാത്സര്യം മുതലായ സകല ദുഷ്ചിന്തകളെയും മാറ്റുന്നതുകൊണ്ട് അവന്‍ ഭഗവാന്‍... 'ഭയ'ത്തെ മാറ്റുന്നവന്‍ ഭഗവാന്‍... അങ്ങനെ അവനു ദര്‍ശനം ലഭിക്കുന്നു (ദര്‍ശനം - കാഴ്ചപ്പാട്, സുദര്‍ശനം നല്ല കാഴ്ചപ്പാട്) 'മനസ്സ് തെളിയുക' എന്നൊക്കെ അര്‍ത്ഥമുണ്ട്... ഭഗവാന്‍ അതിനെക്കുറിച്ച് ഇനി അങ്ങോട്ട് വിശദീകരിക്കുന്നുണ്ട്...ഹരി ഓം...
സ ഗോഷോ ദാര്‍ത്തരാഷ്ട്റാണാം ഹ്രിദയാനി വ്യദരയത് നഭവ പ്ര്‍തിവീം ചൈവ തുമുലൊ വ്യുനുനാദയന്‍
പാണ്ഡവ പക്ഷത്തു നിന്നുയരുന്ന ശംഖദ്വനികള്‍ കേട്ട് ആകാശവും ഭൂമിയും നടുങ്ങുന്നു, ആ ശബ്ദത്തിണ്റ്റെ പ്രതിദ്വനികൊണ്ട് ദ്രിതരാഷ്ട്റ പുത്രന്‍മാരുടെ ഹ്രിദയം പിളര്‍ന്നു. കൌരവ ശബ്ദം മുഴങ്ങിയപ്പൊള്‍ അതു വെറുമൊരു വിക്ഷോപം മാത്രമെ ഉണ്ടാക്കിയുള്ളൂ. കൌരവന്‍മാരുടെ ജീവിതമൂല്യങ്ങള്‍ എറെക്കുറെ ലൌകീകം മാത്രമാണെന്നു പറയാം, എന്നാല്‍ പാണ്ടവരുടേതാകട്ടെ ഒരെ സമയം ലൌകീകതയും അധ്യാത്മത്തെയും സംഭന്ധിക്കുന്നതാകുന്നു. അതുകൊണ്ടാണു ഭൂമിയും ആകാശവും ഒരുപോലെ നടുങ്ങിപോയി എന്നു പറയുന്നത്
ഹരി ഓം.... അങ്ങനെ കാശി രാജാവ് (ആത്മീയത), ശിഖണ്ഡീ (ഔചിത്യ ബോധം), ധൃഷ്ട്ടദ്യുമ്നനാന്‍ (സുദൃഷ്ട്ടി - അസൂയ ഇല്ലാത്തതു), വിരാട രാജാവ് (ഭാവന അഥവാ സൃഷ്ട്ടി), സാത്യകി (ആത്മ വിശ്വാസം), ദ്രുപദനും (ദൃ പദന്‍ - സമര്‍പ്പണം, സ്ഥിരമായത് ), ദ്രൌപതീപുത്രന്മര്‍ (ബാഹ്യ ശക്തി - സുപ്രകൃതിയില്‍ നിന്നുള്ള ഊര്‍ജം), അഭിമന്യു (എടുത്തു ചാട്ടം - മുഴുവനും മനസ്സിലാക്കാത്ത സ്വഭാവം, അതിശീക്രം) മുതലായ മഹാരാജാക്കന്മാരുടെയും രാജകുമാരന്മാരുമായ സത്ഗുണങ്ങളുടെ ആത്മ സമര്‍പ്പണം മനസ്സിലേക്ക് ഇരച്ചു കയറുന്നതില്‍ (ബോധമണ്ടലതിലെക്കുള്ള ശ്രദ്ധ ) ദുഷ്ട ചിന്ടകളുടെ നിഷ്ക്രിയരാഹിത്യത്തിനു ആക്കം കൂട്ടുകയാണ് കൌരവന്മാരുടെ ഹൃദയം പിളരുക എന്ന് കൊണ്ടുദ്ധെഷിക്കുന്നത്... ഉദാ. ദീപപ്രഭാപൂരിതവും, ശംഖനാദവും, മണിമുഴക്കങ്ങളും കൊണ്ട് ക്ഷേത്രത്തിലെ ദീപാരാധന ഇതിനു ഒരു ദൃഷ്ട്ടാന്തമാണ് , പഞ്ച ഭൂതങ്ങളെ ആവാഹിച്ച വിഗ്രഹതിലെക്കുള്ള (ബിംബം - വിശേഷാല്‍ ഗ്രഹിക്കുക ) ശ്രദ്ധ കൊണ്ട് മനസ്സിലെ മാലിന്യങ്ങള്‍ മാറുന്നു എന്നര്‍ത്ഥം ... സത്ഗുണങ്ങളുടെ രോഷാഗ്നി ജ്വലിക്കുന്നു... ഹരി ഓം....
അഥ വ്യവസ്ഥിതാന്‍ ദൃഷ്ട്ട്വ ധാർതരാഷ്ട്രാൻ കപിധ്വജഃ
പ്രവൃത്തേ ശസ്ത്രസംപാതേ ധനുരുദ്യമ്യ പാണ്ഡവഃ
ഹൃഷീകേശം തദാ വാക്യമിദമാഹ മഹീപതേ
അല്ലയോ രാജാവേ അതിനുശേഷം ഹനുമാനാകുന്ന കൊടിയടയാളത്തോടുകൂടിയ അര്‍ജുനന്‍ യുദ്ധം ചെയ്യാന്‍ തന്നെ ഉറച്ചു നില്‍ക്കുന്ന ധൃതരാഷ്ട്രപുത്രന്മ്മാരെ കാണുകയും ശാസ്ത്ര പ്രയോഗത്തിന് സമയമായി എന്നറിഞ്ഞപ്പോള്‍ വില്ല് ഉയര്‍ത്തിപിടിച്ചു കൊണ്ട് ഭാഗവാനായ കൃഷണനോട് ഈ വാക്യം പറയുകയും ചെയുതു.
ഹരി ഓം...സഞ്ജയന്‍ എന്നാല്‍ സം+ജയം... എല്ലാട്ടിന്ടെയും ജയം.... ദൃതരാഷ്ട്ര രാജാവ് അജ്ഞാനതിണ്ടേ മൂര്ധന്യമായ അവസ്ഥയാണ് എന്ന് നമ്മള്‍ നേരത്തെ മനസ്സിലാക്കി... ഇവിടെ കൌരവന്മാരും പാണ്ടവന്മാരും ഇരുവശങ്ങളിലായി നിലയുറപ്പിച്ചു....കൌരവന്മാരും, പാണ്ടാവന്മാരും യുദ്ധത്തില്‍ ജയിക്കാനാണ് ഇവിടെ അണിചെര്‍ന്നിരിക്കുന്നത്... ഇവിടെ ആരാണ് ജയിക്കേണ്ടത്.... വിജയം ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം വിധിചിട്ടുല്ലതാനല്ലോ... അത് സുനിശ്ചിതവും... ഹനുമാന്‍ കൊടിയടയാലമുള്ള അര്‍ജുനന്‍, അതായത് പ്രവൃത്തി അഥവാ 'കര്‍മം' (അര്‍ജുനന്‍) ശരീരതെ ധ്യാനാവസ്ഥയില്‍ ഇരുത്തികൊണ്ട് ദീര്ഖസ്വാസം വലിക്കുന്നു (സോഹം - ശിവോഹം) ഇവിടെ ശ്വസമാണ് (പ്രാണവായു ) അഷ്ടസിദ്ധി നേടിയ ഹനുമാന്‍. ധര്‍മ പരിപാലകനും വിജയശ്രീലാളിതനുമായ ഭഗവാന്‍ ശ്രീരാമന്റെ പ്രാണ സുഹൃതാനല്ലോ ഹനുമാന്‍. (രാമന്‍ എന്നാല്‍ രാ + ഓം = രാം ) അതായത് 'ആഞ്ഞാ ചക്രം' (ശരീരത്തിലെ ശടാധാര ചക്രങ്ങളില്‍ ആറാമതെത് ) പ്രാണന്‍ ബോധമണ്ടാലതിലേക്ക് (മന്‍) പ്രവേശിക്കുന്നത് കൊണ്ട് 'രാമന്‍' ആയി. അര്‍ജുനന്‍ വില്ല് ഉയര്‍ത്തി പിടിച്ചു എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രവൃത്തിയുടെ ലക്ഷ്യബോധം എന്നാണ്... എന്നിട്ട് ഭഗവാനോട് പറഞ്ഞു. 'ഭഗവാന്‍' കൃഷ്ണന്‍ എന്ടാനെന്നു നമ്മള്‍ നേരത്തെ പരാമര്ഷിചിരുന്നല്ലോ... ഹരി ഓം...
21സെനയോരുഭയോര്‍മധ്യെ രഥം സ്ധാപായ മീച്യുത
യാവദേതാന്‍ നിരീക്ഷ്യെ ഹാം യോധു കമാനവസ്ഥിതാന്‍
22കൈര്‍മ്മയാ സഹ യോധ്യ്വസ്മിന്‍ രനസവുദ്യമേ
23യോത്സ്യമാനവേക്ഷ ഹാം യ ഏതെ ത്ര സമാഗതാഹ
ദാര്ത്ത്രാഷ്ട്രസ്യ ദുര്ബുധേര്‍ യുധെ പ്രിയചികേര്‍ഷവഹ
അര്‍ജുനന്‍ പറഞ്ഞു : അച്യുതാ, രണ്ടു സേനക്കും നടുവില്‍ എന്റെ തേര്‍ നിര്‍ത്തുക . ഞാന്‍ പോരിടാന്‍ കൊതിച്ച്ചുകൊല്ലുന്ന ഇവരെ ഒന്ന് കണ്ടുകൊള്ളട്ടെ. എനിക്ക് ആരോടാണ് ഈ യുദ്ധത്തില്‍ പോരടെണ്ടത് ? ദുര്ബുധ്ധിയായ ദുര്യോധനന് പോരില്‍ പ്രിയം ചെയ്യാന്‍ ആഗ്രഹിക്കുന്നവരായി എവിടെ വന്നിരിക്കുന്നവന്‍ ആരൊക്കെയാണോ, യുധാഭിലാഷികളായ അവരെ ഞാന്‍ കാണട്ടെ.
ദുര്യോധനന് ശത്രു സംഹാരം ആണ് സര്‍വ്വ പ്രധാനമായി കരുതുന്നത് , പക്ഷെ അര്‍ജുനന്കട്ടെ യോഗയുക്തമായ മനസ്സോടു കൂടി ശത്രുമിത്ര ബേധമില്ലാതെ ഏവരുടെയും ക്ഷേമം മാത്രം മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുന്നു . പൂര്‍ണ്ണ വികാസമുള്ള ഒരു ഉത്തമ പുരുഷന്‍ ലൌകീകമായ പശ്ചാത്തലത്തില്‍ നിന്നും അധ്യാത്മതയിലേക്ക് ഉയരുന്നെതെങ്ങിനെ എന്ന് കാണിച്ചു തരുവാന്‍ പോകുന്നു.. ആധ്യാത്മികമായ ബോധം ഉണ്ടാകുന്നതിനു മുന്‍പ് ഒരുവന് ജീവിതത്തില്‍ വൈര്യാഗ്യം ഉണ്ടാകുന്നതെങ്ങിനെയെന്നു വ്യക്തമായി കാട്ടുന്നതാണ് "ദനുസ്സിനെ ഉയര്ത്തിപിടിച്ചിരുന്ന അര്‍ജുനന്‍ അതെറിഞ്ഞു കളഞ്ഞിട്ടു താഴെ ഇറങ്ങുന്നത്".
ദുര്യോധനന്‍ ആകട്ടെ ആദ്യം ശത്രുപക്ഷത്തിന്റെ ബലം കണക്കുകൂട്ടി തിട്ടപെടുതുന്നു, പിന്നീട് സ്വപക്ഷത്ത്തിന്റെ കഴിവുമായി താരതമ്മ്യം ചെയുന്നു. പക്ഷെ അര്‍ജുനനാകട്ടെ ഏതെങ്കിലും ഒരുപക്ഷത്തെ മാറ്റി നിര്‍ത്താതെ ഇരുപക്ഷങ്ങളെയും ഒന്നായി കാണുവാന്‍ ശ്രമിക്കുന്നു, അതുകൊണ്ടാണ് അര്‍ജുനന്റെ ബുദ്ധി യോഗാത്മക ബുധ്ധിയാനെന്നു പറയാന്‍ കാരണം.
യുദ്ധം തുടങ്ങിയ ശേഷം രണ്ടു സയ്ന്യങ്ങലുടെയും നടുവില്‍ നില്ക്കാന്‍ ഒരു ധീരന് മാത്രമേ കഴിയൂ !!
അര്‍ജുനന്‍ ഭീരുവാണെന്ന് തെറ്റിദ്ധരിക്കാതെ ഇരിക്കനായിരിക്കാം വ്യാസന്‍ രഥം നടുവില്‍ നിര്‍ത്തുന്ന ആശയം സൃഷ്ടിച്ചത്.
സഞ്ജയ ഉവാച
ഏവമുക്തോ ഹൃഷീകേശോ ഗുഡാകേശേന ഭാരത
സേനയോരുഭയോർമധ്യേ സ്ഥാപയിത്വാ രഥോത്തമം
ഭീഷ്മദ്രോണപ്രമുഖതഃ സർവേഷാം ച മഹീക്ഷിതാം
ഉവാച പാർഥ പശ്യൈതാൻ സമവേതാൻകുരൂനിതി
സഞ്ജയന്‍ പറഞ്ഞു ,അല്ലയോ രാജാവേ,അര്‍ജുനനാല്‍ ഇങ്ങനെ പറയപ്പെട്ടപ്പോള്‍ ശ്രീകൃഷ്ണന്‍ രണ്ടു സേനകളുടെയും മദ്ധ്യത്തില്‍ ഉത്തമമായ രഥത്തെ ഭീഷ്മര്‍,ദ്രോണര്‍ തുടങ്ങിയ എല്ലാരാജാക്കന്‍മാരുടെയും മുന്‍മ്പില്‍ നിറുത്തിയിട്ട് ,അല്ലയോ കുന്തീപുത്രാ ! വന്നു ചേര്‍ന്നിരിക്കുന്ന കൌരവരെ കണ്ടാലും എന്ന് പറഞ്ഞു.
തത്രാപശ്യത് സ്ഥിതാൻ പാർഥ
പിത്രൂനഥ പിതാമഹാൻ
ആചാര്യാന്‍ മാതുലാൻ ഭ്രാതൃൻ
പുത്രാൻ പൌത്രാൻ സഖീംസ്തഥാ
ശ്വശുരാൻസുഹൃദശ്ചൈവ
സേനയോരുഭയോരപി
താൻസമീക്ഷ്യ സ കൌന്തേയഃ
സർവ്വാൻ ബന്ധൂനവസ്ഥിതാൻ
കൃപയാ പരയാവിഷ്ടോ
വിഷീദന്നിദമ-ബ്രവീത്
അപ്പോള്‍ അര്‍ജുനന്‍ അവിടെ നില്‍ക്കുന്ന പിതാക്കളെയും പിതാമഹന്‍മ്മാരെയും ആചാര്യന്‍മ്മാരെയും അമ്മാവന്‍മ്മാരെയും സഹോദരന്‍മ്മാരെയും പുത്രപൌത്രന്‍മ്മാരെയും കൂട്ടുകാരെയും ശ്വശുരന്‍മ്മാരെയും സ്നേഹിതന്‍മ്മാരെയും രണ്ടു സൈന്യങ്ങളുടെയും മദ്ധ്യത്തില്‍ കണ്ടു ആ അര്‍ജുനന്‍ യുദ്ധത്തിനു ഒരുങ്ങി നില്‍ക്കുന്ന എല്ലാബന്ധുക്കളെയും കണ്ടിട്ട് അതിയായ കാരുണ്യം കൊണ്ട് പരവശനായി ദുഖത്തോടെ ഇങ്ങിനെ പറഞ്ഞു.
ഹരി ഓം... എല്ലാ ബന്ധു ജനങ്ങളെയും അര്‍ജുനന്‍ പോര്‍ക്കളത്തില്‍ കണ്ടു. സ്വന്തം സമവയസ്കരായ ബൂരിശ്രവസ്സിനെപ്പോലെയുള്ളവര്‍; ഭീഷ്മനെയും സോമാടതനെയും പോലുള്ളവര്‍ മുതച്ചന്മാര്‍, ദ്രോണാചാര്യര്‍, കൃപാചാര്യര്‍ മുതലായ ഗുരുജനങ്ങള്‍, ശല്യ - ശകുനികലെപോലുള്ള മതുലന്മാര്‍, ദുര്യോധനാടികലായ സഹോദരന്മാര്‍, ലക്ഷനാടികലായ പുത്രന്മാര്‍, ആശ്വതാമാവ് തുടങ്ങിയ സുഹൃത്തുക്കള്‍, ക്രുതവര്‍മ്മാവിനെപ്പോലുള്ള ഗുണകാംക്ഷികള്‍, കൂടാതെ തന്ടെ അനേകം സുഹൃത്തുക്കളെയും സൈന്യനിരകളില്‍ അര്‍ജ്ജുനന്‍ കണ്ടു...
മനസ്സിലുള്ള ദുഷ്ടചിന്തകളെ ഉപേക്ഷിക്കാനുള്ള ബോധമണ്ഡലതിന്ടെ വൈശംമ്യം ഇത് സൂചിപ്പിക്കുന്നു... ചരാചര ജീവന്മാര്‍ ത്രിഗുണത്മകങ്ങളിലുള്ള സ്വാധീന വലയത്തിലാണ് .. (സത്വം, രജസ്സ്, തമസ്സ് എന്നിങ്ങനെ) ഉദാ. ജലം ശുദ്ധമായത് 'സത്വം'... അത് തിളക്കുമ്പോള്‍ 'രജസ്സ് '... മലിനപ്പെടുമ്പോള്‍... 'തമസ്സ് 'എന്നിങ്ങനെ... സാത്വിക ഭക്ഷണത്തിലെ 'ത്രിഗുണ'ങ്ങള്‍ (വാഴപ്പഴം, മാമ്പഴം, ചക്കപ്പഴം, ലോലി ഫബ (Apple) മുതലായവ 'സാത്വികം' ), ഉള്ളി വര്‍ഗ്ഗങ്ങള്‍, മുളക് വര്‍ഗ്ഗങ്ങള്‍, മുതലായവ 'രാജസ്സ' ഗുണങ്ങള്‍, മരിച്ചീനി (കപ്പ), ഉരുളക്കിഴങ്ങ്, പോലുള്ള ചില കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ (മണ്ണിനടിയില്‍ വളരുന്നതുകൊണ്ടു), പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, മുതലായവയെ 'രാജസ്സ'മാക്കി (തിളപ്പിച്ച് ) വീണ്ടും തണുപ്പിച്ചു വാറ്റി എടുക്കുന്ന മദ്യം തുടങ്ങിയവയെ 'താമസം' എന്ന് പറയുന്നു... ഇങ്ങനെയുള്ള സ്ഥൂല ശരീര പ്രകൃതിയിലെ 'ത്രിഗുനങ്ങളെ' 'പഞ്ചഭൂത'മാകുന്ന സൂക്ഷ്മ രൂപ പ്രകൃതി (തന്മാത്രകള്‍) 'സ്വ' ശരീരത്തിലൂടെ പ്രവേശിച്ചു ബോധമണ്ഡലതിനെ വീണ്ടും 'ദുഷ്ടചിന്ടകളെ' ഉതെജിപ്പിക്കാനുള്ള തരത്തില്‍ സജ്ജീകരിക്കുന്നു... ഹരി ഓം...
ദൃഷ്ട്വേമം സ്വജനം കൃഷ്ണ യുയുത്സും സമുപസ്ഥിതം
സീദന്തി മമ ഗാത്രാണി മുഖം ച പരിശുഷ്യതി
വേപഥുശ്ച ശരീരേ മേ രോമഹര്‍ഷശ്ച ജായതേ
ഗാണ്ഡീവം സ്രംസതേ ഹസ്താത്ത്വക്ചൈവ പരിദഹ്യതേ
ന ച ശക്നോമ്യവസ്ഥാതും ഭ്രമതീവ ച മേ മനഃ (ഗീത 1-28,29,30)
അര്‍ജുനന്‍ പറഞ്ഞു:
ഹേ കൃഷ്ണ, പടവെട്ടാന്‍ കച്ചകെട്ടി പുറപ്പെട്ട ഇ ബന്ധുക്കളെ കണ്ടു എന്റെ അവയവങ്ങള്‍ വരളുകയും ശരീരം വിറയ്ക്കുകയും മുഖം വരളുകയും കോള്‍മയിര്‍ കൊള്ളുകയും ചെയ്യുന്നു.
എന്റെ കയ്യില്‍ നിന്ന് വില്ല് താഴെ കിഴിയുന്നു.ശരീരം ആസകലം ചുട്ടു നീറുന്നു.എനിക്ക് നില്ക്കാന്‍ വയ്യ.മനസ്സോ കറങ്ങുന്നു.
ഹരി ഓം... കഴിഞ്ഞ ശ്ലോകത്തില്‍ നമ്മള്‍ സസ്യ ഭക്ഷണത്തിലെ 'ത്രിഗുണ'ങ്ങളെ കുറിച്ച് മനസ്സിലാക്കി... ഭക്ഷണതെക്കുരിച്ചു ഇനിയങ്ങോട്ടുള്ള അധ്യായങ്ങളില്‍ വിശദമായി പറയുന്നുണ്ടെങ്കിലും... ജീവ ചന്ഗ്രമണം... അത് എല്ലാ രൂപത്തിലും സ്ഥിതി ചെയ്യുന്നു... ബോധമണ്ടലത്തിലും... മനസ്സിലും... പ്രവര്‍ത്തിയിലും... പ്രപഞ്ചത്തിലും...
'പഞ്ചേന്ദ്രിയങ്ങള്‍'... 'പഞ്ചഭൂത'ങ്ങളിലെ രജസ്തമോ ഗുണങ്ങളിലുള്ള സ്വാധീന വലയത്തിലാണ്... അതില്‍ നിന്നും മുക്തി നേടാനുള്ള 'പ്രവര്‍ത്തി'യുടെ (അര്‍ജുനന്‍) അതിയായ 'വൈക്ലബ്യം' അഥവാ 'വിഷമതിണ്ടേ' അവസ്ഥയെ ഇത് സൂചിപ്പിക്കുന്നു... ഇതെല്ലാം 'ത്രിഗുണ'ത്മകങ്ങലിലാണ് സ്ഥിതി ചെയ്യുന്നത്... ഭക്ഷണം രസനെന്ദ്രിയങ്ങളെയും... മറ്റു പ്രാപഞ്ചിക 'രജസ്തമോഗുണ'ങ്ങള്‍ മറ്റു നാല് ഇന്ദ്രിയങ്ങള്‍ അതായത് 'നേത്രേന്ദ്രിയം' (കണ്ണിനെ സ്വാധീനിക്കുന്നത് )... ഖ്രാനെന്ദ്രിയം (മൂക്കിനെ (നാസികം) സ്വാധീനിക്കുന്നത് )... 'ശ്രോതെന്ദ്രിയം' (കാതിനെ സ്വാധീനിക്കുന്നത് )... 'തോഗ്വിന്ദ്രിയം' (സ്പര്‍ഷനത്തെ സ്വാധീനിക്കുന്നത് )...
ഒന്ന് ഓര്‍ത്തുനോക്കൂ ... 'കൌരവര്‍' എന്ന 'ദുശീലങ്ങള്‍' 'മദ്യാ'സക്തിയില്‍ പാഞ്ചാലി (പ്രകൃതി)യുടെ 'വസ്ത്രാക്ഷേപം' നടത്തി കണ്ണിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു... പിന്നെ മറ്റുള്ള 'ബൌധിക വസ്തുക്കള്‍' 'ചൂതുകളി' യിലൂടെ പാണ്ടവരില്‍ നിന്നും തട്ടിയെടുത്തു... ഇവിടെ 'സാത്വികം' (ധര്‍മ്മം) ഇല്ലാതെയുള്ള പ്രവര്‍ത്തിയുടെ ഫലമായി സംഭവിക്കാന്‍ പോകുന്ന യുദ്ധമാണ്. അത് ബോധമണ്ഡലം അറിഞ്ഞുകൊണ്ടുള്ള അകമെയും പിന്നെ പുറമെയും ഉള്ള പ്രവര്‍ത്തിയും ...
അതുകൊണ്ട് അര്‍ജുനണ്ടേ കയ്യിലുള്ള വില്ല് താഴെ വീണുപോകുന്നു (അതായത് ബോധമണ്ടലത്തിനു ലക്ഷ്യത്തിലെത്താന്‍ കഴിയുന്നില്ല)... ഹരി ഓം...
നിമിത്താനി ച പശ്യാമി വിപരീതാനി കേശവ
ന ച ശ്രേയോനുപശ്യാമി ഹത്വാ സ്വജനമാഹവേ
ന കാംക്ഷേ വിജയം കൃഷ്ണ ന ച രാജ്യം സുഖാനി ച
കിം നോ രാജ്യേന ഗോവിന്ദ കിം ഭോഗൈർജീവിതേന വാ
അല്ലയോ കേശവാ ഞാന്‍ പല ദുശ്ശകുനങ്ങളും കാണുന്നു.യുദ്ധത്തില്‍ ബന്ധുക്കളെ സംഹരിച്ചിട്ട് ശ്രേയസ്സോ മുന്‍കൂട്ടികാണുന്നില്ല.ഭഗവാനെ,വിജയത്തെയോ രാജ്യത്തെയോ സുഖത്തെയോ ആഗ്രഹിക്കുന്നില്ല.അല്ലെയോ ഗോവിന്ദ,ഞങ്ങള്‍ക്ക് രാജ്യം കൊണ്ടോ സുഖാനുഭാവങ്ങള്‍ കൊണ്ടോ എന്താണ് പ്രയോജനം.
ഹരി ഓം... കഴിഞ്ഞ ശ്ലോകങ്ങളിലും ഇപ്പോഴുള്ള ശ്ലോകങ്ങളിലും ഇനിയുള്ള ശ്ലോകങ്ങളിലും മനുഷ്യ മനസ്സിന്ടെ 'ബാഹ്യാന്തര' പ്രകൃതിയെയാണ് സൂചിപ്പിച്ചിരിക്കുന്നത് . ബാഹ്യതലത്തില്‍ ഉള്ള പ്രേരക ശക്തികള്‍ അതായത് കൌരവന്മാര്‍ 'അധര്‍മ്മം' വഴി നേടിയ സുഖഭോഗങ്ങള്‍. ഇതിനെ 'ആധുനിക ശാസ്ത്രതിണ്ടേ വൈരുധ്യങ്ങളെ' സൂചിപ്പിക്കുന്നു... സമൂഹത്തോടും പ്രകൃതിയോടും ഉള്ള 'അന്ജാനതിന്റെയും, ദുര്ബുധിയുടെയും' സമീപനം... അതില്‍ നിന്നുമൊക്കെ 'വിരക്തി' നേടാനുള്ള ബുദ്ധിമുട്ട്...
'ആന്തരിക പ്രകൃതി' ഭൌതിക വിഷയങ്ങളിലുള്ള അമിതമായ ആസക്തി ഒരു വിഷമ സ്ഥിതിയില്‍ എത്തിച്ചിരിക്കുന്നു (പഞ്ചേന്ദ്രിയങ്ങളെ സ്വാധീനിച്ചിരിക്കുന്നത് ).
"ഭയം ദ്വിതീയഭിനിവെഷതസ്യാത് "(ഭാഗവതം) ഭൌധിക പരിതസ്ഥിതികളാല്‍ അത്യന്തം സ്വാധീനിക്കപ്പെട്ടവരിലാണ് ഇത്തരത്തിലുള്ള ഭയപ്പാടും മാനസിക വിഭ്രമവും കാണുന്നത് . യുദ്ധ രംഗത്തില്‍ ഭാവി വിപത്തിനെ മാത്രമേ അര്‍ജുനന്‍ കാണുന്നുള്ളൂ; ശത്രുക്കളെ ജയിച്ചാല്‍ പോലും തനിക്കു സന്തോഷിക്കനവില്ലെന്ന ആശങ്ങയും. സാരഗര്ഭാമായത് (അനാവശ്യമായി വിപത്തിനെ മുന്കൂട്ടികണ്ട് വ്യസനിക്കുക) അതാണ് "നിമിത്താനി ച പശ്യാമി വിപരീതാനി കേശവ" എന്ന വാക്കുകള്‍ ശ്ലോകങ്ങളില്‍ പറഞ്ഞിരിക്കുന്നത് . തന്ടെ പ്രതീക്ഷകള്‍ എല്ലാം നിഷ്ഫലമാകുമ്പോള്‍ അയാള്‍ 'ഞാനെണ്ടിനു ഇവിടെ നില്‍ക്കുന്നു ...?' എന്ന് ചിന്തിച്ചു പോകുന്നു. എല്ലാവര്ക്കും സ്വന്തം കാര്യത്തിലും ക്ഷേമത്തിലും അമിതമായ താത്പര്യം; 'പരമാത്മാവിലല്ല'. മനസ്സിനോട് (കൃഷ്ണന്‍) പ്രവര്‍ത്തി (അര്‍ജ്ജുനന്‍ - വെളുത്ത നിറം അഥവാ പരമമായ ലക്‌ഷ്യം) യര്തതിലുണ്ടാകെണ്ടാതായ സ്വാര്‍ത്ഥ താത്പര്യത്തിലെ അന്ജത പ്രകടിപ്പിക്കുന്നു. യാതാര്തമായ സ്വാര്‍ത്ഥ താല്പര്യം 'വിഷ്ണു ഭഗവാനില്‍' അഥവാ 'പരമാത്മാവിലാണ് ' നിലകൊള്ളുന്നത്. ബധനായ 'ജീവാത്മാവ് ' ഇത് മറക്കുകയും തന്മൂലം 'ബൌധിക ക്ലേശങ്ങള്‍' അനുഭവിക്കുകയും ചെയ്യുന്നു... യുദ്ധത്തില്‍ നേടുന്ന വിജയം തനിക്കു ദുഖതിനെ വഴിവക്ക എന്ന് അര്‍ജ്ജുനന്‍ ചിന്തിക്കുന്നു...
അതായത് ഭൂമിയില്‍ മനുഷ്യജന്മം എടുത്താല്‍ അവനവന്ടെ അറിവിനനുസരിച്ചുള്ള ജീവിതം... 'ജനിക്കുന്നത് മരിക്കാനാണ് ' എന്ന് പൊതുവേ ഉള്ള ഒരു വാക്യം കേള്‍ക്കാറുണ്ട്'... അതിനെ ഒന്ന് വിശകലനം ചെയ്യാം... മനുഷ്യാന്തം എതാര്‍ത്ഥത്തില്‍ എന്താണ്...? അതിനെ നമ്മള്‍ രണ്ടു തരത്തില്‍ പറയുന്നു അതില്‍ ഒന്ന് 'മരണം' എന്നും രണ്ടാമതെത് 'സമാധി' എന്നും... ഇതില്‍ 'മരണം' കേവല ബ്രിത്യനുള്ളതും (ആത്മീയ ജീവിതം ശരിക്കും പഠിച്ചിട്ടില്ലത്തവന്‍) അവനു ഈശ്വരന്‍ 'വര്‍ത്തമാന കാല ചെയ്തികളുടെ' അടിസ്ഥാനത്തില്‍ ഭൂമിയില്‍ വീണ്ടും ജന്മം നല്‍കുന്നു... 'ജ്ഞാനി' അഥവാ 'യോഗി' 'പരമപദത്തെ' പ്രാപിക്കുന്നു... അതായത് അവനു വീണ്ടും ജനന മരണങ്ങളില്‍ വ്യകുലപ്പെടാനുള്ള സാഹചര്യം ഈശ്വരന്‍ നല്‍കുന്നില്ല... ഇതിനെക്കുറിച്ച് വളരെ വിശദമായി ഇനിയുള്ള അധ്യായങ്ങളില്‍ പ്രതിപാതിക്കുന്നുണ്ട്... ഹരി ഓം...
യേഷാമർഥേ കാംക്ഷിതം നോ രാജ്യം ഭോഗാഃ സുഖാനി ച
ത ഇമേവസ്ഥിതാ യുദ്ധേ പ്രാണാംസ്ത്യക്ത്വാ ധനാനി ച
ആര്‍ക്കു വേണ്ടിയാണോ ഞങ്ങള്‍ രാജ്യവും ഭോഗങ്ങളും സുഖങ്ങളും ആഗ്രഹിച്ചത് ,ആ അവര്‍ പ്രാണങ്ങളെയും ധനങ്ങളെയും ഉപേക്ഷിച്ചിട്ട് യുദ്ധത്തില്‍ ഉറച്ചു നില്‍ക്കുന്നു.
ഹരി ഓം... ഹരി ഓം... ഹേ ഗോവിന്ദ.. രാജ്യത്തിലും, സുഖങ്ങളിലും, ഈ ജീവിതം കൊണ്ടും എന്‍ട് പ്രയോജനം? ഇതെല്ലം ആര്‍ക്കുവേണ്ടി ? അവര്‍ സകലതും ഉപേക്ഷിച്ചിട്ട് രണാങ്ങനതില്‍ നില്‍ക്കുന്നു...!!!
ഈ ശ്ലോകം ഒരു തരത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു... 'കാര്യോപാതിക ചന്ക്രമണം' (സമതുലിതാവസ്ഥയെ വീക്ഷിക്കുന്നതിലെ പിഴവ് - imbalance of the vision of our society).
ഉദാ. ഒരു മനുഷ്യ മനസ്സ്, ഒരു സാധാരണ വ്യക്തി പിന്നെ ഒരു സമൂഹ വ്യക്തി... (മനുഷ്യ മനസ്സ് ബഹ്യപരമായ ബൌധിക സുഖങ്ങലെക്കൊണ്ട് ഇന്ദ്രിയ പ്രീണനം നടത്തുമ്പോള്‍ ബാഹ്യ തലത്തില്‍ അരാജകത്വവും, ദുര്നടതങ്ങളും സംഭവിക്കുന്നു... ഇന്ന് നമ്മുടെ നാട്ടില്‍ കാണുന്ന സകല 'അരക്ഷിതാവസ്ഥ' മോഷണം, പിടിച്ചുപറി, പീഡനം, മുതലായവ വ്യവസ്ഥിതിയെ ആകെ തകിടം മറിക്കുന്നു... അതെസമയം നാട് ബരിക്കുന്നവരാന്ന് ഇതില്‍ എങ്കില്‍... രാജ്യം മുഴുവനും 'അഭിവൃദ്ധി ക്ഷയതിണ്ടേ പിടിയില്‍' (below Poverty) അകപ്പെടും...
ഇത് പരസ്പര പൂരകങ്ങളും... വ്യക്തികളുടെ മനോമണ്ഡലം, ശരീരമണ്ഡലം, ബാഹ്യമണ്ഡലം, സാമൂഹ്യ മണ്ഡലം, പ്രകൃതിമണ്ഡലം എന്നിവയില്‍ അധിഷ്ടിതമാണ്... പ്രവൃത്തിയുടെ 'അളവുകോല്‍' (Level/Measure) അനുസരിച്ച് വ്യത്യസ്തപ്പെട്ടിരിക്കും...
ചുരുക്കത്തില്‍ ഒരു വ്യക്തിയുടെ 'ആത്മീയ' മനോഭാവം ഇതിന്റെയൊക്കെ സമതുലിതാവസ്ഥയെ നിലനിര്‍ത്തുന്നു... ഉദാ. കൂടുതല്‍ 'ആത്മീയ' ബോധമുള്ള വ്യക്തിയാണെങ്കില്‍ അവന്ടെ 'സാമൂഹികപരമായിട്ടുള്ള സമീപനം' വളരെ കൂടുതലായിരിക്കും... അതെ സമയം ഒരു സാധാരണ വ്യക്തി ആണെങ്കില്‍ അത് അവനും, അവന്ടെ കുടുംബത്തിനും വേണ്ടി ഒതുങ്ങി നില്‍ക്കും... ഒരു 'ജോലി കിട്ടാന്‍' ഈശ്വരനെ പ്രാര്‍ത്ഥിക്കുന്നത് പോലെ... ഹരി ഓം... :)
ആചാര്യാഃ പിതരഃ പുത്രാസ്തഥൈവ ച പീതാമഹാഃ
മാതുലാഃ ശ്വശുരാഃ പൌത്രാഃ സ്യാലാഃ സംബന്ധിനസ്തഥാ
ആചാര്യാന്മാരും പിതാക്കന്‍മ്മാരും പുത്രന്‍മ്മാരും പിതാമഹന്‍മ്മാരും അമ്മാവന്‍മ്മാരും ശ്വശുരന്‍മ്മാരും അളിയന്‍മ്മാരും അതുപോലെ ബന്ധുക്കളും ഉണ്ട് .
ഹരി ഓം... അര്‍ജ്ജുനനു സ്വ ബന്ധുക്കളോടും സമുദായത്തോടും ഉള്ള അത്യധികമായ മമതാബന്ധം സ്വാഭാവികമായി പ്രകടിപ്പിക്കാന്‍ തുടങ്ങി, യുദ്ധ വൈമുഖ്യതിലൂടെ. മാത്രമല്ല താന്‍ നേടിയ ഐശ്വര്യത്തെ ബന്ധുമിത്രാധികള്‍ കാണാന്‍ എല്ലാവരും ആഗ്രഹിക്കും... അര്‍ജ്ജുനന്‍ ആകട്ടെ തന്റെ ബന്ധുക്കളെല്ലാം യുദ്ധത്തില്‍ കൊല്ലപ്പെടുമെന്നും ഐശ്വര്യത്തില്‍ പങ്കുകൊള്ളാന്‍ ആരും ഉണ്ടാവില്ലെന്നും ഭയപ്പെടുന്നു... (ഇവിടെ ബന്ധുജനങ്ങള്‍ ആന്തരിക തലത്തിലും.. ബാഹ്യ തലത്തിലും എന്ടാനെന്നു നമ്മള്‍ മുന്‍പുള്ള ശ്ലോകങ്ങളില്‍ കൂടെ മനസ്സിലാക്കി.)
ഭൌധിക ജീവിതത്തിലെ സ്വാഭാവികമായ കണക്കുകൂട്ടലാണിത് . ഇതില്‍ നിന്നും വളരെ വ്യത്യസ്തമാണ് ആധ്യാത്മിക ജീവിതം. ഭക്തന് ഭാഗവാണ്ടേ ഇന്ഗിതം നിരവെട്ടനമെന്നു മാത്രമാണ് ആഗ്രഹം. അതുകൊണ്ട് സര്‍വ്വവിധങ്ങലായ ഐശ്വര്യങ്ങളെയും ഈശ്വരെച്ചയാല്‍ ഭഗവദ് സേവനത്തിനായി അയാള്‍ സ്വീകരിക്കും. ഭഗവാന്ടെ ഇച്ചയില്ലെങ്കില്‍ ഒന്നും സ്വീകരിച്ചുകൂടതാനും. അര്‍ജ്ജുനന്‍ ബന്ധുക്കളെ ഹിമ്സിക്കനിഷ്ട്ടപ്പെടുന്നില്ല. അങ്ങനെ ഒന്നാവശ്യമാനെങ്കില്‍ കൃഷ്ണന്‍ സ്വയം അത് ചെയ്യട്ടെ എന്ന് വിചാരിച്ചു. രണാങ്കണത്തില്‍ എത്തുന്നതിനു മുമ്പ് തന്നെ കൃഷ്ണന്‍ അവരെ കൊന്നു കഴിഞ്ഞു എന്നും താന്‍ അദ്ദേഹത്തിനു ഒരു ഉപകരനമാവുക മാത്രമേ ഇനി വേണ്ടൂ എന്നും ഈ സമയത്ത് അര്‍ജ്ജുനന്‍ അറിഞ്ഞിരുന്നില്ല.
അടുത്ത അധ്യായങ്ങളില്‍ ഇതിനെ വളരെ വിശദമായി പറയുന്നു...
സ്വതവേ ഭഗവദ് ഭക്തനായ അര്‍ജ്ജുനന്‍ ദുഷ്ടന്മാരെയ ബന്ധുക്കളോട് പക വീട്ടനുദ്ധെഷിച്ചില്ല. എന്നാല്‍ അവരെല്ലാം കൊല്ലപ്പെടനമെന്നു ഈശ്വരഹിതം. കൃഷ്ണഭക്തന്‍ അപരാധികളോട് പകവീട്ടരില്ല. തന്നോട് പ്രവര്‍ത്തിക്കുന്ന തെറ്റുകള്‍ക്ക് മാപ്പ് കൊടുത്താലും സ്വഭാക്തന്മാര്‍ക്ക് ദുഷ്ടന്മാര്‍ ചെയ്യുന്ന ദ്രോഹം ഭഗവാന്‍ ഒരിക്കലും പൊറുക്കില്ല. അതുകൊണ്ട് അര്‍ജ്ജുനന്‍ ശത്രുക്കളെ വെറുതെ വിടാനാണ് ഇഷ്ടപ്പെട്ടതെങ്കിലും കൃഷ്ണന്‍ അവരെ കൊല്ലാന്‍ തന്നെ തീരുമാനിച്ചിരുന്നു.
ഗൃഹസ്ഥന്‍ 'ഗൃഹമെധി'യില്‍ നിന്നും വ്യത്യസ്തനാണ്. ആത്മീയമായ കുടുംബ ജീവിതം നയിക്കുന്ന ഗൃഹസ്തണ്ടേ 'ഗൃഹസ്ഥാശ്രമം' (ആ - ശ്രമം എന്നാല്‍ അതിനു വേണ്ടി ശ്രമിക്കുക എന്നാണ്, ഈശ്വരനെ അറിയാനുള്ള ശ്രമതിനെയാണ് 'ആശ്രമം' എന്ന് പറയുന്നത്.) ഗൃഹസ്തനായാലും, സംന്യാസിയായാലും പ്രസക്തങ്ങളായ അന്വേഷനങ്ങല്‍ക്കാന് പ്രാധാന്യം. ശെരിയായ അന്വേഷണങ്ങളില്‍ തത്പരനല്ലാത്ത ഒരു സംന്യാസി കള്ളസംന്യാസിയാണ്. അതില്‍ തത്പരനായ ഗൃഹസ്ഥന്‍ യഥാര്‍ത്ഥ ഗൃഹസ്തനും. ഗൃഹമെധിയുടെ താത്പര്യം ഏതായാലും മൃഗസഹജമായ ഭൌതിക ജീവിതത്തില്‍ മാത്രമായിരിക്കും. പ്രകൃതിയുടെ നിയമങ്ങള്ക്കനുസൃതമായി ഗൃഹമെധിയുടെ ജീവിതം വിപത്തുകള്‍ നിരഞ്ഞതുമായിരിക്കും. ഗൃഹസ്തന്റെത് സുഖ സംപൂര്നവും, എന്നാല്‍ ആധുനിക പരിഷ്കാരത്തിന്റെ ഭാഗമായി ഗൃഹമെധികള്‍ ഗൃഹസ്തന്മാരായി ചമഞ്ഞു നടക്കുന്നു. ഓരോരുതരും ഏതുതരം തരക്കരനാനെന്നു നാം ശെരിക്കും മനസ്സിലാക്കേണ്ടിയിരിക്കുന്നു. കുടുംബ ജീവിതം ദുഷിച്ച നടപടികള്‍ നിറഞ്ഞതായിരിക്കും. തന്ടെ ഭാവി ജീവിതത്തെപ്പറ്റി അയാള്‍ക്ക് ഒരു സങ്കല്പ്പവുമില്ല. തന്ടെ നിയന്ട്രനതിനതീതമായി, തന്ടെ പ്രവര്‍ത്തനങ്ങളെ നിയന്ദ്രിച്ചു ഉപരിനിരീക്ഷണം ചെയ്തും വര്തിക്കുന്നതായ ഒരു മഹാഷക്തിയുന്ടെന്നു അവന്‍ അറിയുന്നില്ല. തന്ടെ ഭാവിയെ പറ്റി തികച്ചും അന്ധധ പാലിക്കുന്ന ഗൃഹമെധികള്‍ ജീവിതത്തെക്കുറിച്ച് പ്രസക്തമായി ഗവേഷണം ചെയ്യുന്നതിനുള്ള പ്രവണത കാണുകയില്ല. തന്ടെ ക്ഷണികമായ ഭൌധിക ജീവിതത്തില്‍ ഇതെല്ലാം വസ്തുക്കളുമായി അവന്‍ സഹാവസിചിട്ടുണ്ടോ അവയുമായി ബന്ധനതിലകപ്പെട്ടു കഴിയുന്നു എന്നാ ഒരു യോഗ്യത മാത്രമേ അവനു കാണൂ.. രാത്രി കാലങ്ങളില്‍ അത്തരം ഗൃഹമെധികള്‍ നിദ്രയില്‍ കഴിയുന്നു. അല്ലെങ്കില്‍ സിനിമാശാലകള്‍, നിശാക്ലബ്ബുകള്‍, ചൂതാട്ട സംകെതങ്ങള്‍, മദിരയും മദിരാക്ഷികളും യഥേഷ്ടം ലഭ്യമാകുന്ന ഇത്തരം സ്ഥാനങ്ങളില്‍ സമയം ദുര്വ്യവം ചെയ്യുന്നു. പകല്‍ സമയങ്ങളില്‍ ഇവര്‍ കഴിച്ചുകൂട്ടുന്നത് എങ്ങനെയും ഉള്ള ധനാര്‍ജ്ജശ്രമങ്ങളിലും അല്ലെങ്കില്‍ ധാരാളം ധനം കയ്യിലുള്ള പക്ഷം കുടുംബത്തിന്റെ സുഖസൌകര്യങ്ങള്‍ പൊശിപ്പിക്കുന്നതിലുമാനു. സാമ്പത്തികമായ വരവ് വര്‍ദ്ധിക്കുന്തോറും അവരുടെ ഭൌധിക ജീവിത നിലവാരവും വ്യക്തിഗത ആവശ്യങ്ങളും വര്‍ദ്ധിച്ചു വരുന്നു. അങ്ങനെ അവരുടെ ചെലവുകള്‍ക്ക് പരിമിതിയില്ല. അവര്‍ക്ക് ഒരിക്കലും പരിപൂര്‍ണ്ണ സംട്രുപ്തിയുമില്ല. ആകയാല്‍ സാമ്പത്തിക വികസനമെഖലയില്‍ അസീമമായ മത്സരം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ മനുഷ്യവര്ഗ്ഗങ്ങള്‍ക്കിടയില്‍ ഒരിടത് പോലും ശാന്തിയുന്ടെന്നു പറയാന്‍ തികച്ചും അസാധ്യം... ഹരി ഓം...
ഏതാന്‍ ന ഹന്തുമിച്ഹാമി
ഘുനതോ/ പി മധുസൂദന
അപി ത്രയിലോക്യരാജ്യസ്യ
ഹേതോ: കിം നു മഹീകൃതെ?... 35
ഹേ കൃഷ്ണ, ഇവരാല്‍ ഞാന്‍ വധിക്കപ്പെടുമെന്ന് വന്നാലും ത്രിലോകാധിപത്യത്തിനു വേണ്ടിപ്പോലും ഇവരെ കൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിന്നെയാണോ ഈ ഭൂമിക്കു (മണ്ണിനു) വേണ്ടി...?
ഹരി ഓം... അവര്‍ എന്തെങ്കിലും ചെയ്തുകൊള്ളട്ടെ, നമ്മെ കൊല്ലുകയാണെങ്കില്‍ അതും. പക്ഷെ, അവരെ കൊല്ലുന്നതിനെക്കുരിച്ചു നമ്മള്‍ മനസ്സില്‍ ചിന്ടിക്കരുത്. പ്രയാസമില്ലാത്ത ത്രിലോകങ്ങളില്‍ ആധ്പത്യം ലഭിക്കുമെന്നാല്‍ കൂടി അനുചിതമായ ഇത് ഞാന്‍ ആച്ചരിക്കുന്നില്ല. ഇന്നിവിടെ ഇപ്രകാരം ചെയ്‌താല്‍ പിന്നെ ആര്‍ക്കാണ് മനസ്സില്‍ (നമ്മെ കുറിച്ച് ആദരവ്) ശേഷിക്കുക? പറയൂ കൃഷ്ണാ, ഞാനെങ്ങനെ അങ്ങയുടെ മുഖത്ത് നോക്കും?
ആലസ്യത്തില്‍ കിടന്നുഴളുന്ന പ്രവര്‍ത്തിയുടെ മനോധര്‍മതിണ്ടേ നിഷ്ക്രിയരാഹിത്യം ഇവിടെ സ്പഷ്ടമാണ്, മനുഷ്യ മനസ്സ് പ്രവര്‍ത്തനത്തില്‍ വ്യാപരിക്കുന്നു, പ്രവര്‍ത്തി പ്രകൃതിയോടു വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു... എന്ടാണ് പ്രവര്തിയിലെ പ്രകൃതി..? പ്രകാരത്തില്‍ വൃത്തിയായത് ... ഇതിനെ മൂനായി വിഭജിക്കാം ഒന്ന് ഇച്ചാശക്തി, രണ്ടു ഞാനഷക്തി, മൂന്ന് ക്രിയാശക്തി ഇത് മൂനും സംമെളിക്കുംബോഴാനു ഒരു മനുഷ്യാത്മാവ് പൂര്നതയിലെതുന്നത്.
മനുഷ്യ മനസ്സിലെ ത്രിലോകങ്ങലെയാണ് ഇവിടെ ഉന്നയിച്ചിരിക്കുന്നത്... ഇതില്നിന്നുമെല്ലാം ഉള്ള നിഷ്ക്രിയരാഹിട്യം. ശരീരം എന്നാ പഞ്ചഭൂത ലയങ്ങളില്‍ മനസ്സ് അത്രത്തോളം ഇഴുകിചെര്‍ന്നുപോയതുകൊണ്ട് അതില്‍നിന്നും വേര്‍പെടാന്‍ ഉള്ള ബുദ്ധിമുട്ടാണ് "കിം നു മഹീകൃതെ"..? ഈ പഞ്ചഭൂതമാകുന്ന മണ്ണില്‍ത്തന്നെ ലയിച്ചു ചേരേണ്ട ശരീരത്തിന് വേണ്ടി... ബോധമനസ്സ് സ്വ ശരീരത്തോടും, ബാഹ്യ മനസ്സ് പ്രകൃതിയിലെ വിക്രിതികളോടും ബന്ടപ്പെട്ടിരിക്കുന്നു... ഹരി ഓം...
Vijay Mahendra karmabhalam undenno atho illanno?? enthaanithinartham?
ഹരി ഓം... നമസ്കാരം വിജയ്... 'കര്‍മ്മ ഫല'ത്തെക്കുറിച്ച് വളരെ വിശദമായി അടുത്ത അദ്ധ്യായം മുതല്‍ നമുക്ക് വിശദമാക്കാം... ഇവിടെ അര്‍ജ്ജുനന്‍ പൂര്‍ണ സാത്വികനാണ് അതായത് 'സത്വതില്‍ രജസ്സു' 'ശ്രീപരമെശ്വരണ്ടേ' കയ്യില്‍ ഇരിക്കുന്ന 'ത്രിശൂലം' ആണ് നേരത്തെ പറഞ്ഞ ഇച്ചാ ശക്തി (അറിയാനുള്ള ആഗ്രഹം), ജ്ഞാന ശക്തി (പൂര്‍ണമായ അറിവ്), ക്രിയ ശക്തി (പ്രവൃത്തി)... 'ശ്രീപരമേശ്വരി'യും (ഭഗവതി) ഇത് സ്വായതമാക്കിയിട്ടുണ്ട്... അതുകൊണ്ട് 'ഇച്ചാ ശക്തി ജ്ഞാന ശക്തി ക്രിയാ ശക്തി സ്വരൂപിണി'... എന്ന് ശ്ലോകങ്ങള്‍ തന്നെയുണ്ട്... ഇതിനെക്കുറിച്ച് വളരെ വിശദമായി ഇനിയുള്ള അധ്യായങ്ങളില്‍ പ്രധിപാടിക്കുന്നുണ്ട്... നമ്മള്‍ ഇവിടെ ഒന്ന് സൂചിപ്പിചെന്നെ ഉള്ളൂ... അര്‍ജ്ജുനനു ഇച്ചാ ശക്തി ഉള്ളത് കൊണ്ടാണ് 'ഭഗവാന്‍' ജ്ഞാന ശക്തി നല്‍കുന്നത്... അതിലൂടെ 'അര്‍ജ്ജുനന്‍' ക്രിയാ ശക്തി ആര്ജ്ജിക്കുന്നു...
ചുരുക്കത്തില്‍, ഒരു ഉദാ. നമ്മള്‍ ഇന്നത്തെ കാലത്ത് എന്തെങ്ങിലും വസ്തുവകകള്‍ മേടിക്കുമ്പോള്‍ അതായത് 'ടെലിവിഷന്‍', 'കാര്‍', 'കമ്പ്യൂട്ടര്‍' എന്‍ട് തന്നെ ആയിക്കൊള്ളട്ടെ... അതിനോടൊപ്പം ഒരു ചെറിയ പുസ്തകം കിട്ടാറുണ്ട് അതിനെ 'കറ്റലോഗ് ' എന്ന് പറയും അല്ലെ... ? ഈ വസ്തു എങ്ങനെ ഉപയോഗിക്കണം എന്ന് ഇതില്‍ വളരെയധികം വിശദമാക്കിയിട്ടുണ്ട് , എങ്ങനെ ഉപയോഗിക്കാന്‍ പാടില്ല, ഇതു രീതിയില്‍... എന്നൊക്കെ... അതുപോലെ പ്രപഞ്ചം ഉടലെടുത്തപ്പോള്‍ 'ഈശ്വരന്‍' അതായത് ഈ പ്രപഞ്ചത്തിന്റെ 'ജഗത്പിതാവ്' എഴുതി വച്ചതാണ് ഈ 'അറിവ്' അഥവാ 'വേദം' അതിന്ടെ ഒരു സൂക്ഷ്മ രൂപമാണ് 'ഭഗവദ് ഗീത' അതായത് 'ഭഗവാന്ടെ ഗീത'...
ഹരി ഓം...
നിഹത്യ ധാര്‍ത്തരാഷ്ട്രാന്‍ ന:
ക പ്രീതി: സ്യജ്ജ്നാര്‍ദ്ധന!
പാപമേവാശ്രയേദസ്മാന്‍
ഹത്വൈതാനാതതായിന:... 36
ഹേ കൃഷ്ണ, ധാര്‍ത്തരാഷ്ട്രന്മാരെ (ദുര്യോധനാധികളെ) കൊന്നിട്ട് ഞങ്ങള്‍ക്ക് എന്ത് സന്തോഷമാനുണ്ടാകുക? വധാര്‍ഹാന്മാര്‍ ആണെങ്കിലും ഇവരെ കൊന്നാല്‍ ഞങ്ങളെ പാപം തന്നെ ആശ്രയിക്കും (ബാധിക്കും), (വധാര്‍ഹരായ കൊടും പാതകികളാണ് ആതതായികള്‍).
ഹരി ഓം... ഗോത്രജന്മാരെ വദ്ധിച്ചാല്‍ (ഞാന്‍) പാപങ്ങളുടെ ഇരിപ്പിടമാവുകയും എന്നെ അങ്ങ് കൈപ്പാടകലത്തില്‍ മാറ്റി നിര്‍ത്തുകയും ചെയ്യും. കുലഹത്യയെന്ന പാതകം എന്റെ ദേഹത്തില്‍ മുഴുവന്‍ ഒട്ടിപ്പിടിച്ചാല്‍ പിന്നെ അങ്ങയെ കാണാന്‍ കിട്ടുമോ? ഉദ്യാനത്തിന് തീപിടിച്ചു പടര്നാല്‍ തല്‍ക്ഷണം കോകിലം സ്ഥലം വിടുകയില്ലേ? അല്ലെങ്കില്‍, ചളി നിറഞ്ഞ തടാകം കണ്ടാല്‍ ചകോര പക്ഷി അവജ്ഞയോടെ ഉപേക്ഷിച്ചു പോവുകയില്ലേ? അതുപോലെ, ദേവ, എന്റെ പുണയത്തിന്റെ ആര്‍ദ്രത വരണ്ടുപോയാല്‍ അങ്ങയുടെ കാരുന്യതിണ്ടേ ചിരകിന്കീഴില്‍ എനിക്ക് ഇടം തരുമോ?
മനസ്സിന്ടെ ഇരു വശങ്ങളിലുമുള്ള ഗുണങ്ങള്‍ ഒന്ന് 'സത് ഗുണങ്ങള്‍' മറ്റേതു 'ദുര്‍ഗുണങ്ങള്‍'. സത്യം, സ്നേഹം, ദയ, മമത, മുതലായവയാനല്ലോ സത്ഗുണങ്ങള്‍... ഭയം, ക്രോധം, മോഹം, ലോഭം, അസൂയ, ഈര്‍ഷ്യ മുതലായ ദുര്‍ഗുണങ്ങള്‍ സത് ഗുണങ്ങലുമായി ഒന്നാംതരം വടംവലി തന്നെ നടക്കുന്നു... 'പരിചെധനം' ഇവിടെ പരസ്പര പൂരകങ്ങള്‍... 'മനുസ്മ്രിതി'യുടെ അടിസ്ഥാനത്തില്‍ 'പാപകര്‍മ്മ'ങ്ങള്‍ ആറു തരത്തില്‍ പറയുന്നു വിഷം കൊടുക്കുന്നവന്‍, വീട് നശിപ്പിക്കുന്നവന്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുന്നവന്‍, സോത്തുകൊള്ളയടിക്കുന്നവന്‍, ഭൂമി കയ്യെരുന്നവന്‍, അന്യന്ടെ ഭാര്യയെ അപഹരിക്കുന്നവന്‍ എന്നിങ്ങനെ. അത്തരം അക്രമികളെ ഉടനെ വധിക്കുന്നതുകൊണ്ട് പാപമില്ല. ഏതു സാധാരണക്കാരനും അനുയോജ്യമായ കര്മ്മമാണിത്. അര്‍ജ്ജുനന്‍ അങ്ങനെ ഒരു സാധാരണ മനുഷ്യനല്ല. 'സ്വഭാവതില്‍ സാത്വി'കന്‍. അതുകൊണ്ട് അക്രമികളോട് 'മമത' പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു. സത്വത്തില്‍ സത്വം 'ക്ഷത്രിയന്' യോജിച്ചതല്ല.
രാവണന്‍ ശ്രീരമാണ്ടേ പത്നിയെ തട്ടികൊണ്ടുപോയി, രാവണന്‍ ചെയ്തത് കൊടും 'പാതകം' അഥവാ 'പാപം' രാവണന്‍ കാരണം 'സത്വ' ഗുണനായ 'ശ്രീരാമനു' പോലും 'പാപം' ചെയ്യേണ്ടിവന്നു എന്നുള്ളതാണ് . ബാലിയെ 'ഒളിയംബു'ചെയ്തു കൊല്ലേണ്ടി വരുന്നു... ഇതില്കൂടെ ഒരു 'വ്യക്തി' ചെയ്യുന്ന 'പാപം' സമൂഹത്തിലെ ചില 'സത് ഗുണ' വ്യക്തികലെപ്പോലും ബാധിക്കുന്നു എന്നുള്ളതാണ് വളരെ വിഷമകരമായ അവസ്ഥ...... അപ്പോള്‍ 'സമൂഹംത്തിലെ ഒരു വിഭാഗം' മുഴുവനും 'പാപകര്‍മ്മ'ങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഉള്ള അവസ്ഥ പറയാനുണ്ടോ... !!!
ഇതില്‍ നിന്നുമെല്ലാം ഉള്ള ത്രികാലജ്ഞാനം ആണ് കഴിഞ്ഞ ശ്ലോകത്തില്‍ സൂചിപ്പിച്ചിരുന്നത് ... 'ത്രികാലജ്ഞാനി' ഇതില്‍ നിന്നുമെല്ലാം വളരെ വേഗം രക്ഷനേടുന്നു... ഹരി ഓം...
തസ്മാന്നാര്‍ഹ വയം ഹന്തും
ധാര്‍ത്തരാഷ്ട്രാന്‍ സ്വബാന്ധവാന്‍
സ്വജനം ഹി കഥം ഹത്വ
സുഖിന: സ്യാമ മാധവ .
അതിനാല്‍ ഞങ്ങള്‍ ബന്ധുക്കളായ കൌരവരെ വധിക്കാന്‍ പാടില്ല അല്ലയോ മാധവ, സ്വജനങ്ങളെ കൊന്നിട്ട് ഞങ്ങള്‍ക്ക് എങ്ങിനെ സുഖം കൈവരും ?
ഹരി ഓം... അതുകൊണ്ട് ഞാനിത് ചെയ്യുകയില്ല; ഈ യുദ്ധത്തില്‍ ആയുധം ധരിക്കുകയില്ല. അത് അത്രയധികം ദോഷകരമായി ഞാന്‍ കാണുന്നു അങ്ങയുമായി തെട്ടിപ്പിരിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്കെണ്ടുണ്ട് ബാക്കി? അങ്ങില്ലാത്ത ദുഖതാല്‍ ഹൃദയം പോട്ടിപ്പോവും അതുകൊണ്ട്, കൌരവന്മാരെ വധിക്കുകയും പിന്നീട് നമ്മള്‍ സുഖമായി ഭോഗിക്കുകയും ചെയ്യുക എന്നത് കേവലം ഉണ്ടാവാത്തതാണ്, അര്‍ജ്ജുനന്‍ പറഞ്ഞു.
"ഗോത്രജന്മാരെ വധിച്ചാല്‍ (ഞാന്‍) പാപങ്ങളുടെ ഇരിപ്പിടമാവുകയും എന്നെ അങ്ങ് കൈപ്പാടകലത്തില്‍ മാറ്റി നിര്‍ത്തുകയും ചെയ്യും" എന്ന് കഴിഞ്ഞ ശ്ലോകങ്ങളില്കൂടെ നമ്മള്‍ മനസ്സിലാക്കി... 'പശു' അഥവാ 'ഗോ മാതാവ് ', അതിനെ 'ഭൂമി'യായി കാണുന്ന ഒരു 'പരിശുട്ധാചാരം' നമുക്കുണ്ട്... അതിരാവിലെ പശുവിനെ കുളിപ്പിച്ച് വൃത്തിയാക്കി അത് നിവസിക്കുന്ന പരിസരവും എല്ലാം വൃത്തിയാക്കി അതിനെ പൂജിച്ചു തൊഴുന്നത്, 'ഭൂമി'യെ അല്ലെങ്കില്‍ 'പ്രകൃതിയെ' ആരാധിക്കുന്നതിനു തുല്യമാണ്... അതിനു ശേഷം നമ്മള്‍ അതിനെ കറക്കുന്നു... ഒരു മനുഷ്യ സ്ത്രീക്ക് അവളുടെ കുഞ്ഞുങ്ങളെ മാത്രമേ മുലയൂട്ടാന്‍ കഴിയുന്നുള്ളൂ... പക്ഷെ ഒരു 'പശു' അഥവാ 'ഗോ മാതാവ്' ഈ മുലയൂട്ടുന്ന മനുഷ്യസ്ട്രീയടക്കം ഭൂമിയിലെ സകല ജീവരാഷിയുടെയും നിലനില്പ്പിനാവശ്യമായ ഊര്‍ജവും ഒജ്ജസ്സും പ്രധാനം ചെയ്യുന്നു... അതുകൊണ്ട് അതിനെ പരിപാലിക്കുന്നതിലെ പുണ്യം അത്രത്തോളം പരിപാവനവും... അപ്പോള്‍ അതിനെ 'കൊല്ലു'ന്നത്ന് എത്രത്തോളം 'പാതക'മാനെന്നുള്ളത് അല്ലെങ്കില്‍ 'പാപ'മാനെന്നുള്ളത്' മനസ്സിലാക്കാന്‍ കഴിയും... ഇതിനെക്കുറിച്ച് ഇനിയുള്ള അധ്യായങ്ങളില്‍ വിശദമായി പ്രസ്താവിക്കുന്നു...
പശുവിന്‍പാല്‍ തൈരാക്കി അതുകടഞ്ഞു 'വെണ്ണ'യാക്കി അതിനെ ഉരുക്കി 'നെയ്യാക്കി' (വെണ്ണ മനസ്സ്) മനസ്സിനെ ഉരുക്കിയാണ് നാളികേരത്തില്‍ ഒഴിച്ച് 'ഇരുമുടികെട്ടി' നമ്മള്‍ ശബരിമലയില്‍ 'പുണ്യദര്‍ശനം' നടത്താന്‍ പോകുന്നത്... ഇത് ഒരു 'പരമ'മായ തത്വമാണ്...
ധര്‍മ്മതിന്റെയും സല്സ്വഭാവതിന്റെയും പേരില്‍ അവര്‍ക്ക് മാപ്പ് കൊടുക്കുന്നതാണ് നന്നെന്നു അര്‍ജ്ജുനന്‍ കരുതുകയുണ്ടായി. ക്ഷണികവും ശാരീരികവുമായ സുഖത്തിനുവേണ്ടി കൊല്ലുക എന്നതുകൊണ്ട് നെട്ടമുണ്ടാകുമെന്നു അദ്ദേഹം കരുതുന്നില്ല. സാമ്രാജ്യങ്ങളും അവയില്‍ നിന്ന് നേടുന്ന സുഖങ്ങളും ശാശ്വതങ്ങലല്ലെന്നിരിക്കെ, തന്റെ ജീവിതത്തെയും, ഭാവിയില്‍ ലഭിക്കാവുന്ന മുക്തിയെതന്നെയും താനെന്തിനു ബന്ധുവധം കൊണ്ട് നഷ്ടപ്പെടുത്തണം? ഐശ്വര്യാ ദേവതയുടെ നാഥനെന്നര്തമുള്ള 'മാധവ നാമം' ഇവിടെ കൃഷ്ണനെപ്പറ്റി പ്രയോഗിച്ചത് വെറുതെയല്ല! 'ഭാഗ്യദേവത'യുടെ നാഥനായ കൃഷ്ണന്‍, നിര്‍ഭാഗ്യവശാല്‍ കലാശിക്കുന്ന ഒരു പ്രവൃത്തി ചെയ്യാന്‍, തന്നെ പ്രേരിപ്പിക്കരുതെന്നു അര്‍ജ്ജുനന്‍ കൃഷ്ണനോട് വ്യക്തമാക്കി. എന്നാല്‍ കൃഷ്ണന്‍ തന്റെ ഭക്തന്മാരെയെന്നല്ല, ആരെയും വിപതിലേക്ക് ഒരിക്കലും നയിക്കാരില്ല... ഹരി ഓം...
യദ്യ പ്യ തെ ന പശ്യന്തി
ലോഭോപഹത ചെതസ:
കുലക്ഷയ കൃതം ദോഷം
മിത്രുദ്രോഹെ ച പാതകം... 38
കഥം ന ജ്നെയാ മസ്മാഭി:
പാപാദസ്മാന്നിവര്തിതും
കുലക്ഷയ കൃതം ദോഷം
പ്രപശ്യട്ഭിര്‍ജ്ജനാര്‍ദ്ധന... 39
അത്യാഗ്രഹത്താല്‍ വിവേകം നഷ്ടപ്പെട്ട ഇവര്‍ കുലനാശം മൂലം ഉണ്ടാകുന്ന ദോഷമോ മിത്രദ്രോഹതിലുള്ള പാപമോ കാണുന്നില്ലെങ്കിലും കുലനാശം കൊണ്ടുണ്ടാകുന്ന ദോഷത്തെ നല്ലവണമറിയുന്ന ഞങ്ങള്‍ ഇ പാപത്തില്‍ നിന്ന് പിന്മാരെണ്ടാതാനെന്നു എങ്ങനെ അറിയാതിരിക്കും?
ഹരി ഓം... ഇവര്‍ അഭിമാന'മദം' മൂലം യുദ്ധം ചെയ്യാന്‍ വന്നിരിക്കുകയാണ്. എങ്കിലും നമ്മള്‍ നമ്മുടെ ഹിതം അറിയേണ്ടതുണ്ട്. ഇതെങ്ങനെ സാധ്യമാണ്, നമ്മള്‍ നമ്മെ തന്നെ വധിക്കുക എന്നത്. അറിഞ്ഞുകൊണ്ട് കാളകൂട വിഷം കഴിക്കുകയോ...?!!! നടക്കുന്ന വഴിയില്‍ പെട്ടെന്ന് മുന്‍പില്‍ സിംഹത്തെ കണ്ടാല്‍ അതിനു വഴിമാറി കൊടുക്കുകയല്ലേ ലാഭകരം !? പ്രകാശമുല്ലതുപെക്ഷിച്ചു ഇരുട്ടായ കിണറിനെ ആശ്രയിക്കുന്നതില്‍ എന്ടാണ് മെച്ചം? ദേവ, പറഞ്ഞാലും. മുമ്പില്‍ തീ കണ്ടിട്ടും മാറി നടന്നില്ലെങ്കില്‍ ഒരൊറ്റ ക്ഷണമകൊണ്ട് അത് നമ്മളെ ഗ്രസിച്ചു കരിച്ചുകലയുകയില്ലേ? ദോഷത്തിന്റെ മൂര്തീഭാവം ദേഹത്തില്‍ വീഴുന്നത് കണ്ടുകൊണ്ടു എന്നപോലെ അറിവുണ്ടായിട്ടും ഇപ്രകാരം പ്രവര്‍ത്തിക്കുകയോ? ഈ വിധം സംസാരിച്ചു നിര്‍ത്തിയിട്ടു പാര്‍ഥതന്‍ വീണ്ടും പറഞ്ഞു ദേവ, ശ്രദ്ധിച്ചു കേള്‍ക്കൂ. ഈ പാപം എത്രയും വലുതാണെന്ന് ഞാന്‍ അങ്ങയ്ക്ക് പറഞ്ഞു തരാം.
'കുലക്ഷയ കൃതം ദോഷം' എന്ന് രണ്ടു ശ്ലോകങ്ങളിലൂടെ രണ്ടു പ്രാവശ്യം വീതം പറഞ്ഞിരിക്കുന്നു... 'പശു'വിനെ അഥവാ 'ഗോ മാതാവിനെ' പ്രകൃതിയായി കാണുന്ന 'ആര്‍ഷ ഭാരതസംസ്കാരം' 'പശു'വിനെ കൊല്ലുന്നതിലൂടെ അഥവാ 'ഗോ' ഹത്യ ചെയ്യുന്നതിലൂടെ സ്വന്തം കഴുത്തറുത്തു 'കുലനാശം' ചെയ്യുന്നതിന് തുല്യമാണ്... ഇതിനു പ്രചോദനം കൊടുക്കുന്ന പ്രേരക ശക്തികളായ 'പ്രവര്‍ത്തി'യുടെ ബന്ധുക്കളെയാണ് 'ഇവര്‍' എന്ന് അര്‍ജ്ജുനന്‍ (പ്രവൃത്തി) പറഞ്ഞത്... ഇത് ദൈവീകതലത്തില്‍ നിന്നും ഗതിമാറി 'പൈശാചിക' പ്രവര്‍ത്തിയില്‍ എത്തിച്ചേരുന്നു... 'പ്രകൃതി' നശിച്ചാല്‍ 'പുരുഷന്' എവിടെയാണ് സ്ഥാനം 'സ്വന്തം ശവക്കല്ലറ' തോന്ടുന്നതിനു തുല്യവും... സാധു ജീവികളെ കൊന്നു തിന്നുന്ന 'ക്രൂര മൃഗങ്ങള്‍ക്ക് ' തുല്യമുള്ള പ്രാകൃത ജീവിതത്തിനെ 'കുലദോഷം' എന്ന് ഇവിടെ പറഞ്ഞിരിക്കുന്നു... ഇത്തരം പ്രവര്‍ത്തികളില്‍ വ്യാപരിക്കുന്ന 'ആത്മാക്കള്‍' ക്രുരത, ഭയം, ചൂതുകളി, വ്യഭിചാരം, കുരുട്ടു വഴി, മോഹം, മദം, മാത്സര്യം മുതലായ 'ദുശ്ശകുനാദി'കളായ ബന്ധുജനങ്ങള്‍ക്കു 'പ്രിയപ്പെട്ടവരായി' ഭൂമിയില്‍ നിവസിക്കുന്നു...
എതിര്‍ കക്ഷി ചൂതാട്ടതിനോ യുദ്ധതിനോ ക്ഷണിച്ചാല്‍ ക്ഷത്രിയന്‍ ഒഴിഞ്ഞു മാരരുതെന്നാണ് ചട്ടം. അതനുസരിച്ച് ദുര്യോധന പക്ഷത്തിന്റെ വെല്ലുവിളിയെ അര്‍ജ്ജുനനു നേരിടാതെ വയ്യ. വെല്ലുവിളിയുടെ ദുഷ്ഫലങ്ങലെപ്പറ്റി മറ്റു കക്ഷികള്‍ പൂര്‍ണ്ണമായി ഗ്രഹിചിരിക്കുകയില്ലെന്നു അദ്ദേഹം വിചാരിക്കുന്നു. അര്‍ജ്ജുനന്‍ ആ ദുഷ്ഫലങ്ങളെ മുഴുവന്‍ കാണുന്നുണ്ട്. അതുകൊണ്ട് അദ്ദേഹത്തിനു ഈ വെല്ലുവിളി സ്വീകരിക്കാന്‍ കഴിഞ്ഞില്‍. നല്ല ഫലമുലവാക്കുന്ന കടപ്പാട് നിരവേട്ടപ്പെടെണ്ടാവയാണ്. ഫലം മറിച്ചായാല്‍ ആരും അതിനു ബാധ്യസ്ഥരല്ല. ഇങ്ങനെ ഇരുവശവും ചിന്ടിച്ചുനോക്കി അര്‍ജ്ജുനന്‍, യുദ്ധം ചെയ്യേണ്ട എന്ന് തീരുമാനിക്കുകയാണ്. ഹരി ഓം...
കുലക്ഷയെ പ്രണശ്യന്തി
കുലധര്‍മ്മാ: സനാതന:
ധര്മ്മേ നഷ്ടെ കുലം കൃത്സ്നം
അധര്‍മ്മോ/ ഭിഭവത്യുത ... 40
സനാതനങ്ങളായ കുലധര്‍മ്മങ്ങള്‍ കുലനാശതാല്‍ നശിക്കുന്നു. ധര്‍മ്മം നശിക്കുമ്പോള്‍ കുലത്തെ ആകമാനം അധര്‍മ്മ ബാധിക്കുകയും ചെയ്യുന്നു.
ഹരി ഓം... വിറക് കൊള്ളികള്‍ കൂട്ടിയുരുംമുമ്പോള്‍ തീപ്പൊരി ഉണ്ടാകുന്നു. ആ തീ തന്നെ ആളിക്കത്തി വിറകെല്ലാം നശിപ്പിക്കുന്നു. അതുപോലെ, മത്സരം മൂലം ഗോത്രത്തില്‍ ഒരു വധമുണ്ടായാല്‍ അതിന്ടെ ഖോരമായ മഹാദോഷതില്‍ കുല നശിക്കുന്നു, അതുകൊണ്ട് ഈ പാപം മൂലം കുലധര്‍മ്മം ക്ഷയിക്കുന്നു; എന്നിട്ട് കുലത്തില്‍ അധര്‍മ്മം പ്രതിഷ്ഠ നേടുന്നു.
സകല ചരാചരങ്ങളുടെയും സൃഷ്ടാവ് 'ജഗദീശ്വരന്‍'.... സകലതിനെയും ദഹിപ്പിക്കാനുള്ള കഴിവ് 'അഗ്നി'ക്കുണ്ട്... ദഹനം കഴിഞ്ഞ വസ്തുവകകളെ 'ചാരം' എന്ന് പറയുന്നു... ഇതിനു മനുഷ്യനെന്നോ, മൃഗങ്ങലെന്നോ... പക്ഷികലെന്നോ ഒരു ഭേദവിത്യാസമില്ല... എല്ലാം കത്തിനശിച്ചാല്‍ വെറും 'ചാരം' മാത്രം... പക്ഷെ 'അറിവ്' നേടിയ മനുഷ്യജന്മം ചില ജീവിത വ്യവസ്ഥകള്‍ നിലനിര്തുകയുണ്ടായി അതിനെ നമ്മള്‍ 'ആചാരം' എന്ന് വിളിക്കുന്നു... ജീവിത വ്യവസ്ഥകളുടെ അതിസമ്പന്നമായ വീക്ഷണം അഥവാ 'ജീവിത വീക്ഷണം' അതിനെ 'ആചാരം' എന്ന് പറയും... അത് 'ദുഷി'ക്കുന്നതുകൊണ്ട് അതിനെ 'ദുരാചാരം' എന്ന് പറയുന്നു... കുലനാഷതിണ്ടേ ഹേതുവാണ് 'ദുരാചാരം'...
കുടുംബാങ്ങങ്ങളെ വേണ്ടുംവണ്ണം വളരാനും ആത്മീയ മൂല്യങ്ങള്‍ നേടാനും സഹായിക്കുന്ന അനേകം മതാചാര വിശേഷങ്ങള്‍ വര്നാശ്രമ വ്യവസ്ഥയിലുണ്ട്. ജനനം മുതല്‍ മരണം വരെ തുടരുന്ന ഈ ശുദ്ധീകരണ പ്രക്രിയകള്‍ തലമുതിര്നവരുടെ ചുമതലയില്‍ നടത്തുന്നു. അവരെല്ലാം മൃതിയടഞ്ഞാല്‍ ശുദ്ധീകരണത്തിന് വേണ്ടിയുള്ള കുടുംബാചാരങ്ങള്‍ നിലചെക്കാം. ശേഷിച്ച ഇളം തലമുറക്കാര്‍ അധാര്‍മ്മിക സ്വഭാവം കൈക്കൊള്ളുകയും അങ്ങനെ ആത്മീയ മുക്തിക്കുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്തേക്കും. അതുകൊണ്ട് വംശപിതാക്കള്‍ ഒരിക്കലും വധര്‍ഹരല്ല. ഹരി ഓം...
അധര്മാഭിവാത് കൃഷ്ണ
പ്രദുഷ്യന്തി കുലസ്ത്രിയ:
സ്ത്രീഷു ദുഷ്ടാസു വാര്‍ഷുണെയ
ജായതേ വരണസങ്ങര:... 41
ഹേ കൃഷ്ണ, അധര്‍മ്മത്തിന്റെ ബാധ കാരണമായി കുലസ്ത്രീകള്‍ ദുഷിച്ചു പോവുകയും അപ്പോള്‍ വര്‍ണ്ണ സംഗരം സംഭവിക്കുകയും ചെയ്യും (വര്‍ണ്ണങ്ങള്‍, ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര വിഭാഗങ്ങള്‍. വര്‍ണ്ണ സംഗരം, വര്‍ണ്ണങ്ങളുടെ മിശ്രണം).
ഹരി ഓം... അവിടെ ശരിയും തെറ്റുമെന്ന ചിന്തയില്ലാതെ ആരും എന്തും ആചരിക്കുന്നു; വിധിനിഷേധങ്ങലെല്ലാം നശിക്കുന്നു, വിളക്കുള്ളത് കളഞ്ഞു ഇരുട്ടിലായത് കാരണം നേര്‍വഴിയറിയാതെ തപ്പിത്തടയുന്നു, അതുപോലെ, കുലങ്ങള്‍ക്കു കുലക്ഷയമുണ്ടാവുംപോള്‍ പാപമല്ലാതെ വേരെയെന്തുണ്ടാവും?, ആത്മ നിയന്ത്രണം വലിചെറിഞ്ഞാല്‍ ഇന്ദ്രിയങ്ങള്‍ ഇഷ്ടം പോലെ പെരുമാറുകയും കുലസ്ത്രീകള്‍ വ്യഭിച്ചരിക്കപ്പെടുകയും ചെയ്യുന്നു. ഉത്തമന്മാര്‍ അധര്‍മ്മത്തില്‍ ചരിക്കുന്നു, അതുപോലെ വര്ന്നാവര്‍ന്നങ്ങള്‍ കൂടിക്കുഴയുന്നു, അങ്ങനെ ജാതിധര്‍മ്മം വേരോടെ പറിചെറിയപ്പെടുന്നു. ബലിമണ്ടപത്തില്‍ വച്ച ബലിയില്‍ കാക്കകള്‍ സ്വൈരമായി എത്തുന്നതുപോലെ കുളത്തില്‍ മഹാപാപങ്ങള്‍ പ്രവേശിക്കുന്നു...
വളരെ പ്രധാനപ്പെട്ട ശ്ലോകമാണ് ഇവിടെകൊടുതിട്ടുള്ളത്... കുലസ്ത്രീകളും, വര്‍ണ്ണസംഗരവും ഇവിടെ എടുത്തുപറയുന്നു... കുലസ്ത്രീകള്‍ എന്നുകൊണ്ടു ഉദ്ധേശിക്കുന്നത് എന്താണ് ..? കഴിഞ്ഞ ശ്ലോകത്തില്‍ പറയുകയുണ്ടായി 'കുലധര്‍മ്മം' ഒരു 'കുലസ്ത്രീ' ഒരു പെണ്‍കുട്ടി ജനിച്ചുകഴിഞ്ഞാല്‍ ആ പെണ്‍കുട്ടിയെ ഒരു പ്രത്യേക ശ്രദ്ധയോടുകൂടി സമൂഹം പരിചരിച്ചു ശുധിയോടുകൂടി വളര്‍ത്തിക്കൊണ്ടു വരുന്നു... സാമൂഹ്യപരമായ വ്യവസ്ഥിതിയില്‍ അവളുടെ പങ്കു വളരെ സ്തുത്യര്‍ഹമാണ് എന്ന് നമുക്കറിയാം... ഭാരതീയ സംസ്കാരത്തില്‍ 'സ്ത്രീ'സങ്കല്‍പ്പം എന്നാല്‍ പരമമായത് എന്നര്‍ത്ഥം... ദേവി സങ്കല്പം ഇവിടെ പ്രകടമാണ്... 'മകള്‍, സഹോദരി, അമ്മ' എന്ന പരിപാവനമായ ബന്ധങ്ങളില്‍ ഉറച്ചതാണ് 'സ്ത്രീ' സങ്കല്പം, അതുകൊണ്ട് 'കുലസ്ത്രീ' എന്ന് പറയുന്നു ... വിവാഹം കഴിച്ച സ്ത്രീ മാത്രമാണ് 'ഇവിടെ ഭാര്യ', അവളുടെ സകല സ്വാതന്ത്ര്യവും സ്വ ഭര്‍ത്താവിനോട് മാത്രവും... സ്ത്രീ സങ്കല്പം ഇവിടെ വ്യതിചലിച്ചാല്‍ എല്ലാം തകിടം മറിയുന്നു... 'രാവണ' സഹോദരി 'ശൂര്പ്പണക' ഒരു ഉദാഹരണം....
വിവാദ ശീലം സ്വയമര്തചോരിണീം... പരാനുകൂലാം പതിദോഷഭാഷിണീം...
അഗ്രാഷിനീമാന്യഗ്രഹപ്രവേശിണീം... ഭാര്യാം ത്യജെത്പുത്രദശപ്രസൂതികാം...
(വഴക്കിടുന്ന ശീലമുള്ളവളും, മോഷ്ടിക്കുന്നവളും, അന്യപുരുഷന് അനുകൂലയായവളും, ഭാര്താവിനെകുരിച്ചു ദോഷം പറയുന്നവളും, ആദ്യം ഭക്ഷിക്കുന്നവളും, അന്യഗ്രിഹങ്ങളില്‍ പോകുന്നവളുമായ ഭാര്യ പത്തു പുത്രന്മാരെ പ്രസവിച്ചവളാനെങ്കിലും അവളെ ഉപേക്ഷിക്കേണ്ടതാണ്...)
കാര്യേഷു മന്ത്രീ കരനെശു ദാസീ... രൂപേഷു ലക്ഷ്മീ ക്ഷമയ ധരിത്രീ...
സ്നേഹേഷു മാതാ ശയനേശു വേശ്യാ... ശട്കര്‍മ്മ നാരീ കുലധര്‍മ്മ പത്നീ...
(കാര്യത്തില്‍ മന്ത്രിയെപോലെയും, പ്രവര്‍ത്തിയില്‍ ദാസിയെപ്പോലെയും, രൂപത്തില്‍ ലക്ഷ്മിയെ പോലെയും, ക്ഷമ കൊണ്ട് ഭൂമിയെ പോലെയും സ്നേഹിക്കുന്നതില്‍ അമ്മയെപോലെയും ശയനത്തില്‍ വേശ്യയെപോലെയും ഇരിക്കുന്ന, ഈ ആറു ഗുണങ്ങള്ളവളാണ്ണ് കുലധര്‍മ്മ പത്നി)...
ഗുരു പത്നീ രാജ പത്നീ ജ്യേഷ്ഠ പത്നീ തതൈവ ച...
പത്നീ മാതാ സ്വമാതാച്ച പന്ജൈതെ മാതരസ്മ്രിത...
(ഗുരുപത്നിയും, രാജാവിന്റെ പത്നിയും, ജ്യേഷ്ടന്റെ പത്നിയും, ഭാര്യാ മാതാവും, സ്വന്തം മാതാവും എന്നീ അഞ്ചുപേരും സ്വന്തം മാതാക്കളാകുന്നു... )
പിതാ രക്ഷതി കൌമാരേ... ഭാര്യാ രക്ഷതി യോവ്വനെ...
പുത്രോ രക്ഷതി വാര്ധക്യെ... ന സ്ത്രീ സ്വാതന്ദ്ര്യ മര്‍ഹതി...
(പെണ്ണിനെ ബാല്യത്തില്‍ അച്ഛനും, യോവ്വനത്തില്‍ ഭര്‍ത്താവും, വാര്‍ധക്യത്തില്‍ പുത്രന്മാരും രക്ഷിക്കെണ്ടാതാണ്... സ്ത്രീ ഒരിക്കലും സ്വാതന്ദ്ര്യം അര്‍ഹിക്കുന്നില്ല (അവള്‍ തനിചാകരുത് അഥവാ അനാഥയാകരുത് എന്നര്‍ത്ഥം) - നീതി സാരം
കുലസ്ത്രീയുടെ ധര്‍മ്മം ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ... പക്ഷെ ഇന്ന് കാണുന്നത്, ഈ ആധുനിക സംസ്കാരം എന്തൊക്കെയാണ് ഇപ്പൊ കാട്ടിക്കൂട്ടുന്നത്... ഇതിനെയാണ് 'കുലക്ഷയം' എന്ന് പറയുന്നത്...
ഇതില്കൂടെ വര്‍ണസങ്കരം എന്ന് ഉദ്ധേശിക്കുന്നത് , "ചാതുര്‍വര്‍ണ്യം മായാ ശാസ്ത്രം ഗുണ കര്‍മ്മ വിഭാഗശ" എന്ന് ഇനിയുള്ള അധ്യായത്തില്‍ 'ഭഗവാന്‍' വളരെ വിശദമായി പറയുന്നുണ്ട്... ഒരുവന്ടെ ഗുണത്തിന്റെയും കര്മ്മതിന്റെയും അടിസ്ടാനതിലാണ് അവന്ടെ ജാതി നിര്‍ണയിച്ചിരിക്കുന്നത് എന്നര്‍ത്ഥം (ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍). ഒരു ഉദാ. ആശുപത്രിയിലെ ഭിഷഗ്വരന്‍ (ഡോക്ടര്‍) ആ അറിവ് നേടിയാല്‍ മാത്രമേ 'രോഗികളെ' ചികിത്സിക്കാന്‍ കഴിയുകയുള്ളൂ... ആശുപത്രിയിലെ 'അഴുക്കു ചാല്‍' വൃതിയാക്കുന്നവണ്ടേ ബുദ്ധി അവന്റെ അറിവില്‍ പരിമിതമാണ്...
സമൂഹത്തില്‍ സജ്ജനങ്ങള്‍ കൂടുതല്‍ ഉണ്ടാകണം. അത് ജീവിതത്തില്‍ സമാധാനത്തിനും ഐശ്വര്യത്തിനും ആത്മീയ വിശ്വാസത്തിനും കളമൊരുക്കുന്നു. രാജ്യത്തിന്റെയും ജനതയുടെയും പൊതുവായ ആത്മീയോത്കര്ഷത്തിനു വേണ്ടി സമൂഹത്തില്‍ സജ്ജനങ്ങള്‍ക്ക് പ്രാമുഖ്യമുണ്ടാകതക്കവിധത്തില്‍ രൂപീകരിക്കപെട്ടവയാണ് വര്‍ണ്ണാശ്രമ ധര്‍മ്മത്തിന്റെ വ്യവസ്ഥകള്‍. അത്തരം ഒരു ജന സമൂഹം അതിലെ സ്ത്രീകളുടെ ചാരിത്ര്യതെയും വിശ്വാസ്യതയും ആശ്രയിച്ചു നിനനില്‍ക്കുന്നു. കുട്ടികള്‍ പിഴച്ചുപോകാന്‍ എളുപ്പമുണ്ട്, സ്ത്രീകള്‍ അധപ്പതിക്കാനും അത്രതന്നെ എളുപ്പമുണ്ട്. അതുകൊണ്ട് കുട്ടികളെയും സ്ത്രീകളെയും കുളത്തിലെ പ്രായം ചെന്നവര്‍ രക്ഷിക്കെണ്ടിയിരിക്കുന്നു. വിവിധങ്ങളായ മതാചാരങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് കഴിയുന്ന സ്ത്രീകള്‍ വഴിപിഴച്ചുപോകാന്‍ ഇടയില്ല. സ്ത്രീകള്‍ സാമാന്യമായി ബുധിമാതികലല്ലെന്നും, അതുകൊണ്ട് അവരെ വിശ്വസിച്ചുകൂടെന്നും ചാണക്യന്‍ പറയുന്നു (അവരുടെ നിഷ്കലങ്ങത പല മറ്റു പലരും ചൂഷണം ചെയ്യും അതുകൊണ്ട് വിശ്വസിക്കാന്‍ പാടില്ല എന്ന് ഉദ്ധേഷിചിരിക്കുന്നത്). അങ്ങനെ പാരമ്പര്യമനുസരിച്ചുള്ള വിവിധാചാരാനുഷ്ടാനങ്ങളില്‍ ഇപ്പോഴും എര്പെട്ടുകൊണ്ടിരിക്കുകയാനെങ്കില്‍ അവരുടെ പാതിവൃത്യവും ഭക്തിയും കൊണ്ട് വര്‍ണ്ണാശ്രമ ധര്‍മ്മത്തില്‍ പങ്കെടുക്കാനര്‍ഹാതയുള്ള ഒരു ജനതയെ സൃഷ്ടിക്കാം. വര്ന്നാശ്രമാവ്യവസ്ഥ തകര്‍ന്നാലാകട്ടെ, സ്ത്രീകള്‍ സ്വതന്ട്രകലായി പരപുരുഷന്മാരുമായി ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്തു അനാവശ്യമായ ജനപ്പെരുപ്പമുണ്ടാക്കിയെക്കും. ഉത്തരവാദിത്വമില്ലാത്ത പുരുഷന്മാരും സമൂഹത്തില്‍ വ്യഭിചാരാസക്തി വളര്‍ത്തി ജനപ്പെരുപ്പത്തിന് വഴിവയ്ക്കും; മനുഷ്യവര്‍ഗ്ഗത്തെ യുദ്ധവും പകര്‍ച്ചവ്യാധിയും അടിക്കടി ക്ഷയിപ്പിക്കാന്‍ തുടങ്ങും... ഹരി ഓം...
ദോഷെയ് രേതയ് കുലഘ്നാനാം
വര്‍ണ്ണസങ്കര കാരകൈ:
ഉത്സാധ്യന്തേ ജാതി ധര്‍മ്മ:
കുലധര്‍മ്മാശ്ച്ച ശാശ്വത: 43
കുലഖാതകന്മാരുടെ വര്ന്നസങ്കരമുണ്ടാക്കുന്ന ഈ ദോഷങ്ങള്‍ സ്ഥിര നിഷ്ടങ്ങളായ ജാതിധര്‍മ്മങ്ങളെയും കുലധര്‍മ്മങ്ങളെയും നശിപ്പിക്കുന്നു. (യുദ്ധം മൂലം ഉണ്ടാകുന്ന സാമ്സ്കാരികതകര്ച്ചയുടെ ഒരു ചിത്രമാണ് അര്‍ജ്ജുനന്‍ എടുത്തു കാട്ടുന്നത്. വ്യത്യസ്ത രൂപതിലാനെങ്കിലും ആധുനിക കാലത്തും യുദ്ധം സാമ്സ്കാരികതകര്ച്ചയ്ക്ക് കാരണമാകുന്നുണ്ട്).
ഇവിടെ ചില അക്ഷരങ്ങള്‍ എത്ര ശ്രമിച്ചിട്ടും കിട്ടുന്നില്ല എന്നുള്ളതുകൊണ്ട് അതിന്റെ ശരിയായവ മനസ്സിലാക്കുക, സദയം ക്ഷമിക്കുക... :)
നമസ്കാരം ശ്യാം, ജാതി ചിന്ത പണ്ടു മുതല്‍ക്കെ ഉണ്ടായിരുന്നു എന്നുള്ളത് പുരാണ കഥകള്‍ പരിശോധിക്കുംപോള്‍ നമുക്ക് മനസ്സിലാകും... പക്ഷെ ഇന്ന് കാണുന്ന സമ്പ്രദായതിലായിരുന്നില്ല അന്നത്തെ ജാതി സമ്പ്രദായം... ഓരോ വ്യക്തികളുടെയും 'ജന്മ' 'കര്‍മ്മ' വാസനകളെ അടിസ്ഥാനമാക്കിയായിരുന്നു അത് നിലനിന്നിരുന്നത്... ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നാ ജാതി സമ്പ്രദായം 'ത്രിഗുണങ്ങളെ' അടിസ്ഥാനപ്പെടുത്തി പ്രാചീന കാലം മുതല്‍ക്കേ തുടര്‍ന്ന് വന്നുകൊണ്ടിരുന്ന ഒരു ജീവിത രീതിയായിരുന്നു... ഇന്നത്തെ ജീവിത സാഹചര്യത്തില്‍ കാണുന്ന ജാതി വ്യവസ്ഥ ഈ കാലഖട്ടത്തിന്റെ സ്വഭാവം അല്ലെ... 'കലിയുഗം' ഇങ്ങനെ തന്നെ യാണ്... സത്വത്തില്‍ സത്വം ബ്രാഹ്മണന്‍, സത്വത്തില്‍ രജസ്സു ക്ഷത്രിയന്‍ (ദ്വാപരയുഗം വരെ) രജസ്സില്‍ സത്വം വൈശ്യന്‍, തമസ്സില്‍ രജസ്സ് (ശൂദ്രന്‍) നും ആയിരുന്നു ഇതെല്ലം 'ദ്വാപരയുഗം' വരെയുള്ള 'തൃഗുണങ്ങളെ' അടിസ്ഥാനമാക്കിയാണ് നില നിന്നിരുന്നത്... 'ചാതുര്‍വര്‍ണ്യം മയ ശാസ്ത്രം ഗുണ കര്‍മ്മ വിഭാഗശ' എന്നുള്ള ഒരു ശ്ലോകതില്കൂടെ ഇനിയുള്ള അധ്യായത്തില്‍ ഭഗവാന്‍ വളരെ വിശദമായി അവിടെ പറയുന്നുണ്ട് ...
ഭഗവാന്‍ തന്നെ ജനിച്ചത് 'യാദവ' കുലത്തില്‍ അല്ലെ... പരമാത്മാവ് 'ശൂദ്ര'നായി ജനിച്ചു (കാരാഗ്രഹത്തില്‍ - തമസ്സ്) 'വൈശ്യ'നായി വളര്‍ന്നു (പശുവിന്‍ പാല്‍ വില്‍ക്കുന്ന കുടുംബത്തില്‍ ആണ് വളര്‍ന്നത് ) 'ക്ഷത്രിയ'നായി പടപൊരുതി (മധുരയില്‍ സൈന്യത്തിന്റെ അധിപനായിട്ടാണ് പോയത് - കംസനെ നിഗ്രഹികാന്‍) അവസാനം ബ്രഹ്മപദം... 'ബ്രഹ്മാവ്' പോലും ശിരസ്സ നമിച്ചിരുന്നു കാരണം സകല ചരാചരങ്ങളും ആ 'പരമാത്മാവില്‍' നിന്നും ഉത്ഭൂതമായതല്ലേ... 'പരമാത്മാവ്' പൂര്‍വ നാടകം കളിച്ചു മാതൃക കാട്ടിത്തരുകയാണ്...
കുലക്ഖ്നാനാം കുലസ്യ ച
പതന്തി പിതരോ ഹ്യെഷാം
ലുപ്ത പിണ്ടോദക ക്രിയ:
വര്‍ണ്ണ സങ്കരം കുലത്തിനും കുലനാഷകര്‍ക്കും നരകകാരണമായിതീരുന്നു. എന്ത് കൊണ്ടെന്നാല്‍ അവരുടെ പിതൃക്കള്‍ പിണ്ടോദക ക്രിയകള്‍ ഇല്ലാതെ അധ:പതിക്കുന്നു.
ഹരി ഓം... എന്നിട്ട് കുലതിനോന്നടക്കവും കുലഖാതകനും ഒരുപോലെ നരകത്തില്‍ പോകേണ്ടിവരുന്നു നോക്കൂ, വംശം മുഴുവന്‍ ഇപ്രകാരം പതിതരായാല്‍ സ്വര്‍ഗ്ഗത്തിലുള്ള പൂര്‍വ്വപുരുഷന്മാരും (അവിടെ നിന്നും) പിന്തിരിയും നിത്യ ക്രിയകള്‍ ഉപേക്ഷിക്കുകയും നൈമിതികക്രിയകള്‍ അറിയാതവുകയും ചെയ്യുമ്പോള്‍ ആര് ആര്‍ക്കു തിലോദകം അര്പ്പിക്കും? അപ്പോള്‍ പൂര്‍വ്വികര്‍ എന്ത് ചെയ്യും? എങ്ങനെയവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ കഴിയാനാവും ? അതുകൊണ്ടവരും കുലതിന്റെയോപ്പം (നരകത്തില്‍) എത്തുന്നു നഖാഗ്രതില്‍ പാമ്പ് കടിച്ചാല്‍ വേഗം ശിരസ്സുവരെ (വിഷം) വ്യപിക്കുന്നതുപോലെ മൂലസ്ഥാപകന്‍ അടക്കം കുലം മുഴുവന്‍ (നാശത്തില്‍) ആമഗ്നമാവുന്നു.
ഒരു കുടുംബത്തിലെ പിതാവ് സദാ മദ്യപാനിയും, മാതാവ് ദുര്ന്നടതകാരിയും ആയാല്‍ എന്ടായിരിക്കും അവസ്ഥ... !!! അവരുടെ മക്കളുടെ കാര്യം പിന്നെ പറയേണ്ടകാര്യമില്ല...! ഒരു വ്യക്തി, അവന്റെ കുടുംബം, സമൂഹം, രാജ്യം പിന്നെ ലോകം... ഇങ്ങനെ പോകുന്നു വ്യവസ്ഥിതി... 'മനശുധി'യുള്ളവന് മാത്രമേ അവന്ടെ 'ശരീരം വൃത്തി'യാക്കാന്‍ തോനുകയുല്ളൂ... അതിലൂടെ അവന്ടെ വീട് നന്നയിസൂക്ഷിക്കുന്നു... അതിലൂടെ സമൂഹം ശുദ്ധിയാകുന്നു... അതിലൂടെ രാജ്യം ശുധിയാകുന്നു പിന്നെ ലോകവും... ഇവിടെ ആധുനികമായ അവിവേകതിന്റെ അജ്ഞാനം കൊണ്ട് നിറയ്ക്കപ്പെടുന്ന 'അമേദ്യ'ത്തില്‍ ഈ ലോകം മുഴുവനും 'ദുരാചാര'ങ്ങളുടെ 'ദുര്ഗ്ഗന്തം' പരത്തിക്കൊണ്ടു 'കുലനാശ'ങ്ങളുടെ നരകങ്ങള്‍ തീര്‍ക്കുന്നു... മനസ്സും ശരീരവും വൃത്തിയായി സൂക്ഷിക്കുന്നവന്റെ ഹൃദയത്തില്‍ ഈശ്വര ചൈതന്യം നിറയൂനു... മറിചാനെങ്കിലോ, ദുര്മ്മരണങ്ങളിലൂടെയും ഗതികിട്ടാതെയും അലഞ്ഞു തിരിഞ്ഞു നടക്കുന്ന ദുരാത്മാക്കള്‍ക്ക് വസിക്കാനുള്ള ആവാസ കേന്ദ്രമാകുന്നു ഒരുവന്ടെ ശരീരം...!!!
ന വിഷം വിഷമിത്യാഹുര്‍ ബ്രഹ്മസ്വം വിഷമുച്യാതെ...
വിഷമെകാകിനം ഹന്തി ബ്രഹ്മസ്വം പുത്രപൌത്രകം... (നീതി സാരം)
ബ്രാഹ്മണന്റെ (ധാര്‍മ്മികനായ ഒരാളുടെ) സ്വതതപഹരിചാലുണ്ടാകുന്ന പാപം വിഷതെക്കാള്‍ വളരെ ശക്തമാണ്... വിഷം ഒരാളെ മാത്രം കൊല്ല്മ്പോള്‍ ബ്രഹ്മസ്വാപഹരനത്തിന്റെ 'പാപം' പുത്രപൌത്രാദികളെയെല്ലാം നശിപ്പിക്കുന്നു...
കാമ്യകര്‍മ്മങ്ങളുടെ വിധിയനുസരിച്ച് പിതൃക്കള്‍ക്ക് യതാകാലം പിണ്ടോധകക്രിയയുടെ ആവശ്യമുണ്ട്. ഇത് ചെയ്യുന്നത് വിഷ്ണു പൂജയിലൂടെയാണ്. വിഷ്ണു പ്രസാദം കഴിച്ചാല്‍ സര്‍വ്വപാപങ്ങളില്‍ നിന്നും മോചനം ലഭിക്കും. ചിലപ്പോള്‍ പ്രിത്രുക്കള്‍ പല തരത്തിലുള്ള പാപഫലങ്ങലാല്‍ കഷ്ടപ്പെടുകയായിരിക്കാം. മറ്റു ചിലര്‍ ചിലപ്പോള്‍ ശ്ടൂല ശരീരം ലഭിക്കാതെ സൂക്ഷ്മശരീരത്തില്‍ പ്രേതരൂപെന വര്തിക്കുവാന്‍ നിര്‍ബന്ധിതരായിതീരുകയു ചെയ്യുന്നു. ഈ പ്രസാടോചിഷ്ടം പിതൃക്കള്‍ക്ക് അര്‍പ്പിക്കുന്നതുകൊണ്ട് പ്രേതാവസ്തയിലും മറ്റുമുള്ള ക്ലെഷങ്ങളില്‍ നിന്ന് അവര്‍ മുക്തരാകുന്നതുമാണ്. പിതൃക്കള്‍ക്ക് അങ്ങനെ ഒരു സഹായം ചെയ്യുന്നത് കുടുംബപാരംപര്യമാണ്, ഭക്തിയുടെ ജീവിതതിലെര്‍പ്പെടാതവര്‍ക്ക് വിധിച്ചതുമാണ്. ഭക്തിഭരിതമായ ഭഗവത്സേവനം കൊണ്ടുതന്നെ, ആയിരമായിരം പിതൃക്കളെ ക്ളേശമുക്തരാക്കാന്‍ അവര്‍ക്ക് കഴിയും. ഹരി ഓം...
ഉത്സന്ന കുലധര്‍മ്മാണാം
മനുഷ്യാണാം ജനാര്ധന!
നരകേ നിയതം വാസ:
ഭവതീത്യനുശുശ്രുമ 44
അല്ലയോ കൃഷ്ണ, കുലധര്‍മ്മം നശിച്ച മനുഷ്യര്‍ക്ക് നിത്യനരകമാണ് ഫലമെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്...!!!
ഹരി ഓം... പലതരം ദോഷങ്ങള്‍ തിങ്ങിനിറഞ്ഞ ആ കുലം പിന്നീട് മഹാഖോരമായ നരകം മാത്രമായിരിക്കും ഭോഗിക്കുക, അര്‍ജ്ജുനന്‍ പറഞ്ഞു, ആ സ്ഥാനത് ചെന്ന് വീണാല്‍ പിന്നെ കല്പാവസാനതില്പോലും രക്ഷകിട്ടുകയില്ല. അങ്ങനെയാണ് കുലക്ഷയം മൂലമുള്ള പതനം.
'കാമ'ത്തില്‍ 'നര'നായത് 'നരകന്‍' (അ-സുരന്‍) അത് കുലകളായി അഥവാ 'കുല'ങ്ങളായി വര്‍ദ്ധിക്കുമ്പോള്‍ 'നരകം' എന്ന് പറയുന്നു... ഭൂമിയിലെ മനുഷ്യരുടെ 'കാമം' (ദുരാഗ്രഹം - ആഗ്രഹം ദുഷിച്ചത്) കൊണ്ടുള്ള അത്യാര്‍ത്തി ഭൂമിക്ക് തന്നെ നാശം വരുത്തുന്ന തരത്തില്‍ 'നരക'മാക്കി തീര്‍ക്കുന്നു...
ഒരു കഥ: ഒരിക്കല്‍ 'ചട്ടമ്പിസ്വാമികള്‍' തിരുവനന്തപുരത്ത് 'കണ്ണമ്മൂല' എന്ന സ്ഥലത്തുകൂടെ നടന്നുപോകുമ്പോള്‍ അതുവഴി ഒരു കാളവണ്ടി സഞ്ചരിക്കുന്നത് കണ്ടു... അതില്‍ ഭാരം വലിക്കുന്ന ഒരു കാളയുടെ കണ്ണില്‍ നിന്നും ധാരധാരയായി കണ്ണുനീര്‍ പൊഴിക്കുന്നത് സ്വാമികള്‍ പെട്ടെന്ന് കാണാനിടയായി... സ്വാമികള്‍ അതിനടുത് ചെന്ന്... ദിവ്യദ്രിഷ്ടിയിലൂടെ സ്വാമികള്‍ക്ക് കാളയുടെ 'മുന്‍ജന്മ കര്‍മ്മ'ത്തെ വളരെവേഗം ഗ്രഹിക്കാന്‍ സാധിച്ചു... മുന്‍ജന്മത്തില്‍ ഈ കാള ഒരു 'വലിയ യജമാന'നായിരുന്നു എന്ന് സ്വാമി യോഗ വിദ്യയിലൂടെ മനസ്സിലാക്കി... 'പൂര്‍വ്വ ജന്മ'ത്തില്‍ മറ്റുള്ളവരോട് കാണിച്ച അമിതമായ ക്രൂരത, തന്നെ ഈ ജന്മത്തില്‍ ഒരു കാളയായി ജനിപ്പിച്ചു ... കാളയുടെ ദുഃഖം മനസ്സിലാക്കിയ 'സ്വാമി ഉടനെ തന്നെ അടുത്തുള്ള ഒരു പീടികയില്‍ ചെന്ന് ഒരു 'പഴം' മേടിച്ചു ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു 'മോക്ഷമന്ത്രം' ജപിച്ചു ആ കാളയ്ക്കു തിന്നാന്‍ കൊടുത്തു... കുറച്ചു കഴിഞ്ഞപ്പോള്‍ 'കാള' യുടെ ശരീരം നിലത്തു വീണു 'ജീവന്‍ മുക്ത'നായി... (സ്വാമികളുടെ ജീവിത ചരിത്രത്തില്‍ നിന്ന്...)
അദ്വൈതത്തില്‍ 'ധ്യാനം' 'സ്വര്‍ഗ്ഗവും', 'സംസാരം' 'നരകവും' ആകുന്നു... കൂടുതല്‍ ഇനിയുള്ള അധ്യായങ്ങളില്‍ വിവരിക്കുന്നുണ്ട് ...
സ്വാനുഭവത്തെ മുന്നിര്തിക്കൊണ്ടല്ല, 'ആധികാരിക വചന'ങ്ങളെ പ്രമാണമാക്കിയാണ് അര്‍ജ്ജുനന്‍ വാദിക്കുന്നത്. അതാണ് 'ശരിയായ ജ്ഞാനം' നേടാനുള്ള മാര്‍ഗ്ഗം. ഏതു വിഞാനശാഖയിലായാലും ശരി, അതില്‍ നൈപുണ്യമാര്‍ജ്ജിച്ച ഒരാളുടെ സഹായമില്ലാതെ ആര്‍ക്കും അതിന്റെ അന്തസതയുള്‍ല്‍ക്കൊള്ളന്‍ പറ്റില്ല. മരണത്തിനു മുന്‍പ് പാപകര്‍മ്മങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ നിശ്ചയമായും അനുഷ്ടിക്കനമെന്ന വ്യവസ്ഥ വര്‍ണ്ണാശ്രമ ധര്മ്മതിലുണ്ട്. നിരന്തരം ദുഷ്കര്‍മ്മങ്ങളിലെര്‍പ്പെടുന്നവര്‍ പ്രായശ്ചിതമെന്ന ഈ പ്രക്രിയ അനുഷ്ടിക്കണം. അപ്രകാരം ചെയ്തില്ലായെങ്കില്‍ നിശ്ചയമായും പാപകര്‍മ്മങ്ങള്‍ മൂലമുണ്ടായ ദുരിതഫലങ്ങള്‍ അനുഭവിക്കുന്നതിനായി അയാള്‍ നരകങ്ങളിലേക്ക് തള്ളിമാറ്റപ്പെടും... ഹരി ഓം...
ആഹോബത മഹത്പാപം
കര്‍ത്തും വ്യവസിതാ വയം
യദ്രാജ്യസുഖ ലോഭേന
ഹന്തും സ്വജനമുദ്യതാ:... 45
അയ്യോ കഷ്ടം! ഞങ്ങള്‍ മഹാപാപം ചെയ്യാനാണല്ലോ തുനിഞ്ഞത് ! രാജ്യ സുഖത്തിലുള്ള അത്യാഗ്രഹം മൂലം സ്വജനത്തെ കൊല്ലാന്‍ ഒരുംമ്പെട്ടുവല്ലോ !
ഹരി ഓം... ജയം കൊണ്ട് പ്രതീക്ഷിക്കുന്ന രാജ്യസുഖം ക്ഷണഭനഗുരമാനെന്നു അറിഞ്ഞുകൊന്ടെങ്ങിലും ഈ ദോഷം ഒഴിവാക്കേണ്ടതല്ലേ? നമ്മുടെ മുതിര്‍ന്നവരെയെല്ലാം വധിക്കാന്‍ വേണ്ടി അവരുടെമേല്‍ ദൃഷ്ടി പതിപ്പിച്ചത് തന്നെ ചെറിയ കാര്യമാണോ, പറഞ്ഞാലും... കഷ്ടം! എന്തൊരു മഹാപാപതിനാണ് നാമോരുങ്ങി പുറപ്പെട്ടത്? രാജ്യം നേടി സുഖിക്കാന്‍ വേണ്ടി സ്വജനങ്ങളെ കൊല്ലുകയോ ?...
'പാപവും' 'പുണ്യവും' :
ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍, അത് ഒരു പക്ഷെ 'ആചാരാനുഷ്ടാനങ്ങള്‍' ആകാം, 'അനുഷ്ടികേണ്ടത് '. ഒരു ചെടി വളരുന്നു... പിന്നെ അതില്‍ പുഷ്പങ്ങള്‍ ഉണ്ടാകുന്നു പിന്നെ അത് കായയാകുന്നു, കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ ചെടിതന്നെ നശിച്ചുപോകുമെങ്കിലും... അതില്‍ ഉണ്ടാകുന്ന 'വിത്തുകള്‍' ഇതേ ചെടിയെതന്നെ വീണ്ടും ഭൂമിയില്‍ നിലനിര്‍ത്തുന്നു... പക്ഷെ മനുഷ്യര്‍ പൌരാണികാചാര്യന്മാര്‍ അനുഷ്ടിച്ചു വന്നിരുന്ന കര്‍മ്മങ്ങള്‍ അജ്ഞാനത്തിന്റെ ഇരുട്ട് കാരണം 'നിലവിളക്കില്‍ ക്ലാവ് പിടിച്ചു നശിച്ചുപോകുന്നതുപോലെ ആചാരാനുഷ്ടാനങ്ങള്‍ ദുഷിക്കുന്നു, അതുകൊണ്ട് അതിനെ 'ദുരാചാരം' എന്ന് പറയുന്നു. ഈ ദുരാചാരങ്ങള്‍ ചെയ്തുകൂട്ടി അവന്‍ സ്വന്തം ജീവിതത്തെ 'പാപ പങ്കിലമാക്കുന്നു'. അതിരാവിലെ ഉറക്കമുണര്‍ന്നു 'ബ്രാഹ്മണ കന്യകകള്‍' വീട്ടുമുറ്റത്ത് ഉറുമ്പുകള്‍ക്ക് ഭക്ഷിക്കാന്‍ അരിപ്പൊടി വിതറുന്നു, അതിനെ നമ്മള്‍ 'കോലം' എന്ന് പറയുന്നു. സമസ്ത ജീവരാശികള്‍ക്കും ഈ ഭൂമിയില്‍ വസിക്കാന്‍ 'അവകാശമുണ്ട്'. വിവേകം കൊണ്ട് അവറ്റകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് 'പുണ്യവും'... അജ്ഞാനം കൊണ്ട് ഇവയെ കൊല്ലുന്നത് 'പാപവും' ആണ്, അതുകൊണ്ട് അതിനെ 'ക്ഷണഭംഗുരം' എന്നും പറയുന്നു. അറിഞ്ഞു കൊണ്ട് (വാക്കുകൊണ്ടോ, പ്രവര്തികൊണ്ടോ) ഒന്നിനെയും ഹിമ്സിക്കുകയില്ല എന്നുള്ളതാണ് താത്വികമായ ചിന്ത. മനസ്സിലുള്ള ആഗ്രഹങ്ങളെ (ഗ്രഹിക്കുക എന്നാല്‍ 'മനസ്സിലാക്കുക' എന്നര്‍ത്ഥം) നിഗ്രഹിക്കുകയാണ് (ദുരാഗ്രഹങ്ങളെ നശിപ്പിക്കുകയാണ് അഥവാ ഇല്ലാണ്ടാക്കുകയാണ്) 'പഞ്ചഭൂതാധിഷ്ടിതമായ' വിഗ്രഹത്തില്‍ (വിശേഷാല്‍ ഗ്രഹിക്കുക) നോക്കി മനസ്സിലാക്കേണ്ടത് ... അങ്ങനെ 'പഞ്ചേന്ദ്രിയങ്ങളെ' അടക്കാന്‍ അഥവാ നിയന്ത്രിക്കാന്‍ മനസ്സിന് പ്രേരണ കിട്ടുന്നു.
കിം വാനേന ധാനേന വജികരിഭിഹി പ്രാപ്തേന രാജ്യേന കിം
കിം വാ പുത്രകളത്രമിത്രാപശുഭിര്ടെഹേന ഗേഹേന കിം
ജ്ഞാത്വൈതാക്ഷണഭംഗുരം സപാദി രേ ത്യാജ്യം മനോ ദുരതഹ
സ്വാത്മാര്തം ഗുരുവാക്യതോ ഭജ ഭജ... ശ്രീപാര്‍വതീവല്ലഭം.
(ശിവപ്രധാന ക്ഷമാപണ സ്തോത്രം)...
സ്വാര്‍ത്ഥ മോഹത്താല്‍ സ്വന്തം അച്ഛനമ്മമാരെയോ സഹോദരന്മാരെയോ കൊന്നു കളയാന്‍ ഒരാള്‍ പ്രേരിതനായെക്കും. അത്തരം പല സന്ദര്‍ഭങ്ങള്‍ ലോകചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. അര്‍ജ്ജുനന്‍ സാത്വികനായ ഒരു ഭക്തനാകയാല്‍ ധാര്‍മ്മിക പ്രമാണങ്ങളെപ്പറ്റി എപ്പോഴും ബോധവാനാണ്. അതുകൊണ്ട് അധാര്‍മ്മിക കൃത്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍കാന്‍ ശ്രദ്ധിക്കുന്നു... ഹരി ഓം...
യദി മാമപ്രതീകാരം
അശസ്ത്രം ശസ്ത്രപാണയ :
ധാര്‍ത്തരാഷ്ട്രാ രണേ ഹന്യു:
തന്മേ ക്ഷേമതരം ഭവേത് ... 46
ആയുധമെടുകാതെയും അതിര്‍ക്കാതെയും നില്‍ക്കുന്ന എന്നെ ആയുധപാണികളായ കൌരവര്‍ കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ. അതെനിക്ക് കൂടുതല്‍ ക്ഷേമകരമായിരിക്കും. (താന്‍ ആയുധമെടുക്കാനോ ദുര്യോധനാദികളെ എതിര്‍ക്കാനോ ഭാവമില്ലെന്നു ഈ പ്രസ്ഥാവതിലൂടെ അര്‍ജ്ജുനന്‍ വ്യക്തമാക്കുന്നു).
ഹരി ഓം... ഇപ്രകാരമുള്ള ജീവിതത്തെക്കാള്‍ നല്ലത് ആയുധമുപെക്ഷിച്ചു അവരുടെ ബാണങ്ങള്‍ സഹിക്കുകയാണ്, അതുമൂലം മരണം തന്നെ സംഭവിച്ചാലും ശരി, സ്വീകരിക്കാം. പക്ഷെ, ഈ പാപം ഇഷ്ടമില്ല.
'ബാഹ്യാന്തര പ്രകൃതിയില്‍' 'സൂര്യാസ്തമനം' ആരംഭിച്ചു ഇനി അങ്ങോട്ട് ഇരുട്ടാണ്, 'അലസത' സന്ധ്യാ വന്ദനവും (നിലവിളക്ക് കൊളുത്തി നാമം ജപിക്കുന്ന വിശുധാചാരം) മറ്റും ചെയ്യുന്നതിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. പകരം മറ്റു ദുരാചാര കര്‍മ്മങ്ങളില്‍ ഏര്‍പ്പെടാന്‍ വെമ്പല്‍ കാട്ടുന്നു. (പണ്ട്കാലങ്ങളില്‍ ക്ഷേത്ര ദര്‍ശനം പതിവായിരുന്നു. ക്ഷേത്രാചാരങ്ങള്‍ പരിശുദ്ധമായിരുന്നു. ഇന്ന് ക്ഷേത്രാചാരങ്ങള്‍ ദുരാചാരമായിക്കൊണ്ടിരിക്കുന്നു (കോഴിയും കള്ളും ഒക്കെയാണ് ഇന്ന് ചില ക്ഷേത്രങ്ങളില്‍ 'പ്രസാദമായി' നല്‍കുന്നത്), ഇല്ലെങ്കില്‍ ഇതേ സമയം നഗരത്തിലുള്ള ഏതേലും 'സിനിമ ശാലകളില്‍' ആയിരിക്കും 'ദീപം കൊണ്ടുള്ള' ആരാധന കാണാറുള്ളത്.
'നന്മയും തിന്മയും' സദാ 'യുദ്ധതിലാണല്ലോ', 'പകലിന്റെയും രാത്രിയുടെയും' സമയ ദൈര്‍ഖ്യം എല്ലായിടത്തും ഏകദേശം ഒരുപോലെയാണ് . പക്ഷെ മനുഷ്യന്റെ ബുധിവികാസത്തിന്റെ ഫലമായി രാത്രിയിലും 'നിലവിളക്കും' മറ്റും തെളിയിച്ചു ഇരുട്ടിനെ മാറ്റി വെളിച്ചമാക്കി പകലിന്റെ ദൈര്‍ഖ്യം കൂട്ടാന്‍ ശ്രമിക്കുന്നു, ഉറക്കത്തിനു (തമോ ഗുണം) വേണ്ടി മാത്രം 'ഇരുട്ടിനെ' (തമോ ഗുണം) ആശ്രയിക്കുന്നു. അപ്പോള്‍ 'സൂര്യനെ തന്നെയല്ലേ നമ്മള്‍ 'ഗുരു' വായി കാണേണ്ടത്... കാരണം 'ഗുരു' പോയിക്കഴിഞ്ഞാലും വെളിച്ചം ഉണ്ടാക്കി നിലനിര്‍ത്തുക എന്നതാണ് തത്വം. ഇതിനെക്കുറിച്ച് കൂടുതല്‍ ഇനി വിശദമാക്കുന്നുണ്ട്.
ക്ഷത്രിയരുടെ സമരമുറകളില്പ്പെട്ട ഒരു നിബന്ധനയാണ്, നിരായുധനും, പോരുതാനിഷ്ടപ്പെടാതവനുമായ എതിരാളിയെ ആക്രമിച്ചു കൂടാ എന്നത്. ഈ വിഷമഖട്ടത്തില്‍ ശത്രുക്കള്‍ ഇങ്ങോട്ട് ആക്രമിച്ചാലും താന്‍ പൊരുതാന്‍ പോകുന്നില്ലെന്ന് അര്‍ജ്ജുനന്‍ തീരുമാനിക്കുന്നു. മറുകക്ഷി അത്രമാത്രം യുധ്ഹോത്സുകരാനെന്നു അദ്ദേഹം ആലോചിച്ചതെയില്ല. ഭഗവാന്റെ ഉത്തമഭക്തനെന്ന നിലയില്‍ സ്വാഭാവികമായ മൃദുലഹൃദയത്വതിന്റെ ലക്ഷണങ്ങളാണിതെല്ലാം... ഹരി ഓം...
സഞ്ജയ ഉവാച:
ഏവമുക്ത്വര്‍ജ്ജുന: സംഖ്യേ
രതോപസ്ഥ ഉപാവിശത്
വിസൃജ്യ സശരം ചാപം
ശോകസംവിഗ്നമാനസ:... 47
യുദ്ധഭൂമിയില്‍ വച്ച് ഇപ്രകാരം പറഞ്ഞിട്ട് ദുഖാധികൃത്യതാല് ചഞ്ചല മനസ്കനായ അര്‍ജ്ജുനന്‍ അമ്പും വില്ലും താഴെയിട്ടു തേര്‍ത്തട്ടില്‍ തളര്‍ന്നിരുന്നു.
(അര്‍ജ്ജുനന്‍ ഹൃദയദൌര്‍ബല്യവും പാരവശ്യവും പ്രകടിപ്പിച്ചുകൊണ്ട് ഇതുവരെ പറഞ്ഞതെല്ലാം ക്ഷമയോടെ കേട്ടിരുന്നതല്ലാതെ ശ്രീകൃഷ്ണന്‍ ഒരു വാക്കും ഉച്ചരിച്ചില്ല. അര്‍ജ്ജുനന്‍ പറയാനുള്ളതെല്ലാം പറഞ്ഞു തീര്‍ക്കട്ടെ എന്ന ഭാവത്തില്‍ മൌനം ഭജിച്ചതെയുള്ളൂ).
ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്നാര്‍ജ്ജുന സംവാദേ അര്‍ജ്ജുനവിഷാദ യോഗോനാമ പ്രത്ഥമോദ്ധ്യായഹ സമാപ്തഹ ഹരിഹി ഓം ഹരിഹി ഓം ഹരിഹി ഓം...
(ഇങ്ങനെ ശ്രീമദ്‌ഭഗവദ്ഗീതയായ ഉപനിഷത്തില്‍ ബ്രഹ്മവിദ്യാന്തര്‍ഗതമായ യോഗശാസ്ത്രത്തില്‍ ശ്രീകൃഷ്നാര്‍ജ്ജുന സംവാദരൂപമായ 'അര്‍ജ്ജുന വിഷാദയോഗം' എന്ന ഒന്നാമധ്യായം കഴിഞ്ഞു).
ഹരി ഓം... യുദ്ധക്കളത്തില്‍ അര്‍ജ്ജുനന്‍ ഇപ്രകാരം സംസാരിച്ചു, സഞ്ജയന്‍ ധൃതരാഷ്ട്രരോട് പറഞ്ഞു; ശ്രദ്ധിച്ചു കേട്ടാലും, പിന്നീട് (അര്‍ജ്ജുനന്‍) അത്യധികം സങ്കടപ്പെടുകയും വികാരാധിക്യം സഹിക്കവയ്യാതെ രഥത്തില്‍ നിന്നും ചുവട്ടിലേക്ക് ചാടുകയും ചെയ്തു, പദവി നഷ്ടപ്പെട്ട രാജകുമാരന്‍ ഇപ്രകാരം എല്ലാവിധത്തിലും നിര്വീര്യനാകുന്നുവോ, ഇപ്രകാരം രാഹുവിനാല്‍ ഗ്രസിക്കപ്പെട്ട സൂര്യന്‍ പ്രഭാഹീനനാകുന്നുവോ, അല്ലെങ്കില്‍, മഹാസിദ്ധി ലഭിച്ച താപസന്‍ ഇപ്രകാരം താനറിയാതെ ഭ്രമം മൂലം കാമാര്‍ത്തനായി നാണക്കേടിലാവുന്നുവോ അതുപോലെ ആ ധനുര്‍ധരന്‍ അതിദു:ഖതാല്‍ ശിതിലനായി കണ്ടിടതുവച്ചു ഉത്തമരഥത്തെ ത്യജിച്ചു എന്നിട്ട്, ധനുസ്സും ബാനങ്ങളും ഉപേക്ഷിച്, അടക്കാന്‍ വയ്യാത്ത കണ്ണീരു പൊഴിച്ച്. അപ്രകാരമായിതീര്‍ന്നു. രാജന്‍, (അര്‍ജ്ജുനന്‍), സഞ്ജയന്‍ പറഞ്ഞു.
സഞ്ജയന്‍ എന്നാല്‍ (എല്ലാത്തിന്റെയും ജയം) അതായത് സമസ്ത ജീവരാശികളുടെ ജയം, ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് (ഉറുമ്പിനും ജീവിക്കണം, ഉടുംബിനും ജീവിക്കണം, ഊളനും (കുറുക്കന്‍) ജീവിക്കണം, ഉരഗവര്ഗ്ഗങ്ങള്‍ക്ക് (നാഗങ്ങളും, സര്‍പ്പങ്ങളും) മുഴുവനും ജീവിക്കാന്‍ അവകാശമുണ്ട് - 'ഉ' എന്ന അക്ഷരം 'പാണിനി മഹര്‍ഷിയുടെ 'വ്യാകരണ ശാസ്ത്രത്തില്‍' 'ഭയവികാരതിനെ പ്രതിപാദിക്കുന്നു) ഇതിന്ടെയൊക്കെ ഇടയില്‍ 'മനുഷ്യനും' ജീവിക്കണം. പക്ഷെ ഇന്ന് ഈ 'മനുഷ്യരുടെ' ഇടയില്‍ 'ഇവയ്ക്കു' ജീവിക്കേണ്ടി വരുന്നു എന്നതാണ് വളരെ വിഷമകരമായ അവസ്ഥ...
എല്ലാറ്റിന്റെയും 'ആത്മാവിനെ' അറിയാന്‍ ശ്രമിക്കാതെ ' ഇന്ദ്രിയവിഷയ സുഖങ്ങളില്‍ ' അമിതമായ ആസക്തിയില്ലെങ്കിലും' അര്‍ജ്ജുനന്‍ 'ആലസ്യത്തിന്റെ' 'തമോഗര്‍ത്തങ്ങളില്‍ ' വീണു വിലപിക്കുന്നു.
കലിയുഗം രജസ്സില്‍ തമസ്സും, തമസ്സില്‍ രജസ്സും, തമസ്സില്‍ തമസ്സും ആയി 'അധമ' വ്യവഹാരങ്ങളില്‍ വ്യാപരിക്കുന്നു... മനുഷ്യരുടെ പഞ്ചേന്ദ്രിയങ്ങള്‍ 'പഞ്ചഭൂതങ്ങളിലെ' ഈ 'അധമ ഗുണങ്ങളുടെ' പിടിയില്‍ അകപ്പെട്ടു 'ദു:ഖമനുഭവിക്കുന്നു'.
ശത്രുപക്ഷത്തെ സൈന്യസന്നാഹം നിരീക്ഷിക്കാനായി എഴുന്നേറ്റു നിന്ന അര്‍ജ്ജുനന്‍ അത്യന്തം ദുഖിതനായിതീര്‍ന്നു അമ്പും വില്ലും ഉപേക്ഷിച്ചിട്ട് വീണ്ടും ഇരിക്കുകയാണ്. ദയാലുവും മൃദുലഹൃദയനും ഭഗവത്സേവ നിരതനുമായ അദ്ദേഹം ആത്മഞാനതിനു അര്‍ഹന്‍ തന്നെ.
ഉപസംഹാരം:
ഇനിമേല്‍ ആ വൈകുണ്‍oനാഥന്‍ സങ്കടപ്പെടുന്ന പാര്‍ത്ഥനെ കണ്ടിട്ട് ഇപ്രകാരം പരമാര്‍ഥത്തെ നിരൂപണം ചെയ്തു എന്ന കഥയുടെ അടുത്തഭാഗം വിസ്തരിച്ചു കൌതുകപൂര്‍വ്വം കേള്‍പ്പിക്കാം, നിവൃത്തിദാസനായ ജ്ഞാനദേവന്‍ പറഞ്ഞു. കുരുക്ഷേത്ര യുദ്ധക്കളത്തില്‍ സൈന്യ നിരീക്ഷണം എന്ന ശ്രീമദ് ഭഗവത് ഗീതയുടെ ഒന്നാമാദ്ധ്യായ വ്യാഖ്യാനം ഇവിടെ പരിപൂര്‍ണമാകുന്നു.
(അര്‍ജ്ജുന വിഷാദയോഗം എന്ന ഒന്നാമധ്യായം സമാപിച്ചു)... ഹരി ഓം...
Subscribe to:
Posts (Atom)